< മത്തായി 10 >

1 അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു.
ܘܩܪܐ ܠܬܪܥܤܪ ܬܠܡܝܕܘܗܝ ܘܝܗܒ ܠܗܘܢ ܫܘܠܛܢܐ ܥܠ ܪܘܚܐ ܛܢܦܬܐ ܕܢܦܩܘܢ ܘܠܡܐܤܝܘ ܟܠ ܟܐܒ ܘܟܘܪܗܢ
2 പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,
ܕܝܠܗܘܢ ܕܝܢ ܕܬܪܥܤܪ ܫܠܝܚܐ ܫܡܗܐ ܐܝܬܝܗܘܢ ܗܠܝܢ ܩܕܡܝܗܘܢ ܫܡܥܘܢ ܕܡܬܩܪܐ ܟܐܦܐ ܘܐܢܕܪܐܘܤ ܐܚܘܗܝ ܘܝܥܩܘܒ ܒܪ ܙܒܕܝ ܘܝܘܚܢܢ ܐܚܘܗܝ
3 അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമാസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്,
ܘܦܝܠܝܦܘܤ ܘܒܪ ܬܘܠܡܝ ܘܬܐܘܡܐ ܘܡܬܝ ܡܟܤܐ ܘܝܥܩܘܒ ܒܪ ܚܠܦܝ ܘܠܒܝ ܕܐܬܟܢܝ ܬܕܝ
4 തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
ܘܫܡܥܘܢ ܩܢܢܝܐ ܘܝܗܘܕܐ ܤܟܪܝܘܛܐ ܗܘ ܕܐܫܠܡܗ
5 ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും
ܠܗܠܝܢ ܬܪܥܤܪ ܫܕܪ ܝܫܘܥ ܘܦܩܕ ܐܢܘܢ ܘܐܡܪ ܒܐܘܪܚܐ ܕܚܢܦܐ ܠܐ ܬܐܙܠܘܢ ܘܠܡܕܝܢܬܐ ܕܫܡܪܝܐ ܠܐ ܬܥܠܘܢ
6 യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
ܙܠܘ ܠܟܘܢ ܕܝܢ ܝܬܝܪܐܝܬ ܠܘܬ ܥܪܒܐ ܕܐܒܕܘ ܡܢ ܒܝܬ ܝܤܪܝܠ
7 നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
ܘܟܕ ܐܙܠܝܢ ܐܢܬܘܢ ܐܟܪܙܘ ܘܐܡܪܘ ܕܩܪܒܬ ܡܠܟܘܬܐ ܕܫܡܝܐ
8 രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.
ܟܪܝܗܐ ܐܤܘ ܘܓܪܒܐ ܕܟܘ ܘܕܝܘܐ ܐܦܩܘ ܡܓܢ ܢܤܒܬܘܢ ܡܓܢ ܗܒܘ
9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും
ܠܐ ܬܩܢܘܢ ܕܗܒܐ ܘܠܐ ܤܐܡܐ ܘܠܐ ܢܚܫܐ ܒܟܝܤܝܟܘܢ
10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
ܘܠܐ ܬܪܡܠܐ ܠܐܘܪܚܐ ܘܠܐ ܬܪܬܝܢ ܟܘܬܝܢܝܢ ܘܠܐ ܡܤܢܐ ܘܠܐ ܫܒܛܐ ܫܘܐ ܗܘ ܓܝܪ ܦܥܠܐ ܤܝܒܪܬܗ
11 ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാർപ്പിൻ.
ܠܐܝܕܐ ܕܝܢ ܡܕܝܢܬܐ ܐܘ ܩܪܝܬܐ ܕܥܐܠܝܢ ܐܢܬܘܢ ܠܗ ܫܐܠܘ ܡܢܘ ܫܘܐ ܒܗ ܘܬܡܢ ܗܘܘ ܥܕܡܐ ܕܢܦܩܝܢ ܐܢܬܘܢ
12 ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ.
ܘܡܐ ܕܥܐܠܝܢ ܐܢܬܘܢ ܠܒܝܬܐ ܫܐܠܘ ܫܠܡܗ ܕܒܝܬܐ
13 വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ;
ܘܐܢ ܗܘ ܕܫܘܐ ܒܝܬܐ ܫܠܡܟܘܢ ܢܐܬܐ ܥܠܘܗܝ ܐܢ ܕܝܢ ܠܐ ܫܘܐ ܫܠܡܟܘܢ ܥܠܝܟܘܢ ܢܦܢܐ
14 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ.
