< മലാഖി 1 >

1 പ്രവാചകം; മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു.
Umthwalo welizwi leNkosi kuIsrayeli ngesandla sikaMalaki.
2 ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Ngilithandile, itsho iNkosi. Kodwa lithi: Usithande ngani? UEsawu kasuye yini umfowabo kaJakobe? itsho iNkosi. Kanti ngamthanda uJakobe,
3 എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.
loEsawu ngamzonda; ngenza izintaba zakhe incithakalo, lelifa lakhe laba ngelamakhanka enkangala.
4 ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും.
Lanxa uEdoma esithi: Senziwe abayanga, kodwa sizabuyela siyekwakha amanxiwa; itsho njalo iNkosi yamabandla: Bona bangakha, kodwa mina ngizadiliza, njalo bazababiza ngokuthi: Ngumngcele wobubi, labantu iNkosi ebathukutheleleyo kuze kube phakade.
5 നിങ്ങൾ സ്വന്തകണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും.
Lamehlo enu azabona, lani lithi: INkosi izakhuliswa kusukela ngaphetsheya komngcele wakoIsrayeli.
6 മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.
Indodana iyamhlonipha uyise, lenceku inkosi yayo. Uba-ke nginguyihlo, kungaphi ukuhlonitshwa kwami? Uba-ke ngiyiNkosi, kungaphi ukwesatshwa kwami? itsho iNkosi yamabandla kini, bapristi elidelela ibizo lami; kodwa lithi: Silidelele ngani ibizo lakho?
7 നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ.
Lisondeza isinkwa esingcolileyo phezu kwelathi lami, lisithi: Sikungcolise ngani? Ngokuthi kwenu: Itafula leNkosi liyadeleleka.
8 നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Njalo nxa lisondeza okuyisiphofu kube ngumhlatshelo, kakukubi yini? Lalapho lisondeza okuqhulayo lokugulayo, kakukubi yini? Ake ukusondeze kumbusi wakho; angathokoza ngawe yini, kumbe angabemukela yini ubuso bakho? itsho iNkosi yamabandla.
9 ആകയാൽ ദൈവം നമ്മോടു കൃപകാണിപ്പാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവന്നു നിങ്ങളോടു കൃപ തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Khathesi-ke ake lincenge ubuso bukaNkulunkulu ukuze abe lomusa kithi; lokhu kube ngesandla senu; uzabemukela ubuso benu yini? itsho iNkosi yamabandla.
10 നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളിൽ ആരെങ്കിലും വാതിൽ അടെച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്കു നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യിൽ നിന്നു ഞാൻ വഴിപാടു കൈക്കൊൾകയുമില്ല.
Ngubani okhona ngitsho phakathi kwenu ongavala izivalo? Njalo lingabaseli ize umlilo phezu kwelathi lami. Kangithokozi ngani, kutsho iNkosi yamabandla, njalo kangiyikwemukela umnikelo esandleni senu ngentokozo.
11 സൂര്യന്റെ ഉദയംമുതൽ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Ngoba kusukela ekuphumeni kwelanga kuze kube sekutshoneni kwalo, ibizo lami lizakuba likhulu phakathi kwezizwe; lakuyo yonke indawo impepha izatshiselwa ibizo lami, lomnikelo ohlambulukileyo; ngoba ibizo lami lizakuba likhulu phakathi kwezizwe, itsho iNkosi yamabandla.
12 നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
Kodwa liyalingcolisa ngokuthi kwenu: Itafula leNkosi lingcolisiwe; lesithelo salo, ukudla kwalo, kudelelekile.
13 എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.
Njalo lithi: Khangela, ukudinisa okungakanani! Njalo likuchilela amakhala, itsho iNkosi yamabandla; njalo lilethe impango, lokuqhulayo, lokugulayo; ngokunjalo lilethe umnikelo. Ngikwemukele lokhu yini ngokuthokoza esandleni senu? itsho iNkosi.
14 എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Kaqalekiswe-ke umkhohlisi oleduna emhlanjini wakhe, ofunga ahlabele iNkosi okonakeleyo; ngoba ngiyiNkosi enkulu, itsho iNkosi yamabandla, lebizo lami liyesabeka phakathi kwezizwe.

< മലാഖി 1 >