< എഫെസ്യർ 5 >
1 ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.
ਅਤੋ ਯੂਯੰ ਪ੍ਰਿਯਬਾਲਕਾ ਇਵੇਸ਼੍ਵਰਸ੍ਯਾਨੁਕਾਰਿਣੋ ਭਵਤ,
2 ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.
ਖ੍ਰੀਸ਼਼੍ਟ ਇਵ ਪ੍ਰੇਮਾਚਾਰੰ ਕੁਰੁਤ ਚ, ਯਤਃ ਸੋ(ਅ)ਸ੍ਮਾਸੁ ਪ੍ਰੇਮ ਕ੍ਰੁʼਤਵਾਨ੍ ਅਸ੍ਮਾਕੰ ਵਿਨਿਮਯੇਨ ਚਾਤ੍ਮਨਿਵੇਦਨੰ ਕ੍ਰੁʼਤ੍ਵਾ ਗ੍ਰਾਹ੍ਯਸੁਗਨ੍ਧਾਰ੍ਥਕਮ੍ ਉਪਹਾਰੰ ਬਲਿਞ੍ਚੇਸ਼੍ਵਰਾਚ ਦੱਤਵਾਨ੍|
3 ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു;
ਕਿਨ੍ਤੁ ਵੇਸ਼੍ਯਾਗਮਨੰ ਸਰ੍ੱਵਵਿਧਾਸ਼ੌਚਕ੍ਰਿਯਾ ਲੋਭਸ਼੍ਚੈਤੇਸ਼਼ਾਮ੍ ਉੱਚਾਰਣਮਪਿ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯੇ ਨ ਭਵਤੁ, ਏਤਦੇਵ ਪਵਿਤ੍ਰਲੋਕਾਨਾਮ੍ ਉਚਿਤੰ|
4 അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
ਅਪਰੰ ਕੁਤ੍ਸਿਤਾਲਾਪਃ ਪ੍ਰਲਾਪਃ ਸ਼੍ਲੇਸ਼਼ੋਕ੍ਤਿਸ਼੍ਚ ਨ ਭਵਤੁ ਯਤ ਏਤਾਨ੍ਯਨੁਚਿਤਾਨਿ ਕਿਨ੍ਤ੍ਵੀਸ਼੍ਵਰਸ੍ਯ ਧਨ੍ਯਵਾਦੋ ਭਵਤੁ|
5 ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.
ਵੇਸ਼੍ਯਾਗਾਮ੍ਯਸ਼ੌਚਾਚਾਰੀ ਦੇਵਪੂਜਕ ਇਵ ਗਣ੍ਯੋ ਲੋਭੀ ਚੈਤੇਸ਼਼ਾਂ ਕੋਸ਼਼ਿ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਰਾਜ੍ਯੇ(ਅ)ਰ੍ਥਤ ਈਸ਼੍ਵਰਸ੍ਯ ਰਾਜ੍ਯੇ ਕਮਪ੍ਯਧਿਕਾਰੰ ਨ ਪ੍ਰਾਪ੍ਸ੍ਯਤੀਤਿ ਯੁਸ਼਼੍ਮਾਭਿਃ ਸਮ੍ਯਕ੍ ਜ੍ਞਾਯਤਾਂ|
6 വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.
ਅਨਰ੍ਥਕਵਾਕ੍ਯੇਨ ਕੋ(ਅ)ਪਿ ਯੁਸ਼਼੍ਮਾਨ੍ ਨ ਵਞ੍ਚਯਤੁ ਯਤਸ੍ਤਾਦ੍ਰੁʼਗਾਚਾਰਹੇਤੋਰਨਾਜ੍ਞਾਗ੍ਰਾਹਿਸ਼਼ੁ ਲੋਕੇਸ਼਼੍ਵੀਸ਼੍ਵਰਸ੍ਯ ਕੋਪੋ ਵਰ੍ੱਤਤੇ|
7 നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു.
ਤਸ੍ਮਾਦ੍ ਯੂਯੰ ਤੈਃ ਸਹਭਾਗਿਨੋ ਨ ਭਵਤ|
8 മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.
