< യിരെമ്യാവു 38 >

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവൻ ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
וַיִּשְׁמַ֞ע שְׁפַטְיָ֣ה בֶן־מַתָּ֗ן וּגְדַלְיָ֙הוּ֙ בֶּן־פַּשְׁח֔וּר וְיוּכַל֙ בֶּן־שֶׁ֣לֶמְיָ֔הוּ וּפַשְׁח֖וּר בֶּן־מַלְכִּיָּ֑ה אֶ֨ת־הַדְּבָרִ֔ים אֲשֶׁ֧ר יִרְמְיָ֛הוּ מְדַבֵּ֥ר אֶל־כָּל־הָעָ֖ם לֵאמֹֽר׃ ס
2 ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും, അവൻ അതിനെ പിടിക്കും എന്നും
כֹּה֮ אָמַ֣ר יְהוָה֒ הַיֹּשֵׁב֙ בָּעִ֣יר הַזֹּ֔את יָמ֕וּת בַּחֶ֖רֶב בָּרָעָ֣ב וּבַדָּ֑בֶר וְהַיֹּצֵ֤א אֶל־הַכַּשְׂדִּים֙ יחיה וְהָיְתָה־לּ֥וֹ נַפְשׁ֛וֹ לְשָׁלָ֖ל וָחָֽי׃ ס
3 യിരെമ്യാവു സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ടു
כֹּ֖ה אָמַ֣ר יְהוָ֑ה הִנָּתֹ֨ן תִּנָּתֵ֜ן הָעִ֣יר הַזֹּ֗את בְּיַ֛ד חֵ֥יל מֶֽלֶךְ־בָּבֶ֖ל וּלְכָדָֽהּ׃
4 പ്രഭുക്കന്മാർ രാജാവിനോടു: ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു.
וַיֹּאמְר֨וּ הַשָּׂרִ֜ים אֶל־הַמֶּ֗לֶךְ י֣וּמַת נָא֮ אֶת־הָאִ֣ישׁ הַזֶּה֒ כִּֽי־עַל־כֵּ֡ן הֽוּא־מְרַפֵּ֡א אֶת־יְדֵי֩ אַנְשֵׁ֨י הַמִּלְחָמָ֜ה הַֽנִּשְׁאָרִ֣ים ׀ בָּעִ֣יר הַזֹּ֗את וְאֵת֙ יְדֵ֣י כָל־הָעָ֔ם לְדַבֵּ֣ר אֲלֵיהֶ֔ם כַּדְּבָרִ֖ים הָאֵ֑לֶּה כִּ֣י ׀ הָאִ֣ישׁ הַזֶּ֗ה אֵינֶ֨נּוּ דֹרֵ֧שׁ לְשָׁל֛וֹם לָעָ֥ם הַזֶּ֖ה כִּ֥י אִם־לְרָעָֽה׃
5 സിദെക്കീയാരാജാവു: ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു വിരോധമായി ഒന്നും ചെയ്‌വാൻ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.
וַיֹּ֙אמֶר֙ הַמֶּ֣לֶךְ צִדְקִיָּ֔הוּ הִנֵּה־ה֖וּא בְּיֶדְכֶ֑ם כִּֽי־אֵ֣ין הַמֶּ֔לֶךְ יוּכַ֥ל אֶתְכֶ֖ם דָּבָֽר׃
6 അവർ യിരെമ്യാവെ പിടിച്ചു കാവൽപുരമുറ്റത്തു രാജകുമാരനായ മല്ക്കീയാവിന്നുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു.
וַיִּקְח֣וּ אֶֽת־יִרְמְיָ֗הוּ וַיַּשְׁלִ֨כוּ אֹת֜וֹ אֶל־הַבּ֣וֹר ׀ מַלְכִּיָּ֣הוּ בֶן־הַמֶּ֗לֶךְ אֲשֶׁר֙ בַּחֲצַ֣ר הַמַּטָּרָ֔ה וַיְשַׁלְּח֥וּ אֶֽת־יִרְמְיָ֖הוּ בַּחֲבָלִ֑ים וּבַבּ֤וֹר אֵֽין־מַ֙יִם֙ כִּ֣י אִם־טִ֔יט וַיִּטְבַּ֥ע יִרְמְיָ֖הוּ בַּטִּֽיט׃ ס
7 അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്‒മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവു ബെന്യാമീൻവാതില്ക്കൽ ഇരിക്കയായിരുന്നു.
