< ഗലാത്യർ 3 >

1 ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?
ⲁ̅ⲰⲚⲒⲀⲚⲞⲎⲦⲞⲤ ⲚⲄⲀⲖⲀⲦⲎⲤ ⲚⲒⲘ ⲠⲈⲦⲀϤⲈⲢⲂⲀⲤⲔⲀⲚⲞⲤ ⲈⲢⲰⲦⲈⲚ ⲚⲎ ⲈⲦⲀⲨⲈⲢϢⲞⲢⲠ ⲚⲤϦⲈ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲚⲀϨⲢⲈⲚ ⲚⲞⲨⲂⲀⲖ ⲈⲀⲨⲀϢϤ.
2 ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
ⲃ̅ⲪⲀⲒ ⲘⲘⲀⲨⲀⲦϤ ⲈϮⲞⲨⲰϢ ⲈⲈⲘⲒ ⲈⲢⲞϤ ⲚⲦⲈⲚ ⲐⲎⲚⲞⲨ ⲈⲦⲀⲢⲈⲦⲈⲚϬⲒ ⲘⲠⲒⲠⲚⲈⲨⲘⲀⲈⲂⲞⲖ ϦⲈⲚⲚⲒϨⲂⲎⲞⲨⲒ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ϢⲀⲚ ⲈⲂⲞⲖ ϦⲈⲚⲠⲤⲰⲦⲈⲘ ⲚⲦⲈⲪⲚⲀϨϮ.
3 നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
ⲅ̅ⲠⲀⲒⲢⲎϮ ⲚⲐⲰⲦⲈⲚ ϨⲀⲚⲀⲦϨⲎⲦ ⲈⲀⲦⲈⲦⲈⲚⲈⲢϨⲎ ⲦⲤ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀϮⲚⲞⲨ ⲆⲈ ⲀⲢⲈⲦⲈⲚϪⲰⲔ ⲈⲂⲞⲖ ϦⲈⲚⲦⲤⲀⲢⲜ.
4 വെറുതെ അത്രേ എന്നു വരികിൽ.
ⲇ̅ⲀⲢⲈⲦⲈⲚϢⲈⲠ ⲞⲨⲘⲎϢ ⲚϦⲒⲤⲒ ϨⲒⲔⲎ ⲒⲤϪⲈ ⲆⲈ ϨⲒⲔⲎ
5 എന്നാൽ നിങ്ങൾക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളെ ചെയ്യുന്നവൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?
ⲉ̅ⲪⲎ ⲞⲨⲚ ⲈⲦⲤⲀϨⲚⲒ ⲘⲠⲒⲠⲚⲈⲨⲘⲀⲚⲰⲦⲈⲚ ⲞⲨⲞϨ ⲈⲦⲈⲢϨⲰⲂ ⲈϨⲀⲚϪⲞⲘ ϦⲈⲚⲐⲎⲚⲞⲨ ⲞⲨⲈⲂⲞⲖ ϦⲈⲚⲚⲒϨⲂⲎⲞⲨⲒ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲠⲈ ϢⲀⲚ ⲈⲂⲞⲖ ϦⲈⲚⲠⲤⲰⲦⲈⲘ ⲚⲦⲈⲠⲒⲚⲀϨϮ.
6 അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
ⲋ̅ⲔⲀⲦⲀ ⲪⲢⲎϮ ⲚⲀⲂⲢⲀⲀⲘ ⲈⲦⲀϤⲚⲀϨϮ ⲈⲪⲚⲞⲨϮ ⲀⲨⲞⲠⲤ ⲚⲀϤ ⲈⲨⲘⲈⲐⲘⲎⲒ.
7 അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിന്റെ മക്കൾ എന്നു അറിവിൻ.
ⲍ̅ⲦⲈⲦⲈⲚⲈⲘⲒ ϨⲀⲢⲀ ϪⲈ ⲚⲒⲈⲂⲞⲖ ϦⲈⲚⲪⲚⲀϨϮ ⲚⲀⲒ ⲚⲈⲚⲒϢⲎⲢⲒ ⲚⲦⲈⲀⲂⲢⲀⲀⲘ.
8 എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.
ⲏ̅ⲈⲦⲀⲤⲈⲢϢⲞⲢⲠ ⲆⲈ ⲚⲚⲀⲨ ⲚϪⲈϮⲄⲢⲀⲪⲎ ϪⲈ ⲈⲂⲞⲖ ϦⲈⲚⲪⲚⲀϨϮ ⲈⲢⲈ ⲪⲚⲞⲨϮ ⲚⲀⲐⲘⲀⲒⲈ ⲚⲒⲈⲐⲚⲞⲤ ⲀⲤⲈⲢϢⲞⲢⲠ ⲚϨⲒϢⲈⲚⲚⲞⲨϤⲒ ⲚⲀⲂⲢⲀⲀⲘ ϪⲈ ⲈⲨⲈϢⲰⲠⲒ ⲈⲨⲤⲘⲀⲢⲰⲞⲨⲦ ⲚϦⲢⲎⲒ ⲚϦⲎⲦⲔ ⲚϪⲈⲚⲒⲈⲐⲚⲞⲤ ⲦⲎⲢⲞⲨ.
