< ലൂക്കോസ് 6 >

1 ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു.
ⲁ̅ⲀⲤϢⲰⲠⲒ ⲆⲈ ⲈⲦⲀϤⲤⲒⲚⲒ ϦⲈⲚⲚⲒⲤⲀⲂⲂⲀⲦⲞⲚ ⲈⲂⲞⲖ ϨⲒⲦⲞⲦⲞⲨ ⲚⲚⲒⲢⲞϮ ⲞⲨⲞϨ ⲚⲀⲢⲈ ⲚⲈϤⲘⲀⲐⲎⲦⲎⲤ ϤⲰϪⲒ ⲚⲚⲒϦⲈⲘⲤ ⲈⲨⲤⲀϨⲤⲀϨ ⲘⲘⲰⲞⲨ ϦⲈⲚⲚⲞⲨϪⲒϪ ⲞⲨⲞϨ ⲈⲨⲞⲨⲰⲘ ⲘⲘⲰⲞⲨ
2 പരീശന്മാരിൽ ചിലർ ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
ⲃ̅ϨⲀⲚⲞⲨⲞⲚ ⲆⲈ ⲈⲂⲞⲖ ϦⲈⲚⲚⲒⲪⲀⲢⲒⲤⲈⲞⲤ ⲠⲈϪⲰⲞⲨ ϪⲈ ⲈⲐⲂⲈⲞⲨ ⲦⲈⲦⲈⲚⲒⲢⲒ ⲘⲠⲈⲦⲤⲈⲘⲠϢⲀ ⲚⲀⲒϤ ⲀⲚ ϦⲈⲚⲚⲒⲤⲀⲂⲂⲀⲦⲞⲚ.
3 യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു
ⲅ̅ⲞⲨⲞϨ ⲀϤⲈⲢⲞⲨⲰ ⲚϪⲈⲒⲎⲤⲞⲨⲤ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲞⲨⲆⲈ ⲪⲀⲒ ⲘⲠⲈⲦⲈⲚⲞϢϤ ⲪⲎ ⲈⲦⲀ ⲆⲀⲨⲒⲆ ⲀⲒϤ ϨⲞⲦⲈ ⲈⲦⲀϤϨⲔⲞ ⲚⲈⲘ ⲚⲎ ⲈⲐⲚⲈⲘⲀϤ
4 പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
ⲇ̅ⲠⲰⲤ ⲀϤϢⲈ ⲚⲀϤ ⲈϦⲞⲨⲚ ⲈⲠⲎⲒ ⲘⲪⲚⲞⲨϮ ⲞⲨⲞϨ ⲚⲒⲰⲒⲔ ⲚⲦⲈϮⲠⲢⲞⲐⲈⲤⲒⲤ ⲀϤϬⲒⲦⲞⲨ ⲀϤⲞⲨⲞⲘⲞⲨ ⲞⲨⲞϨ ⲀϤϮ ⲚⲚⲒⲔⲈⲬⲰⲞⲨⲚⲒ ⲈⲐⲚⲈⲘⲀϤ ⲚⲎ ⲈⲦⲈⲚⲤϢⲈ ⲚⲰⲞⲨ ⲀⲚ ⲈⲞⲨⲞⲘⲞⲨ ⲈⲂⲎⲖ ⲈⲚⲒⲞⲨⲎⲂ ⲘⲘⲀⲨⲀⲦⲞⲨ.
5 മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു.
ⲉ̅ⲞⲨⲞϨ ⲚⲀϤϪⲰ ⲘⲘⲞⲤ ⲚⲰⲞⲨ ϪⲈ ⲠϬⲞⲒⲤ ⲘⲠⲒⲤⲀⲂⲂⲀⲦⲞⲚ ⲠⲈ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ.
6 മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ വരണ്ടുള്ളോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
ⲋ̅ⲀⲤϢⲰⲠⲒ ⲆⲈ ϦⲈⲚⲠⲒⲔⲈⲤⲀⲂⲂⲀⲦⲞⲚ ⲀϤϢⲈ ⲚⲀϤ ⲈϦⲞⲨⲚ ⲈⲦⲞⲨⲤⲨⲚⲀⲄⲰⲄⲎ ⲞⲨⲞϨ ⲀϤϮⲤⲂⲰ ⲞⲨⲞϨ ⲚⲈⲞⲨⲞⲚ ⲞⲨⲢⲰⲘⲒ ⲘⲘⲀⲨ ⲠⲈ ⲈⲢⲈ ⲦⲈϤϪⲒϪ ⲚⲞⲨⲒⲚⲀⲘ ϢⲞⲨⲰⲞⲨ.