ਪੂਰ੍ੱਵੰ ਯੂਯਮ੍ ਅਨ੍ਧਕਾਰਸ੍ਵਰੂਪਾ ਆਧ੍ਵੰ ਕਿਨ੍ਤ੍ਵਿਦਾਨੀਂ ਪ੍ਰਭੁਨਾ ਦੀਪ੍ਤਿਸ੍ਵਰੂਪਾ ਭਵਥ ਤਸ੍ਮਾਦ੍ ਦੀਪ੍ਤੇਃ ਸਨ੍ਤਾਨਾ ਇਵ ਸਮਾਚਰਤ|
9 കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.
ਦੀਪ੍ਤੇ ਰ੍ਯਤ੍ ਫਲੰ ਤਤ੍ ਸਰ੍ੱਵਵਿਧਹਿਤੈਸ਼਼ਿਤਾਯਾਂ ਧਰ੍ੰਮੇ ਸਤ੍ਯਾਲਾਪੇ ਚ ਪ੍ਰਕਾਸ਼ਤੇ|
10 സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
ਪ੍ਰਭਵੇ ਯਦ੍ ਰੋਚਤੇ ਤਤ੍ ਪਰੀਕ੍ਸ਼਼ਧ੍ਵੰ|
11 ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
ਯੂਯੰ ਤਿਮਿਰਸ੍ਯ ਵਿਫਲਕਰ੍ੰਮਣਾਮ੍ ਅੰਸ਼ਿਨੋ ਨ ਭੂਤ੍ਵਾ ਤੇਸ਼਼ਾਂ ਦੋਸ਼਼ਿਤ੍ਵੰ ਪ੍ਰਕਾਸ਼ਯਤ|
12 അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു.
ਯਤਸ੍ਤੇ ਲੋਕਾ ਰਹਮਿ ਯਦ੍ ਯਦ੍ ਆਚਰਨ੍ਤਿ ਤਦੁੱਚਾਰਣਮ੍ ਅਪਿ ਲੱਜਾਜਨਕੰ|
13 അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ.
ਯਤੋ ਦੀਪ੍ਤ੍ਯਾ ਯਦ੍ ਯਤ੍ ਪ੍ਰਕਾਸ਼੍ਯਤੇ ਤਤ੍ ਤਯਾ ਚਕਾਸ੍ਯਤੇ ਯੱਚ ਚਕਾਸ੍ਤਿ ਤਦ੍ ਦੀਪ੍ਤਿਸ੍ਵਰੂਪੰ ਭਵਤਿ|
14 അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.
ਏਤਤ੍ਕਾਰਣਾਦ੍ ਉਕ੍ਤਮ੍ ਆਸ੍ਤੇ, "ਹੇ ਨਿਦ੍ਰਿਤ ਪ੍ਰਬੁਧ੍ਯਸ੍ਵ ਮ੍ਰੁʼਤੇਭ੍ਯਸ਼੍ਚੋੱਥਿਤਿੰ ਕੁਰੁ| ਤਤ੍ਕ੍ਰੁʼਤੇ ਸੂਰ੍ੱਯਵਤ੍ ਖ੍ਰੀਸ਼਼੍ਟਃ ਸ੍ਵਯੰ ਤ੍ਵਾਂ ਦ੍ਯੋਤਯਿਸ਼਼੍ਯਤਿ| "
15 ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.
ਅਤਃ ਸਾਵਧਾਨਾ ਭਵਤ, ਅਜ੍ਞਾਨਾ ਇਵ ਮਾਚਰਤ ਕਿਨ੍ਤੁ ਜ੍ਞਾਨਿਨ ਇਵ ਸਤਰ੍ਕਮ੍ ਆਚਰਤ|
16 ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.
ਸਮਯੰ ਬਹੁਮੂਲ੍ਯੰ ਗਣਯਧ੍ਵੰ ਯਤਃ ਕਾਲਾ ਅਭਦ੍ਰਾਃ|
17 ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.
