< ലൂക്കോസ് 13 >
1 ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലർ, പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോടു അറിയിച്ചു.
১অপরঞ্চ পীলাতো যেষাং গালীলীযানাং রক্তানি বলীনাং রক্তৈঃ সহামিশ্রযৎ তেষাং গালীলীযানাং ৱৃত্তান্তং কতিপযজনা উপস্থাপ্য যীশৱে কথযামাসুঃ|
2 അതിന്നു അവൻ ഉത്തരം പറഞ്ഞതു: ആ ഗലീലക്കാർ ഇതു അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ?
২ততঃ স প্রত্যুৱাচ তেষাং লোকানাম্ এতাদৃশী দুর্গতি র্ঘটিতা তৎকারণাদ্ যূযং কিমন্যেভ্যো গালীলীযেভ্যোপ্যধিকপাপিনস্তান্ বোধধ্ৱে?
3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
৩যুষ্মানহং ৱদামি তথা ন কিন্তু মনঃসু ন পরাৱর্ত্তিতেষু যূযমপি তথা নংক্ষ্যথ|
4 അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
৪অপরঞ্চ শীলোহনাম্ন উচ্চগৃহস্য পতনাদ্ যেঽষ্টাদশজনা মৃতাস্তে যিরূশালমি নিৱাসিসর্ৱ্ৱলোকেভ্যোঽধিকাপরাধিনঃ কিং যূযমিত্যং বোধধ্ৱে?
5 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
৫যুষ্মানহং ৱদামি তথা ন কিন্তু মনঃসু ন পরিৱর্ত্তিতেষু যূযমপি তথা নংক্ষ্যথ|
6 അവൻ ഈ ഉപമയും പറഞ്ഞു: ഒരുത്തന്നു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും.
৬অনন্তরং স ইমাং দৃষ্টান্তকথামকথযদ্ একো জনো দ্রাক্ষাক্ষেত্রমধ্য একমুডুম্বরৱৃক্ষং রোপিতৱান্| পশ্চাৎ স আগত্য তস্মিন্ ফলানি গৱেষযামাস,
7 അവൻ തോട്ടക്കാരനോടു: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക; അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
৭কিন্তু ফলাপ্রাপ্তেঃ কারণাদ্ উদ্যানকারং ভৃত্যং জগাদ, পশ্য ৱৎসরত্রযং যাৱদাগত্য এতস্মিন্নুডুম্বরতরৌ ক্ষলান্যন্ৱিচ্ছামি, কিন্তু নৈকমপি প্রপ্নোমি তরুরযং কুতো ৱৃথা স্থানং ৱ্যাপ্য তিষ্ঠতি? এনং ছিন্ধি|
8 അതിന്നു അവൻ: കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്ക്കട്ടെ.
৮ততো ভৃত্যঃ প্রত্যুৱাচ, হে প্রভো পুনর্ৱর্ষমেকং স্থাতুম্ আদিশ; এতস্য মূলস্য চতুর্দিক্ষু খনিৎৱাহম্ আলৱালং স্থাপযামি|
9 മേലാൽ കായിച്ചെങ്കിലോ - ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
৯ততঃ ফলিতুং শক্নোতি যদি ন ফলতি তর্হি পশ্চাৎ ছেৎস্যসি|
10 ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
১০অথ ৱিশ্রামৱারে ভজনগেহে যীশুরুপদিশতি
11 അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.
১১তস্মিৎ সমযে ভূতগ্রস্তৎৱাৎ কুব্জীভূযাষ্টাদশৱর্ষাণি যাৱৎ কেনাপ্যুপাযেন ঋজু র্ভৱিতুং ন শক্নোতি যা দুর্ব্বলা স্ত্রী,
12 യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു.
১২তাং তত্রোপস্থিতাং ৱিলোক্য যীশুস্তামাহূয কথিতৱান্ হে নারি তৱ দৌর্ব্বল্যাৎ ৎৱং মুক্তা ভৱ|
13 അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
১৩ততঃ পরং তস্যা গাত্রে হস্তার্পণমাত্রাৎ সা ঋজুর্ভূৎৱেশ্ৱরস্য ধন্যৱাদং কর্ত্তুমারেভে|
14 യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‌വാൻ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുതു എന്നു പറഞ്ഞു.
১৪কিন্তু ৱিশ্রামৱারে যীশুনা তস্যাঃ স্ৱাস্থ্যকরণাদ্ ভজনগেহস্যাধিপতিঃ প্রকুপ্য লোকান্ উৱাচ, ষট্সু দিনেষু লোকৈঃ কর্ম্ম কর্ত্তৱ্যং তস্মাদ্ধেতোঃ স্ৱাস্থ্যার্থং তেষু দিনেষু আগচ্ছত, ৱিশ্রামৱারে মাগচ্ছত|
15 കർത്താവു അവനോടു: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
১৫তদা পভুঃ প্রত্যুৱাচ রে কপটিনো যুষ্মাকম্ একৈকো জনো ৱিশ্রামৱারে স্ৱীযং স্ৱীযং ৱৃষভং গর্দভং ৱা বন্ধনান্মোচযিৎৱা জলং পাযযিতুং কিং ন নযতি?
16 എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
১৬তর্হ্যাষ্টাদশৱৎসরান্ যাৱৎ শৈতানা বদ্ধা ইব্রাহীমঃ সন্ততিরিযং নারী কিং ৱিশ্রামৱারে ন মোচযিতৱ্যা?
17 അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
১৭এষু ৱাক্যেষু কথিতেষু তস্য ৱিপক্ষাঃ সলজ্জা জাতাঃ কিন্তু তেন কৃতসর্ৱ্ৱমহাকর্ম্মকারণাৎ লোকনিৱহঃ সানন্দোঽভৱৎ|
18 പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു?
১৮অনন্তরং সোৱদদ্ ঈশ্ৱরস্য রাজ্যং কস্য সদৃশং? কেন তদুপমাস্যামি?
19 ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു.
১৯যৎ সর্ষপবীজং গৃহীৎৱা কশ্চিজ্জন উদ্যান উপ্তৱান্ তদ্ বীজমঙ্কুরিতং সৎ মহাৱৃক্ষোঽজাযত, ততস্তস্য শাখাসু ৱিহাযসীযৱিহগা আগত্য ন্যূষুঃ, তদ্রাজ্যং তাদৃশেন সর্ষপবীজেন তুল্যং|
20 പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു?
২০পুনঃ কথযামাস, ঈশ্ৱরস্য রাজ্যং কস্য সদৃশং ৱদিষ্যামি? যৎ কিণ্ৱং কাচিৎ স্ত্রী গৃহীৎৱা দ্রোণত্রযপরিমিতগোধূমচূর্ণেষু স্থাপযামাস,
21 അതു പുളിച്ചമാവിനോടു തുല്യം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ ചേർത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു എന്നു പറഞ്ഞു.
২১ততঃ ক্রমেণ তৎ সর্ৱ্ৱগোধূমচূর্ণং ৱ্যাপ্নোতি, তস্য কিণ্ৱস্য তুল্যম্ ঈশ্ৱরস্য রাজ্যং|
22 അവൻ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു.
২২ততঃ স যিরূশালম্নগরং প্রতি যাত্রাং কৃৎৱা নগরে নগরে গ্রামে গ্রামে সমুপদিশন্ জগাম|
23 അപ്പോൾ ഒരുത്തൻ അവനോടു: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു:
২৩তদা কশ্চিজ্জনস্তং পপ্রচ্ছ, হে প্রভো কিং কেৱলম্ অল্পে লোকাঃ পরিত্রাস্যন্তে?
24 ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
২৪ততঃ স লোকান্ উৱাচ, সংকীর্ণদ্ৱারেণ প্রৱেষ্টুং যতঘ্ৱং, যতোহং যুষ্মান্ ৱদামি, বহৱঃ প্রৱেষ্টুং চেষ্টিষ্যন্তে কিন্তু ন শক্ষ্যন্তি|
25 വീട്ടുടയവൻ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങൾ പുറത്തുനിന്നു: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
২৫গৃহপতিনোত্থায দ্ৱারে রুদ্ধে সতি যদি যূযং বহিঃ স্থিৎৱা দ্ৱারমাহত্য ৱদথ, হে প্রভো হে প্রভো অস্মৎকারণাদ্ দ্ৱারং মোচযতু, ততঃ স ইতি প্রতিৱক্ষ্যতি, যূযং কুত্রত্যা লোকা ইত্যহং ন জানামি|
26 അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും.
