< ലൂക്കോസ് 16 >
1 പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു.
Nake Jesũ akĩĩra arutwo ake atĩrĩ: “Nĩ kwarĩ na mũndũ ũmwe warĩ gĩtonga, nake nĩ aarĩ na mũrori wa indo ciake mũrori ũcio nĩathitangirwo kũrĩ gĩtonga kĩu atĩ nĩaitangaga indo ciake.
2 അവൻ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേൾക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു.
Nĩ ũndũ ũcio agĩĩta mũrori ũcio wa indo, akĩmwĩra atĩrĩ, ‘Ũhoro ũcio ndĩraigua ũgũkoniĩ nĩ ũrĩkũ? Heana ũhoro wa ithabu rĩa ũrũgamĩrĩri waku, tondũ ndũgũcooka kũndorera indo ciakwa rĩngĩ.’
3 എന്നാറെ കാര്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടു? യജമാനൻ കാര്യവിചാരത്തിൽ നിന്നു എന്നെ നീക്കുവാൻ പോകുന്നു; കിളെപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു.
“Nake mũrori wa indo icio akĩĩyũria na ngoro atĩrĩ, ‘Ngwĩka atĩa rĩu? Mwathi wakwa nĩekũndigithia wĩra. Ndirĩ na hinya mũiganu wa kũrĩma, na nĩngũconoka kũhooya.
4 എന്നെ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
Rĩu nĩndamenya ũrĩa ngwĩka nĩgeetha rĩrĩa ngaatigithio wĩra gũkũ, andũ makaanyamũkagĩra kwao mĩciĩ.’
5 പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.
“Nĩ ũndũ ũcio agĩĩta mũndũ o wothe warĩ na thiirĩ wa mwathi wake. Akĩũria mũndũ wa mbere atĩrĩ, ‘Wee ũrĩ na thiirĩ ũigana atĩa wa mwathi wakwa?’
6 നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
“Nake akĩmũcookeria atĩrĩ, ‘Ndĩ na thiirĩ wa marebe magana meerĩ ma maguta ma mĩtamaiyũ.’ “Mũrori ũcio akĩmwĩra atĩrĩ, ‘Oya marũa maku ma thiirĩ ũikare thĩ narua wandĩke atĩ ũrĩ na thiirĩ wa marebe igana rĩmwe.’
7 അതിന്റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവൻ പറഞ്ഞു; അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു.
“Agĩcooka akĩũria mũndũ wa keerĩ atĩrĩ, ‘Na we ũrĩ na thiirĩ ũigana atĩa?’ “Nake akĩmũcookeria atĩrĩ, ‘Ndĩ na thiirĩ wa makũnia igana rĩmwe ma ngano.’ “Mũrori ũcio akĩmwĩra atĩrĩ, ‘Oya marũa maku ma thiirĩ wandĩke ũrĩ na thiirĩ wa makũnia mĩrongo ĩnana.’
8 ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ. (aiōn )
“Mwathi ũcio nĩagathĩrĩirie mũrũgamĩrĩri ũcio wa indo ciake ũtaarĩ mwĩhokeku nĩ ũndũ wa kũgĩa na ũũgĩ. Nĩgũkorwo andũ a gũkũ thĩ nĩ oogĩ na maũndũ mao gũkĩra andũ a ũtheri. (aiōn )
9 അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും. (aiōnios )
Ngũmwĩra atĩrĩ, hũthagĩrai ũtonga wa gũkũ thĩ na gũthondeka ũrata na andũ, nĩguo rĩrĩa ũtonga ũcio ũgaathira, mũkaamũkĩrwo ciikaro-inĩ iria cia tene na tene. (aiōnios )
10 അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.
“Mũndũ ũrĩa wothe ũngĩĩhokerwo indo nini no ehokerwo o na indo nyingĩ, na ũrĩa wothe ũtangĩĩhokeka na indo nini o na nyingĩ ndangĩĩhokerwo.
11 നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?
Nĩ ũndũ ũcio mũngĩkorwo mũtarĩ ehokeku na ũtonga wa gũkũ thĩ-rĩ, nũũ ũngĩmwĩhokera ũtonga ũrĩa wa ma?
12 അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?
Ningĩ mũngĩkorwo mũtarĩ ehokeku na indo cia andũ arĩa angĩ-rĩ, nũũ ũngĩmũhe indo cianyu ene?
13 രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.
“Gũtirĩ ndungata ĩngĩhota gũtungatĩra aathani eerĩ. Nĩ ũndũ no ĩthũũrire ũmwe yende ũcio ũngĩ, kana ĩĩheane harĩ ũmwe, ĩnyarare ũcio ũngĩ. Mũtingĩtungatĩra Ngai na mũtungatĩre mbeeca.”
14 ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു.
Nao Afarisai, arĩa meendete mbeeca, rĩrĩa maiguire maũndũ macio mothe, makĩambĩrĩria gũtemba Jesũ.