וַיִּשְׁמַ֡ע עֶֽבֶד־מֶ֨לֶךְ הַכּוּשִׁ֜י אִ֣ישׁ סָרִ֗יס וְהוּא֙ בְּבֵ֣ית הַמֶּ֔לֶךְ כִּֽי־נָתְנ֥וּ אֶֽת־יִרְמְיָ֖הוּ אֶל־הַבּ֑וֹר וְהַמֶּ֥לֶךְ יוֹשֵׁ֖ב בְּשַׁ֥עַר בִּנְיָמִֽן׃
8 ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു:
וַיֵּצֵ֥א עֶֽבֶד־מֶ֖לֶךְ מִבֵּ֣ית הַמֶּ֑לֶךְ וַיְדַבֵּ֥ר אֶל־הַמֶּ֖לֶךְ לֵאמֹֽר׃
9 യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.
אֲדֹנִ֣י הַמֶּ֗לֶךְ הֵרֵ֜עוּ הָאֲנָשִׁ֤ים הָאֵ֙לֶּה֙ אֵ֣ת כָּל־אֲשֶׁ֤ר עָשׂוּ֙ לְיִרְמְיָ֣הוּ הַנָּבִ֔יא אֵ֥ת אֲשֶׁר־הִשְׁלִ֖יכוּ אֶל־הַבּ֑וֹר וַיָּ֤מָת תַּחְתָּיו֙ מִפְּנֵ֣י הָֽרָעָ֔ב כִּ֣י אֵ֥ין הַלֶּ֛חֶם ע֖וֹד בָּעִֽיר׃
10 രാജാവു കൂശ്യനായ ഏബെദ്-മേലെക്കിനോടു: നീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പെ അവനെ കുഴിയിൽനിന്നു കയറ്റിക്കൊൾക എന്നു കല്പിച്ചു.
וַיְצַוֶּ֣ה הַמֶּ֔לֶךְ אֵ֛ת עֶֽבֶד־מֶ֥לֶךְ הַכּוּשִׁ֖י לֵאמֹ֑ר קַ֣ח בְּיָדְךָ֤ מִזֶּה֙ שְׁלֹשִׁ֣ים אֲנָשִׁ֔ים וְֽהַעֲלִ֜יתָ אֶֽת־יִרְמְיָ֧הוּ הַנָּבִ֛יא מִן־הַבּ֖וֹר בְּטֶ֥רֶם יָמֽוּת׃
11 അങ്ങനെ ഏബെദ്-മേലെക്ക് ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.
וַיִּקַּ֣ח ׀ עֶֽבֶד־מֶ֨לֶךְ אֶת־הָאֲנָשִׁ֜ים בְּיָד֗וֹ וַיָּבֹ֤א בֵית־הַמֶּ֙לֶךְ֙ אֶל־תַּ֣חַת הָאוֹצָ֔ר וַיִּקַּ֤ח מִשָּׁם֙ בְּלוֹיֵ֣ הסחבות וּבְלוֹיֵ֖ מְלָחִ֑ים וַיְשַׁלְּחֵ֧ם אֶֽל־יִרְמְיָ֛הוּ אֶל־הַבּ֖וֹר בַּחֲבָלִֽים׃
12 കൂശ്യനായ ഏബെദ്‒മേലെക്ക് യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.
וַיֹּ֡אמֶר עֶבֶד־מֶ֨לֶךְ הַכּוּשִׁ֜י אֶֽל־יִרְמְיָ֗הוּ שִׂ֣ים נָ֠א בְּלוֹאֵ֨י הַסְּחָב֤וֹת וְהַמְּלָחִים֙ תַּ֚חַת אַצִּל֣וֹת יָדֶ֔יךָ מִתַּ֖חַת לַחֲבָלִ֑ים וַיַּ֥עַשׂ יִרְמְיָ֖הוּ כֵּֽן׃
13 അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു.
וַיִּמְשְׁכ֤וּ אֶֽת־יִרְמְיָ֙הוּ֙ בַּֽחֲבָלִ֔ים וַיַּעֲל֥וּ אֹת֖וֹ מִן־הַבּ֑וֹר וַיֵּ֣שֶׁב יִרְמְיָ֔הוּ בַּחֲצַ֖ר הַמַּטָּרָֽה׃ ס
14 അതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവു യിരെമ്യാവോടു: ഞാൻ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു.
וַיִּשְׁלַ֞ח הַמֶּ֣לֶךְ צִדְקִיָּ֗הוּ וַיִּקַּ֞ח אֶֽת־יִרְמְיָ֤הוּ הַנָּבִיא֙ אֵלָ֔יו אֶל־מָבוֹא֙ הַשְּׁלִישִׁ֔י אֲשֶׁ֖ר בְּבֵ֣ית יְהוָ֑ה וַיֹּ֨אמֶר הַמֶּ֜לֶךְ אֶֽל־יִרְמְיָ֗הוּ שֹׁאֵ֨ל אֲנִ֤י אֹֽתְךָ֙ דָּבָ֔ר אַל־תְּכַחֵ֥ד מִמֶּ֖נִּי דָּבָֽר׃
15 അതിന്നു യിരെമ്യാവു സിദെക്കീയാവോടു: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു.