9 അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
ⲑ̅ϨⲰⲤⲦⲈ ⲚⲒⲈⲂⲞⲖ ϦⲈⲚⲪⲚⲀϨϮ ⲤⲈⲚⲀⲤⲘⲞⲨ ⲈⲢⲰⲞⲨ ⲚⲈⲘ ⲠⲒⲠⲒⲤⲦⲞⲤ ⲀⲂⲢⲀⲀⲘ.
10 എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‌വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.
ⲓ̅ⲞⲨⲞⲚ ⲄⲀⲢ ⲚⲒⲂⲈⲚ ⲈⲦϢⲞⲠ ⲈⲂⲞⲖ ϦⲈⲚⲚⲒϨⲂⲎⲞⲨⲒ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲤⲈⲬⲎ ϦⲀ ⲠⲤⲀϨⲞⲨⲒ ⲤⲤϦⲎⲞⲨⲦ ⲄⲀⲢ ϪⲈ ϤⲤϨⲞⲨⲞⲢⲦ ⲚϪⲈⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲈⲚϤⲚⲀⲞϨⲒ ⲀⲚ ⲈⲚⲎ ⲦⲎⲢⲞⲨ ⲈⲦⲤϦⲎ ⲞⲨⲦ ϨⲒ ⲠϪⲰⲘ ⲚⲦⲈⲠⲀⲒⲚⲞⲘⲞⲤ ⲈⲠⲀⲒⲦⲞⲨ.
11 എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു.
ⲓ̅ⲁ̅ϪⲈ ⲚϨⲢⲎⲒ ϦⲈⲚⲚⲒϨⲂⲎⲞⲨⲒ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲘⲘⲞⲚ ϨⲖⲒ ⲚⲀⲘⲀⲒ ϦⲀⲦⲈⲚ ⲪⲚⲞⲨϮ ϤⲞⲨⲞⲚϨ ⲈⲂⲞⲖ ϪⲈ ⲠⲒⲐⲘⲎⲒ ⲀϤⲚⲀⲰⲚϦ ⲈⲂⲞⲖ ϦⲈⲚⲪⲚⲀϨϮ.
12 ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ.
ⲓ̅ⲃ̅ⲠⲒⲚⲞⲘⲞⲤ ⲆⲈ ⲚⲞⲨⲈⲂⲞⲖ ϦⲈⲚⲠⲒⲚⲀϨϮ ⲀⲚ ⲠⲈ ⲀⲖⲖⲀ ⲪⲎ ⲈⲐⲚⲀⲀⲒⲦⲞⲨ ⲈϤⲈⲰⲚϦ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ.
13 “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു, ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
ⲓ̅ⲅ̅ⲠⲬⲢⲒⲤⲦⲞⲤ ⲀϤϢⲞⲠⲦⲈⲚ ϨⲀ ⲠⲤⲀϨⲞⲨⲒ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲈⲀϤϢⲰⲠⲒ ⲚⲞⲨⲤⲀϨⲞⲨⲒ ⲈϨⲢⲎⲒ ⲈϪⲰⲚ ⲤⲤϦⲎⲞⲨⲦ ⲄⲀⲢ ϪⲈ ϤⲤϨⲞⲨⲞⲢⲦ ⲚϪⲈⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲀϢⲒ ⲈⲠϢⲈ.
14 അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.
ⲓ̅ⲇ̅ϨⲒⲚⲀ ⲚⲦⲈϤϢⲰⲠⲒ ϦⲈⲚⲚⲒⲈⲐⲚⲞⲤ ⲚϪⲈⲠⲤⲘⲞⲨ ⲚⲀⲂⲢⲀⲀⲘ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ϨⲒⲚⲀ ⲚⲦⲈⲚϬⲒ ⲘⲠⲒⲰϢ ⲚⲦⲈⲠⲒⲠⲚⲈⲨⲘⲀⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲚⲀϨϮ.
15 സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും അതിന്നു ഉറപ്പു വന്നശേഷം ആരും ദുർബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.
