< യോഹന്നാൻ 19 >

1 അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.
ପୀଲାତୋ ଯୀଶୁମ୍ ଆନୀଯ କଶଯା ପ୍ରାହାରଯତ୍|
2 പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു.
ପଶ୍ଚାତ୍ ସେନାଗଣଃ କଣ୍ଟକନିର୍ମ୍ମିତଂ ମୁକୁଟଂ ତସ୍ୟ ମସ୍ତକେ ସମର୍ପ୍ୟ ୱାର୍ତ୍ତାକୀୱର୍ଣଂ ରାଜପରିଚ୍ଛଦଂ ପରିଧାପ୍ୟ,
3 അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.
ହେ ଯିହୂଦୀଯାନାଂ ରାଜନ୍ ନମସ୍କାର ଇତ୍ୟୁକ୍ତ୍ୱା ତଂ ଚପେଟେନାହନ୍ତୁମ୍ ଆରଭତ|
4 പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.
ତଦା ପୀଲାତଃ ପୁନରପି ବହିର୍ଗତ୍ୱା ଲୋକାନ୍ ଅୱଦତ୍, ଅସ୍ୟ କମପ୍ୟପରାଧଂ ନ ଲଭେଽହଂ, ପଶ୍ୟତ ତଦ୍ ଯୁଷ୍ମାନ୍ ଜ୍ଞାପଯିତୁଂ ଯୁଷ୍ମାକଂ ସନ୍ନିଧୌ ବହିରେନମ୍ ଆନଯାମି|
5 അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.
ତତଃ ପରଂ ଯୀଶୁଃ କଣ୍ଟକମୁକୁଟୱାନ୍ ୱାର୍ତ୍ତାକୀୱର୍ଣୱସନୱାଂଶ୍ଚ ବହିରାଗଚ୍ଛତ୍| ତତଃ ପୀଲାତ ଉକ୍ତୱାନ୍ ଏନଂ ମନୁଷ୍ୟଂ ପଶ୍ୟତ|
6 മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക എന്നു ആർത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
ତଦା ପ୍ରଧାନଯାଜକାଃ ପଦାତଯଶ୍ଚ ତଂ ଦୃଷ୍ଟ୍ୱା, ଏନଂ କ୍ରୁଶେ ୱିଧ, ଏନଂ କ୍ରୁଶେ ୱିଧ, ଇତ୍ୟୁକ୍ତ୍ୱା ରୱିତୁଂ ଆରଭନ୍ତ| ତତଃ ପୀଲାତଃ କଥିତୱାନ୍ ଯୂଯଂ ସ୍ୱଯମ୍ ଏନଂ ନୀତ୍ୱା କ୍ରୁଶେ ୱିଧତ, ଅହମ୍ ଏତସ୍ୟ କମପ୍ୟପରାଧଂ ନ ପ୍ରାପ୍ତୱାନ୍|
7 യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
ଯିହୂଦୀଯାଃ ପ୍ରତ୍ୟୱଦନ୍ ଅସ୍ମାକଂ ଯା ୱ୍ୟୱସ୍ଥାସ୍ତେ ତଦନୁସାରେଣାସ୍ୟ ପ୍ରାଣହନନମ୍ ଉଚିତଂ ଯତୋଯଂ ସ୍ୱମ୍ ଈଶ୍ୱରସ୍ୟ ପୁତ୍ରମୱଦତ୍|
8 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,
ପୀଲାତ ଇମାଂ କଥାଂ ଶ୍ରୁତ୍ୱା ମହାତ୍ରାସଯୁକ୍ତଃ
9 പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.
