< യോഹന്നാൻ 19 >
1 അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ടു അടിപ്പിച്ചു.
১পীলাতো যীশুম্ আনীয কশযা প্ৰাহাৰযৎ|
2 പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു.
২পশ্চাৎ সেনাগণঃ কণ্টকনিৰ্ম্মিতং মুকুটং তস্য মস্তকে সমৰ্প্য ৱাৰ্ত্তাকীৱৰ্ণং ৰাজপৰিচ্ছদং পৰিধাপ্য,
3 അവന്റെ അടുക്കൽ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു അവനെ കന്നത്തടിച്ചു.
৩হে যিহূদীযানাং ৰাজন্ নমস্কাৰ ইত্যুক্ত্ৱা তং চপেটেনাহন্তুম্ আৰভত|
4 പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ നിങ്ങളുടെ അടുക്കൽ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.
৪তদা পীলাতঃ পুনৰপি বহিৰ্গৎৱা লোকান্ অৱদৎ, অস্য কমপ্যপৰাধং ন লভেঽহং, পশ্যত তদ্ যুষ্মান্ জ্ঞাপযিতুং যুষ্মাকং সন্নিধৌ বহিৰেনম্ আনযামি|
5 അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.
৫ততঃ পৰং যীশুঃ কণ্টকমুকুটৱান্ ৱাৰ্ত্তাকীৱৰ্ণৱসনৱাংশ্চ বহিৰাগচ্ছৎ| ততঃ পীলাত উক্তৱান্ এনং মনুষ্যং পশ্যত|
6 മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക എന്നു ആർത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
৬তদা প্ৰধানযাজকাঃ পদাতযশ্চ তং দৃষ্ট্ৱা, এনং ক্ৰুশে ৱিধ, এনং ক্ৰুশে ৱিধ, ইত্যুক্ত্ৱা ৰৱিতুং আৰভন্ত| ততঃ পীলাতঃ কথিতৱান্ যূযং স্ৱযম্ এনং নীৎৱা ক্ৰুশে ৱিধত, অহম্ এতস্য কমপ্যপৰাধং ন প্ৰাপ্তৱান্|
7 യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
৭যিহূদীযাঃ প্ৰত্যৱদন্ অস্মাকং যা ৱ্যৱস্থাস্তে তদনুসাৰেণাস্য প্ৰাণহননম্ উচিতং যতোযং স্ৱম্ ঈশ্ৱৰস্য পুত্ৰমৱদৎ|
8 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,
৮পীলাত ইমাং কথাং শ্ৰুৎৱা মহাত্ৰাসযুক্তঃ
9 പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.
৯সন্ পুনৰপি ৰাজগৃহ আগত্য যীশুং পৃষ্টৱান্ ৎৱং কুত্ৰত্যো লোকঃ? কিন্তু যীশস্তস্য কিমপি প্ৰত্যুত্তৰং নাৱদৎ|
10 യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:
১০১ ততঃ পীলাৎ কথিতৱান ৎৱং কিং মযা সাৰ্দ্ধং ন সংলপিষ্যসি? ৎৱাং ক্ৰুশে ৱেধিতুং ৱা মোচযিতুং শক্তি ৰ্মমাস্তে ইতি কিং ৎৱং ন জানাসি? তদা যীশুঃ প্ৰত্যৱদদ্ ঈশ্ৱৰেণাদং মমোপৰি তৱ কিমপ্যধিপতিৎৱং ন ৱিদ্যতে, তথাপি যো জনো মাং তৱ হস্তে সমাৰ্পযৎ তস্য মহাপাতকং জাতম্|
11 മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെമേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കൽ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
১১তদা যীশুঃ প্ৰত্যৱদদ্ ঈশ্ৱৰেণাদত্তং মমোপৰি তৱ কিমপ্যধিপতিৎৱং ন ৱিদ্যতে, তথাপি যো জনো মাং তৱ হস্তে সমাৰ্পযৎ তস্য মহাপাতকং জাতম্|
12 ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാൻ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാൽ കൈസരുടെ സ്നേഹിതൻ അല്ല; തന്നെത്താൻ രാജാവാക്കുന്നവൻ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആർത്തുപറഞ്ഞു.
১২তদাৰভ্য পীলাতস্তং মোচযিতুং চেষ্টিতৱান্ কিন্তু যিহূদীযা ৰুৱন্তো ৱ্যাহৰন্ যদীমং মানৱং ত্যজসি তৰ্হি ৎৱং কৈসৰস্য মিত্ৰং ন ভৱসি, যো জনঃ স্ৱং ৰাজানং ৱক্তি সএৱ কৈমৰস্য ৱিৰুদ্ধাং কথাং কথযতি|
13 ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായ ഭാഷയിൽ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തിൽ ഇരുന്നു.