ਤਸ੍ਮਾਦ੍ ਯੂਯਮ੍ ਅਜ੍ਞਾਨਾ ਨ ਭਵਤ ਕਿਨ੍ਤੁ ਪ੍ਰਭੋਰਭਿਮਤੰ ਕਿੰ ਤਦਵਗਤਾ ਭਵਤ|
18 വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും
ਸਰ੍ੱਵਨਾਸ਼ਜਨਕੇਨ ਸੁਰਾਪਾਨੇਨ ਮੱਤਾ ਮਾ ਭਵਤ ਕਿਨ੍ਤ੍ਵਾਤ੍ਮਨਾ ਪੂਰ੍ੱਯਧ੍ਵੰ|
19 സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും
ਅਪਰੰ ਗੀਤੈ ਰ੍ਗਾਨੈਃ ਪਾਰਮਾਰ੍ਥਿਕਕੀਰ੍ੱਤਨੈਸ਼੍ਚ ਪਰਸ੍ਪਰਮ੍ ਆਲਪਨ੍ਤੋ ਮਨਸਾ ਸਾਰ੍ੱਧੰ ਪ੍ਰਭੁਮ੍ ਉੱਦਿਸ਼੍ਯ ਗਾਯਤ ਵਾਦਯਤ ਚ|
20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
ਸਰ੍ੱਵਦਾ ਸਰ੍ੱਵਵਿਸ਼਼ਯੇ(ਅ)ਸ੍ਮਤ੍ਪ੍ਰਭੋ ਯੀਸ਼ੋਃ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਨਾਮ੍ਨਾ ਤਾਤਮ੍ ਈਸ਼੍ਵਰੰ ਧਨ੍ਯੰ ਵਦਤ|
21 ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.
ਯੂਯਮ੍ ਈਸ਼੍ਵਰਾਦ੍ ਭੀਤਾਃ ਸਨ੍ਤ ਅਨ੍ਯੇ(ਅ)ਪਰੇਸ਼਼ਾਂ ਵਸ਼ੀਭੂਤਾ ਭਵਤ|
22 ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.
ਹੇ ਯੋਸ਼਼ਿਤਃ, ਯੂਯੰ ਯਥਾ ਪ੍ਰਭੋਸ੍ਤਥਾ ਸ੍ਵਸ੍ਵਸ੍ਵਾਮਿਨੋ ਵਸ਼ਙ੍ਗਤਾ ਭਵਤ|
23 ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു.
ਯਤਃ ਖ੍ਰੀਸ਼਼੍ਟੋ ਯਦ੍ਵਤ੍ ਸਮਿਤੇ ਰ੍ਮੂਰ੍ੱਧਾ ਸ਼ਰੀਰਸ੍ਯ ਤ੍ਰਾਤਾ ਚ ਭਵਤਿ ਤਦ੍ਵਤ੍ ਸ੍ਵਾਮੀ ਯੋਸ਼਼ਿਤੋ ਮੂਰ੍ੱਧਾ|
24 എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.
ਅਤਃ ਸਮਿਤਿ ਰ੍ਯਦ੍ਵਤ੍ ਖ੍ਰੀਸ਼਼੍ਟਸ੍ਯ ਵਸ਼ੀਭੂਤਾ ਤਦ੍ਵਦ੍ ਯੋਸ਼਼ਿਦ੍ਭਿਰਪਿ ਸ੍ਵਸ੍ਵਸ੍ਵਾਮਿਨੋ ਵਸ਼ਤਾ ਸ੍ਵੀਕਰ੍ੱਤਵ੍ਯਾ|
25 ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.