ସନ୍ ପୁନରପି ରାଜଗୃହ ଆଗତ୍ୟ ଯୀଶୁଂ ପୃଷ୍ଟୱାନ୍ ତ୍ୱଂ କୁତ୍ରତ୍ୟୋ ଲୋକଃ? କିନ୍ତୁ ଯୀଶସ୍ତସ୍ୟ କିମପି ପ୍ରତ୍ୟୁତ୍ତରଂ ନାୱଦତ୍|
10 യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:
୧ ତତଃ ପୀଲାତ୍ କଥିତୱାନ ତ୍ୱଂ କିଂ ମଯା ସାର୍ଦ୍ଧଂ ନ ସଂଲପିଷ୍ୟସି? ତ୍ୱାଂ କ୍ରୁଶେ ୱେଧିତୁଂ ୱା ମୋଚଯିତୁଂ ଶକ୍ତି ର୍ମମାସ୍ତେ ଇତି କିଂ ତ୍ୱଂ ନ ଜାନାସି? ତଦା ଯୀଶୁଃ ପ୍ରତ୍ୟୱଦଦ୍ ଈଶ୍ୱରେଣାଦଂ ମମୋପରି ତୱ କିମପ୍ୟଧିପତିତ୍ୱଂ ନ ୱିଦ୍ୟତେ, ତଥାପି ଯୋ ଜନୋ ମାଂ ତୱ ହସ୍ତେ ସମାର୍ପଯତ୍ ତସ୍ୟ ମହାପାତକଂ ଜାତମ୍|
11 മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെമേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കൽ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
ତଦା ଯୀଶୁଃ ପ୍ରତ୍ୟୱଦଦ୍ ଈଶ୍ୱରେଣାଦତ୍ତଂ ମମୋପରି ତୱ କିମପ୍ୟଧିପତିତ୍ୱଂ ନ ୱିଦ୍ୟତେ, ତଥାପି ଯୋ ଜନୋ ମାଂ ତୱ ହସ୍ତେ ସମାର୍ପଯତ୍ ତସ୍ୟ ମହାପାତକଂ ଜାତମ୍|
12 ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തുപറഞ്ഞു.
ତଦାରଭ୍ୟ ପୀଲାତସ୍ତଂ ମୋଚଯିତୁଂ ଚେଷ୍ଟିତୱାନ୍ କିନ୍ତୁ ଯିହୂଦୀଯା ରୁୱନ୍ତୋ ୱ୍ୟାହରନ୍ ଯଦୀମଂ ମାନୱଂ ତ୍ୟଜସି ତର୍ହି ତ୍ୱଂ କୈସରସ୍ୟ ମିତ୍ରଂ ନ ଭୱସି, ଯୋ ଜନଃ ସ୍ୱଂ ରାଜାନଂ ୱକ୍ତି ସଏୱ କୈମରସ୍ୟ ୱିରୁଦ୍ଧାଂ କଥାଂ କଥଯତି|
13 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു.
ଏତାଂ କଥାଂ ଶ୍ରୁତ୍ୱା ପୀଲାତୋ ଯୀଶୁଂ ବହିରାନୀଯ ନିସ୍ତାରୋତ୍ସୱସ୍ୟ ଆସାଦନଦିନସ୍ୟ ଦ୍ୱିତୀଯପ୍ରହରାତ୍ ପୂର୍ୱ୍ୱଂ ପ୍ରସ୍ତରବନ୍ଧନନାମ୍ନି ସ୍ଥାନେ ଽର୍ଥାତ୍ ଇବ୍ରୀଯଭାଷଯା ଯଦ୍ ଗବ୍ବିଥା କଥ୍ୟତେ ତସ୍ମିନ୍ ସ୍ଥାନେ ୱିଚାରାସନ ଉପାୱିଶତ୍|
14 അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു: ഇതാ, നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
ଅନନ୍ତରଂ ପୀଲାତୋ ଯିହୂଦୀଯାନ୍ ଅୱଦତ୍, ଯୁଷ୍ମାକଂ ରାଜାନଂ ପଶ୍ୟତ|
15 അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.
କିନ୍ତୁ ଏନଂ ଦୂରୀକୁରୁ, ଏନଂ ଦୂରୀକୁରୁ, ଏନଂ କ୍ରୁଶେ ୱିଧ, ଇତି କଥାଂ କଥଯିତ୍ୱା ତେ ରୱିତୁମ୍ ଆରଭନ୍ତ; ତଦା ପୀଲାତଃ କଥିତୱାନ୍ ଯୁଷ୍ମାକଂ ରାଜାନଂ କିଂ କ୍ରୁଶେ ୱେଧିଷ୍ୟାମି? ପ୍ରଧାନଯାଜକା ଉତ୍ତରମ୍ ଅୱଦନ୍ କୈସରଂ ୱିନା କୋପି ରାଜାସ୍ମାକଂ ନାସ୍ତି|
16 അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
ତତଃ ପୀଲାତୋ ଯୀଶୁଂ କ୍ରୁଶେ ୱେଧିତୁଂ ତେଷାଂ ହସ୍ତେଷୁ ସମାର୍ପଯତ୍, ତତସ୍ତେ ତଂ ଧୃତ୍ୱା ନୀତୱନ୍ତଃ|
17 അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
ତତଃ ପରଂ ଯୀଶୁଃ କ୍ରୁଶଂ ୱହନ୍ ଶିରଃକପାଲମ୍ ଅର୍ଥାଦ୍ ଯଦ୍ ଇବ୍ରୀଯଭାଷଯା ଗୁଲ୍ଗଲ୍ତାଂ ୱଦନ୍ତି ତସ୍ମିନ୍ ସ୍ଥାନ ଉପସ୍ଥିତଃ|
18 അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.