১৩এতাং কথাং শ্ৰুৎৱা পীলাতো যীশুং বহিৰানীয নিস্তাৰোৎসৱস্য আসাদনদিনস্য দ্ৱিতীযপ্ৰহৰাৎ পূৰ্ৱ্ৱং প্ৰস্তৰবন্ধননাম্নি স্থানে ঽৰ্থাৎ ইব্ৰীযভাষযা যদ্ গব্বিথা কথ্যতে তস্মিন্ স্থানে ৱিচাৰাসন উপাৱিশৎ|
14 അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവൻ യെഹൂദന്മാരോടു: ഇതാ, നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
১৪অনন্তৰং পীলাতো যিহূদীযান্ অৱদৎ, যুষ্মাকং ৰাজানং পশ্যত|
15 അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാർ: ഞങ്ങൾക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.
১৫কিন্তু এনং দূৰীকুৰু, এনং দূৰীকুৰু, এনং ক্ৰুশে ৱিধ, ইতি কথাং কথযিৎৱা তে ৰৱিতুম্ আৰভন্ত; তদা পীলাতঃ কথিতৱান্ যুষ্মাকং ৰাজানং কিং ক্ৰুশে ৱেধিষ্যামি? প্ৰধানযাজকা উত্তৰম্ অৱদন্ কৈসৰং ৱিনা কোপি ৰাজাস্মাকং নাস্তি|
16 അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.
১৬ততঃ পীলাতো যীশুং ক্ৰুশে ৱেধিতুং তেষাং হস্তেষু সমাৰ্পযৎ, ততস্তে তং ধৃৎৱা নীতৱন্তঃ|
17 അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
১৭ততঃ পৰং যীশুঃ ক্ৰুশং ৱহন্ শিৰঃকপালম্ অৰ্থাদ্ যদ্ ইব্ৰীযভাষযা গুল্গল্তাং ৱদন্তি তস্মিন্ স্থান উপস্থিতঃ|
18 അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.
১৮ততস্তে মধ্যস্থানে তং তস্যোভযপাৰ্শ্ৱে দ্ৱাৱপৰৌ ক্ৰুশেঽৱিধন্|
19 പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
১৯অপৰম্ এষ যিহূদীযানাং ৰাজা নাসৰতীযযীশুঃ, ইতি ৱিজ্ঞাপনং লিখিৎৱা পীলাতস্তস্য ক্ৰুশোপৰি সমযোজযৎ|
20 യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
২০সা লিপিঃ ইব্ৰীযযূনানীযৰোমীযভাষাভি ৰ্লিখিতা; যীশোঃ ক্ৰুশৱেধনস্থানং নগৰস্য সমীপং, তস্মাদ্ বহৱো যিহূদীযাস্তাং পঠিতুম্ আৰভন্ত|
21 ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.
২১যিহূদীযানাং প্ৰধানযাজকাঃ পীলাতমিতি ন্যৱেদযন্ যিহূদীযানাং ৰাজেতি ৱাক্যং ন কিন্তু এষ স্ৱং যিহূদীযানাং ৰাজানম্ অৱদদ্ ইত্থং লিখতু|
22 അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
২২ততঃ পীলাত উত্তৰং দত্তৱান্ যল্লেখনীযং তল্লিখিতৱান্|
23 പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
২৩ইত্থং সেনাগণো যীশুং ক্ৰুশে ৱিধিৎৱা তস্য পৰিধেযৱস্ত্ৰং চতুৰো ভাগান্ কৃৎৱা একৈকসেনা একৈকভাগম্ অগৃহ্লৎ তস্যোত্তৰীযৱস্ত্ৰঞ্চাগৃহ্লৎ| কিন্তূত্তৰীযৱস্ত্ৰং সূচিসেৱনং ৱিনা সৰ্ৱ্ৱম্ ঊতং|
24 ഇതു കീറരുതു; ആർക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
২৪তস্মাত্তে ৱ্যাহৰন্ এতৎ কঃ প্ৰাপ্স্যতি? তন্ন খণ্ডযিৎৱা তত্ৰ গুটিকাপাতং কৰৱাম| ৱিভজন্তেঽধৰীযং মে ৱসনং তে পৰস্পৰং| মমোত্তৰীযৱস্ত্ৰাৰ্থং গুটিকাং পাতযন্তি চ| ইতি যদ্ৱাক্যং ধৰ্ম্মপুস্তকে লিখিতমাস্তে তৎ সেনাগণেনেত্থং ৱ্যৱহৰণাৎ সিদ্ধমভৱৎ|
25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
২৫তদানীং যীশো ৰ্মাতা মাতু ৰ্ভগিনী চ যা ক্লিযপা ভাৰ্য্যা মৰিযম্ মগ্দলীনী মৰিযম্ চ এতাস্তস্য ক্ৰুশস্য সন্নিধৌ সমতিষ্ঠন্|
26 യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.