7 ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
ⲍ̅ⲚⲀⲨϮⲚⲒⲀⲦⲞⲨ ⲚⲀϤ ⲚϪⲈⲚⲒⲤⲀϦ ⲚⲈⲘ ⲚⲒⲪⲀⲢⲒⲤⲈⲞⲤ ϪⲈ ⲀⲚ ϤⲚⲀⲈⲢⲪⲀϦⲢⲒ ϦⲈⲚⲠⲤⲀⲂⲂⲀⲦⲞⲚ ϨⲒⲚⲀ ⲚⲦⲞⲨϪⲈⲘ ⲔⲀⲦⲎⲄⲞⲢⲒⲀ ϦⲀⲢⲞϤ
8 അവരുടെ വിചാരം അറിഞ്ഞിട്ടു അവൻ വരണ്ട കൈയുള്ള മനുഷ്യനോടു: എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു;
ⲏ̅ⲚⲐⲞϤ ⲆⲈ ⲚⲀϤⲈⲘⲒ ⲈⲚⲞⲨⲘⲞⲔⲘⲈⲔ ⲠⲈϪⲀϤ ⲚⲰⲞⲨ ⲘⲠⲒⲢⲰⲘⲒ ⲈⲚⲀⲢⲈ ⲦⲈϤϪⲒϪ ϢⲞⲨⲰⲞⲨ ϪⲈ ⲦⲰⲚⲔ ⲞϨⲒ ⲈⲢⲀⲦⲔ ϦⲈⲚⲐⲘⲎϮ ⲞⲨⲞϨ ⲀϤⲦⲰⲚϤ ⲀϤⲞϨⲒ ⲈⲢⲀⲦϤ.
9 അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു: ഞാൻ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
ⲑ̅ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲰⲞⲨ ϪⲈ ϮϢⲒⲚⲒ ⲘⲘⲰⲦⲈⲚ ϪⲈ ⲀⲚ ⲤϢⲈ ⲚⲈⲢ ⲠⲈⲐⲚⲀⲚⲈϤ ϦⲈⲚⲚⲒⲤⲀⲂⲂⲀⲦⲞⲚ ϢⲀⲚ ⲈⲈⲢ ⲠⲈⲦϨⲰⲞⲨ ⲞⲨⲮⲨⲬⲎ ⲈⲚⲀϨⲘⲈⲤ ϢⲀⲚ ⲈⲦⲀⲔⲞⲤ.
10 അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു.
ⲓ̅ⲞⲨⲞϨ ⲈⲦⲀϤϪⲞⲨϢⲦ ⲈⲢⲰⲞⲨ ⲦⲎⲢⲞⲨ ⲠⲈϪⲀϤ ⲘⲠⲒⲢⲰⲘⲒ ϪⲈ ⲤⲞⲨⲦⲈⲚ ⲦⲈⲔϪⲒϪ ⲈⲂⲞⲖ ⲚⲐⲞϤ ⲆⲈ ⲀϤⲤⲞⲨⲦⲰⲚⲤ ⲈⲂⲞⲖ ⲞⲨⲞϨ ⲀⲤⲞⲨϪⲀⲒ ⲚϪⲈⲦⲈϤϪⲒϪ.
11 അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
ⲓ̅ⲁ̅ⲚⲐⲰⲞⲨ ⲆⲈ ⲀⲨⲘⲞϨ ⲈⲂⲞⲖ ϦⲈⲚⲞⲨⲘⲈⲦⲀⲦⲔⲀϮ ⲞⲨⲞϨ ⲚⲀⲨⲤⲀϪⲒ ⲚⲈⲘ ⲚⲞⲨⲈⲢⲎⲞⲨ ϪⲈ ⲞⲨ ⲠⲈⲦⲞⲨⲚⲀⲀⲒϤ ⲚⲒⲎⲤⲞⲨⲤ.
12 ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.
ⲓ̅ⲃ̅ⲀⲤϢⲰⲠⲒ ⲆⲈ ϦⲈⲚⲚⲒⲈϨⲞⲞⲨ ⲈⲦⲈⲘⲘⲀⲨ ⲀϤⲒ ⲈⲂⲞⲖ ⲈϪⲈⲚ ⲠⲒⲦⲰⲞⲨ ⲈⲈⲢⲠⲢⲞⲤⲈⲨⲬ ⲈⲤⲐⲈ ⲞⲨⲞϨ ⲚⲀϤⲞⲒ ⲚϢⲢⲰⲒⲤ ϦⲈⲚϮⲠⲢⲞⲤⲈⲨⲬⲎ ⲚⲦⲈⲪⲚⲞⲨϮ.
13 നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവർക്കു അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.
ⲓ̅ⲅ̅ⲞⲨⲞϨ ⲈⲦⲀ ⲠⲒⲈϨⲞⲞⲨ ϢⲰⲠⲒ ⲀϤⲘⲞⲨϮ ⲈⲚⲈϤⲘⲀⲐⲎⲦⲎⲤ ⲞⲨⲞϨ ⲀϤⲤⲰⲦⲠ ⲈⲂⲞⲖ ⲚϦⲎⲦⲞⲨ ⲘⲒⲂ ⲚⲎ ⲈⲦⲀϤϮⲢⲈⲚⲞⲨ ϪⲈ ⲀⲠⲞⲤⲦⲞⲖⲞⲤ.