ତତସ୍ତେ ମଧ୍ୟସ୍ଥାନେ ତଂ ତସ୍ୟୋଭଯପାର୍ଶ୍ୱେ ଦ୍ୱାୱପରୌ କ୍ରୁଶେଽୱିଧନ୍|
19 പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
ଅପରମ୍ ଏଷ ଯିହୂଦୀଯାନାଂ ରାଜା ନାସରତୀଯଯୀଶୁଃ, ଇତି ୱିଜ୍ଞାପନଂ ଲିଖିତ୍ୱା ପୀଲାତସ୍ତସ୍ୟ କ୍ରୁଶୋପରି ସମଯୋଜଯତ୍|
20 യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
ସା ଲିପିଃ ଇବ୍ରୀଯଯୂନାନୀଯରୋମୀଯଭାଷାଭି ର୍ଲିଖିତା; ଯୀଶୋଃ କ୍ରୁଶୱେଧନସ୍ଥାନଂ ନଗରସ୍ୟ ସମୀପଂ, ତସ୍ମାଦ୍ ବହୱୋ ଯିହୂଦୀଯାସ୍ତାଂ ପଠିତୁମ୍ ଆରଭନ୍ତ|
21 ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.
ଯିହୂଦୀଯାନାଂ ପ୍ରଧାନଯାଜକାଃ ପୀଲାତମିତି ନ୍ୟୱେଦଯନ୍ ଯିହୂଦୀଯାନାଂ ରାଜେତି ୱାକ୍ୟଂ ନ କିନ୍ତୁ ଏଷ ସ୍ୱଂ ଯିହୂଦୀଯାନାଂ ରାଜାନମ୍ ଅୱଦଦ୍ ଇତ୍ଥଂ ଲିଖତୁ|
22 അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
ତତଃ ପୀଲାତ ଉତ୍ତରଂ ଦତ୍ତୱାନ୍ ଯଲ୍ଲେଖନୀଯଂ ତଲ୍ଲିଖିତୱାନ୍|
23 പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
ଇତ୍ଥଂ ସେନାଗଣୋ ଯୀଶୁଂ କ୍ରୁଶେ ୱିଧିତ୍ୱା ତସ୍ୟ ପରିଧେଯୱସ୍ତ୍ରଂ ଚତୁରୋ ଭାଗାନ୍ କୃତ୍ୱା ଏକୈକସେନା ଏକୈକଭାଗମ୍ ଅଗୃହ୍ଲତ୍ ତସ୍ୟୋତ୍ତରୀଯୱସ୍ତ୍ରଞ୍ଚାଗୃହ୍ଲତ୍| କିନ୍ତୂତ୍ତରୀଯୱସ୍ତ୍ରଂ ସୂଚିସେୱନଂ ୱିନା ସର୍ୱ୍ୱମ୍ ଊତଂ|
24 ഇതു കീറരുതു; ആർക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
ତସ୍ମାତ୍ତେ ୱ୍ୟାହରନ୍ ଏତତ୍ କଃ ପ୍ରାପ୍ସ୍ୟତି? ତନ୍ନ ଖଣ୍ଡଯିତ୍ୱା ତତ୍ର ଗୁଟିକାପାତଂ କରୱାମ| ୱିଭଜନ୍ତେଽଧରୀଯଂ ମେ ୱସନଂ ତେ ପରସ୍ପରଂ| ମମୋତ୍ତରୀଯୱସ୍ତ୍ରାର୍ଥଂ ଗୁଟିକାଂ ପାତଯନ୍ତି ଚ| ଇତି ଯଦ୍ୱାକ୍ୟଂ ଧର୍ମ୍ମପୁସ୍ତକେ ଲିଖିତମାସ୍ତେ ତତ୍ ସେନାଗଣେନେତ୍ଥଂ ୱ୍ୟୱହରଣାତ୍ ସିଦ୍ଧମଭୱତ୍|
25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
ତଦାନୀଂ ଯୀଶୋ ର୍ମାତା ମାତୁ ର୍ଭଗିନୀ ଚ ଯା କ୍ଲିଯପା ଭାର୍ୟ୍ୟା ମରିଯମ୍ ମଗ୍ଦଲୀନୀ ମରିଯମ୍ ଚ ଏତାସ୍ତସ୍ୟ କ୍ରୁଶସ୍ୟ ସନ୍ନିଧୌ ସମତିଷ୍ଠନ୍|
26 യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.
