< മർക്കൊസ് 12 >
1 പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
ଅନନ୍ତରଂ ଯୀଶୁ ର୍ଦୃଷ୍ଟାନ୍ତେନ ତେଭ୍ୟଃ କଥଯିତୁମାରେଭେ, କଶ୍ଚିଦେକୋ ଦ୍ରାକ୍ଷାକ୍ଷେତ୍ରଂ ୱିଧାଯ ତଚ୍ଚତୁର୍ଦିକ୍ଷୁ ୱାରଣୀଂ କୃତ୍ୱା ତନ୍ମଧ୍ୟେ ଦ୍ରାକ୍ଷାପେଷଣକୁଣ୍ଡମ୍ ଅଖନତ୍, ତଥା ତସ୍ୟ ଗଡମପି ନିର୍ମ୍ମିତୱାନ୍ ତତସ୍ତତ୍କ୍ଷେତ୍ରଂ କୃଷୀୱଲେଷୁ ସମର୍ପ୍ୟ ଦୂରଦେଶଂ ଜଗାମ|
2 കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
ତଦନନ୍ତରଂ ଫଲକାଲେ କୃଷୀୱଲେଭ୍ୟୋ ଦ୍ରାକ୍ଷାକ୍ଷେତ୍ରଫଲାନି ପ୍ରାପ୍ତୁଂ ତେଷାଂ ସୱିଧେ ଭୃତ୍ୟମ୍ ଏକଂ ପ୍ରାହିଣୋତ୍|
3 അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
କିନ୍ତୁ କୃଷୀୱଲାସ୍ତଂ ଧୃତ୍ୱା ପ୍ରହୃତ୍ୟ ରିକ୍ତହସ୍ତଂ ୱିସସୃଜୁଃ|
4 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
ତତଃ ସ ପୁନରନ୍ୟମେକଂ ଭୃତ୍ୟଂ ପ୍ରଷଯାମାସ, କିନ୍ତୁ ତେ କୃଷୀୱଲାଃ ପାଷାଣାଘାତୈସ୍ତସ୍ୟ ଶିରୋ ଭଙ୍କ୍ତ୍ୱା ସାପମାନଂ ତଂ ୱ୍ୟସର୍ଜନ୍|
5 അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
ତତଃ ପରଂ ସୋପରଂ ଦାସଂ ପ୍ରାହିଣୋତ୍ ତଦା ତେ ତଂ ଜଘ୍ନୁଃ, ଏୱମ୍ ଅନେକେଷାଂ କସ୍ୟଚିତ୍ ପ୍ରହାରଃ କସ୍ୟଚିଦ୍ ୱଧଶ୍ଚ ତୈଃ କୃତଃ|
6 അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
ତତଃ ପରଂ ମଯା ସ୍ୱପୁତ୍ରେ ପ୍ରହିତେ ତେ ତମୱଶ୍ୟଂ ସମ୍ମଂସ୍ୟନ୍ତେ, ଇତ୍ୟୁକ୍ତ୍ୱାୱଶେଷେ ତେଷାଂ ସନ୍ନିଧୌ ନିଜପ୍ରିଯମ୍ ଅଦ୍ୱିତୀଯଂ ପୁତ୍ରଂ ପ୍ରେଷଯାମାସ|
7 ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
କିନ୍ତୁ କୃଷୀୱଲାଃ ପରସ୍ପରଂ ଜଗଦୁଃ, ଏଷ ଉତ୍ତରାଧିକାରୀ, ଆଗଚ୍ଛତ ୱଯମେନଂ ହନ୍ମସ୍ତଥା କୃତେ ଽଧିକାରୋଯମ୍ ଅସ୍ମାକଂ ଭୱିଷ୍ୟତି|
8 അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
ତତସ୍ତଂ ଧୃତ୍ୱା ହତ୍ୱା ଦ୍ରାକ୍ଷାକ୍ଷେତ୍ରାଦ୍ ବହିଃ ପ୍ରାକ୍ଷିପନ୍|
9 എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
ଅନେନାସୌ ଦ୍ରାକ୍ଷାକ୍ଷେତ୍ରପତିଃ କିଂ କରିଷ୍ୟତି? ସ ଏତ୍ୟ ତାନ୍ କୃଷୀୱଲାନ୍ ସଂହତ୍ୟ ତତ୍କ୍ଷେତ୍ରମ୍ ଅନ୍ୟେଷୁ କୃଷୀୱଲେଷୁ ସମର୍ପଯିଷ୍ୟତି|
10 “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീർന്നിരിക്കുന്നു.