ܡܢ ܕܠܐ ܕܝܢ ܡܩܒܠ ܠܟܘܢ ܘܠܐ ܫܡܥ ܡܠܝܟܘܢ ܟܕ ܢܦܩܝܢ ܐܢܬܘܢ ܡܢ ܒܝܬܐ ܐܘ ܡܢ ܩܪܝܬܐ ܗܝ ܦܨܘ ܚܠܐ ܡܢ ܪܓܠܝܟܘܢ
15 ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ܘܐܡܝܢ ܐܡܪ ܐܢܐ ܠܟܘܢ ܕܠܐܪܥܐ ܕܤܕܘܡ ܘܕܥܡܘܪܐ ܢܗܘܐ ܢܝܚ ܒܝܘܡܐ ܕܕܝܢܐ ܐܘ ܠܡܕܝܢܬܐ ܗܝ
16 ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
ܗܐ ܐܢܐ ܡܫܕܪ ܐܢܐ ܠܟܘܢ ܐܝܟ ܐܡܪܐ ܒܝܢܝ ܕܐܒܐ ܗܘܘ ܗܟܝܠ ܚܟܝܡܐ ܐܝܟ ܚܘܘܬܐ ܘܬܡܝܡܐ ܐܝܟ ܝܘܢܐ
17 മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും
ܐܙܕܗܪܘ ܕܝܢ ܡܢ ܒܢܝܢܫܐ ܡܫܠܡܝܢ ܠܟܘܢ ܓܝܪ ܠܒܝܬ ܕܝܢܐ ܘܒܟܢܘܫܬܗܘܢ ܢܢܓܕܘܢܟܘܢ
18 എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.
ܘܩܕܡ ܗܓܡܘܢܐ ܘܡܠܟܐ ܡܩܪܒܝܢ ܠܟܘܢ ܡܛܠܬܝ ܠܤܗܕܘܬܐ ܕܝܠܗܘܢ ܘܕܥܡܡܐ
19 എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും.
ܐܡܬܝ ܕܝܢ ܕܢܫܠܡܘܢܟܘܢ ܠܐ ܬܐܨܦܘܢ ܐܝܟܢܐ ܐܘ ܡܢܐ ܬܡܠܠܘܢ ܡܬܝܗܒ ܠܟܘܢ ܓܝܪ ܒܗܝ ܫܥܬܐ ܡܐ ܕܬܡܠܠܘܢ
20 പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
ܠܐ ܗܘܐ ܓܝܪ ܐܢܬܘܢ ܡܡܠܠܝܢ ܐܠܐ ܪܘܚܐ ܕܐܒܘܟܘܢ ܡܡܠܠܐ ܒܟܘܢ
21 സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാർക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും.
ܢܫܠܡ ܕܝܢ ܐܚܐ ܠܐܚܘܗܝ ܠܡܘܬܐ ܘܐܒܐ ܠܒܪܗ ܘܢܩܘܡܘܢ ܒܢܝܐ ܥܠ ܐܒܗܝܗܘܢ ܘܢܡܝܬܘܢ ܐܢܘܢ
22 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
ܘܬܗܘܘܢ ܤܢܝܐܝܢ ܡܢ ܟܠܢܫ ܡܛܠ ܫܡܝ ܐܝܢܐ ܕܝܢ ܕܢܤܝܒܪ ܥܕܡܐ ܠܚܪܬܐ ܗܘ ܢܚܐ
23 എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ܡܐ ܕܪܕܦܝܢ ܠܟܘܢ ܕܝܢ ܒܡܕܝܢܬܐ ܗܕܐ ܥܪܘܩܘ ܠܟܘܢ ܠܐܚܪܬܐ ܐܡܝܢ ܓܝܪ ܐܡܪ ܐܢܐ ܠܟܘܢ ܕܠܐ ܬܫܠܡܘܢ ܐܢܝܢ ܟܠܗܝܢ ܡܕܝܢܬܐ ܕܒܝܬ ܐܝܤܪܝܠ ܥܕܡܐ ܕܢܐܬܐ ܒܪܗ ܕܐܢܫܐ
24 ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല;
ܠܝܬ ܬܠܡܝܕܐ ܕܝܬܝܪ ܡܢ ܪܒܗ ܘܠܐ ܥܒܕܐ ܡܢ ܡܪܗ
25 ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?
ܤܦܩ ܠܗ ܠܬܠܡܝܕܐ ܕܢܗܘܐ ܐܝܟ ܪܒܗ ܘܠܥܒܕܐ ܐܝܟ ܡܪܗ ܐܢ ܠܡܪܗ ܕܒܝܬܐ ܩܪܘ ܒܥܠܙܒܘܒ ܚܕ ܟܡܐ ܠܒܢܝ ܒܝܬܗ
26 അതുകൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല.
ܠܐ ܗܟܝܠ ܬܕܚܠܘܢ ܡܢܗܘܢ ܠܝܬ ܓܝܪ ܡܕܡ ܕܟܤܐ ܕܠܐ ܢܬܓܠܐ ܘܕܡܛܫܝ ܕܠܐ ܢܬܝܕܥ
27 ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ.
