< അപ്പൊ. പ്രവൃത്തികൾ 27 >
1 ഞങ്ങൾ കപ്പൽ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോൾ പൗലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
ⲁ̅ⲀⲤϢⲰⲠⲒ ⲆⲈ ⲈⲦⲀⲨϮϨⲀⲠ ⲈⲐⲢⲈⲚⲈⲢϨⲰⲦ ⲈϮϨⲨⲦⲀⲖⲒⲀ ⲀϤϮ ⲘⲠⲀⲨⲖⲞⲤ ⲚⲈⲘ ϨⲀⲚⲔⲈⲬⲰⲞⲨⲚⲒ ⲈⲨⲤⲞⲚϨ ⲈⲦⲞⲦϤ ⲚⲞⲨⲈⲔⲀⲦⲞⲚⲦⲀⲢⲬ ⲞⲤ ⲈⲠⲈϤⲢⲀⲚ ⲠⲈ ⲒⲞⲨⲖⲒⲞⲤ ⲈⲂⲞⲖ ϦⲈⲚϮⲤⲠⲒⲢⲀ ⲚⲦⲈⲤⲀⲂⲀⲤⲦⲎ.
2 അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനിക്കയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
ⲃ̅ⲀⲚⲀⲖⲎⲒ ⲆⲈ ⲈⲞⲨϪⲞⲒ ⲚⲀⲚⲆⲢⲀⲘⲀⲚⲦⲒⲚⲈⲞⲤ ⲈϤⲚⲀⲈⲢϨⲰⲦ ⲈⲚⲒⲘⲀ ⲚⲦⲈϮⲀⲤⲒⲀ ⲀⲚϪⲰⲞⲨⲚ ⲈⲂⲞⲖ ⲈϤⲚⲈⲘⲀⲚ ⲚϪⲈⲠⲒⲔⲈⲀⲢⲒⲤⲦⲀⲢⲬⲞⲤ ⲚⲦⲈⲐⲘⲀⲔⲈⲆⲞⲚⲒⲀ ⲠⲒⲢⲈⲘⲐⲈⲤⲤⲀⲖⲞⲚⲒⲔⲎ.
3 പിറ്റെന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.
ⲅ̅ⲠⲈϤⲢⲀⲤϮ ⲆⲈ ⲀⲚⲒ ⲈⲦⲤⲨⲆⲰⲚ ⲀϤⲒⲢⲒ ⲆⲈ ⲚⲞⲨⲘⲈⲦⲘⲀⲒⲢⲰⲘⲒ ⲚⲈⲘ ⲠⲀⲨⲖⲞⲤ ⲚϪⲈⲒⲞⲨⲖⲒⲞⲤ ⲀϤⲞⲨⲀϨⲤⲀϨⲚⲒ ⲚⲀϤ ⲈⲐⲢⲈϤϢⲈ ϢⲀ ⲚⲈϤϢⲪⲎⲢ ⲚⲤⲈϤⲒ ⲠⲈϤⲢⲰⲞⲨϢ.
4 അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി;
ⲇ̅ⲞⲨⲞϨ ⲈⲦⲀⲚϪⲰⲞⲨⲚ ⲈⲂⲞⲖ ⲘⲘⲀⲨ ⲀⲚⲈⲢϨⲰⲦ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲔⲨⲠⲢⲞⲤ ⲈⲐⲂⲈϪⲈ ⲚⲀⲢⲈ ⲠⲒⲐⲎⲞⲨ ϮⲈϦⲞⲨⲚ ⲈϨⲢⲀⲚ ⲠⲈ.
5 കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.