14 അവർ ആരെന്നാൽ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,
ⲓ̅ⲇ̅ⲤⲒⲘⲰⲚ ⲪⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲠⲈⲦⲢⲞⲤ ⲚⲈⲘ ⲀⲚⲆⲢⲈⲀⲤ ⲒⲀⲔⲰⲂⲞⲤ ⲚⲈⲘ ⲒⲰⲀⲚⲚⲎⲤ ⲪⲒⲖⲒⲠⲠⲞⲤ ⲚⲈⲘ ⲂⲀⲢⲐⲞⲖⲞⲘⲈⲞⲤ.
15 മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,
ⲓ̅ⲉ̅ⲚⲈⲘ ⲘⲀⲦⲐⲈⲞⲤ ⲚⲈⲘ ⲐⲰⲘⲀⲤ ⲚⲈⲘ ⲒⲀⲔⲰⲂⲞⲤ ⲚⲦⲈⲀⲖⲪⲈⲞⲤ ⲚⲈⲘ ⲤⲒⲘⲰⲚ ⲪⲎ ⲈⲦⲞⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲠⲒⲢⲈϤⲬⲞϨ.
16 യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കായ്യോർത്ത് യൂദാ എന്നിവർ തന്നേ.
ⲓ̅ⲋ̅ⲚⲈⲘ ⲒⲞⲨⲆⲀⲤ ⲚⲦⲈⲒⲀⲔⲰⲂⲞⲤ ⲚⲈⲘ ⲒⲞⲨⲆⲀⲤ ⲠⲒⲤⲔⲀⲢⲒⲰⲦⲎⲤ.
17 അവൻ അവരോടു കൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽ നിന്നും സോർ സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.
ⲓ̅ⲍ̅ⲞⲨⲞϨ ⲈⲦⲀϤⲒ ⲈϦⲢⲎⲒ ⲚⲈⲘⲰⲞⲨ ⲀϤⲞϨⲒ ⲈⲢⲀⲦϤ ϦⲈⲚⲞⲨ ⲘⲀⲚⲔⲞⲒ ⲚⲈⲘ ⲞⲨⲘⲎϢ ⲚⲦⲈⲚⲈϤⲘⲀⲐⲎⲦⲎⲤ ⲚⲈⲘ ⲔⲈⲘⲎϢ ⲈϤⲞϢ ⲚⲦⲈⲠⲒⲖⲀⲞⲤ ⲈⲂⲞⲖ ϦⲈⲚϮⲒⲞⲨⲆⲈⲀ ⲦⲎⲢⲤ ⲚⲈⲘ ⲒⲈⲢⲞⲤⲀⲖⲎⲘ ⲚⲈⲘ ⲈⲂⲞⲖ ϦⲈⲚϮⲠⲀⲢⲀⲖⲒⲞⲤ ⲦⲨⲢⲞⲤ ⲚⲈⲘ ⲦⲤⲒⲆⲰⲚ
18 അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു.
ⲓ̅ⲏ̅ⲚⲎ ⲈⲦⲀⲨⲒ ⲈⲤⲰⲦⲈⲘ ⲈⲢⲞϤ ⲞⲨⲞϨ ⲚⲦⲈϤⲦⲀⲖϬⲰⲞⲨ ⲈⲂⲞⲖ ϦⲈⲚⲚⲞⲨϢⲰⲚⲒ ⲞⲨⲞϨ ⲚⲎ ⲈⲚⲀⲨⲦϨⲈⲘⲔⲞ ⲘⲘⲰⲞⲨ ⲚϪⲈⲚⲒⲠⲚⲈⲨⲘⲀⲚⲀⲔⲀⲐⲀⲢⲦⲞⲚ ⲀϤⲈⲢⲪⲀϦⲢⲒ ⲈⲢⲰⲞⲨ.
19 ശക്തി അവനിൽ നിന്നു പുറപ്പെട്ടു എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
ⲓ̅ⲑ̅ⲞⲨⲞϨ ⲚⲀⲢⲈ ⲠⲒⲘⲎϢ ⲦⲎⲢϤ ⲔⲰϮ ⲚⲤⲀϬⲒ ⲚⲈⲘⲀϤ ϪⲈ ⲞⲨⲎⲒ ⲚⲀⲤⲚⲎⲞⲨ ⲈⲂⲞⲖ ⲘⲘⲞϤ ⲚϪⲈⲞⲨϪⲞⲘ ⲞⲨⲞϨ ⲚⲀϤⲦⲀⲖϬⲞ ⲘⲘⲰⲞⲨ ⲦⲎⲢⲞⲨ ⲠⲈ.
20 അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളതു.
