< ലൂക്കോസ് 5 >
1 അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ
Khawmhmüp at üng khyang he Pamhnama ngthu ngai khai hea ami ngbum law üng Jesuh Kenesaret tuili kama ngdüi lü,
2 രണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.
tuili kama mlawng nghngih ve se a hmuh, cunsepi ngaksuie cun acun üngka naw kco u lü ami ngvai he jah mthi khai hea citki he.
3 ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
Sihmona mlawng mata khana Jesuh kai lü, lawngkam üngka naw ajawha tui da ahei mhnawn vaia a mtheh. Acunüng mlawng üng ngaw lü khyang he a jah mthei.
4 സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു: ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.
Acunüng ngthu a pyen law päng üng Sihmona veia, “Tui alinaka hei mhnawna, na püi he am ngvai vawi u lü nga kpang ua,” a ti.
5 അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
Sihmon naw, “Saja aw, amthana vawi u lü, i pi am kami yahki, cunsepi na ngthua kba vawi vang,” ti lü a msang.
6 അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.
Acunüng vawi u se ami ngvai pi tek hlü hnap khaia nga aktäa kpangki he.
7 അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു.
Ami püi mlawng kce üng awmki he law u lü ami jah kpüi law vaia ami kut ami hei kha. Acun he law u se mlawng nghngih üng ngcum law hlü ngsai khaia nga ami tak.
8 ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
Sihmon Pita cun Jesuha khaw kunga kawp lü, “Bawipa aw, kei khyangka ni, na ceh taa,” a ti.
9 അവർക്കു ഉണ്ടായ മീൻപിടിത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവർക്കു എല്ലാവർക്കും സംഭ്രമം പിടിച്ചിരുന്നു.
Nga khawjah ami kpana phäha awm hmaihki he am aktäa cäiki he.
10 ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.
Sihmona püi he bä, Zebedea capa Jakuk la Johan naw pi aktäa ani kyüh. Acunüng Jesuh naw Sihmon üng, “Ä kyüa, tukbäi üngka naw khyang na kpang khai,” a ti.
11 പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
Acunüng ami mlawnge lawngkama jah kaipüiki he naw, a hmäi ceh ta u lü Jesuh cun ami läk.
12 അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
Jesuh mlüh mata a awm üng khyang mat mnehkse natnak am beki awmki naw Jesuh hmu law lü, mdek üng kawp lü, “Saja aw, na hlüei üng na na ngcimsak be theiki ni,” ti lü a nghüinak.
13 യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.
Jesuh naw a kut han sängki naw hnet lü, “Ka hlüeiki ni ngcim lawa,” a ti. Acunüng angxita a mnehkse cun khyük lawki.
14 അവൻ അവനോടു: ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവർക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അർപ്പിക്ക എന്നു അവനോടു കല്പിച്ചു.
Jesuh naw a veia, “U üng pi ä na mtheh vai, cunsepi ktaiyü üng va ngtengei kyusak lü, Mosia thuma kba khyang hea ksinga na ngcim angsingnak vaia pemsawtnak mat va pawha,” a ti.
15 എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു.
Cunsepi Jesuha mawng cun ngthang hü ksetam se, khyang khawjah a ngthu ami ngai hlüa phäh la, ami natnak he a jah mdaw be vai ami ngaia phäha aktäa ngcun lawki he.
16 അവനോ നിർജ്ജനദേശത്തു വാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
Cunsepi Jesuh amät khawkhyawng khawea ktaiyü khaia citeiki.
17 അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
Mhmüp mat a jah mthei k'um üng, Kalile, Judah la Jerusalem üngka naw lawki hea Pharise he la, Mosia thum jah mtheikia saja he a peia ngawki he. Acunüng yainak Bawipa a khyaihnak cun a veia awmki.
18 അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
Khyang avang naw akxo mat a ngjännak üng kawt lawki he naw Jesuha ma tak vaia ami bü.
19 പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
Khyang däm se, ami luhnakpüi vai am hmu u lü, im khana kaipüiki he naw, im khan üngka naw mkyung kpäk u lü, anglung üng Jesuha ma a ngjänak maha ami ju khyak.