ଅପରଞ୍ଚ, "ସ୍ଥପତଯଃ କରିଷ୍ୟନ୍ତି ଗ୍ରାୱାଣଂ ଯନ୍ତୁ ତୁଚ୍ଛକଂ| ପ୍ରାଧାନପ୍ରସ୍ତରଃ କୋଣେ ସ ଏୱ ସଂଭୱିଷ୍ୟତି|
11 ഇതു കർത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
ଏତତ୍ କର୍ମ୍ମ ପରେଶସ୍ୟାଂଦ୍ଭୁତଂ ନୋ ଦୃଷ୍ଟିତୋ ଭୱେତ୍|| " ଇମାଂ ଶାସ୍ତ୍ରୀଯାଂ ଲିପିଂ ଯୂଯଂ କିଂ ନାପାଠିଷ୍ଟ?
12 ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
ତଦାନୀଂ ସ ତାନୁଦ୍ଦିଶ୍ୟ ତାଂ ଦୃଷ୍ଟାନ୍ତକଥାଂ କଥିତୱାନ୍, ତ ଇତ୍ଥଂ ବୁଦ୍ୱ୍ୱା ତଂ ଧର୍ତ୍ତାମୁଦ୍ୟତାଃ, କିନ୍ତୁ ଲୋକେଭ୍ୟୋ ବିଭ୍ୟୁଃ, ତଦନନ୍ତରଂ ତେ ତଂ ୱିହାଯ ୱୱ୍ରଜୁଃ|
13 അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
ଅପରଞ୍ଚ ତେ ତସ୍ୟ ୱାକ୍ୟଦୋଷଂ ଧର୍ତ୍ତାଂ କତିପଯାନ୍ ଫିରୂଶିନୋ ହେରୋଦୀଯାଂଶ୍ଚ ଲୋକାନ୍ ତଦନ୍ତିକଂ ପ୍ରେଷଯାମାସୁଃ|
14 അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
ତ ଆଗତ୍ୟ ତମୱଦନ୍, ହେ ଗୁରୋ ଭୱାନ୍ ତଥ୍ୟଭାଷୀ କସ୍ୟାପ୍ୟନୁରୋଧଂ ନ ମନ୍ୟତେ, ପକ୍ଷପାତଞ୍ଚ ନ କରୋତି, ଯଥାର୍ଥତ ଈଶ୍ୱରୀଯଂ ମାର୍ଗଂ ଦର୍ଶଯତି ୱଯମେତତ୍ ପ୍ରଜାନୀମଃ, କୈସରାଯ କରୋ ଦେଯୋ ନ ୱାଂ? ୱଯଂ ଦାସ୍ୟାମୋ ନ ୱା?
15 അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
କିନ୍ତୁ ସ ତେଷାଂ କପଟଂ ଜ୍ଞାତ୍ୱା ଜଗାଦ, କୁତୋ ମାଂ ପରୀକ୍ଷଧ୍ୱେ? ଏକଂ ମୁଦ୍ରାପାଦଂ ସମାନୀଯ ମାଂ ଦର୍ଶଯତ|
16 അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
ତଦା ତୈରେକସ୍ମିନ୍ ମୁଦ୍ରାପାଦେ ସମାନୀତେ ସ ତାନ୍ ପପ୍ରଚ୍ଛ, ଅତ୍ର ଲିଖିତଂ ନାମ ମୂର୍ତ୍ତି ର୍ୱା କସ୍ୟ? ତେ ପ୍ରତ୍ୟୂଚୁଃ, କୈସରସ୍ୟ|
17 യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
ତଦା ଯୀଶୁରୱଦତ୍ ତର୍ହି କୈସରସ୍ୟ ଦ୍ରୱ୍ୟାଣି କୈସରାଯ ଦତ୍ତ, ଈଶ୍ୱରସ୍ୟ ଦ୍ରୱ୍ୟାଣି ତୁ ଈଶ୍ୱରାଯ ଦତ୍ତ; ତତସ୍ତେ ୱିସ୍ମଯଂ ମେନିରେ|
18 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
ଅଥ ମୃତାନାମୁତ୍ଥାନଂ ଯେ ନ ମନ୍ୟନ୍ତେ ତେ ସିଦୂକିନୋ ଯୀଶୋଃ ସମୀପମାଗତ୍ୟ ତଂ ପପ୍ରଚ୍ଛୁଃ;
19 ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
ହେ ଗୁରୋ କଶ୍ଚିଜ୍ଜନୋ ଯଦି ନିଃସନ୍ତତିଃ ସନ୍ ଭାର୍ୟ୍ୟାଯାଂ ସତ୍ୟାଂ ମ୍ରିଯତେ ତର୍ହି ତସ୍ୟ ଭ୍ରାତା ତସ୍ୟ ଭାର୍ୟ୍ୟାଂ ଗୃହୀତ୍ୱା ଭ୍ରାତୁ ର୍ୱଂଶୋତ୍ପତ୍ତିଂ କରିଷ୍ୟତି, ୱ୍ୟୱସ୍ଥାମିମାଂ ମୂସା ଅସ୍ମାନ୍ ପ୍ରତି ୱ୍ୟଲିଖତ୍|