ⲕ̅ⲞⲨⲞϨ ⲚⲐⲞϤ ⲈⲦⲀϤϤⲀⲒ ⲚⲚⲈϤⲂⲀⲖ ⲈⲠϢⲰⲒ ⲈⲚⲈϤⲘⲀⲐⲎⲦⲎⲤ ⲚⲀϤϪⲰ ⲘⲘⲞⲤ ⲰⲞⲨⲚⲒⲀⲦⲈⲚ ⲐⲎⲚⲞⲨ ⲚⲒϨⲎⲔⲒ ϪⲈ ⲐⲰⲦⲈⲚ ⲦⲈ ϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
ⲕ̅ⲁ̅ⲰⲞⲨⲚⲒⲀⲦⲈⲚ ⲐⲎⲚⲞⲨ ⲚⲎ ⲈⲦϨⲞⲔⲈⲢ ϮⲚⲞⲨ ϪⲈ ⲦⲈⲦⲈⲚⲚⲀⲤⲒ ⲰⲞⲨⲚⲒⲀⲦⲈⲚ ⲐⲎⲚⲞⲨ ⲚⲎ ⲈⲦⲢⲒⲘⲒ ϮⲚⲞⲨ ϪⲈ ⲦⲈⲦⲈⲚⲚⲀⲤⲰⲂⲒ.
22 മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
ⲕ̅ⲃ̅ⲰⲞⲨⲚⲒⲀⲦⲈⲚ ⲐⲎⲚⲞⲨ ⲈϢⲰⲠ ⲚⲦⲞⲨⲘⲈⲤⲦⲈ ⲐⲎⲚⲞⲨ ⲚϪⲈⲚⲒⲢⲰⲘⲒ ⲞⲨⲞϨ ⲚⲦⲞⲨⲞⲨⲈⲦ ⲐⲎⲚⲞⲨ ⲈⲂⲞⲖ ⲞⲨⲞϨ ⲚⲦⲞⲨϢⲈϢ ⲐⲎⲚⲞⲨ ⲞⲨⲞϨ ⲚⲦⲞⲨϨⲒ ⲠⲈⲦⲈⲚⲢⲀⲚ ⲈⲂⲞⲖ ⲘⲪⲢⲎϮ ⲚⲞⲨⲠⲈⲦϨⲰⲞⲨ ⲈⲐⲂⲈ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ.
23 ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.
ⲕ̅ⲅ̅ⲢⲀϢⲒ ϦⲈⲚⲠⲒⲈϨⲞⲞⲨ ⲈⲦⲈⲘⲘⲀⲨ ⲞⲨⲞϨ ⲐⲈⲖⲎⲖ ϨⲎⲠⲠⲈ ⲄⲀⲢ ⲠⲈⲦⲈⲚⲂⲈⲬⲈ ⲞⲨⲚⲒϢϮ ⲠⲈ ⲚϨⲢⲎⲒ ϦⲈⲚⲦⲪⲈ ⲚⲀⲒ ⲄⲀⲢ ⲈⲚⲀⲨⲒⲢⲒ ⲘⲘⲰⲞⲨ ⲚⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲚϪⲈⲚⲞⲨⲒⲞϮ.
24 എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.
ⲕ̅ⲇ̅ⲠⲖⲎⲚ ⲞⲨⲞⲒ ⲚⲰⲦⲈⲚ ϦⲀ ⲚⲒⲢⲀⲘⲀⲞ ϪⲈ ⲀⲢⲈⲦⲈⲚⲔⲎⲚ ⲈⲢⲈⲦⲈⲚϬⲒ ⲘⲠⲈⲦⲈⲚϮϨⲞ.
25 ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
ⲕ̅ⲉ̅ⲞⲨⲞⲒ ⲚⲰⲦⲈⲚ ϦⲀ ⲚⲎ ⲈⲦⲤⲎⲞⲨ ϮⲚⲞⲨ ϪⲈ ⲦⲈⲦⲈⲚⲚⲀϨⲔⲞ ⲞⲨⲞⲒ ⲚⲰⲦⲈⲚ ϦⲀ ⲚⲎ ⲈⲦⲤⲰⲂⲒ ϮⲚⲞⲨ ϪⲈ ⲦⲈⲦⲈⲚⲚⲀⲈⲢϨⲎⲂⲒ ⲞⲨⲞϨ ⲦⲈⲦⲈⲚⲚⲀⲢⲒⲘⲒ.
26 സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
ⲕ̅ⲋ̅ⲞⲨⲞⲒ ⲚⲰⲦⲈⲚ ⲈϢⲰⲠ ⲀⲨϢⲀⲚϪⲞⲤ ⲈⲢⲰⲦⲈⲚ ⲚϪⲈⲚⲒⲢⲰⲘⲒ ⲦⲎⲢⲞⲨ ϪⲈ ⲔⲀⲖⲰⲤ ⲚⲀⲒ ⲄⲀⲢ ⲞⲚ ⲘⲠⲀⲒⲢⲎϮ ⲈⲚⲀⲨⲒⲢⲒ ⲘⲘⲰⲞⲨ ⲚⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲚⲚⲞⲨϪ ⲚϪⲈⲚⲞⲨⲒⲞϮ.
27 എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‌വിൻ.