ⲉ̅ⲈⲦⲀⲚⲈⲢϨⲰⲦ ⲆⲈ ⲈⲂⲞⲖ ⲈⲠⲒⲠⲈⲖⲀⲄⲞⲤ ⲈⲦⲞⲨⲦⲰϤ ⲚⲔⲨⲠⲢⲞⲤ ⲚⲈⲘ ϮⲠⲀⲘⲪⲨⲖⲒⲀ ⲀⲚⲒ ⲈⲖⲨⲤⲦⲢⲀ ⲚⲦⲈϮⲔⲨⲖⲒⲔⲒⲀ.
6 അവിടെ ശതാധിപൻ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി.
ⲋ̅ⲞⲨⲞϨ ⲀⲠⲒⲈⲔⲀⲦⲞⲚⲦⲀⲢⲬⲞⲤ ϪⲒⲘⲒ ⲚⲞⲨϪⲞⲒ ⲘⲘⲀⲨ ⲚⲦⲈⲢⲀⲔⲞϮ ⲈϤⲚⲀⲈⲢϨⲰⲦ ⲈϮϨⲨⲦⲀⲖⲒⲀ ⲀϤⲦⲀⲖⲞⲚ ⲈⲢⲞϤ.
7 പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഓടി,
ⲍ̅ⲈⲦⲀⲚⲰⲤⲔ ⲆⲈ ⲚⲈⲢϨⲰⲦ ⲚⲞⲨⲘⲎϢ ⲚⲈϨⲞⲞⲨ ⲞⲨⲞϨ ⲘⲞⲄⲒⲤ ⲈⲦⲀⲚⲒ ⲘⲠⲈⲘⲐⲞ ⲚⲬⲚⲒⲆⲞⲤ ⲚϤⲬⲰ ⲘⲘⲞⲚ ⲀⲚ ⲚϪⲈⲠⲒⲐⲎⲞⲨ ⲀⲚⲈⲢϨⲰⲦ ⲆⲈ ⲈⲂⲞⲖ ϨⲒⲦⲈⲚ ϮⲔⲢⲎⲦⲎ ⲘⲠⲈⲘⲐⲞ ⲚⲤⲀⲖⲘⲞⲚⲎ.
8 കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.
ⲏ̅ⲘⲞⲄⲒⲤ ⲈⲦⲀⲚⲬⲀⲤ ⲚⲤⲰⲚ ⲀⲚⲒ ⲈⲨⲘⲀ ⲈⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲚⲒⲖⲨⲘⲎⲚ ⲈⲐⲚⲀⲚⲈⲨ ⲚⲀⲤϦⲈⲚⲦ ⲆⲈ ⲈⲢⲰⲞⲨ ⲚϪⲈⲞⲨⲠⲞⲖⲒⲤ ϪⲈ ⲖⲀⲤⲈⲀ.
9 ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൗലൊസ്:
ⲑ̅ⲈⲦⲀϤⲤⲒⲚⲒ ⲆⲈ ⲚϪⲈⲞⲨⲚⲒϢϮ ⲚⲬⲢⲞⲚⲞⲤ ⲞⲨⲞϨ ϨⲎⲆⲎ ⲚⲈⲠⲤⲎⲞⲨ ⲀⲚ ϪⲈ ⲠⲈ ⲚⲈⲢⲠⲖⲈⲒⲚ ⲚⲈⲀ ⲠⲒϪⲞⲒ ⲄⲀⲢ ⲤⲰⲢⲈⲘ ⲠⲈ ⲈⲐⲂⲈ ϪⲈ ⲚⲈⲀ ϮⲔⲈⲚⲎⲤⲦⲒⲀ ⲤⲒⲚⲒ ⲠⲈ ⲚⲀϤϮⲚⲞⲘϮ ⲆⲈ ⲚϪⲈⲠⲀⲨⲖⲞⲤ
10 പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
ⲓ̅ⲈϤϪⲰ ⲘⲘⲞⲤ ⲚⲰⲞⲨ ⲚⲒⲢⲰⲘⲒ ϮⲚⲀⲨ ϪⲈ ⲞⲨⲞⲚ ⲞⲨϢⲰϢ ⲚⲈⲘ ⲞⲨⲘⲎϢ ⲚⲞⲤⲒ ⲚⲀϢⲰⲠⲒ ⲞⲨ ⲘⲞⲚⲞⲚ ⲘⲠⲒϪⲞⲒ ⲚⲈⲘ ⲠⲒⲀⲞⲨⲒⲚ ⲀⲖⲖⲀ ⲚⲈⲘ ⲚⲈⲚⲔⲈⲮⲨⲬⲎ ϦⲈⲚⲠⲀⲒϪⲒⲚⲈⲢϨⲰⲦ.