20 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
କିନ୍ତୁ କେଚିତ୍ ସପ୍ତ ଭ୍ରାତର ଆସନ୍, ତତସ୍ତେଷାଂ ଜ୍ୟେଷ୍ଠଭ୍ରାତା ୱିୱହ୍ୟ ନିଃସନ୍ତତିଃ ସନ୍ ଅମ୍ରିଯତ|
21 രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
ତତୋ ଦ୍ୱିତୀଯୋ ଭ୍ରାତା ତାଂ ସ୍ତ୍ରିଯମଗୃହଣତ୍ କିନ୍ତୁ ସୋପି ନିଃସନ୍ତତିଃ ସନ୍ ଅମ୍ରିଯତ; ଅଥ ତୃତୀଯୋପି ଭ୍ରାତା ତାଦୃଶୋଭୱତ୍|
22 ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
ଇତ୍ଥଂ ସପ୍ତୈୱ ଭ୍ରାତରସ୍ତାଂ ସ୍ତ୍ରିଯଂ ଗୃହୀତ୍ୱା ନିଃସନ୍ତାନାଃ ସନ୍ତୋଽମ୍ରିଯନ୍ତ, ସର୍ୱ୍ୱଶେଷେ ସାପି ସ୍ତ୍ରୀ ମ୍ରିଯତେ ସ୍ମ|
23 പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ.
ଅଥ ମୃତାନାମୁତ୍ଥାନକାଲେ ଯଦା ତ ଉତ୍ଥାସ୍ୟନ୍ତି ତଦା ତେଷାଂ କସ୍ୟ ଭାର୍ୟ୍ୟା ସା ଭୱିଷ୍ୟତି? ଯତସ୍ତେ ସପ୍ତୈୱ ତାଂ ୱ୍ୟୱହନ୍|
24 യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
ତତୋ ଯୀଶୁଃ ପ୍ରତ୍ୟୁୱାଚ ଶାସ୍ତ୍ରମ୍ ଈଶ୍ୱରଶକ୍ତିଞ୍ଚ ଯୂଯମଜ୍ଞାତ୍ୱା କିମଭ୍ରାମ୍ୟତ ନ?
25 മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
ମୃତଲୋକାନାମୁତ୍ଥାନଂ ସତି ତେ ନ ୱିୱହନ୍ତି ୱାଗ୍ଦତ୍ତା ଅପି ନ ଭୱନ୍ତି, କିନ୍ତୁ ସ୍ୱର୍ଗୀଯଦୂତାନାଂ ସଦୃଶା ଭୱନ୍ତି|
26 എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
ପୁନଶ୍ଚ "ଅହମ୍ ଇବ୍ରାହୀମ ଈଶ୍ୱର ଇସ୍ହାକ ଈଶ୍ୱରୋ ଯାକୂବଶ୍ଚେଶ୍ୱରଃ" ଯାମିମାଂ କଥାଂ ସ୍ତମ୍ବମଧ୍ୟେ ତିଷ୍ଠନ୍ ଈଶ୍ୱରୋ ମୂସାମୱାଦୀତ୍ ମୃତାନାମୁତ୍ଥାନାର୍ଥେ ସା କଥା ମୂସାଲିଖିତେ ପୁସ୍ତକେ କିଂ ଯୁଷ୍ମାଭି ର୍ନାପାଠି?
27 അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
ଈଶ୍ୱରୋ ଜୀୱତାଂ ପ୍ରଭୁଃ କିନ୍ତୁ ମୃତାନାଂ ପ୍ରଭୁ ର୍ନ ଭୱତି, ତସ୍ମାଦ୍ଧେତୋ ର୍ୟୂଯଂ ମହାଭ୍ରମେଣ ତିଷ୍ଠଥ|
28 ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
ଏତର୍ହି ଏକୋଧ୍ୟାପକ ଏତ୍ୟ ତେଷାମିତ୍ଥଂ ୱିଚାରଂ ଶୁଶ୍ରାୱ; ଯୀଶୁସ୍ତେଷାଂ ୱାକ୍ୟସ୍ୟ ସଦୁତ୍ତରଂ ଦତ୍ତୱାନ୍ ଇତି ବୁଦ୍ୱ୍ୱା ତଂ ପୃଷ୍ଟୱାନ୍ ସର୍ୱ୍ୱାସାମ୍ ଆଜ୍ଞାନାଂ କା ଶ୍ରେଷ୍ଠା? ତତୋ ଯୀଶୁଃ ପ୍ରତ୍ୟୁୱାଚ,
29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു.