ⲕ̅ⲍ̅ⲀⲖⲖⲀ ϮϪⲰ ⲘⲘⲞⲤ ⲚⲰⲦⲈⲚ ϦⲀ ⲚⲎ ⲈⲦⲤⲰⲦⲈⲘ ϪⲈ ⲘⲈⲚⲢⲈ ⲚⲈⲦⲈⲚϪⲀϪⲒ ⲀⲢⲒ ⲠⲈⲐⲚⲀⲚⲈϤ ⲚⲚⲎ ⲈⲐⲘⲞⲤϮ ⲘⲘⲰⲦⲈⲚ.
28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.
ⲕ̅ⲏ̅ⲤⲘⲞⲨ ⲈⲚⲎ ⲈⲦⲤⲀϨⲞⲨⲒ ⲈⲢⲰⲦⲈⲚ ⲦⲰⲂϨ ⲈϪⲈⲚ ⲚⲎ ⲈⲦϬⲞϪⲒ ⲚⲤⲀⲐⲎⲚⲞⲨ
29 നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
ⲕ̅ⲑ̅ⲪⲎ ⲈⲐⲚⲀϨⲒⲞⲨⲒ ϦⲈⲚⲦⲀⲒⲞⲨⲞϪⲒ ⲬⲀ ϮⲬⲈϮ ϦⲀⲦⲞⲦϤ ⲞⲨⲞϨ ⲪⲎ ⲈⲐⲚⲀⲰⲖⲒ ⲘⲠⲈⲔϨⲂⲞⲤ ⲘⲠⲈⲢⲦⲀϨⲚⲞ ⲘⲘⲞϤ ⲈⲰⲖⲒ ⲚⲦⲈⲔⲔⲈϢⲐⲎ Ⲛ.
30 നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.
ⲗ̅ⲞⲨⲞⲚ ⲆⲈ ⲚⲒⲂⲈⲚ ⲈⲐⲚⲀⲈⲢⲈⲦⲒⲚ ⲘⲘⲞⲔ ⲘⲞⲒ ⲚⲀϤ ⲞⲨⲞϨ ⲪⲎ ⲈⲐⲚⲀⲈⲖ ⲚⲈⲦⲈⲚⲞⲨⲔ ⲘⲠⲈⲢϢⲀⲦϤ ⲘⲘⲰⲞⲨ.
31 മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
ⲗ̅ⲁ̅ⲞⲨⲞϨ ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲈⲦⲈⲚⲞⲨⲰϢ ⲚⲦⲞⲨⲒⲢⲒ ⲚⲰⲦⲈⲚ ⲚϪⲈⲚⲒⲢⲰⲘⲒ ⲀⲢⲒⲞⲨⲒ ⲚⲰⲞⲨ ϨⲰⲦⲈⲚ ⲘⲠⲀⲒⲢⲎϮ.
32 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.
ⲗ̅ⲃ̅ⲞⲨⲞϨ ⲒⲤϪⲈ ⲀⲢⲈⲦⲈⲚⲚⲀⲘⲈⲚⲢⲈ ⲚⲎ ⲈⲐⲘⲈⲒ ⲘⲘⲰⲦⲈⲚ ⲀϢ ⲠⲈ ⲠⲈⲦⲈⲚϨⲘⲞⲦ ⲔⲈ ⲄⲀⲢ ⲚⲒⲔⲈⲢⲈϤⲈⲢⲚⲞⲂⲒ ⲀⲨⲘⲈⲒ ⲚⲚⲎ ⲈⲐⲘⲈⲒ ⲘⲘⲰⲞⲨ.
33 നിങ്ങൾക്കു നന്മചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.
ⲗ̅ⲅ̅ⲞⲨⲞϨ ⲈϢⲰⲠ ⲀⲢⲈⲦⲈⲚⲚⲀⲈⲢ ⲠⲈⲐⲚⲀⲚⲈϤ ⲚⲚⲎ ⲈⲦⲈⲢ ⲠⲈⲐⲚⲀⲚⲈϤ ⲚⲈⲘⲰⲦⲈⲚ ⲀϢ ⲠⲈ ⲠⲈⲦⲈⲚϨⲘⲞⲦ ⲚⲒⲔⲈⲢⲈϤⲈⲢⲚⲞⲂⲒ ⲤⲈⲒⲢⲒ ⲘⲠⲀⲒⲢⲎϮ.
34 മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടം കൊടുത്താൽ നിങ്ങൾക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ.
