< യാക്കോബ് 3 >
1 സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു.
ⲁ̅ⲘⲠⲈⲢⲈⲢⲞⲨⲘⲎϢ ⲚⲢⲈϤϮⲤⲂⲰ ⲚⲀⲤⲚⲎⲞⲨ ⲈⲢⲈⲦⲈⲚⲤⲰⲞⲨⲚ ϪⲈ ⲦⲈⲦⲈⲚⲚⲀϬⲒ ⲚⲞⲨϨⲀⲠ
2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.
ⲃ̅ⲦⲈⲚϨⲒⲰⲞⲨⲦ ⲄⲀⲢ ⲦⲎⲢⲞⲨ ⲚⲞⲨⲘⲎϢ ⲚⲤⲞⲠ ⲪⲎ ⲈⲦⲈ ⲚϤϨⲒⲰⲞⲨⲦ ⲀⲚ ϦⲈⲚⲞⲨⲤⲀϪⲒ ⲪⲀⲒ ⲞⲨⲦⲈⲖⲒⲞⲤ ⲚⲢⲰⲘⲒ ⲈⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈϬⲒⲬⲀⲖⲒⲚⲞⲨⲤ ⲘⲠⲒⲤⲰⲘⲀ ⲦⲎⲢϤ
3 കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.
ⲅ̅ⲒⲤϪⲈ ⲦⲈⲚϮⲬⲀⲖⲒⲚⲞⲨⲤ ⲈⲢⲰⲞⲨ ⲚⲚⲒϨⲐⲰⲢ ⲈⲠϪⲒⲚⲦⲞⲨⲤⲰⲦⲈⲘ ⲚⲤⲰⲚ ⲞⲨⲞϨ ⲦⲈⲚⲤⲰⲔ ⲘⲠⲞⲨⲤⲰⲘⲀ ⲦⲎⲢϤ
4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
ⲇ̅ϨⲎⲠⲠⲈ ⲒⲤ ⲚⲒⲈϪⲎⲞⲨ ⲈⲦⲈ ⲚⲦⲀⲒⲘⲀⲒⲎ ⲈⲨⲤⲰⲔ ⲘⲘⲰⲞⲨ ϨⲒⲦⲈⲚ ϨⲀⲚⲐⲎⲞⲨ ⲈⲨⲚⲀϢⲦ ϢⲀⲨⲈⲚⲞⲨ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲞⲨⲔⲞⲨϪⲒ ⲚϨⲒⲎ ⲈⲪⲘⲀ ⲈⲦⲈϤⲚⲀⲞⲨⲰϢ ⲈϮ ⲘⲠⲈϤⲞⲨⲞⲒ ⲈⲢⲞϤ ⲚϪⲈⲠⲒⲢⲈϤⲈⲢϨⲈⲘⲒ
5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
ⲉ̅ⲠⲀⲒⲢⲎϮ ϨⲰϤ ⲠⲒⲖⲀⲤ ⲞⲨⲔⲞⲨϪⲒ ⲘⲘⲈⲖⲞⲤ ⲠⲈ ⲞⲨⲞϨ ϤⲤⲀϪⲒ ⲚϨⲀⲚⲘⲈⲦⲚⲒϢϮ ϨⲎⲠⲠⲈ ⲒⲤ ⲞⲨⲔⲞⲨϪⲒ ⲚⲬⲢⲰⲘ ϤⲢⲰⲔϨ ⲚⲞⲨϨⲨⲖⲎ ⲦⲎⲢⲤ
6 നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു. (Geenna )
ⲋ̅ⲠⲒⲖⲀⲤ ϨⲰϤ ⲞⲨⲬⲢⲰⲘ ⲠⲈ ⲠⲤⲞⲖⲤⲈⲖ ⲚⲦⲈⲦⲀⲆⲒⲔⲒⲀ ⲠⲒⲖⲀⲤ ⲬⲎ ⲈϦⲢⲎⲒ ϦⲈⲚⲚⲒⲘⲈⲖⲞⲤ ⲞⲨⲞϨ ϤϨⲒⲀϬⲚⲒ ⲚⲤⲀⲠⲒⲤⲰⲘⲀ ⲦⲎⲢϤ ϤⲢⲰⲔϨ ⲘⲠⲒⲦⲢⲞⲬⲞⲤ ⲚⲦⲈⲠⲒϪⲒⲚⲘⲒⲤⲒ ⲞⲨⲞϨ ϤⲢⲰⲔϨ ⲈⲂⲞⲖ ϨⲒⲦⲈⲚ ϮⲄⲈⲈⲚⲚⲀ (Geenna )
7 മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