וַיֹּ֤אמֶר יִרְמְיָ֙הוּ֙ אֶל־צִדְקִיָּ֔הוּ כִּ֚י אַגִּ֣יד לְךָ֔ הֲל֖וֹא הָמֵ֣ת תְּמִיתֵ֑נִי וְכִי֙ אִיעָ֣צְךָ֔ לֹ֥א תִשְׁמַ֖ע אֵלָֽי׃
16 സിദെക്കീയാരാജാവു: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു.
וַיִּשָּׁבַ֞ע הַמֶּ֧לֶךְ צִדְקִיָּ֛הוּ אֶֽל־יִרְמְיָ֖הוּ בַּסֵּ֣תֶר לֵאמֹ֑ר חַי־יְהוָ֞ה את אֲשֶׁר֩ עָשָׂה־לָ֨נוּ אֶת־הַנֶּ֤פֶשׁ הַזֹּאת֙ אִם־אֲמִיתֶ֔ךָ וְאִם־אֶתֶּנְךָ֗ בְּיַד֙ הָאֲנָשִׁ֣ים הָאֵ֔לֶּה אֲשֶׁ֥ר מְבַקְשִׁ֖ים אֶת־נַפְשֶֽׁךָ׃ ס
17 എന്നാറെ യിരെമ്യാവു സിദെക്കീയാവോടു: യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.
וַיֹּ֣אמֶר יִרְמְיָ֣הוּ אֶל־צִדְקִיָּ֡הוּ כֹּֽה־אָמַ֣ר יְהוָה֩ אֱלֹהֵ֨י צְבָא֜וֹת אֱלֹהֵ֣י יִשְׂרָאֵ֗ל אִם־יָצֹ֨א תֵצֵ֜א אֶל־שָׂרֵ֤י מֶֽלֶךְ־בָּבֶל֙ וְחָיְתָ֣ה נַפְשֶׁ֔ךָ וְהָעִ֣יר הַזֹּ֔את לֹ֥א תִשָּׂרֵ֖ף בָּאֵ֑שׁ וְחָיִ֖תָה אַתָּ֥ה וּבֵיתֶֽךָ׃
18 നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.
וְאִ֣ם לֹֽא־תֵצֵ֗א אֶל־שָׂרֵי֙ מֶ֣לֶךְ בָּבֶ֔ל וְנִתְּנָ֞ה הָעִ֤יר הַזֹּאת֙ בְּיַ֣ד הַכַּשְׂדִּ֔ים וּשְׂרָפ֖וּהָ בָּאֵ֑שׁ וְאַתָּ֖ה לֹֽא־תִמָּלֵ֥ט מִיָּדָֽם׃ ס
19 സിദെക്കീയാരാജാവു യിരെമ്യാവോടു: കല്ദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കയും അവർ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു എന്നു പറഞ്ഞു.
וַיֹּ֛אמֶר הַמֶּ֥לֶךְ צִדְקִיָּ֖הוּ אֶֽל־יִרְמְיָ֑הוּ אֲנִ֧י דֹאֵ֣ג אֶת־הַיְּהוּדִ֗ים אֲשֶׁ֤ר נָֽפְלוּ֙ אֶל־הַכַּשְׂדִּ֔ים פֶּֽן־יִתְּנ֥וּ אֹתִ֛י בְּיָדָ֖ם וְהִתְעַלְּלוּ־בִֽי׃ פ
20 അതിന്നു യിരെമ്യാവു പറഞ്ഞതു: അവർ നിന്നെ ഏല്പിക്കയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.
וַיֹּ֥אמֶר יִרְמְיָ֖הוּ לֹ֣א יִתֵּ֑נוּ שְֽׁמַֽע־נָ֣א ׀ בְּק֣וֹל יְהוָ֗ה לַאֲשֶׁ֤ר אֲנִי֙ דֹּבֵ֣ר אֵלֶ֔יךָ וְיִ֥יטַב לְךָ֖ וּתְחִ֥י נַפְשֶֽׁךָ׃
21 പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു:
וְאִם־מָאֵ֥ן אַתָּ֖ה לָצֵ֑את זֶ֣ה הַדָּבָ֔ר אֲשֶׁ֥ר הִרְאַ֖נִי יְהוָֽה׃
22 യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്തു ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു എന്നു അവർ പറയും.