ܡܕܡ ܕܐܡܪ ܐܢܐ ܠܟܘܢ ܒܚܫܘܟܐ ܐܘܡܪܘܗܝ ܐܢܬܘܢ ܒܢܗܝܪܐ ܘܡܕܡ ܕܒܐܕܢܝܟܘܢ ܫܡܥܝܢ ܐܢܬܘܢ ܐܟܪܙܘ ܥܠ ܐܓܪܐ
28 ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. (Geenna g1067)
ܘܠܐ ܬܕܚܠܘܢ ܡܢ ܐܝܠܝܢ ܕܩܛܠܝܢ ܦܓܪܐ ܢܦܫܐ ܕܝܢ ܠܐ ܡܫܟܚܝܢ ܠܡܩܛܠ ܕܚܠܘ ܕܝܢ ܝܬܝܪܐܝܬ ܡܢ ܡܢ ܕܡܫܟܚ ܕܠܢܦܫܐ ܘܠܦܓܪܐ ܢܘܒܕ ܒܓܗܢܐ (Geenna g1067)
29 കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
ܠܐ ܬܪܬܝܢ ܨܦܪܝܢ ܡܙܕܒܢܢ ܒܐܤܪ ܘܚܕܐ ܡܢܗܝܢ ܒܠܥܕ ܡܢ ܐܒܘܟܘܢ ܠܐ ܢܦܠܐ ܥܠ ܐܪܥܐ
30 എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.
ܕܝܠܟܘܢ ܕܝܢ ܐܦ ܡܢܐ ܕܪܫܟܘܢ ܟܠܗܝܢ ܡܢܝܢ ܐܢܝܢ
31 ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.
ܠܐ ܗܟܝܠ ܬܕܚܠܘܢ ܡܢ ܨܦܪܐ ܤܓܝܐܬܐ ܡܝܬܪܝܢ ܐܢܬܘܢ
32 മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും.
ܟܠܢܫ ܗܟܝܠ ܕܢܘܕܐ ܒܝ ܩܕܡ ܒܢܝܢܫܐ ܐܘܕܐ ܒܗ ܐܦ ܐܢܐ ܩܕܡ ܐܒܝ ܕܒܫܡܝܐ
33 മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും.
ܡܢ ܕܝܢ ܕܢܟܦܘܪ ܒܝ ܩܕܡ ܒܢܝܢܫܐ ܐܟܦܘܪ ܒܗ ܐܦ ܐܢܐ ܩܕܡ ܐܒܝ ܕܒܫܡܝܐ
34 ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു.
ܠܐ ܬܤܒܪܘܢ ܕܐܬܝܬ ܕܐܪܡܐ ܫܝܢܐ ܒܐܪܥܐ ܠܐ ܐܬܝܬ ܕܐܪܡܐ ܫܝܢܐ ܐܠܐ ܚܪܒܐ
35 മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു.
ܐܬܝܬ ܓܝܪ ܕܐܦܠܘܓ ܓܒܪܐ ܥܠ ܐܒܘܗܝ ܘܒܪܬܐ ܥܠ ܐܡܗ ܘܟܠܬܐ ܥܠ ܚܡܬܗ
36 മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.
ܘܒܥܠܕܒܒܘܗܝ ܕܓܒܪܐ ܒܢܝ ܒܝܬܗ
37 എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.
ܡܢ ܕܪܚܡ ܐܒܐ ܐܘ ܐܡܐ ܝܬܝܪ ܡܢ ܕܠܝ ܠܐ ܫܘܐ ܠܝ ܘܡܢ ܕܪܚܡ ܒܪܐ ܐܘ ܒܪܬܐ ܝܬܝܪ ܡܢ ܕܠܝ ܠܐ ܫܘܐ ܠܝ
38 തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
ܘܟܠ ܕܠܐ ܫܩܠ ܙܩܝܦܗ ܘܐܬܐ ܒܬܪܝ ܠܐ ܫܘܐ ܠܝ
39 തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
ܡܢ ܕܐܫܟܚ ܢܦܫܗ ܢܘܒܕܝܗ ܘܡܢ ܕܢܘܒܕ ܢܦܫܗ ܡܛܠܬܝ ܢܫܟܚܝܗ
40 നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
ܡܢ ܕܡܩܒܠ ܠܟܘܢ ܠܝ ܡܩܒܠ ܘܡܢ ܕܠܝ ܡܩܒܠ ܠܡܢ ܕܫܠܚܢܝ ܡܩܒܠ
41 പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും.
ܡܢ ܕܡܩܒܠ ܢܒܝܐ ܒܫܡ ܢܒܝܐ ܐܓܪܐ ܕܢܒܝܐ ܢܤܒ ܘܡܢ ܕܡܩܒܠ ܙܕܝܩܐ ܒܫܡ ܙܕܝܩܐ ܐܓܪܐ ܕܙܕܝܩܐ ܢܤܒ
42 ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ܘܟܠ ܕܡܫܩܐ ܠܚܕ ܡܢ ܗܠܝܢ ܙܥܘܪܐ ܟܤܐ ܕܩܪܝܪܐ ܒܠܚܘܕ ܒܫܡܐ ܕܬܠܡܝܕܐ ܐܡܝܢ ܐܡܪ ܐܢܐ ܠܟܘܢ ܕܠܐ ܢܘܒܕ ܐܓܪܗ

< മത്തായി 10 >