ⲗ̅ⲇ̅ⲞⲨⲞϨ ⲈϢⲰⲠ ⲀⲢⲈⲦⲈⲚϢⲀⲚⲈⲢⲆⲀⲚⲒⲌⲒⲚ ⲚϨⲀⲚⲞⲨⲞⲚ ⲈⲢⲈⲦⲈⲚϨⲈⲖⲠⲒⲤ ⲈϬⲒ ⲚⲦⲞⲦⲞⲨ ⲀϢ ⲠⲈ ⲠⲈⲦⲈⲚϨⲘⲞⲦ ⲚⲒⲔⲈⲢⲈϤⲈⲢⲚⲞⲂⲒ ϨⲰⲞⲨ ⲤⲈⲈⲢⲆⲀⲚⲒⲌⲒⲚ ⲚⲚⲒⲢⲈϤⲈⲢⲚⲞⲂⲒ ϨⲒⲚⲀ ⲚⲦⲞⲨϬⲒ ⲚⲦⲞⲦⲞⲨ ⲚⲦⲞⲨϢⲈⲂⲒⲰ.
35 നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‌വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
ⲗ̅ⲉ̅ⲠⲖⲎⲚ ⲘⲈⲚⲢⲈ ⲚⲈⲦⲈⲚϪⲀϪⲒ ⲞⲨⲞϨ ⲀⲢⲒ ⲠⲈⲐⲚⲀⲚⲈϤ ⲚⲰⲞⲨ ⲞⲨⲞϨ ⲘⲞⲒ ⲚⲦⲈⲦⲈⲚⲈⲢⲀⲠⲈⲖⲠⲒⲌⲒⲚ ⲀⲚ ⲚϨⲖⲒ ⲞⲨⲞϨ ϤⲚⲀϢⲰⲠⲒ ⲚϪⲈⲠⲈⲦⲈⲚⲂⲈⲬⲈ ⲈⲚⲀϢⲰϤ ⲞⲨⲞϨ ⲦⲈⲦⲈⲚⲚⲀϢⲰⲠⲒ ⲚϢⲎⲢⲒ ⲘⲠⲈⲦϬⲞⲤⲒ ϪⲈ ⲚⲐⲞϤ ⲞⲨⲬⲢⲒⲤⲦⲞⲤ ⲠⲈ ⲈϪⲈⲚ ⲚⲒⲀⲦϨⲘⲞⲦ ⲚⲈⲘ ⲚⲒⲠⲞⲚⲎⲢⲞⲤ.
36 അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.
ⲗ̅ⲋ̅ϢⲰⲠⲒ ⲈⲢⲈⲦⲈⲚⲞⲒ ⲚⲚⲀⲎⲦ ⲘⲪⲢⲎϮ ⲘⲠⲈⲦⲈⲚⲒⲰⲦ ⲈϤⲞⲒ ⲚⲚⲀⲎⲦ.
37 വിധിക്കരുതു; എന്നാൽ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.
ⲗ̅ⲍ̅ⲘⲠⲈⲢϮϨⲀⲠ ⲞⲨⲞϨ ⲚⲚⲞⲨϮϨⲀⲠ ⲈⲢⲰⲦⲈⲚ ⲘⲠⲈⲢϨⲒⲞⲨⲒ ⲘⲠϨⲀⲠ ⲞⲨⲞϨ ⲤⲈⲚⲀϨⲒ ⲐⲎⲚⲞⲨ ⲘⲠϨⲀⲠ ⲀⲚ ⲬⲰ ⲈⲂⲞⲖ ⲞⲨⲞϨ ⲚⲦⲞⲨⲬⲰ ⲚⲰⲦⲈⲚ ⲈⲂⲞⲖ
38 കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
ⲗ̅ⲏ̅ⲘⲞⲒ ⲞⲨⲞϨ ⲚⲦⲞⲨϮ ⲚⲰⲦⲈⲚ ⲞⲨϢⲒ ⲈⲚⲀⲚⲈϤ ⲈϤⲘⲈϨ ⲈϤϨⲈⲚϨⲰⲚ ⲈϤⲪⲈⲚⲪⲰⲚ ⲈⲂⲞⲖ ⲤⲈⲚⲀⲦⲎⲒϤ ⲈϦⲢⲎⲒ ⲈⲔⲈⲚ ⲐⲎⲚⲞⲨ ⲠⲒϢⲒ ⲄⲀⲢ ⲈⲦⲈⲦⲈⲚⲚⲀϢⲒ ⲘⲘⲞϤ ⲀⲨⲚⲀϢⲒ ⲚⲰⲦⲈⲚ ⲘⲘⲞϤ.
39 അവൻ ഒരുപമയും അവരോടു പറഞ്ഞു: കുരുടന്നു കരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ? ശിഷ്യൻ ഗുരുവിന്നു മീതെയല്ല,
ⲗ̅ⲑ̅ⲀϤϪⲈ ⲔⲈⲠⲀⲢⲀⲂⲞⲖⲎ ⲆⲈ ⲚⲰⲞⲨ ϪⲈ ⲘⲎⲦⲒ ⲞⲨⲞⲚ ϢϪⲞⲘ ⲚⲞⲨⲂⲈⲖⲖⲈ ⲈϬⲒⲘⲰⲒⲦ ϦⲀϪⲰϤ ⲚⲞⲨⲂⲈⲖⲖⲈ ⲘⲎ ⲤⲈⲚⲀϨⲈⲒ ⲀⲚ ⲈϦⲢⲎⲒ ⲚⲞⲨϢⲒⲔ ⲘⲠⲂ.