וְהִנֵּ֣ה כָל־הַנָּשִׁ֗ים אֲשֶׁ֤ר נִשְׁאֲרוּ֙ בְּבֵ֣ית מֶֽלֶךְ־יְהוּדָ֔ה מוּצָא֕וֹת אֶל־שָׂרֵ֖י מֶ֣לֶךְ בָּבֶ֑ל וְהֵ֣נָּה אֹמְר֗וֹת הִסִּית֜וּךָ וְיָכְל֤וּ לְךָ֙ אַנְשֵׁ֣י שְׁלֹמֶ֔ךָ הָטְבְּע֥וּ בַבֹּ֛ץ רַגְלֶ֖ךָ נָסֹ֥גוּ אָחֽוֹר׃
23 നിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിന്നു നീ ഹേതുവാകും.
וְאֶת־כָּל־נָשֶׁ֣יךָ וְאֶת־בָּנֶ֗יךָ מֽוֹצִאִים֙ אֶל־הַכַּשְׂדִּ֔ים וְאַתָּ֖ה לֹא־תִמָּלֵ֣ט מִיָּדָ֑ם כִּ֣י בְיַ֤ד מֶֽלֶךְ־בָּבֶל֙ תִּתָּפֵ֔שׂ וְאֶת־הָעִ֥יר הַזֹּ֖את תִּשְׂרֹ֥ף בָּאֵֽשׁ׃ פ
24 സിദെക്കീയാവു യിരെമ്യാവോടു പറഞ്ഞതു: ഈ കാര്യം ആരും അറിയരുതു: എന്നാൽ നീ മരിക്കയില്ല.
וַיֹּ֨אמֶר צִדְקִיָּ֜הוּ אֶֽל־יִרְמְיָ֗הוּ אִ֛ישׁ אַל־יֵדַ֥ע בַּדְּבָֽרִים־הָאֵ֖לֶּה וְלֹ֥א תָמֽוּת׃
25 ഞാൻ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്റെ അടുക്കൽ വന്നു: നീ രാജാവിനോടു എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറെച്ചുവെക്കരുതു; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോടു എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ,
וְכִֽי־יִשְׁמְע֣וּ הַשָּׂרִים֮ כִּֽי־דִבַּ֣רְתִּי אִתָּךְ֒ וּבָ֣אוּ אֵלֶ֣יךָ וְֽאָמְר֪וּ אֵלֶ֟יךָ הַגִּֽידָה־נָּ֨א לָ֜נוּ מַה־דִּבַּ֧רְתָּ אֶל־הַמֶּ֛לֶךְ אַל־תְּכַחֵ֥ד מִמֶּ֖נּוּ וְלֹ֣א נְמִיתֶ֑ךָ וּמַה־דִּבֶּ֥ר אֵלֶ֖יךָ הַמֶּֽלֶךְ׃
26 നീ അവരോടു: യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നു എന്നു പറയേണം.
וְאָמַרְתָּ֣ אֲלֵיהֶ֔ם מַפִּיל־אֲנִ֥י תְחִנָּתִ֖י לִפְנֵ֣י הַמֶּ֑לֶךְ לְבִלְתִּ֧י הֲשִׁיבֵ֛נִי בֵּ֥ית יְהוֹנָתָ֖ן לָמ֥וּת שָֽׁם׃ פ
27 സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്നു അവനോടു ചോദിച്ചാറെ അവൻ, രാജാവു കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ടു അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.
וַיָּבֹ֨אוּ כָל־הַשָּׂרִ֤ים אֶֽל־יִרְמְיָ֙הוּ֙ וַיִּשְׁאֲל֣וּ אֹת֔וֹ וַיַּגֵּ֤ד לָהֶם֙ כְּכָל־הַדְּבָרִ֣ים הָאֵ֔לֶּה אֲשֶׁ֥ר צִוָּ֖ה הַמֶּ֑לֶךְ וַיַּחֲרִ֣שׁוּ מִמֶּ֔נּוּ כִּ֥י לֹֽא־נִשְׁמַ֖ע הַדָּבָֽר׃ פ
28 യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.
וַיֵּ֤שֶׁב יִרְמְיָ֙הוּ֙ בַּחֲצַ֣ר הַמַּטָּרָ֔ה עַד־י֖וֹם אֲשֶׁר־נִלְכְּדָ֣ה יְרוּשָׁלִָ֑ם ס וְהָיָ֕ה כַּאֲשֶׁ֥ר נִלְכְּדָ֖ה יְרוּשָׁלִָֽם׃ פ

< യിരെമ്യാവു 38 >