ਅਪਰਞ੍ਚ ਹੇ ਪੁਰੁਸ਼਼ਾਃ, ਯੂਯੰ ਖ੍ਰੀਸ਼਼੍ਟ ਇਵ ਸ੍ਵਸ੍ਵਯੋਸ਼਼ਿਤ੍ਸੁ ਪ੍ਰੀਯਧ੍ਵੰ|
26 അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
ਸ ਖ੍ਰੀਸ਼਼੍ਟੋ(ਅ)ਪਿ ਸਮਿਤੌ ਪ੍ਰੀਤਵਾਨ੍ ਤਸ੍ਯਾਃ ਕ੍ਰੁʼਤੇ ਚ ਸ੍ਵਪ੍ਰਾਣਾਨ੍ ਤ੍ਯਕ੍ਤਵਾਨ੍ ਯਤਃ ਸ ਵਾਕ੍ਯੇ ਜਲਮੱਜਨੇਨ ਤਾਂ ਪਰਿਸ਼਼੍ਕ੍ਰੁʼਤ੍ਯ ਪਾਵਯਿਤੁਮ੍
27 കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
ਅਪਰੰ ਤਿਲਕਵਲ੍ਯਾਦਿਵਿਹੀਨਾਂ ਪਵਿਤ੍ਰਾਂ ਨਿਸ਼਼੍ਕਲਙ੍ਕਾਞ੍ਚ ਤਾਂ ਸਮਿਤਿੰ ਤੇਜਸ੍ਵਿਨੀਂ ਕ੍ਰੁʼਤ੍ਵਾ ਸ੍ਵਹਸ੍ਤੇ ਸਮਰ੍ਪਯਿਤੁਞ੍ਚਾਭਿਲਸ਼਼ਿਤਵਾਨ੍|
28 അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.
ਤਸ੍ਮਾਤ੍ ਸ੍ਵਤਨੁਵਤ੍ ਸ੍ਵਯੋਸ਼਼ਿਤਿ ਪ੍ਰੇਮਕਰਣੰ ਪੁਰੁਸ਼਼ਸ੍ਯੋਚਿਤੰ, ਯੇਨ ਸ੍ਵਯੋਸ਼਼ਿਤਿ ਪ੍ਰੇਮ ਕ੍ਰਿਯਤੇ ਤੇਨਾਤ੍ਮਪ੍ਰੇਮ ਕ੍ਰਿਯਤੇ|
29 ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.
ਕੋ(ਅ)ਪਿ ਕਦਾਪਿ ਨ ਸ੍ਵਕੀਯਾਂ ਤਨੁਮ੍ ਰੁʼਤੀਯਿਤਵਾਨ੍ ਕਿਨ੍ਤੁ ਸਰ੍ੱਵੇ ਤਾਂ ਵਿਭ੍ਰਤਿ ਪੁਸ਼਼੍ਣਨ੍ਤਿ ਚ| ਖ੍ਰੀਸ਼਼੍ਟੋ(ਅ)ਪਿ ਸਮਿਤਿੰ ਪ੍ਰਤਿ ਤਦੇਵ ਕਰੋਤਿ,
30 നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
ਯਤੋ ਵਯੰ ਤਸ੍ਯ ਸ਼ਰੀਰਸ੍ਯਾਙ੍ਗਾਨਿ ਮਾਂਸਾਸ੍ਥੀਨਿ ਚ ਭਵਾਮਃ|
31 അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
ਏਤਦਰ੍ਥੰ ਮਾਨਵਃ ਸ੍ਵਮਾਤਾਪਿਤਰੋ ਪਰਿਤ੍ਯਜ੍ਯ ਸ੍ਵਭਾਰ੍ੱਯਾਯਾਮ੍ ਆਸੰਕ੍ਸ਼਼੍ਯਤਿ ਤੌ ਦ੍ਵੌ ਜਨਾਵੇਕਾਙ੍ਗੌ ਭਵਿਸ਼਼੍ਯਤਃ|
32 ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.
ਏਤੰਨਿਗੂਢਵਾਕ੍ਯੰ ਗੁਰੁਤਰੰ ਮਯਾ ਚ ਖ੍ਰੀਸ਼਼੍ਟਸਮਿਤੀ ਅਧਿ ਤਦ੍ ਉਚ੍ਯਤੇ|
33 എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
ਅਤਏਵ ਯੁਸ਼਼੍ਮਾਕਮ੍ ਏਕੈਕੋ ਜਨ ਆਤ੍ਮਵਤ੍ ਸ੍ਵਯੋਸ਼਼ਿਤਿ ਪ੍ਰੀਯਤਾਂ ਭਾਰ੍ੱਯਾਪਿ ਸ੍ਵਾਮਿਨੰ ਸਮਾਦਰ੍ੱਤੁੰ ਯਤਤਾਂ|