ⲓ̅ⲉ̅ⲚⲀⲤⲚⲎⲞⲨ ⲀⲒϪⲰ ⲘⲘⲞⲤ ⲔⲀⲦⲀ ⲢⲰⲘⲒ ⲞⲘⲰⲤ ⲞⲨⲆⲒⲀⲐⲎⲔⲎ ⲚⲦⲈⲞⲨⲢⲰⲘⲒ ⲀⲨϢⲀⲚⲦⲀϪⲢⲞⲤ ⲘⲠⲀⲢⲈ ϨⲖⲒ ϢⲞϢϤⲤ ⲞⲨⲆⲈ ⲘⲠⲀⲨⲞⲨⲀϨⲈⲘ ⲐⲀϢⲤ.
16 എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
ⲓ̅ⲋ̅ⲈⲦⲀⲨⲰϢ ⲆⲈ ⲚⲀⲂⲢⲀⲀⲘ ⲚϨⲀⲚⲈⲠⲀⲄⲄⲈⲖⲒⲞⲚ ⲚⲈⲘ ⲠⲈϤϪⲢⲞϪ ⲚⲀϤϪⲰ ⲘⲘⲞⲤ ⲀⲚ ϪⲈ ⲚⲈⲘ ⲚⲈϤϪⲢⲞϪ ϨⲰⲤ ⲈϪⲈⲚ ⲞⲨⲘⲎϢ ⲀⲖⲖⲀ ϨⲰⲤ ⲈϪⲈⲚ ⲞⲨⲀⲒ ϪⲈ ⲚⲈⲘ ⲠⲈⲔϪⲢⲞϪ ⲈⲦⲈ ⲠⲬⲢⲒⲤⲦⲞⲤ ⲠⲈ.
17 ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല.
ⲓ̅ⲍ̅ⲪⲀⲒ ⲆⲈ ϮϪⲰ ⲘⲘⲞϤ ϪⲈ ⲞⲨⲆⲒⲀⲐⲎ ⲔⲎ ⲈⲀⲨⲈⲢϢⲞⲢⲠ ⲚⲦⲀϪⲢⲞⲤ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲚⲞⲨϮ ⲪⲚⲞⲘⲞⲤ ⲈⲦⲀϤϢⲰⲠⲒ ⲘⲈⲚⲈⲚⲤⲀ ⲨⲖ ⲚⲢⲞⲘⲠⲒ ⲚϤⲂⲰⲖ ⲘⲘⲞⲤ ⲈⲂⲞⲖ ⲀⲚ ⲈⲐⲢⲈϤⲔⲰⲢϤ ⲘⲠⲒⲰϢ.
18 അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.
ⲓ̅ⲏ̅ⲒⲤϪⲈ ⲄⲀⲢ ⲈⲂⲞⲖ ϦⲈⲚⲪⲚⲞⲘⲞⲤ ⲦⲈ ϮⲔⲖⲎⲢⲞⲚⲞⲘⲒⲀ ⲒⲈ ⲈⲚⲞⲨⲈⲂⲞⲖ ϦⲈⲚⲞⲨⲰϢ ⲀⲚ ϪⲈ ⲦⲈ ⲈⲦⲀ ⲪⲚⲞⲨϮ ⲆⲈ ⲈⲢϨⲘⲞⲦ ⲚⲀⲂⲢⲀⲀⲘ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲞⲨⲰϢ.
19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.
ⲓ̅ⲑ̅ⲞⲨ ϪⲈ ⲠⲈ ⲪⲚⲞⲘⲞⲤ ⲀⲨⲬⲀϤ ⲈⲐⲂⲈ ⲚⲒⲠⲀⲢⲀⲂⲀⲤⲒⲤ ϢⲀⲦⲈϤⲒ ⲚϪⲈⲠⲒϪⲢⲞϪ ⲈⲦⲀϤⲰϢ ⲚⲀϤ ⲈⲀⲨⲐⲀϢϤ ⲈⲂⲞⲖ ϨⲒⲦⲈⲚ ϨⲀⲚⲀⲄⲄⲈⲖⲞⲤ ϦⲈⲚⲦϪⲒϪ ⲚⲞⲨⲘⲈⲤⲒⲦⲎⲤ.
20 ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം.
ⲕ̅ⲠⲒⲘⲈⲤⲒⲦⲎⲤ ⲆⲈ ⲘⲪⲀ ⲞⲨⲀⲒ ⲀⲚ ⲠⲈ ⲪⲚⲞⲨϮ ⲆⲈ ⲞⲨⲀⲒ ⲠⲈ.
21 എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
ⲕ̅ⲁ̅ⲪⲚⲞⲘⲞⲤ ⲞⲨⲚ ⲀϤϮ ⲞⲨⲂⲈ ⲚⲒⲰϢ ⲚⲦⲈⲪⲚⲞⲨϮ ⲚⲚⲈⲤϢⲰⲠⲒ ⲈⲚⲈⲀⲨϮ ⲚⲞⲘⲞⲤ ⲄⲀⲢ ⲠⲈ ⲈⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲦⲀⲚϦⲞ ⲞⲚⲦⲰⲤ ⲚⲈϮⲘⲈⲐⲘⲎⲒ ⲞⲨⲈⲂⲞⲖ ϦⲈⲚⲠⲒⲚⲞⲘⲞⲤ ⲦⲈ.