40 അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
ⲙ̅ⲘⲎ ⲞⲨⲞⲚ ⲞⲨⲘⲀⲐⲎⲦⲎⲤ ⲈϤⲞⲨⲞⲦ ⲈⲠⲈϤⲢⲈϤϮⲤⲂⲰ ⲘⲀⲢⲈϤϢⲰⲠⲒ ⲆⲈ ⲚϪⲈⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈϤⲤⲈⲂⲦⲰⲦ ⲘⲪⲢⲎϮ ⲘⲠⲒⲢⲈϤϮⲤⲂⲰ.
41 എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോൽ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?
ⲙ̅ⲁ̅ⲈⲐⲂⲈⲞⲨ ϪⲈ ⲬⲚⲀⲨ ⲈⲠⲒϪⲎⲒ ϦⲈⲚⲪⲂⲀⲖ ⲘⲠⲈⲔⲤⲞⲚ ⲠⲒⲤⲞⲒ ⲆⲈ ⲈⲦϦⲈⲚ ⲠⲈⲔⲂⲀⲖ ⲚⲔϮⲚⲒⲀⲦⲔ ⲘⲘⲞϤ ⲀⲚ.
42 അല്ല, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നില്ലു; നിന്റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോൽ എടുത്തുകളക; എന്നാൽ സഹോദരന്റെ കണ്ണിലെ കരടു എടുത്തുകളവാൻ വെടിപ്പായി കണുമല്ലോ.
ⲙ̅ⲃ̅ⲒⲈ ⲠⲰⲤ ⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞⲔ ⲈϪⲞⲤ ⲘⲠⲈⲔⲤⲞⲚ ϪⲈ ⲠⲀⲤⲞⲚ ⲬⲀⲦ ⲚⲦⲀϨⲒ ⲠⲒϪⲎⲒ ⲈⲂⲞⲖ ϦⲈⲚⲠⲈⲔⲂⲀⲖ ⲚⲐⲞⲔ ⲆⲈ ϨⲰⲔ ⲬⲚⲀⲨ ⲀⲚ ⲈⲠⲒⲤⲞⲒ ⲈⲦϦⲈⲚ ⲠⲈⲔⲂⲀⲖ ⲠⲒϢⲞⲂⲒ ϨⲒ ⲠⲒⲤⲞⲒ ⲈⲂⲞⲖ ϦⲈⲚⲠⲈⲔⲂⲀⲖ ⲚϢⲞⲢⲠ ⲞⲨⲞϨ ⲦⲞⲦⲈ ⲈⲔⲈⲚⲀⲨ ⲘⲂⲞⲖ ⲈϨⲒ ⲠⲒϪⲎⲒ ⲈⲂⲞⲖ ϦⲈⲚⲪⲂⲀⲖ ⲘⲠⲈⲔⲤⲞⲚ.
43 ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല.
ⲙ̅ⲅ̅ⲞⲨ ⲄⲀⲢ ⲘⲘⲞⲚ ⲞⲨϢϢⲎⲚ ⲈⲚⲀⲚⲈϤ ⲈϤⲒⲢⲒ ⲚⲞⲨⲞⲨⲦⲀϨ ⲈϤϨⲰⲞⲨ ⲠⲀⲖⲒⲚ ⲘⲘⲞⲚ ⲞⲨϢϢⲎⲚ ⲈϤϨⲰⲞⲨ ⲈϤⲒⲢⲒ ⲚⲞⲨⲞⲨⲦⲀϨ ⲈⲚⲀⲚⲈϤ.
44 ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളിൽനിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.
ⲙ̅ⲇ̅ⲠⲒⲞⲨⲀⲒ ⲄⲀⲢ ⲠⲒⲞⲨⲀⲒ ⲚⲚⲒϢϢⲎⲚ ⲈϢⲀⲨⲤⲞⲨⲰⲚϤ ⲈⲂⲞⲖ ϦⲈⲚⲠⲈϤⲞⲨⲦⲀϨ ⲞⲨ ⲄⲀⲢ ⲘⲠⲀⲨⲤⲈⲔ ⲔⲈⲚⲦⲈ ⲈⲂⲞⲖ ϦⲈⲚϨⲀⲚⲤⲞⲨⲢⲒ ⲞⲨⲞϨ ⲘⲠⲀⲨϬⲈⲖ ⲀⲖⲞⲖⲒ ⲈⲂⲞⲖ ϨⲒ ⲞⲨⲂⲀⲦⲞⲤ.
45 നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.
