< കൊലൊസ്സ്യർ 2 >

1 നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി,
ܨܒܐ ܐܢܐ ܕܝܢ ܕܬܕܥܘܢ ܐܝܢܐ ܐܓܘܢܐ ܐܝܬ ܠܝ ܚܠܦܝܟܘܢ ܘܚܠܦ ܗܢܘܢ ܕܒܠܕܝܩܝܐ ܘܚܠܦ ܫܪܟܐ ܐܝܠܝܢ ܕܦܪܨܘܦܝ ܠܐ ܚܙܘ ܒܒܤܪ
2 അവർ ക്രിസ്തുവെന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു.
ܕܢܬܒܝܐܘܢ ܠܒܘܬܗܘܢ ܘܢܬܩܪܒܘܢ ܒܚܘܒܐ ܠܟܠܗ ܥܘܬܪܐ ܕܦܝܤܐ ܘܠܤܘܟܠܐ ܕܝܕܥܬܗ ܕܐܪܙܐ ܕܐܠܗܐ ܐܒܐ ܘܕܡܫܝܚܐ
3 അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു.
ܗܘ ܕܒܗ ܟܤܝܢ ܟܠܗܝܢ ܤܝܡܬܐ ܕܚܟܡܬܐ ܘܕܝܕܥܬܐ
4 വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു.
ܗܕܐ ܕܝܢ ܐܡܪ ܐܢܐ ܕܠܐ ܐܢܫ ܢܗܘܐ ܡܛܥܐ ܠܟܘܢ ܒܦܝܤܐ ܕܡܠܐ
5 ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.
ܐܦܢ ܒܒܤܪ ܓܝܪ ܦܪܝܩ ܐܢܐ ܡܢܟܘܢ ܐܠܐ ܒܪܘܚ ܥܡܟܘܢ ܐܢܐ ܘܚܕܐ ܐܢܐ ܕܚܙܐ ܐܢܐ ܡܛܟܤܘܬܟܘܢ ܘܫܪܝܪܘܬܐ ܕܗܝܡܢܘܬܟܘܢ ܕܒܡܫܝܚܐ
6 ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;
ܐܝܟܢܐ ܗܟܝܠ ܕܩܒܠܬܘܢ ܠܝܫܘܥ ܡܫܝܚܐ ܡܪܢ ܒܗ ܗܠܟܘ
7 അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.
ܟܕ ܡܫܪܪܝܢ ܥܩܪܝܟܘܢ ܘܡܬܒܢܝܢ ܐܢܬܘܢ ܒܗ ܘܡܬܩܝܡܝܢ ܐܢܬܘܢ ܒܗܝܡܢܘܬܐ ܗܝ ܕܝܠܦܬܘܢ ܕܒܗ ܬܬܝܬܪܘܢ ܒܬܘܕܝܬܐ
8 തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.
ܐܙܕܗܪܘ ܕܠܡܐ ܐܢܫ ܢܚܠܨܟܘܢ ܒܦܝܠܤܦܘܬܐ ܘܒܛܥܝܘܬܐ ܤܪܝܩܬܐ ܐܝܟ ܝܘܠܦܢܐ ܕܒܢܝܢܫܐ ܘܐܝܟ ܐܤܛܘܟܤܘܗܝ ܕܥܠܡܐ ܘܠܐ ܐܝܟ ܡܫܝܚܐ
9 അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.
ܕܒܗ ܥܡܪ ܟܠܗ ܡܘܠܝܐ ܕܐܠܗܘܬܐ ܓܘܫܡܢܐܝܬ
10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു.
ܘܒܗ ܐܦ ܐܢܬܘܢ ܡܫܬܡܠܝܬܘܢ ܕܗܘ ܐܝܬܘܗܝ ܪܫܐ ܕܟܠܗܝܢ ܐܪܟܘܤ ܘܫܘܠܛܢܐ
11 അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.