"ହେ ଇସ୍ରାଯେଲ୍ଲୋକା ଅୱଧତ୍ତ, ଅସ୍ମାକଂ ପ୍ରଭୁଃ ପରମେଶ୍ୱର ଏକ ଏୱ,
30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
ଯୂଯଂ ସର୍ୱ୍ୱନ୍ତଃକରଣୈଃ ସର୍ୱ୍ୱପ୍ରାଣୈଃ ସର୍ୱ୍ୱଚିତ୍ତୈଃ ସର୍ୱ୍ୱଶକ୍ତିଭିଶ୍ଚ ତସ୍ମିନ୍ ପ୍ରଭୌ ପରମେଶ୍ୱରେ ପ୍ରୀଯଧ୍ୱଂ," ଇତ୍ୟାଜ୍ଞା ଶ୍ରେଷ୍ଠା|
31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു.
ତଥା "ସ୍ୱପ୍ରତିୱାସିନି ସ୍ୱୱତ୍ ପ୍ରେମ କୁରୁଧ୍ୱଂ," ଏଷା ଯା ଦ୍ୱିତୀଯାଜ୍ଞା ସା ତାଦୃଶୀ; ଏତାଭ୍ୟାଂ ଦ୍ୱାଭ୍ୟାମ୍ ଆଜ୍ଞାଭ୍ୟାମ୍ ଅନ୍ୟା କାପ୍ୟାଜ୍ଞା ଶ୍ରେଷ୍ଠା ନାସ୍ତି|
32 ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
ତଦା ସୋଧ୍ୟାପକସ୍ତମୱଦତ୍, ହେ ଗୁରୋ ସତ୍ୟଂ ଭୱାନ୍ ଯଥାର୍ଥଂ ପ୍ରୋକ୍ତୱାନ୍ ଯତ ଏକସ୍ମାଦ୍ ଈଶ୍ୱରାଦ୍ ଅନ୍ୟୋ ଦ୍ୱିତୀଯ ଈଶ୍ୱରୋ ନାସ୍ତି;
33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
ଅପରଂ ସର୍ୱ୍ୱାନ୍ତଃକରଣୈଃ ସର୍ୱ୍ୱପ୍ରାଣୈଃ ସର୍ୱ୍ୱଚିତ୍ତୈଃ ସର୍ୱ୍ୱଶକ୍ତିଭିଶ୍ଚ ଈଶ୍ୱରେ ପ୍ରେମକରଣଂ ତଥା ସ୍ୱମୀପୱାସିନି ସ୍ୱୱତ୍ ପ୍ରେମକରଣଞ୍ଚ ସର୍ୱ୍ୱେଭ୍ୟୋ ହୋମବଲିଦାନାଦିଭ୍ୟଃ ଶ୍ରଷ୍ଠଂ ଭୱତି|
34 അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
ତତୋ ଯୀଶୁଃ ସୁବୁଦ୍ଧେରିୱ ତସ୍ୟେଦମ୍ ଉତ୍ତରଂ ଶ୍ରୁତ୍ୱା ତଂ ଭାଷିତୱାନ୍ ତ୍ୱମୀଶ୍ୱରସ୍ୟ ରାଜ୍ୟାନ୍ନ ଦୂରୋସି| ଇତଃ ପରଂ ତେନ ସହ କସ୍ୟାପି ୱାକ୍ୟସ୍ୟ ୱିଚାରଂ କର୍ତ୍ତାଂ କସ୍ୟାପି ପ୍ରଗଲ୍ଭତା ନ ଜାତା|
35 യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
ଅନନ୍ତରଂ ମଧ୍ୟେମନ୍ଦିରମ୍ ଉପଦିଶନ୍ ଯୀଶୁରିମଂ ପ୍ରଶ୍ନଂ ଚକାର, ଅଧ୍ୟାପକା ଅଭିଷିକ୍ତଂ (ତାରକଂ) କୁତୋ ଦାଯୂଦଃ ସନ୍ତାନଂ ୱଦନ୍ତି?