ⲍ̅ⲪⲨⲤⲒⲤ ⲄⲀⲢ ⲚⲒⲂⲈⲚ ⲚⲦⲈⲚⲒⲐⲎⲢⲒⲞⲚ ⲚⲈⲘ ⲚⲒϨⲀⲖⲀϮ ⲚⲈⲘ ⲚⲒϬⲀⲦϤⲒ ⲚⲈⲘ ⲚⲎ ⲈⲦϦⲈⲚ ⲚⲒⲀⲘⲀⲒⲞⲨ ⲤⲈⲈⲢⲆⲀⲘⲀⲌⲒⲚ ⲘⲘⲰⲞⲨ ⲞⲨⲞϨ ⲤⲈϬⲚⲞ ⲚϪⲰⲞⲨ ⲚϮⲪⲨⲤⲒⲤ ⲚⲦⲈϮⲘⲈⲦⲢⲰⲘⲒ
8 നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
ⲏ̅ⲠⲒⲖⲀⲤ ⲆⲈ ⲚⲐⲞϤ ⲘⲘⲞⲚ ϨⲖⲒ ⲚⲢⲰⲘⲒ ϢⲐⲢⲞ ⲘⲘⲞϤ ⲈϬⲚⲈϪⲰϤ ⲞⲨⲀⲦⲤⲈⲘⲚⲒ ⲠⲈ ⲈϤϨⲰⲞⲨ ⲈϤⲘⲈϨ ⲘⲘⲀⲐⲞⲨⲒ ⲚⲦⲈⲪⲘⲞⲨ
9 അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
ⲑ̅ⲀⲚⲤⲘⲞⲨ ⲈⲪⲚⲞⲨϮ ⲞⲨⲞϨ ⲪⲒⲰⲦ ⲈⲂⲞⲖ ⲘⲘⲞϤ ⲞⲨⲞϨ ⲈⲂⲞⲖ ⲚϦⲎⲦϤ ⲈⲚϨⲰⲞⲨϢ ⲈⲚⲒⲢⲰⲘⲒ ⲚⲎ ⲈⲦⲀϤⲐⲀⲘⲒⲰⲞⲨ ⲚϪⲈⲪⲚⲞⲨϮ ⲈⲨⲞⲚⲒ ⲘⲘⲞϤ
10 ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
ⲓ̅ⲈⲂⲞⲖ ϦⲈⲚⲠⲀⲒⲢⲞ ⲢⲰ ⲤⲈⲚⲎⲞⲨ ⲈⲂⲞⲖ ⲚϪⲈⲠⲒⲤⲘⲞⲨ ⲚⲈⲘ ⲠⲒⲤⲀϨⲞⲨⲒ ⲠⲈⲦⲤϢⲈ ⲀⲚ ϪⲈ ⲠⲈ ⲚⲀⲤⲚⲎⲞⲨ ⲚⲦⲈⲚⲀⲒ ϢⲰⲠⲒ ⲘⲠⲀⲒⲢⲎϮ
11 ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?
ⲓ̅ⲁ̅ⲘⲎϮ ϢⲀⲢⲈ ϮⲘⲞⲨⲘⲒ ⲂⲈⲂⲒ ⲘⲠⲈⲦϨⲞⲖϪ ⲚⲈⲘ ⲠⲈⲐⲘⲞⲖϨ ⲈⲂⲞⲖ ϦⲈⲚⲠⲀⲒⲞⲨⲰⲦⲈⲚ ⲢⲰ ⲚⲞⲨⲰⲦ
12 സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
ⲓ̅ⲃ̅ⲘⲎ ⲞⲨⲞⲚ ϢϪⲞⲘ ⲚⲀⲤⲚⲎⲞⲨ ⲚⲞⲨⲂⲰ ⲚⲔⲈⲚⲦⲈ ⲚⲦⲈⲤⲒⲢⲒ ⲚϨⲀⲚϪⲰⲒⲦ ⲒⲈ ⲞⲨⲂⲰ ⲚⲀⲖⲞⲖⲒ ⲚⲦⲈⲤⲒⲢⲒ ⲚϨⲀⲚⲔⲈⲚⲦⲈ ⲠⲀⲒⲢⲎϮ ⲚⲚⲈ ⲠⲈⲐⲘⲞⲖϨ ⲈⲢ ⲞⲨⲘⲰⲞⲨ ⲈϤϨⲞⲖϪ
13 നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
ⲓ̅ⲅ̅ⲚⲒⲘ ⲚⲤⲀⲂⲈ ⲞⲨⲞϨ ⲚⲔⲀⲦϨⲎⲦ ⲈⲦϦⲈⲚ ⲐⲎⲚⲞⲨ ⲘⲀⲢⲈϤⲦⲀⲘⲞⲚ ⲈⲚⲈϤϨⲂⲎⲞⲨⲒ ⲈⲂⲞⲖ ϦⲈⲚⲠⲈϤϪⲒⲚⲘⲞϢⲒ ⲈⲐⲚⲀⲚⲈϤ ϦⲈⲚⲞⲨⲘⲈⲦⲢⲈⲘⲢⲀⲨϢ ⲚⲦⲈⲞⲨⲤⲂⲰ
14 എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.
