< യോഹന്നാൻ 2 >
1 മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
అనన్తరం త్రుతీయదివసే గాలీల్ ప్రదేశియే కాన్నానామ్ని నగరే వివాహ ఆసీత్ తత్ర చ యీశోర్మాతా తిష్ఠత్|
2 യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.
తస్మై వివాహాయ యీశుస్తస్య శిష్యాశ్చ నిమన్త్రితా ఆసన్|
3 വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.
తదనన్తరం ద్రాక్షారసస్య న్యూనత్వాద్ యీశోర్మాతా తమవదత్ ఏతేషాం ద్రాక్షారసో నాస్తి|
4 യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില് ല എന്നു പറഞ്ഞു.
తదా స తామవోచత్ హే నారి మయా సహ తవ కిం కార్య్యం? మమ సమయ ఇదానీం నోపతిష్ఠతి|
5 അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‌വിൻ എന്നു പറഞ്ഞു.
తతస్తస్య మాతా దాసానవోచద్ అయం యద్ వదతి తదేవ కురుత|
6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.
తస్మిన్ స్థానే యిహూదీయానాం శుచిత్వకరణవ్యవహారానుసారేణాఢకైకజలధరాణి పాషాణమయాని షడ్వృహత్పాత్రాణిఆసన్|
7 യേശു അവരോടു: ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു.
తదా యీశుస్తాన్ సర్వ్వకలశాన్ జలైః పూరయితుం తానాజ్ఞాపయత్, తతస్తే సర్వ్వాన్ కుమ్భానాకర్ణం జలైః పర్య్యపూరయన్|
8 ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു.
అథ తేభ్యః కిఞ్చిదుత్తార్య్య భోజ్యాధిపాతేఃసమీపం నేతుం స తానాదిశత్, తే తదనయన్|
9 അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:
అపరఞ్చ తజ్జలం కథం ద్రాక్షారసోఽభవత్ తజ్జలవాహకాదాసా జ్ఞాతుం శక్తాః కిన్తు తద్భోజ్యాధిపో జ్ఞాతుం నాశక్నోత్ తదవలిహ్య వరం సంమ్బోద్యావదత,
10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.
లోకాః ప్రథమం ఉత్తమద్రాక్షారసం దదతి తషు యథేష్టం పితవత్సు తస్మా కిఞ్చిదనుత్తమఞ్చ దదతి కిన్తు త్వమిదానీం యావత్ ఉత్తమద్రాక్షారసం స్థాపయసి|
11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
ఇత్థం యీశుర్గాలీలప్రదేశే ఆశ్చర్య్యకార్మ్మ ప్రారమ్భ నిజమహిమానం ప్రాకాశయత్ తతః శిష్యాస్తస్మిన్ వ్యశ్వసన్|
12 അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറനാൾ പാർത്തില്ല.
తతః పరమ్ స నిజమాత్రుభ్రాత్రుస్శిష్యైః సార్ద్ధ్ం కఫర్నాహూమమ్ ఆగమత్ కిన్తు తత్ర బహూదినాని ఆతిష్ఠత్|
13 യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
తదనన్తరం యిహూదియానాం నిస్తారోత్సవే నికటమాగతే యీశు ర్యిరూశాలమ్ నగరమ్ ఆగచ్ఛత్|
14 ദൈവാലയത്തിൽ കാള, ആടു, പ്രാവു എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു
తతో మన్దిరస్య మధ్యే గోమేషపారావతవిక్రయిణో వాణిజక్ష్చోపవిష్టాన్ విలోక్య
15 കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;
రజ్జుభిః కశాం నిర్మ్మాయ సర్వ్వగోమేషాదిభిః సార్ద్ధం తాన్ మన్దిరాద్ దూరీకృతవాన్|
16 പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.
వణిజాం ముద్రాది వికీర్య్య ఆసనాని న్యూబ్జీకృత్య పారావతవిక్రయిభ్యోఽకథయద్ అస్మాత్ స్థానాత్ సర్వాణ్యేతాని నయత, మమ పితుగృహం వాణిజ్యగృహం మా కార్ష్ట|
17 അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.
తస్మాత్ తన్మన్దిరార్థ ఉద్యోగో యస్తు స గ్రసతీవ మామ్| ఇమాం శాస్త్రీయలిపిం శిష్యాఃసమస్మరన్|
18 എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
తతః పరమ్ యిహూదీయలోకా యీషిమవదన్ తవమిదృశకర్మ్మకరణాత్ కిం చిహ్నమస్మాన్ దర్శయసి?
19 യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
తతో యీశుస్తానవోచద్ యుష్మాభిరే తస్మిన్ మన్దిరే నాశితే దినత్రయమధ్యేఽహం తద్ ఉత్థాపయిష్యామి|
20 യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിന്നകം അതിനെ പണിയുമോ എന്നു ചോദിച്ചു.
తదా యిహూదియా వ్యాహార్షుః, ఏతస్య మన్దిరస నిర్మ్మాణేన షట్చత్వారింశద్ వత్సరా గతాః, త్వం కిం దినత్రయమధ్యే తద్ ఉత్థాపయిష్యసి?
21 അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.
కిన్తు స నిజదేహరూపమన్దిరే కథామిమాం కథితవాన్|
22 അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
స యదేతాదృశం గదితవాన్ తచ్ఛిష్యాః శ్మశానాత్ తదీయోత్థానే సతి స్మృత్వా ధర్మ్మగ్రన్థే యీశునోక్తకథాయాం చ వ్యశ్వసిషుః|
23 പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.
అనన్తరం నిస్తారోత్సవస్య భోజ్యసమయే యిరూశాలమ్ నగరే తత్క్రుతాశ్చర్య్యకర్మ్మాణి విలోక్య బహుభిస్తస్య నామని విశ్వసితం|
24 യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല.
కిన్తు స తేషాం కరేషు స్వం న సమర్పయత్, యతః స సర్వ్వానవైత్|
25 മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
స మానవేషు కస్యచిత్ ప్రమాణం నాపేక్షత యతో మనుజానాం మధ్యే యద్యదస్తి తత్తత్ సోజానాత్|