< ഉല്പത്തി 28 >

1 അനന്തരം യിസ്ഹാക്ക് യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതു: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു.
Шуниң билән Исһақ Яқупни чақирип, униңға бәхит-бәрикәт тиләп, униңға җекиләп: — Сән Ⱪананийларниң қизлиридин хотун алма;
2 പുറപ്പെട്ടു പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.
бәлки қопуп, Падан-Арамға, анаңниң атиси Бетуәлниң өйигә берип, у йәрдин анаңниң акиси Лабанниң қизлиридин хотун алғин.
3 സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും
Һәммигә Қадир Тәңри сени бәхит-бәрикәтләп, көпәйтип, сәндин көп хәлиқләрни чиқирип көпәйткәй,
4 ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.
Шундақла Ибраһимниң бәхит-бәрикитини саңа вә сениң билән нәслиңгә бәргәй; шундақ қилип сән һазир Мусапир болуп туруватқан йәрни, йәни әслидә Худа Ибраһимға бәргән зиминни егиләйсән! — деди.
5 അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി.
Шуниң билән Исһақ Яқупни йолға салди. У Падан-Арамға, арамий Бетуәлниң оғли, Яқуп билән Әсавниң аниси Ривкаһниң акиси Лабанниң қешиға қарап маңди.
6 യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പദ്ദൻ-അരാമിൽനിന്നു ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും
Әсав Исһақниң Яқупқа бәхит-бәрикәт тиләп, уни Падан-Арамға шу йәрдин хотун елишқа әвәткәнлигини, шундақла униңға бәхит-бәрикәт тиләп, униңа җекиләп: Сән Ⱪананийларниң қизлиридин хотун алмиғин, дегәнлирини уқуп, Яқупниңму өз ата-анисиға итаәт қилип, Падан-Арамға кәткинини көргинидә,
7 യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ,
8 കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന്നു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു
Әсав: — қанаанйларниң қизлири атам Исһақниң нәзиридә яман көрүнидикән, дәп билип йәтти.
9 ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
У Исмаилниң қешиға берип, һазирқи хотунлириниң үстигә Ибраһимниң оғли Исмаилниң қизи, Небайотниң сиңлиси Маһалатни хотунлуққа алди.
10 എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
Яқуп болса Бәәр-Шебадин чиқип, Һаран тәрәпкә меңип,
11 അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.
бир йәргә йетип кәлгәндә, күн олтирип кәткәчкә шу йәрдә қонмақчи болди. У шу йәрдики ташлардин бирини елип, бешиға ястуқ қилип қоюп, ухлиғили ятти.
12 അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
У бир чүш көрди: — Мана, учи асманларға тақишидиған бир пәләмпәй йәрдә тикләклик туратти; Худаниң пәриштилири униңда чиқип-чүшүп турушатти.
13 അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
Мана, Пәрвәрдигар униң үстидә туратти. У: — «Мән болсам атаң Ибраһимниң Худаси вә Исһақниң Худаси болған Пәрвәрдигардурмән; Мән сән ятқан бу зиминни сениң билән нәслиңгә беримән.
14 നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
Нәслиң болса йәрниң тописидәк көп болуп, сән мәғрип билән мәшриққә, шимал билән җәнупқа йейилисән; сән вә нәслиңниң вастиси билән йәр йүзидики барлиқ аилә-қәбилиләр бәхит-бәрикәт тапиду.
15 ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും.
Мана, Мән сән билән биллидурмән, қәйәргә барсаң сени аман-есән сақлап, бу зиминға сени қайтуруп келимән; чүнки саңа ейтқан сөзүмни ада қилмай туруп, сени ташлимаймән» — деди.
16 അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.
Андин Яқуп ойғинип: — Бәрһәқ, Пәрвәрдигар бу йәрдидур, лекин мән уни билмәптимән, — деди.
17 അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു.
У қорқуп кетип: Бу җай аламәт дәһшәтлик бир җай екән! Бу Худаниң өйи билән асманниң дәрвазисидин башқа һеч җай әмәстур, — деди.
18 യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.
Яқуп әтиси сәһәр қопуп, бешиниң астиға қойған ташни елип, [хатирә] түврүк сүпитидә тикләп, үстигә зәйтун мейи қуюп қойди.
19 അവൻ ആ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
У җайниң исмини Бәйт-Әл дәп атиди; амма илгири у җайниң ети Луз еди.
20 യാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും
Андин Яқуп қәсәм билән вәдә қилип: — Әгәр Худа мениң билән биллә болуп, бу сәпиримдә мени сақлап, йегили нан, кийгили кийим берип,
21 എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൗഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.
Мән атамниң өйигә аман-есән йенип барсам, ундақта Пәрвәрдигар мениң Худайим болиду;
22 ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.
Шуниңдәк мән хатирә түврүк сүпитидә тикләп қойған бу таш Худаниң өйи болиду; һәм шундақла сән маңа беридиған барлиқ нәрсиләрниң ондин бир үлүшини саңа тәқдим қилмай қалмаймән, — деди.

< ഉല്പത്തി 28 >