ତତୋ ଯୀଶୁଃ ସ୍ୱମାତରଂ ପ୍ରିଯତମଶିଷ୍ୟଞ୍ଚ ସମୀପେ ଦଣ୍ଡାଯମାନୌ ୱିଲୋକ୍ୟ ମାତରମ୍ ଅୱଦତ୍, ହେ ଯୋଷିଦ୍ ଏନଂ ତୱ ପୁତ୍ରଂ ପଶ୍ୟ,
27 പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
ଶିଷ୍ୟନ୍ତ୍ୱୱଦତ୍, ଏନାଂ ତୱ ମାତରଂ ପଶ୍ୟ| ତତଃ ସ ଶିଷ୍ୟସ୍ତଦ୍ଘଟିକାଯାଂ ତାଂ ନିଜଗୃହଂ ନୀତୱାନ୍|
28 അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
ଅନନ୍ତରଂ ସର୍ୱ୍ୱଂ କର୍ମ୍ମାଧୁନା ସମ୍ପନ୍ନମଭୂତ୍ ଯୀଶୁରିତି ଜ୍ଞାତ୍ୱା ଧର୍ମ୍ମପୁସ୍ତକସ୍ୟ ୱଚନଂ ଯଥା ସିଦ୍ଧଂ ଭୱତି ତଦର୍ଥମ୍ ଅକଥଯତ୍ ମମ ପିପାସା ଜାତା|
29 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
ତତସ୍ତସ୍ମିନ୍ ସ୍ଥାନେ ଅମ୍ଲରସେନ ପୂର୍ଣପାତ୍ରସ୍ଥିତ୍ୟା ତେ ସ୍ପଞ୍ଜମେକଂ ତଦମ୍ଲରସେନାର୍ଦ୍ରୀକୃତ୍ୟ ଏସୋବ୍ନଲେ ତଦ୍ ଯୋଜଯିତ୍ୱା ତସ୍ୟ ମୁଖସ୍ୟ ସନ୍ନିଧାୱସ୍ଥାପଯନ୍|
30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
ତଦା ଯୀଶୁରମ୍ଲରସଂ ଗୃହୀତ୍ୱା ସର୍ୱ୍ୱଂ ସିଦ୍ଧମ୍ ଇତି କଥାଂ କଥଯିତ୍ୱା ମସ୍ତକଂ ନମଯନ୍ ପ୍ରାଣାନ୍ ପର୍ୟ୍ୟତ୍ୟଜତ୍|
31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
ତଦ୍ୱିନମ୍ ଆସାଦନଦିନଂ ତସ୍ମାତ୍ ପରେଽହନି ୱିଶ୍ରାମୱାରେ ଦେହା ଯଥା କ୍ରୁଶୋପରି ନ ତିଷ୍ଠନ୍ତି, ଯତଃ ସ ୱିଶ୍ରାମୱାରୋ ମହାଦିନମାସୀତ୍, ତସ୍ମାଦ୍ ଯିହୂଦୀଯାଃ ପୀଲାତନିକଟଂ ଗତ୍ୱା ତେଷାଂ ପାଦଭଞ୍ଜନସ୍ୟ ସ୍ଥାନାନ୍ତରନଯନସ୍ୟ ଚାନୁମତିଂ ପ୍ରାର୍ଥଯନ୍ତ|
32 ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.
ଅତଃ ସେନା ଆଗତ୍ୟ ଯୀଶୁନା ସହ କ୍ରୁଶେ ହତଯୋଃ ପ୍ରଥମଦ୍ୱିତୀଯଚୋରଯୋଃ ପାଦାନ୍ ଅଭଞ୍ଜନ୍;
33 അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല.