ⲙ̅ⲉ̅ⲠⲒⲀⲄⲀⲐⲞⲤ ⲚⲢⲰⲘⲒ ⲈⲂⲞⲖ ϦⲈⲚⲠⲒⲀϨⲞ ⲚⲀⲄⲀⲐⲞⲚ ⲚⲦⲈⲠⲈϤϨⲎⲦ ϢⲀϤⲒⲚⲒ ⲘⲠⲒⲀⲄⲀⲐⲞⲚ ⲈⲂⲞⲖ ⲞⲨⲞϨ ⲠⲒⲤⲀⲘⲠⲈⲦϨⲰⲞⲨ ⲈⲂⲞⲖ ϦⲈⲚⲠⲒⲀϨⲞ ⲈⲦϨⲰⲞⲨ ϢⲀϤⲒⲚⲒ ⲘⲠⲒⲠⲈⲦϨⲰⲞⲨ ⲈⲂⲞⲖ ⲈⲂⲞⲖ ϦⲈⲚⲠϨⲞⲨⲞ ⲘⲠϨⲎⲦ ϢⲀⲢⲈ ⲠⲒⲢⲰϤ ⲤⲀϪⲒ.
46 നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?
ⲙ̅ⲋ̅ⲈⲐⲂⲈⲞⲨ ⲆⲈ ⲦⲈⲦⲈⲚⲘⲞⲨϮ ⲈⲢⲞⲒ ϪⲈ ⲠϬⲞⲒⲤ ⲠϬⲞⲒⲤ ⲞⲨⲞϨ ⲦⲈⲦⲈⲚⲒⲢⲒ ⲀⲚ ⲚⲚⲎ ⲈϮϪⲰ ⲘⲘⲰⲞⲨ.
47 എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്നു ഞാൻ കാണിച്ചു തരാം.
ⲙ̅ⲍ̅ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀⲒ ϨⲀⲢⲞⲒ ⲞⲨⲞϨ ⲚⲦⲈϤⲤⲰⲦⲈⲘ ⲈⲚⲀⲤⲀϪⲒ ⲞⲨⲞϨ ⲚⲦⲈϤⲀⲒⲦⲞⲨ ϮⲚⲀⲦⲀⲘⲰⲦⲈⲚ ϪⲈ ⲀϤⲦⲈⲚⲐⲰⲚⲦ ⲈⲚⲒⲘ.
48 ആഴെക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു അടിച്ചു; എന്നാൽ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല.
ⲙ̅ⲏ̅ⲀⲦⲈⲚⲐⲰⲚⲦ ⲈⲞⲨⲢⲰⲘⲒ ⲈϤⲔⲰⲦ ⲚⲞⲨⲎⲒ ⲪⲎ ⲈⲦⲀϤϪⲰϪⲒ ⲞⲨⲞϨ ⲀϤϢⲰⲔⲒ ⲈϦⲢⲎⲒ ⲞⲨⲞϨ ⲀϤⲬⲰ ⲚⲞⲨⲤⲈⲚϮ ϨⲒϪⲈⲚ ϮⲠⲈⲦⲢⲀ ⲈⲦⲀⲨϢⲰⲠⲒ ⲆⲈ ⲚϪⲈϨⲀⲚⲘⲞⲨⲚϨⲰⲞⲨ ⲈⲨⲞϢ ⲀϤⲔⲰⲖϨ ⲚϪⲈⲠⲒⲀⲢⲞ ⲈϦⲞⲨⲚ ⲚⲤⲀⲠⲒⲎⲒ ⲈⲦⲈⲘⲘⲀⲨ ⲞⲨⲞϨ ⲘⲠⲈϤϢϪⲈⲘϪⲞⲘ ⲚⲔⲒⲘ ⲈⲢⲞϤ ⲈⲐⲂⲈϪⲈ ⲚⲀϤⲔⲎⲦ ⲚⲔⲀⲖⲰⲤ.
49 കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീടു പണിത മനുഷ്യനോടു തുല്യൻ. ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.
ⲙ̅ⲑ̅ⲪⲎ ⲆⲈ ⲈⲐⲚⲀⲤⲰⲦⲈⲘ ⲈⲚⲀⲤⲀϪⲒ ⲞⲨⲞϨ ⲚⲦⲈϤϢⲦⲈⲘⲀⲒⲦⲞⲨ ⲀϤⲦⲈⲚⲐⲰⲚⲦ ⲈⲞⲨⲢⲰⲘⲒ ⲈⲀϤⲔⲰⲦ ⲚⲞⲨⲎⲒ ϨⲒϪⲈⲚ ⲠⲒⲔⲀϨⲒ ⲬⲰⲢⲒⲤ ⲤⲈⲚϮ ⲪⲎ ⲈⲦⲀ ⲠⲒⲒⲀⲢⲞ ⲔⲰⲖϨ ⲈϦⲞⲨⲚ ⲈⲢⲞϤ ⲞⲨⲞϨ ⲤⲀⲦⲞⲦϤ ⲀϤϨⲈⲒ ⲞⲨⲞϨ ⲀⲠϨⲈⲒ ⲘⲠⲒⲎⲒ ⲈⲦⲈⲘⲘⲀⲨ ⲀϤⲈⲢⲞⲨⲚⲒϢϮ.

< ലൂക്കോസ് 6 >