11 ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
ⲓ̅ⲁ̅ⲠⲒⲈⲔⲀⲦⲞⲚⲦⲀⲢⲬⲞⲤ ⲆⲈ ⲚⲀϤⲐⲎⲦ ⲚϨⲎⲦ ⲚⲈⲘ ⲠⲒⲢⲈϤⲈⲢϨⲈⲘⲒ ⲚⲈⲘ ⲠⲒⲚⲀⲨⲔⲖⲎⲢⲞⲤ ⲈϨⲞⲦⲈ ⲚⲎ ⲈⲚⲀⲢⲈ ⲠⲀⲨⲖⲞⲤ ϪⲰ ⲘⲘⲰⲞⲨ.
12 ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
ⲓ̅ⲃ̅ⲈⲚϤⲤⲘⲞⲚⲦ ⲆⲈ ⲀⲚ ⲚϪⲈⲠⲒⲖⲨⲘⲎⲚ ⲈⲐⲢⲈⲚⲈⲢⲠⲀⲢⲀⲬⲒⲘⲀⲌⲒⲚ ⲀⲠⲞⲨϨⲞⲨⲞ ⲒⲢⲒ ⲚⲞⲨⲤⲞϬⲚⲒ ⲈⲬⲀⲨ ⲈⲂⲞⲖ ⲘⲘⲀⲨ ϪⲈ ⲀⲢⲎⲞⲨ ⲚⲤⲈϢϪⲞⲘϪⲈⲘ ⲚⲈⲢⲔⲀⲦⲀⲚⲦⲀⲚ ⲈⲪⲞⲒⲚⲒⲜ ⲈⲈⲢⲠⲀⲢⲀⲬ ⲒⲘⲀⲌⲒⲚ ϦⲈⲚⲞⲨⲖⲨⲘⲎⲚ ⲚⲦⲈϮⲔⲢⲎⲦⲎ ⲈϤⲤⲞⲘⲤ ⲈⲠⲒⲤⲀ ⲚⲈⲘⲈⲚⲦ ⲈⲞⲨⲘⲀ ⲚⲬⲰⲢⲀ ⲠⲈ.
13 തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി.
ⲓ̅ⲅ̅ⲈϤⲚⲒϤⲒ ⲆⲈ ⲚϪⲈⲞⲨⲐⲞⲨⲢⲎⲤ ⲚⲀⲨⲘⲈⲨⲒ ⲠⲈ ϪⲈ ⲤⲈⲚⲀϢⲦⲀϨⲈ ⲠⲒϢⲞⲢⲠ ⲚⲐⲰϢ ⲈⲦⲀⲨⲀⲒϤ ⲀⲨϪⲰⲞⲨⲚ ⲈⲂⲞⲖ ϦⲈⲚⲀⲤⲤⲰⲤ ⲀⲨⲬⲀ ϮⲔⲢⲎⲦⲎ ⲚⲤⲰⲞⲨ.
14 കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റു അടിച്ചു.
ⲓ̅ⲇ̅ⲘⲠⲈⲤⲰⲤⲔ ⲆⲈ ⲀϤⲚⲒϤⲒ ⲈϦⲞⲨⲚ ⲈϨⲢⲀⲚ ⲚϪⲈⲞⲨⲐⲎⲞⲨ ⲈϤϬⲞⲤⲒ ⲪⲎ ⲈϢⲀⲨⲘⲞⲨϮ ⲈⲢⲞϤ ϪⲈ ⲈⲨⲢⲀⲔⲨⲖⲰⲚ.
15 കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി.
ⲓ̅ⲉ̅ⲈⲦⲀϤϨⲰⲖⲈⲘ ⲆⲈ ⲘⲠⲒϪⲞⲒ ⲈⲦⲈⲘⲠⲞⲨϢϪⲈⲘϪⲞⲘ ⲚϮ ⲈϦⲞⲨⲚ ⲈϨⲢⲀϤ ⲘⲠⲒⲐⲎ ⲞⲨ ⲀⲚϮⲦⲞⲦⲈⲚ ⲀⲚⲤⲰⲔ
16 ക്ലൗദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
ⲓ̅ⲋ̅ⲈⲦⲀⲚⲪⲰⲦ ⲆⲈ ⲈⲞⲨⲚⲎⲤⲞⲤ ⲈⲨⲘⲞⲨϮ ⲈⲢⲞⲤ ϪⲈ ⲔⲖⲀⲨⲆⲀ ⲘⲞⲄⲒⲤ ⲀⲚϢϪⲈⲘϪⲞⲘ ⲈⲀⲘⲀϨⲒ ⲚϮϦⲈⲖⲘⲈϨⲒ.
17 അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
ⲓ̅ⲍ̅ⲐⲀⲒ ⲈⲦⲀⲨⲞⲖⲤ ⲚⲀⲨⲈⲢⲂⲞⲎⲐⲒⲚ ⲈⲨⲘⲞⲨⲢ ⲘⲠⲒϪⲞⲒ ⲈⲨⲈⲢϨⲞϮ ⲆⲈ ⲘⲎⲠⲰⲤ ⲚⲤⲈϨⲈⲒ ⲈϦⲢⲎⲒ ⲈϮⲤⲒⲢⲦⲎⲤ ⲀⲚⲬⲰ ⲘⲠⲒⲤⲔⲈⲨⲞⲤ ⲈⲠⲈⲤⲎⲦ ⲞⲨⲞϨ ⲠⲀⲒⲢⲎϮ ⲀⲚⲖⲰⲒⲖⲒ.
18 ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു.
ⲓ̅ⲏ̅ⲈⲢⲈ ⲂⲞⲖ ⲆⲈ ⲪⲞⲚϨ ⲈⲢⲞⲚ ⲈⲘⲀϢⲰ ⲠⲈϤⲢⲀⲤϮ ⲆⲈ ⲚⲀⲨⲂⲞⲢⲂⲈⲢ ⲈⲂⲞⲖ ⲠⲈ.
19 മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.
ⲓ̅ⲑ̅ⲞⲨⲞϨ ϦⲈⲚⲪⲘⲀϨ ⲄⲚⲈϨⲞⲞⲨ ⲀⲨϨⲒⲦⲞⲦⲞⲨ ⲚⲤⲀⲚⲒⲤⲔⲈⲨⲞⲤ ⲚⲦⲈⲠⲒϪⲞⲒ ⲀⲨⲤⲀⲦⲞⲨ ⲈⲂⲞⲖ
20 വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
ⲕ̅ⲈϤⲞⲨⲞⲚϨ ⲆⲈ ⲀⲚ ⲚϪⲈⲪⲢⲎ ⲚⲈⲘ ⲚⲒⲤⲒⲞⲨ ⲚⲞⲨⲘⲎϢ ⲚⲈϨⲞⲞⲨ ⲚⲞⲨⲔⲞⲨϪⲒ ⲘⲪⲰⲚϨ ⲀⲚ ⲠⲈ ⲈⲚⲀϤϢⲞⲠ ⲖⲞⲒⲠⲞⲚ ⲚⲈⲀⲤϢⲈ ⲚⲀⲤ ⲠⲈ ⲚϪⲈⲦⲈⲚϨⲈⲖⲠⲒⲤ ⲦⲎⲢⲤ ⲈⲐⲢⲈⲚⲞⲨϪⲀⲒ.
21 അവർ വളരെ പട്ടിണി കിടന്നശേഷം പൗലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞതു: പുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.
ⲕ̅ⲁ̅ⲤϢⲞⲠ ⲆⲈ ⲚϪⲈⲞⲨⲚⲒϢϮ ⲘⲘⲈⲦⲀⲐⲞⲨⲰⲘ ⲦⲞⲦⲈ ⲀϤⲞϨⲒ ⲈⲢⲀⲦϤ ⲚϪⲈⲠⲀⲨⲖⲞⲤ ϦⲈⲚⲦⲞⲨⲘⲎϮ ⲠⲈϪⲀϤ ϪⲈ ⲚⲀⲤⲘⲠϢⲀ ⲘⲈⲚ ⲠⲈ ⲰⲚⲒⲢⲰⲘⲒ ⲈⲀⲦⲈⲦⲈⲚⲤⲰⲦⲈⲘ ⲚⲤⲰⲒ ⲈϢⲦⲈⲘϪⲰⲞⲨⲚ ⲈⲂⲞⲖ ϦⲈⲚϮⲔⲢⲎⲦⲎ ⲚⲦⲈⲦⲈⲚϪⲈⲘ ϨⲎⲞⲨ ⲘⲠⲀⲒϢⲰϢ ⲚⲈⲘ ⲠⲀⲒⲞⲤⲒ.
22 എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.
ⲕ̅ⲃ̅ⲞⲨⲞϨ ϮⲚⲞⲨ ⲞⲚ ϮϦⲰⲚϪ ⲈⲢⲰⲦⲈⲚ ⲰⲞⲨⲚϨⲎⲦ ⲞⲨⲮⲨⲬⲎ ⲄⲀⲢ ⲚⲞⲨⲰⲦ ⲈⲂⲞⲖ ϦⲈⲚⲐⲎⲚⲞⲨ ⲤⲚⲀⲦⲀⲔⲞ ⲀⲚ ⲈⲂⲎⲖ ⲈⲠⲒϪⲞⲒ ⲘⲘⲀⲨⲀⲦϤ.
23 എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:
ⲕ̅ⲅ̅ⲀϤⲞϨⲒ ⲄⲀⲢ ⲈⲢⲀⲦϤ ⲚⲀϨⲢⲀⲒ ⲘⲠⲀⲒⲈϪⲰⲢϨ ⲚϪⲈⲞⲨⲀⲄⲄⲈⲖⲞⲤ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲈ ⲀⲚⲞⲔ ⲪⲰϤ ⲞⲨⲞϨ ϮϢⲈⲘϢⲒ ⲘⲘⲞϤ.
24 പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
ⲕ̅ⲇ̅ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲘⲠⲈⲢⲈⲢϨⲞϮ ⲠⲀⲨⲖⲈ ϨⲰϮ ⲚⲤⲈⲦⲀϨⲞⲔ ⲈⲢⲀⲦⲔ ⲚⲀϨⲢⲀϤ ⲘⲠⲞⲨⲢⲞ ⲞⲨⲞϨ ϨⲎⲠⲠⲈ ⲚⲎ ⲈⲦⲈⲢϨⲰⲦ ⲚⲈⲘⲀⲔ ⲦⲎⲢⲞⲨ ⲀⲒⲦⲎⲒⲦⲞⲨ ⲚⲀⲔ ⲚϨⲘⲞⲦ.
25 അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.
ⲕ̅ⲉ̅ⲈⲐⲂⲈⲪⲀⲒ ⲚⲒⲢⲰⲘⲒ ⲞⲨⲚⲞϤ ⲚϨⲎⲦ ϮⲚⲀϨϮ ⲄⲀⲢ ