< വിലാപങ്ങൾ 3 >

1 ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.
Mene ɔbarima a mahu amane wɔ nʼabufuw abaa ano.
2 അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.
Wapam me afi ne ho ama manantew sum mu na ɛnyɛ hann mu;
3 അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.
Ampa ara wama nsa so atia me mpɛn bebree, da mu nyinaa.
4 എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.
Wama me were ne me nam anyin Na wabubu me nnompe.
5 അവൻ എന്റെ നേരെ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
Waka me ahyɛ mu, na watua me ano ɔde nweenwen ne ahokyere atwa me ho ahyia.
6 ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
Wama matena sum mu sɛ wɔn a wɔawuwu dedaw no.
7 പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
Wato ɔfasu atwa me ho ahyia enti mintumi nguan; wagu me nkɔnsɔnkɔnsɔn ama matɔ beraw.
8 ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർത്ഥന തടുത്തുകളയുന്നു.
Mpo sɛ mefrɛ anaasɛ mebɔ mpae srɛ mmoa a osiw me mpaebɔ ano.
9 വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
Ɔde abotan asiw me kwan; wama mʼakwan ayɛ kɔntɔnkye.
10 അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
Te sɛ sisi a ɔda hɔ retwɛn, te sɛ gyata a watɛw,
11 അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
ɔtwee me fii ɔkwan no mu bebaree me na ogyaw me a minni mmoa biara.
12 അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
Okuntun ne ta mu na ɔde ne bɛmma kyerɛɛ me so.
13 അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.
Ɔde bɛmma a efi ne kotoku mu hwirew me koma mu.
14 ഞാൻ എന്റെ സർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.
Meyɛɛ akyiwade maa me nkurɔfo nyinaa; wɔto akutia nnwom de di me ho fɛw da mu nyinaa.
15 അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു.
Ɔde nhaban nweenwen ahyɛ me ma. Wama me bɔnwoma anom.
16 അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകർത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
Ɔde mmosea abubu me se; na watiatia me so wɔ mfutuma mu.
17 നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.
Wɔama asomdwoe abɔ me; na me werɛ afi yiyedi.
18 എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു.
Enti mise, “Mʼanuonyam asa, nea mede mʼani too so Awurade mu no nyinaa.”
19 നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ.
Mekae mʼamanehunu wɔ mʼakyinkyinakyinkyin mu, nweenwen ne bɔnwoma mu.
20 എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു.
Mekae yiye, na me kra abotow wɔ me mu.
21 ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.
Nanso midwen eyi ho; saa nti mewɔ anidaso.
22 നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ;
Awurade dɔ kɛse nti yɛnsɛee ɛ. Nʼayamhyehye nni huammɔ.
23 അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
Ɛyɛ foforo anɔpa biara; wo nokwaredi yɛ kɛse.
24 യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു.
Meka kyerɛ me ho se, “Awurade yɛ me kyɛfa, enti mɛtwɛn no.”
25 തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.
Awurade ye ma wɔn a wɔn anidaso wɔ ne mu, onipa a ɔhwehwɛ no no;
26 യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
Eye sɛ wɔyɛ komm de twɛn Awurade nkwagye.
27 ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
Eye ma ɔbarima sɛ ɔsoa konnua no wɔ ne mmerantebere mu.
28 അവൻ അതു അവന്റെ മേൽ വെച്ചിരിക്ക കൊണ്ടു അവൻ തനിച്ചു മൗനം ആയിരിക്കട്ടെ.
Ma ɔntena ase komm, efisɛ Awurade de ato ne so.
29 അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
Ma ɔmfa nʼanim nsie wɔ mfutuma mu, ebia anidaso wɔ hɔ.
30 തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
Ma ɔmfa nʼafono mma nea ɔpɛɛ sɛ ɔbɔ no no na ɔnhyɛ no aniwu.
31 കർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.
Na Awurade ntow onipa biara nkyene koraa.
32 അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
Ɛwɔ mu, ɔde awerɛhow ba de, nanso obenya ayamhyehye. Ne dɔ kɛse no to rentwa da.
33 മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
Ofi amemenemfe mu de amanehunu anaa awerɛhow brɛ nnipa mma.
34 ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും
Sɛ wɔde wɔn nan dwerɛw nneduafo a wɔwɔ asase no so a,
35 അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും
sɛ wotiatia obi ahofadi so wɔ Ɔsorosoroni no anim a,
36 മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ?
anaa sɛ wobu obi ntɛnkyew a, Awurade renhu saa nneɛma yi ana?
37 കർത്താവു കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?
Hena na obetumi aka na wama aba mu wɔ bere a ɛnyɛ Awurade na ɔhyɛe?
38 അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
Ɛnyɛ Ɔsorosoroni no anom na mmusu ne nnepa fi ana?
39 മനുഷ്യൻ ജീവനുള്ളന്നു നെടുവീർപ്പിടുന്നതെന്തു? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീർപ്പിടട്ടെ.
Adɛn nti na ɛsɛ sɛ ɔteasefo nwiinwii bere a wɔatwe nʼaso wɔ ne bɔne ho?
40 നാം നമ്മുടെ നടപ്പു ആരാഞ്ഞു ശോധന ചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
Momma yɛnhwehwɛ yɛn akwan mu na yɛnsɔ nhwɛ, na yɛnsan nkɔ Awurade nkyɛn.
41 നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയർത്തുക.
Momma yɛmma yɛn koma ne yɛn nsa so, nkyerɛ Onyankopɔn wɔ ɔsoro, na yɛnka se:
42 ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
“Yɛayɛ bɔne, na yɛatew atua na wamfa ankyɛ.
43 നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടർന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.
“Wode abufuw akata wo ho ataa yɛn; na woakunkum a woannya ahummɔbɔ.
44 ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.
Wode wo ho asie omununkum mu nti mpaebɔ biara nnu wo nkyɛn.
45 നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
Woayɛ yɛn atantanne ne nwura wɔ amanaman no mu.
46 ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളർന്നിരിക്കുന്നു.
“Yɛn atamfo nyinaa abaa wɔn anom tɛtrɛɛ de tia yɛn.
47 പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.
Yɛabrɛ ne ahunahuna ne akukuruhwease, mmubui ne ɔsɛe.”
48 എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീർത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.
Me nusu sen sɛ asuten efisɛ wɔasɛe me nkurɔfo.
49 യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം
Me nusu bɛsen ara, na ɛrennyae,
50 എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
kosi sɛ Awurade bɛhwɛ afi ɔsoro, na wahu.
51 എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
Nea mihu no ma me kra werɛ how, me kuropɔn no mu mmea nyinaa nti.
52 കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.
Mʼatamfo a menyɛɛ wɔn hwee pampam me sɛ anomaa.
53 അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേൽ കല്ലു എറിഞ്ഞിരിക്കുന്നു.
Wɔpɛɛ sɛ wotwa me nkwa so na wosiw me abo wɔ amoa mu;
54 വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്നു ഞാൻ പറഞ്ഞു.
nsu bu faa me ti so, na ɛyɛɛ me sɛnea wɔrewie me.
55 യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
Mebɔɔ wo din, Awurade fii amoa no ase tɔnn.
56 എന്റെ നെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർത്ഥന നീ കേട്ടിരിക്കുന്നു.
Wotee me sufrɛ: “Nsiw wʼaso wɔ me gye sufrɛ ho.”
57 ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
Wutwiw bɛn me bere a mefrɛɛ wo no, na wokae se, “Nsuro.”
58 കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
Wo Awurade, wudii mʼasɛm maa me; na wugyee me nkwa.
59 യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്തുതരേണമേ.
Woahu bɔne a wɔayɛ me, Awurade. Di mʼasɛm ma me!
60 അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
Woahu wɔn aweretɔ no mu den, wɔn pɔw a wɔbɔ tia me no nyinaa.
61 യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
Awurade, woate wɔn ntwirii, wɔn pɔw a wɔbɔ tia me no nyinaa,
62 എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
nea mʼatamfo ka no asomsɛm na wɔka no brɛoo de tia me da mu nyinaa.
63 അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
Hwɛ wɔn! Sɛ wogyinagyina hɔ anaasɛ wɔtete hɔ, wɔto akutia nnwom de di me ho fɛw.
64 യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവർക്കു പകരം ചെയ്യേണമേ;
Fa nea ɛfata tua wɔn so ka, Awurade, nea wɔn nsa ayɛ nti.
65 നീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ.
Pirim wɔn koma, na ma wo nnome mmra wɔn so.
66 നീ അവരെ കോപത്തോടെ പിന്തുടർന്നു, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്നു നശിപ്പിച്ചുകളയും.
Fa abufuw taa wɔn, na sɛe wɔn fi Awurade ɔsorosoro ase.

< വിലാപങ്ങൾ 3 >