36 “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
ସ୍ୱଯଂ ଦାଯୂଦ୍ ପୱିତ୍ରସ୍ୟାତ୍ମନ ଆୱେଶେନେଦଂ କଥଯାମାସ| ଯଥା| "ମମ ପ୍ରଭୁମିଦଂ ୱାକ୍ୟୱଦତ୍ ପରମେଶ୍ୱରଃ| ତୱ ଶତ୍ରୂନହଂ ଯାୱତ୍ ପାଦପୀଠଂ କରୋମି ନ| ତାୱତ୍ କାଲଂ ମଦୀଯେ ତ୍ୱଂ ଦକ୍ଷପାର୍ଶ୍ୱ୍ ଉପାୱିଶ| "
37 ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
ଯଦି ଦାଯୂଦ୍ ତଂ ପ୍ରଭୂଂ ୱଦତି ତର୍ହି କଥଂ ସ ତସ୍ୟ ସନ୍ତାନୋ ଭୱିତୁମର୍ହତି? ଇତରେ ଲୋକାସ୍ତତ୍କଥାଂ ଶ୍ରୁତ୍ୱାନନନ୍ଦୁଃ|
38 അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
ତଦାନୀଂ ସ ତାନୁପଦିଶ୍ୟ କଥିତୱାନ୍ ଯେ ନରା ଦୀର୍ଘପରିଧେଯାନି ହଟ୍ଟେ ୱିପନୌ ଚ
39 വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
ଲୋକକୃତନମସ୍କାରାନ୍ ଭଜନଗୃହେ ପ୍ରଧାନାସନାନି ଭୋଜନକାଲେ ପ୍ରଧାନସ୍ଥାନାନି ଚ କାଙ୍କ୍ଷନ୍ତେ;
40 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
ୱିଧୱାନାଂ ସର୍ୱ୍ୱସ୍ୱଂ ଗ୍ରସିତ୍ୱା ଛଲାଦ୍ ଦୀର୍ଘକାଲଂ ପ୍ରାର୍ଥଯନ୍ତେ ତେଭ୍ୟ ଉପାଧ୍ୟାଯେଭ୍ୟଃ ସାୱଧାନା ଭୱତ; ତେଽଧିକତରାନ୍ ଦଣ୍ଡାନ୍ ପ୍ରାପ୍ସ୍ୟନ୍ତି|
41 പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
ତଦନନ୍ତରଂ ଲୋକା ଭାଣ୍ଡାଗାରେ ମୁଦ୍ରା ଯଥା ନିକ୍ଷିପନ୍ତି ଭାଣ୍ଡାଗାରସ୍ୟ ସମ୍ମୁଖେ ସମୁପୱିଶ୍ୟ ଯୀଶୁସ୍ତଦୱଲୁଲୋକ; ତଦାନୀଂ ବହୱୋ ଧନିନସ୍ତସ୍ୟ ମଧ୍ୟେ ବହୂନି ଧନାନି ନିରକ୍ଷିପନ୍|
42 ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
ପଶ୍ଚାଦ୍ ଏକା ଦରିଦ୍ରା ୱିଧୱା ସମାଗତ୍ୟ ଦ୍ୱିପଣମୂଲ୍ୟାଂ ମୁଦ୍ରୈକାଂ ତତ୍ର ନିରକ୍ଷିପତ୍|
43 അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ତଦା ଯୀଶୁଃ ଶିଷ୍ୟାନ୍ ଆହୂଯ କଥିତୱାନ୍ ଯୁଷ୍ମାନହଂ ଯଥାର୍ଥଂ ୱଦାମି ଯେ ଯେ ଭାଣ୍ଡାଗାରେଽସ୍ମିନ ଧନାନି ନିଃକ୍ଷିପନ୍ତି ସ୍ମ ତେଭ୍ୟଃ ସର୍ୱ୍ୱେଭ୍ୟ ଇଯଂ ୱିଧୱା ଦରିଦ୍ରାଧିକମ୍ ନିଃକ୍ଷିପତି ସ୍ମ|
44 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
ଯତସ୍ତେ ପ୍ରଭୂତଧନସ୍ୟ କିଞ୍ଚିତ୍ ନିରକ୍ଷିପନ୍ କିନ୍ତୁ ଦୀନେଯଂ ସ୍ୱଦିନଯାପନଯୋଗ୍ୟଂ କିଞ୍ଚିଦପି ନ ସ୍ଥାପଯିତ୍ୱା ସର୍ୱ୍ୱସ୍ୱଂ ନିରକ୍ଷିପତ୍|