20 അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
Jesuh naw ami jumnak hmu lü, ka püi aw, “Na katnak he jah mhlät pänga kya ve,” a ti.
21 ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
Thum ksing he la Pharise he naw ngaikyu u lü, “Hin hin u ni, Pamhnam ksekhanaka ngthu pyenki? Mhnama thea u naw katnak he jah mhlät thei se ni?” tia ng’yüngki he.
22 യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു?
Jesuh naw ami ngaihkyunak he jah ksing lü, “Ivai nami mlung k'uma nami ngaikyuki ni?
23 നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
“Ini ajäi bawk? Na katnak he jah mhlät pänga kya ve, ti vai aw? Am acunüng tho law lü cita ti vai aw?
24 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു - അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
“Cunsepi khyanga capa naw khawmdeka khana katnak he jah mhlätnaka ana taki ni ti nami ksingnak vaia,” ti lü, akxo üng, “Tho law, na ngjänak lo lü na ima cita, ti veng,” a ti.
25 ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.
Acunla akxo cun ami ma ngdüi law lü, a ngjänak lo lü, Pamhnam mküimto lü, a im lama cit beki.
26 എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
Ami van cäi law u lü, Pamhnam mküimto u lü, kyühnak am be u lü, “Tuhngawi am hmuh khawia cäicahnak mi hmu law ve,” tia, ng’yüngkoki he.
27 അതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കക്കാരൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
Acunkäna ava ceh üng, ngcawnklawk Levih ngming naki ngcawn lawknaka ngaw se hmu lü, “Na läk lawa,” a ti.
28 അവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.
Acunüng Levih naw tho law lü ahmäi jah yawk lü a läk.
29 ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
Acunüng Levih naw a ima, Jesuh khina lü, buh aknuia pawh se, acuia ngcawnklawki he la akce khawjah ngaw hmaihki he.
30 പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
Pharise avang la ca k'yu avang naw Jesuha axüisaw he üng, “Ivai ngcawnklawk he la khyangka he am nami ei hmaihki he ni?” tia ami jah pyen.
31 യേശു അവരോടു: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
Jesuh naw jah msang lü, “Khyang kphet he naw sibawi am hlü u, am phetki he naw ni sibawi ami hlü.
32 ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
“Kei khyang ngsungpyune jah khü khaia ka lawkia am kya naw; khyangka he ngjutnaka jah khü khaia ni ka law ve,” a ti.
33 അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാർത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
Khyang avang naw, “Johana axüisaw he angläta ami ei jeih u lü ktaiyüki he, Pharise hea ami xüisaw he pi acunkba ami ei jeih u lü ktaiyü khawiki he, ise nanga xüisaw he ei awki he ni,” tia, Jesuh ami kthäh.
34 യേശു അവരോടു: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?
Jesuh naw, “Cambumki a püi he am ami awm hmaiha küt üng, ei nami jah jeihsak thei khai aw? Am jeih u.
35 മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു.
“Cunsepi cambumkia cangpyang ami vei üngka naw lak lawnaka kcün pha law khai, acuna kcün üng ami ei jeih law khai he,” ti lü a jah mtheh.
36 ഒരു ഉപമയും അവരോടു പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.
Jesuh naw msuimcäpnak jah mtheh lü, “U naw jih kthai ktek lü jih kphyüm kpäk üng am kbun khawi u, ami kbun üng akthai tek khai. Ami kbunak akthai la akphyüm am nghlawi khai xawi.
37 ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
“U naw capyitui asü awi akphyüm üng am than khawi u, ami than üng capyitui asü naw awi akphyüm ütpäk se ngsawi bäih lü awi pi ak khai.
38 പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകർന്നുവെക്കേണ്ടതു.
“Capyitui asü awi akthai üng than vai, acunüng va ani nghngih am se khai xawi.
39 പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.
“U naw capyittui akphyüm ami awk käna akthai am ngaih khawi u naw, ‘Akphyüm daw bawki’ ti khawiki he,” a ti.