22 എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.
ⲕ̅ⲃ̅ⲀⲖⲖⲀ ϮⲄⲢⲀⲪⲎ ⲀⲤϢⲐⲀⲘ ⲈϨⲰⲂ ⲚⲒⲂⲈⲚ ϦⲈⲚⲪⲚⲞⲂⲒ ϨⲒⲚⲀ ⲠⲒⲰϢ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲚⲀϨϮ ⲚⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲚⲤⲈⲦⲎⲒϤ ⲚⲚⲎ ⲈⲐⲚⲀϨϮ.
23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.
ⲕ̅ⲅ̅ⲈⲘⲠⲀⲦⲈϤⲒ ⲚϪⲈⲠⲒⲚⲀϨϮ ⲚⲀⲨⲀⲢⲈϨ ⲈⲢⲞⲚ ⲠⲈ ϦⲀ ⲠⲒⲚⲞⲘⲞⲤ ⲈⲨⲘⲀϢⲐⲀⲘ ⲈⲢⲞⲚ ϢⲀ ⲠⲒⲚⲀϨϮ ⲈⲐⲚⲎⲞⲨ ⲚϬⲰⲢⲠ ⲈⲂⲞⲖ.
24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.
ⲕ̅ⲇ̅ϨⲰⲤⲦⲈ ⲠⲒⲚⲞⲘⲞⲤ ⲀϤⲈⲢϬⲀⲨⲘⲰⲒⲦ ⲚⲀⲚ ⲈⲠⲬⲢⲒⲤⲦⲞⲤ ϨⲒⲚⲀ ⲚⲦⲈⲚⲘⲀⲒ ⲈⲂⲞⲖ ϦⲈⲚⲪⲚⲀϨϮ.
25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
ⲕ̅ⲉ̅ⲈⲦⲀϤⲒ ⲆⲈ ⲚϪⲈⲠⲒⲚⲀϨϮ ⲦⲈⲚⲬⲎ ⲀⲚ ϪⲈ ϦⲀ ⲞⲨϬⲀⲨⲘⲰⲒⲦ.
26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ⲕ̅ⲋ̅ⲚⲐⲰⲦⲈⲚ ⲄⲀⲢ ⲦⲎⲢⲞⲨ ⲚⲐⲰⲦⲈⲚ ϨⲀⲚϢⲎ ⲢⲒ ⲚⲦⲈⲪⲚⲞⲨϮ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲚⲀϨϮ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ.
27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
ⲕ̅ⲍ̅ⲚⲐⲰⲦⲈⲚ ⲄⲀⲢ ⲦⲎⲢⲞⲨ ϦⲀ ⲚⲎ ⲈⲦⲀⲨⲞⲘⲤⲞⲨ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ ⲀⲢⲈⲦⲈⲚϮ ⲘⲠⲬⲢⲒⲤⲦⲞⲤ ϨⲒ ⲐⲎⲚⲞⲨ.
28 അതിൽ യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
ⲕ̅ⲏ̅ⲘⲘⲞⲚ ⲒⲞⲨⲆⲀⲒ ⲞⲨⲆⲈ ⲞⲨⲈⲒⲚⲒⲚ ⲘⲘⲞⲚ ⲂⲰⲔ ⲞⲨⲆⲈ ⲢⲈⲘϨⲈ ⲘⲘⲞⲚ ϨⲰⲞⲨⲦ ⲞⲨⲆⲈ ⲤϨⲒⲘⲒ ⲚⲐⲰⲦⲈⲚ ⲄⲀⲢ ⲦⲎⲢⲞⲨ ⲚⲐⲰⲦⲈⲚ ⲞⲨⲀⲒ ϦⲈⲚⲠⲬⲢⲒⲤⲦⲞⲤ.
29 ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
ⲕ̅ⲑ̅ⲒⲤϪⲈ ⲚⲐⲰⲦⲈⲚ ⲚⲀ ⲠⲬⲢⲒⲤⲦⲞⲤ ϨⲀⲢⲀ ⲚⲐⲰⲦⲈⲚ ⲚⲀ ⲠϪⲢⲞϪ ⲚⲀⲂⲢⲀⲀⲘ ⲔⲀⲦⲀ ⲠⲒⲰϢ ⲚⲐⲰⲦⲈⲚ ϨⲀⲚⲔⲖⲎⲢⲞⲚⲞⲘⲞⲤ.

< ഗലാത്യർ 3 >