15 അവൻ അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.
Nake akĩmeera atĩrĩ, “Inyuĩ mwĩtuuaga ega maitho-inĩ ma andũ, no Ngai nĩoĩ ngoro cianyu, nĩgũkorwo ũndũ ũrĩa ũtuagwo wa bata mũno harĩ andũ, nĩguo ũrĩ magigi maitho-inĩ ma Ngai.
16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്ക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു.
“Ũhoro wa Watho na ũrutani wa Anabii watũire ũhunjagio nginya hĩndĩ ya Johana ũrĩa Mũbatithania. Kuuma hĩndĩ ĩyo, Ũhoro-ũrĩa-Mwega wa ũthamaki-wa-Ngai nĩ ũhunjagio, na mũndũ o wothe nĩehatagĩrĩria aũtoonye.
17 ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
Nĩ ũhũthũ igũrũ na thĩ gũthira, gũkĩra gaturumo karĩa kanini mũno ka Watho keherio watho-inĩ.
18 ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
“Mũndũ ũrĩa wothe ũngĩtigana na mũtumia acooke ahikie mũtumia ũngĩ, ũcio nĩatharĩtie, nake mũndũ mũrũme ũrĩa ũngĩhikia mũtumia ũtiganĩte na mũthuuri-we, nĩatharĩtie.”
19 ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
“Nĩ kwarĩ mũndũ warĩ gĩtonga wehumbaga nguo cia rangi wa ndathi na cia mũthemba wa gatani ĩrĩa njega, nake nĩeekenagia o mũthenya.
20 ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
Na rĩrĩ, kĩhingo-inĩ gĩake nĩhaigagwo mũndũ wahooyaga thendi wetagwo Lazaro, waiyũrĩtwo nĩ ironda mwĩrĩ,
21 ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
nake nĩeeriragĩria kũrĩa rũitĩki rũrĩa rwagũũaga kuuma metha-inĩ ya gĩtonga kĩu. O na ngui nacio nĩciokaga na igacũna ironda ciake.
22 ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
“Ihinda nĩrĩakinyire mũhooi thendi ũcio agĩkua, nao araika makĩmũkuua makĩmũtwara harĩ Iburahĩmu. Gĩtonga kĩu o nakĩo nĩgĩakuire na gĩgĩthikwo.
23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: (Hadēs )
Kĩrĩ kũu icua-inĩ, kĩna ruo rũnene, gĩgĩtiira maitho, gĩkĩona Iburahĩmu arĩ haraaya, na Lazaro arĩ hau nake. (Hadēs )
24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
Nĩ ũndũ ũcio gĩtonga gĩkĩmwĩta gĩkĩmwĩra atĩrĩ, ‘Iburahĩmu, Baba, njiguĩra tha, ũtũme Lazaro atobokie mũthia wa kĩara gĩake maaĩ-inĩ ooke aahehie rũrĩmĩ, tondũ ndĩ na ruo rũnene gũkũ mwaki-inĩ ũyũ.’
25 അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
“Nowe Iburahĩmu akĩmũcookeria atĩrĩ, ‘Mũrũ wakwa, ririkana rĩrĩa watũire muoyo woonaga o maũndũ mega, hĩndĩ ĩyo Lazaro nake oonaga o maũndũ mooru, no rĩu we nĩmũnyamarũre, nawe ũrĩ ruo-inĩ.
26 അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
Hamwe na ũguo-rĩ, gatagatĩ gaitũ nawe harĩ na mũkuru mũriku mũno wĩkĩrĩtwo, nĩguo arĩa mangĩenda kuuma gũkũ tũrĩ moke kũrĩ we matikaahote, o na gũtirĩ mũndũ ũngiuma kũu akĩre ooke gũkũ tũrĩ.’
27 അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു;
“Nakĩo gĩtonga kĩu gĩgĩcookia atĩrĩ, ‘Ndagĩgũthaitha, baba, ũtũme Lazaro kũrĩ andũ a nyũmba ya baba,
28 എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
nĩgũkorwo ndĩ na ariũ a baba atano. Reke athiĩ akamahe ũhoro, nĩguo matikanooke gũkũ kũrĩ na ruo rũnene ũũ.’
29 അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
“Iburahĩmu akĩmũcookeria atĩrĩ, ‘Marĩ na Musa na Anabii; nĩmamathikĩrĩrie.’
30 അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
“Nakĩo gĩtonga gĩkĩmwĩra atĩrĩ, ‘Iburahĩmu, baba, acio ti aiganu; mũndũ angĩthiĩ kũrĩ o oimĩte kũrĩ arĩa akuũ, no merire.’
31 അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
“Agĩkĩmũcookeria atĩrĩ, ‘Angĩkorwo matingĩigua Musa na Anabii, o na mũndũ angĩriũka kuuma kũrĩ arĩa akuũ matingĩmũigua.’”