କିନ୍ତୁ ଯୀଶୋଃ ସନ୍ନିଧିଂ ଗତ୍ୱା ସ ମୃତ ଇତି ଦୃଷ୍ଟ୍ୱା ତସ୍ୟ ପାଦୌ ନାଭଞ୍ଜନ୍|
34 എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
ପଶ୍ଚାଦ୍ ଏକୋ ଯୋଦ୍ଧା ଶୂଲାଘାତେନ ତସ୍ୟ କୁକ୍ଷିମ୍ ଅୱିଧତ୍ ତତ୍କ୍ଷଣାତ୍ ତସ୍ମାଦ୍ ରକ୍ତଂ ଜଲଞ୍ଚ ନିରଗଚ୍ଛତ୍|
35 ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
ଯୋ ଜନୋଽସ୍ୟ ସାକ୍ଷ୍ୟଂ ଦଦାତି ସ ସ୍ୱଯଂ ଦୃଷ୍ଟୱାନ୍ ତସ୍ୟେଦଂ ସାକ୍ଷ୍ୟଂ ସତ୍ୟଂ ତସ୍ୟ କଥା ଯୁଷ୍ମାକଂ ୱିଶ୍ୱାସଂ ଜନଯିତୁଂ ଯୋଗ୍ୟା ତତ୍ ସ ଜାନାତି|
36 “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
ତସ୍ୟୈକମ୍ ଅସ୍ଧ୍ୟପି ନ ଭଂକ୍ଷ୍ୟତେ,
37 “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
ତଦ୍ୱଦ୍ ଅନ୍ୟଶାସ୍ତ୍ରେପି ଲିଖ୍ୟତେ, ଯଥା, "ଦୃଷ୍ଟିପାତଂ କରିଷ୍ୟନ୍ତି ତେଽୱିଧନ୍ ଯନ୍ତୁ ତମ୍ପ୍ରତି| "
38 അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.
ଅରିମଥୀଯନଗରସ୍ୟ ଯୂଷଫ୍ନାମା ଶିଷ୍ୟ ଏକ ଆସୀତ୍ କିନ୍ତୁ ଯିହୂଦୀଯେଭ୍ୟୋ ଭଯାତ୍ ପ୍ରକାଶିତୋ ନ ଭୱତି; ସ ଯୀଶୋ ର୍ଦେହଂ ନେତୁଂ ପୀଲାତସ୍ୟାନୁମତିଂ ପ୍ରାର୍ଥଯତ, ତତଃ ପୀଲାତେନାନୁମତେ ସତି ସ ଗତ୍ୱା ଯୀଶୋ ର୍ଦେହମ୍ ଅନଯତ୍|
39 ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
ଅପରଂ ଯୋ ନିକଦୀମୋ ରାତ୍ରୌ ଯୀଶୋଃ ସମୀପମ୍ ଅଗଚ୍ଛତ୍ ସୋପି ଗନ୍ଧରସେନ ମିଶ୍ରିତଂ ପ୍ରାଯେଣ ପଞ୍ଚାଶତ୍ସେଟକମଗୁରୁଂ ଗୃହୀତ୍ୱାଗଚ୍ଛତ୍|
40 അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
ତତସ୍ତେ ଯିହୂଦୀଯାନାଂ ଶ୍ମଶାନେ ସ୍ଥାପନରୀତ୍ୟନୁସାରେଣ ତତ୍ସୁଗନ୍ଧିଦ୍ରୱ୍ୟେଣ ସହିତଂ ତସ୍ୟ ଦେହଂ ୱସ୍ତ୍ରେଣାୱେଷ୍ଟଯନ୍|
41 അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.
ଅପରଞ୍ଚ ଯତ୍ର ସ୍ଥାନେ ତଂ କ୍ରୁଶେଽୱିଧନ୍ ତସ୍ୟ ନିକଟସ୍ଥୋଦ୍ୟାନେ ଯତ୍ର କିମପି ମୃତଦେହଂ କଦାପି ନାସ୍ଥାପ୍ୟତ ତାଦୃଶମ୍ ଏକଂ ନୂତନଂ ଶ୍ମଶାନମ୍ ଆସୀତ୍|
42 ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.
ଯିହୂଦୀଯାନାମ୍ ଆସାଦନଦିନାଗମନାତ୍ ତେ ତସ୍ମିନ୍ ସମୀପସ୍ଥଶ୍ମଶାନେ ଯୀଶୁମ୍ ଅଶାଯଯନ୍|

< യോഹന്നാൻ 19 >