ⲓ̅ⲇ̅ⲒⲤϪⲈ ⲆⲈ ⲞⲨⲞⲚ ⲬⲞϨ ⲈϤⲈⲚϢⲀϢⲒ ϦⲈⲚⲐⲎⲚⲞⲨ ⲚⲈⲘ ϢϬⲚⲎⲚ ⲚϨⲢⲎⲒ ϦⲈⲚⲚⲈⲦⲈⲚϨⲎⲦ ⲘⲠⲈⲢϢⲞⲨϢⲞⲨ ⲘⲘⲰⲦⲈⲚ ⲞⲨⲞϨ ⲚⲦⲈⲦⲈⲚϪⲈⲘⲈⲐⲚⲞⲨϪ ϦⲀ ϮⲘⲈⲐⲘⲎⲒ
15 ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
ⲓ̅ⲉ̅ⲦⲀⲒⲤⲂⲰ ⲚⲀⲤⲚⲎⲞⲨ ⲈⲠⲈⲤⲎⲦ ⲀⲚ ⲦⲈ ⲈⲂⲞⲖ ⲘⲠϢⲰⲒ ⲀⲖⲖⲀ ⲐⲀ ⲠⲔⲀϨⲒ ⲦⲈ ⲘⲮⲨⲬⲒⲔⲎ ⲚⲤⲘⲞⲦ ⲚⲆⲈⲘⲰⲚ
16 ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു.
ⲓ̅ⲋ̅ⲠⲒⲘⲀ ⲄⲀⲢ ⲈⲦⲈ ⲞⲨⲞⲚ ⲬⲞϨ ⲒⲈ ϢϬⲚⲎⲚ ⲘⲘⲀⲨ ⲀⲢⲈ ⲠϢⲐⲞⲢⲦⲈⲢ ⲘⲘⲀⲨ ⲚⲈⲘ ϨⲰⲂ ⲚⲒⲂⲈⲚ ⲈⲦϨⲰⲞⲨ
17 ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
ⲓ̅ⲍ̅ϮⲤⲂⲰ ⲆⲈ ⲈⲦⲈ ⲞⲨⲈⲂⲞⲖ ⲘⲠϢⲰⲒ ⲚϢⲞⲢⲠ ⲘⲈⲚ ⲤⲞⲨⲀⲂ ⲒⲦⲀ ⲞⲨⲢⲈϤⲈⲢϨⲒⲢⲎⲚⲎ ⲦⲈ ⲞⲨⲈⲠⲒⲔⲎⲤ ⲦⲈ ⲈⲤⲘⲈϨ ⲚⲚⲀⲒ ⲚⲈⲘ ⲞⲨⲦⲀϨ ⲈⲚⲀⲚⲈϤ ⲞⲨⲀⲦϮϨⲀⲠ ⲈⲢⲞⲤ ⲦⲈ ⲞⲨⲀⲦⲘⲈⲦϢⲞⲂⲒ ⲦⲈ
18 എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.
ⲓ̅ⲏ̅ⲠⲞⲨⲦⲀϨ ⲆⲈ ⲚⲦⲈϮϨⲒⲢⲎⲚⲎ ⲚⲈⲘ ϮⲘⲈⲐⲘⲎⲒ ϢⲀⲨⲤⲀⲦϤ ϦⲈⲚⲞⲨϨⲒⲢⲎⲚⲎ ⲚⲚⲎ ⲈⲦⲒⲢⲒ ⲚϮϨⲒⲢⲎⲚⲎ