ܘܒܗ ܐܬܓܙܪܬܘܢ ܓܙܘܪܬܐ ܕܠܐ ܒܐܝܕܝܢ ܒܫܠܚ ܒܤܪܐ ܕܚܛܗܐ ܒܓܙܘܪܬܗ ܕܡܫܝܚܐ
12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു,
ܘܐܬܩܒܪܬܘܢ ܥܡܗ ܒܡܥܡܘܕܝܬܐ ܘܒܗ ܩܡܬܘܢ ܥܡܗ ܕܗܝܡܢܬܘܢ ܒܚܝܠܐ ܕܐܠܗܐ ܕܐܩܝܡܗ ܡܢ ܒܝܬ ܡܝܬܐ
13 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;
ܘܠܟܘܢ ܕܡܝܬܝܢ ܗܘܝܬܘܢ ܒܚܛܗܝܟܘܢ ܘܒܥܘܪܠܘܬ ܒܤܪܟܘܢ ܐܚܝܟܘܢ ܥܡܗ ܘܫܒܩ ܠܢ ܟܠܗܘܢ ܚܛܗܝܢ
14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
ܘܥܛܐ ܒܦܘܩܕܢܘܗܝ ܫܛܪ ܚܘܒܝܢ ܗܘ ܕܐܝܬܘܗܝ ܗܘܐ ܤܩܘܒܠܢ ܘܫܩܠܗ ܡܢ ܡܨܥܬܐ ܘܩܒܥܗ ܒܙܩܝܦܗ
15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
ܘܒܫܠܚ ܦܓܪܗ ܦܪܤܝ ܠܐܪܟܘܤ ܘܠܫܠܝܛܢܐ ܘܐܒܗܬ ܐܢܘܢ ܓܠܝܐܝܬ ܒܩܢܘܡܗ
16 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.
ܠܐ ܗܟܝܠ ܐܢܫ ܢܕܘܕܟܘܢ ܒܡܐܟܠܐ ܘܒܡܫܬܝܐ ܐܘ ܒܦܘܠܓܐ ܕܥܐܕܐ ܘܕܪܝܫ ܝܪܚܐ ܘܕܫܒܐ
17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.
ܗܠܝܢ ܕܐܝܬܝܗܝܢ ܛܠܢܝܬܐ ܕܐܝܠܝܢ ܕܥܬܝܕܢ ܦܓܪܐ ܕܝܢ ܡܫܝܚܐ ܗܘ
18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.
ܘܠܡܐ ܐܢܫ ܢܨܒܐ ܒܡܟܝܟܘܬ ܪܥܝܢܐ ܠܡܚܝܒܘܬܟܘܢ ܕܬܫܬܥܒܕܘܢ ܠܦܘܠܚܢܐ ܕܡܠܐܟܐ ܒܕܤܥܐ ܥܠ ܡܕܡ ܕܠܐ ܚܙܐ ܘܤܪܝܩܐܝܬ ܡܬܚܬܪ ܒܪܥܝܢܐ ܕܒܤܪܗ
19 തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു.
ܘܠܐ ܐܚܕ ܪܫܐ ܕܡܢܗ ܟܠܗ ܦܓܪܐ ܡܬܪܟܒ ܘܡܬܩܝܡ ܒܫܪܝܢܐ ܘܒܗܕܡܐ ܘܪܒܐ ܬܪܒܝܬܐ ܕܐܠܗܐ
20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ
ܐܢ ܓܝܪ ܡܝܬܬܘܢ ܥܡ ܡܫܝܚܐ ܡܢ ܐܤܛܘܟܤܘܗܝ ܕܥܠܡܐ ܠܡܢܐ ܐܝܟ ܗܘ ܕܚܝܝܢ ܐܢܬܘܢ ܒܥܠܡܐ ܡܬܕܝܢܝܢ ܐܢܬܘܢ
21 മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണയായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?
ܠܐ ܠܡ ܬܩܪܘܒ ܘܠܐ ܬܛܥܡ ܘܠܐ ܬܩܦ
22 ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.
ܕܐܝܬܝܗܝܢ ܗܠܝܢ ܚܫܚܬܐ ܕܡܬܚܒܠܐ ܘܦܘܩܕܐ ܐܢܝܢ ܘܝܘܠܦܢܐ ܕܒܢܝܢܫܐ
23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
ܘܡܬܚܙܝܢ ܕܐܝܬ ܒܗܝܢ ܡܠܬܐ ܕܚܟܡܬܐ ܒܦܪܨܘܦ ܡܟܝܟܘܬܐ ܘܕܚܠܬ ܐܠܗܐ ܘܕܠܐ ܚܝܤܝܢ ܥܠ ܦܓܪܐ ܠܘ ܒܡܕܡ ܕܡܝܩܪ ܐܠܐ ܒܐܝܠܝܢ ܕܚܫܚܬܐ ܐܢܝܢ ܕܒܤܪܐ

< കൊലൊസ്സ്യർ 2 >