২৬ততো যীশুঃ স্ৱমাতৰং প্ৰিযতমশিষ্যঞ্চ সমীপে দণ্ডাযমানৌ ৱিলোক্য মাতৰম্ অৱদৎ, হে যোষিদ্ এনং তৱ পুত্ৰং পশ্য,
27 പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
২৭শিষ্যন্ত্ৱৱদৎ, এনাং তৱ মাতৰং পশ্য| ততঃ স শিষ্যস্তদ্ঘটিকাযাং তাং নিজগৃহং নীতৱান্|
28 അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
২৮অনন্তৰং সৰ্ৱ্ৱং কৰ্ম্মাধুনা সম্পন্নমভূৎ যীশুৰিতি জ্ঞাৎৱা ধৰ্ম্মপুস্তকস্য ৱচনং যথা সিদ্ধং ভৱতি তদৰ্থম্ অকথযৎ মম পিপাসা জাতা|
29 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
২৯ততস্তস্মিন্ স্থানে অম্লৰসেন পূৰ্ণপাত্ৰস্থিত্যা তে স্পঞ্জমেকং তদম্লৰসেনাৰ্দ্ৰীকৃত্য এসোব্নলে তদ্ যোজযিৎৱা তস্য মুখস্য সন্নিধাৱস্থাপযন্|
30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
৩০তদা যীশুৰম্লৰসং গৃহীৎৱা সৰ্ৱ্ৱং সিদ্ধম্ ইতি কথাং কথযিৎৱা মস্তকং নমযন্ প্ৰাণান্ পৰ্য্যত্যজৎ|
31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
৩১তদ্ৱিনম্ আসাদনদিনং তস্মাৎ পৰেঽহনি ৱিশ্ৰামৱাৰে দেহা যথা ক্ৰুশোপৰি ন তিষ্ঠন্তি, যতঃ স ৱিশ্ৰামৱাৰো মহাদিনমাসীৎ, তস্মাদ্ যিহূদীযাঃ পীলাতনিকটং গৎৱা তেষাং পাদভঞ্জনস্য স্থানান্তৰনযনস্য চানুমতিং প্ৰাৰ্থযন্ত|
32 ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.
৩২অতঃ সেনা আগত্য যীশুনা সহ ক্ৰুশে হতযোঃ প্ৰথমদ্ৱিতীযচোৰযোঃ পাদান্ অভঞ্জন্;
33 അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല.
৩৩কিন্তু যীশোঃ সন্নিধিং গৎৱা স মৃত ইতি দৃষ্ট্ৱা তস্য পাদৌ নাভঞ্জন্|
34 എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
৩৪পশ্চাদ্ একো যোদ্ধা শূলাঘাতেন তস্য কুক্ষিম্ অৱিধৎ তৎক্ষণাৎ তস্মাদ্ ৰক্তং জলঞ্চ নিৰগচ্ছৎ|
35 ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
৩৫যো জনোঽস্য সাক্ষ্যং দদাতি স স্ৱযং দৃষ্টৱান্ তস্যেদং সাক্ষ্যং সত্যং তস্য কথা যুষ্মাকং ৱিশ্ৱাসং জনযিতুং যোগ্যা তৎ স জানাতি|
36 “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
৩৬তস্যৈকম্ অস্ধ্যপি ন ভংক্ষ্যতে,
37 “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
৩৭তদ্ৱদ্ অন্যশাস্ত্ৰেপি লিখ্যতে, যথা, "দৃষ্টিপাতং কৰিষ্যন্তি তেঽৱিধন্ যন্তু তম্প্ৰতি| "
38 അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.
৩৮অৰিমথীযনগৰস্য যূষফ্নামা শিষ্য এক আসীৎ কিন্তু যিহূদীযেভ্যো ভযাৎ প্ৰকাশিতো ন ভৱতি; স যীশো ৰ্দেহং নেতুং পীলাতস্যানুমতিং প্ৰাৰ্থযত, ততঃ পীলাতেনানুমতে সতি স গৎৱা যীশো ৰ্দেহম্ অনযৎ|
39 ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
৩৯অপৰং যো নিকদীমো ৰাত্ৰৌ যীশোঃ সমীপম্ অগচ্ছৎ সোপি গন্ধৰসেন মিশ্ৰিতং প্ৰাযেণ পঞ্চাশৎসেটকমগুৰুং গৃহীৎৱাগচ্ছৎ|
40 അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
৪০ততস্তে যিহূদীযানাং শ্মশানে স্থাপনৰীত্যনুসাৰেণ তৎসুগন্ধিদ্ৰৱ্যেণ সহিতং তস্য দেহং ৱস্ত্ৰেণাৱেষ্টযন্|
41 അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.
৪১অপৰঞ্চ যত্ৰ স্থানে তং ক্ৰুশেঽৱিধন্ তস্য নিকটস্থোদ্যানে যত্ৰ কিমপি মৃতদেহং কদাপি নাস্থাপ্যত তাদৃশম্ একং নূতনং শ্মশানম্ আসীৎ|
42 ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.
৪২যিহূদীযানাম্ আসাদনদিনাগমনাৎ তে তস্মিন্ সমীপস্থশ্মশানে যীশুম্ অশাযযন্|