২৬তদা যূযং ৱদিষ্যথ, তৱ সাক্ষাদ্ ৱযং ভেজনং পানঞ্চ কৃতৱন্তঃ, ৎৱঞ্চাস্মাকং নগরস্য পথি সমুপদিষ্টৱান্|
27 അവനോ: നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിൻ എന്നു പറയും.
২৭কিন্তু স ৱক্ষ্যতি, যুষ্মানহং ৱদামি, যূযং কুত্রত্যা লোকা ইত্যহং ন জানামি; হে দুরাচারিণো যূযং মত্তো দূরীভৱত|
28 അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തിൽ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും.
২৮তদা ইব্রাহীমং ইস্হাকং যাকূবঞ্চ সর্ৱ্ৱভৱিষ্যদ্ৱাদিনশ্চ ঈশ্ৱরস্য রাজ্যং প্রাপ্তান্ স্ৱাংশ্চ বহিষ্কৃতান্ দৃষ্ট্ৱা যূযং রোদনং দন্তৈর্দন্তঘর্ষণঞ্চ করিষ্যথ|
29 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിലിരിക്കും.
২৯অপরঞ্চ পূর্ৱ্ৱপশ্চিমদক্ষিণোত্তরদিগ্ভ্যো লোকা আগত্য ঈশ্ৱরস্য রাজ্যে নিৱৎস্যন্তি|
30 മുമ്പന്മാരായ്തീരുന്ന പിമ്പന്മാരുണ്ടു, പിമ്പന്മാരായ്തീരുന്ന മുമ്പന്മാരും ഉണ്ടു.
৩০পশ্যতেত্থং শেষীযা লোকা অগ্রা ভৱিষ্যন্তি, অগ্রীযা লোকাশ্চ শেষা ভৱিষ্যন্তি|
31 ആ നാഴികയിൽ തന്നേ ചില പരീശന്മാർ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാൾക; ഹെരോദാവു നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു.
৩১অপরঞ্চ তস্মিন্ দিনে কিযন্তঃ ফিরূশিন আগত্য যীশুং প্রোচুঃ, বহির্গচ্ছ, স্থানাদস্মাৎ প্রস্থানং কুরু, হেরোদ্ ৎৱাং জিঘাংসতি|
32 അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പോയി ആ കുറുക്കനോടു: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കുകയും ചെയ്യും.
৩২ততঃ স প্রত্যৱোচৎ পশ্যতাদ্য শ্ৱশ্চ ভূতান্ ৱিহাপ্য রোগিণোঽরোগিণঃ কৃৎৱা তৃতীযেহ্নি সেৎস্যামি, কথামেতাং যূযমিৎৱা তং ভূরিমাযং ৱদত|
33 എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകൻ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിൻ.
৩৩তত্রাপ্যদ্য শ্ৱঃ পরশ্ৱশ্চ মযা গমনাগমনে কর্ত্তৱ্যে, যতো হেতো র্যিরূশালমো বহিঃ কুত্রাপি কোপি ভৱিষ্যদ্ৱাদী ন ঘানিষ্যতে|
34 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
৩৪হে যিরূশালম্ হে যিরূশালম্ ৎৱং ভৱিষ্যদ্ৱাদিনো হংসি তৱান্তিকে প্রেরিতান্ প্রস্তরৈর্মারযসি চ, যথা কুক্কুটী নিজপক্ষাধঃ স্ৱশাৱকান্ সংগৃহ্লাতি, তথাহমপি তৱ শিশূন্ সংগ্রহীতুং কতিৱারান্ ঐচ্ছং কিন্তু ৎৱং নৈচ্ছঃ|
35 നിങ്ങളുടെ ഭവനം ശൂന്യമായ്ത്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
৩৫পশ্যত যুষ্মাকং ৱাসস্থানানি প্রোচ্ছিদ্যমানানি পরিত্যক্তানি চ ভৱিষ্যন্তি; যুষ্মানহং যথার্থং ৱদামি, যঃ প্রভো র্নাম্নাগচ্ছতি স ধন্য ইতি ৱাচং যাৱৎকালং ন ৱদিষ্যথ, তাৱৎকালং যূযং মাং ন দ্রক্ষ্যথ|