< മത്തായി 1 >

1 അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:
ఇబ్రాహీమః సన్తానో దాయూద్ తస్య సన్తానో యీశుఖ్రీష్టస్తస్య పూర్వ్వపురుషవంశశ్రేణీ|
2 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
ఇబ్రాహీమః పుత్ర ఇస్హాక్ తస్య పుత్రో యాకూబ్ తస్య పుత్రో యిహూదాస్తస్య భ్రాతరశ్చ|
3 യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു;
తస్మాద్ యిహూదాతస్తామరో గర్భే పేరస్సేరహౌ జజ్ఞాతే, తస్య పేరసః పుత్రో హిష్రోణ్ తస్య పుత్రో ఽరామ్|
4 ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;
తస్య పుత్రో ఽమ్మీనాదబ్ తస్య పుత్రో నహశోన్ తస్య పుత్రః సల్మోన్|
5 ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;
తస్మాద్ రాహబో గర్భే బోయమ్ జజ్ఞే, తస్మాద్ రూతో గర్భే ఓబేద్ జజ్ఞే, తస్య పుత్రో యిశయః|
6 യിശ്ശായി ദാവീദ്‌രാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;
తస్య పుత్రో దాయూద్ రాజః తస్మాద్ మృతోరియస్య జాయాయాం సులేమాన్ జజ్ఞే|
7 ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവു ആസയെ ജനിപ്പിച്ചു;
తస్య పుత్రో రిహబియామ్, తస్య పుత్రోఽబియః, తస్య పుత్ర ఆసా: |
8 ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
తస్య సుతో యిహోశాఫట్ తస్య సుతో యిహోరామ తస్య సుత ఉషియః|
9 ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു;
తస్య సుతో యోథమ్ తస్య సుత ఆహమ్ తస్య సుతో హిష్కియః|
10 ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശീയാവെ ജനിപ്പിച്ചു;
తస్య సుతో మినశిః, తస్య సుత ఆమోన్ తస్య సుతో యోశియః|
11 യോശീയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.
బాబిల్నగరే ప్రవసనాత్ పూర్వ్వం స యోశియో యిఖనియం తస్య భ్రాతృంశ్చ జనయామాస|
12 ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു;
తతో బాబిలి ప్రవసనకాలే యిఖనియః శల్తీయేలం జనయామాస, తస్య సుతః సిరుబ్బావిల్|
13 സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.
తస్య సుతో ఽబోహుద్ తస్య సుత ఇలీయాకీమ్ తస్య సుతోఽసోర్|
14 ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;
అసోరః సుతః సాదోక్ తస్య సుత ఆఖీమ్ తస్య సుత ఇలీహూద్|
15 എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു.
తస్య సుత ఇలియాసర్ తస్య సుతో మత్తన్|
16 യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
తస్య సుతో యాకూబ్ తస్య సుతో యూషఫ్ తస్య జాయా మరియమ్; తస్య గర్భే యీశురజని, తమేవ ఖ్రీష్టమ్ (అర్థాద్ అభిషిక్తం) వదన్తి|
17 ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിന്നാലും ദാവീദ്‌മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
ఇత్థమ్ ఇబ్రాహీమో దాయూదం యావత్ సాకల్యేన చతుర్దశపురుషాః; ఆ దాయూదః కాలాద్ బాబిలి ప్రవసనకాలం యావత్ చతుర్దశపురుషా భవన్తి| బాబిలి ప్రవాసనకాలాత్ ఖ్రీష్టస్య కాలం యావత్ చతుర్దశపురుషా భవన్తి|
18 എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.
యీశుఖ్రీష్టస్య జన్మ కథ్థతే| మరియమ్ నామికా కన్యా యూషఫే వాగ్దత్తాసీత్, తదా తయోః సఙ్గమాత్ ప్రాక్ సా కన్యా పవిత్రేణాత్మనా గర్భవతీ బభూవ|
19 അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.
తత్ర తస్యాః పతి ర్యూషఫ్ సౌజన్యాత్ తస్యాః కలఙ్గం ప్రకాశయితుమ్ అనిచ్ఛన్ గోపనేనే తాం పారిత్యక్తుం మనశ్చక్రే|
20 ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.
స తథైవ భావయతి, తదానీం పరమేశ్వరస్య దూతః స్వప్నే తం దర్శనం దత్త్వా వ్యాజహార, హే దాయూదః సన్తాన యూషఫ్ త్వం నిజాం జాయాం మరియమమ్ ఆదాతుం మా భైషీః|
21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.
యతస్తస్యా గర్భః పవిత్రాదాత్మనోఽభవత్, సా చ పుత్రం ప్రసవిష్యతే, తదా త్వం తస్య నామ యీశుమ్ (అర్థాత్ త్రాతారం) కరీష్యసే, యస్మాత్ స నిజమనుజాన్ తేషాం కలుషేభ్య ఉద్ధరిష్యతి|
22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”
ఇత్థం సతి, పశ్య గర్భవతీ కన్యా తనయం ప్రసవిష్యతే| ఇమ్మానూయేల్ తదీయఞ్చ నామధేయం భవిష్యతి|| ఇమ్మానూయేల్ అస్మాకం సఙ్గీశ్వరఇత్యర్థః|
23 എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.
ఇతి యద్ వచనం పుర్వ్వం భవిష్యద్వక్త్రా ఈశ్వరః కథాయామాస, తత్ తదానీం సిద్ధమభవత్|
24 യോസേഫ് ഉറക്കം ഉണർന്നു. കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു.
అనన్తరం యూషఫ్ నిద్రాతో జాగరిత ఉత్థాయ పరమేశ్వరీయదూతస్య నిదేశానుసారేణ నిజాం జాయాం జగ్రాహ,
25 മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.
కిన్తు యావత్ సా నిజం ప్రథమసుతం అ సుషువే, తావత్ తాం నోపాగచ్ఛత్, తతః సుతస్య నామ యీశుం చక్రే|

< മത്തായി 1 >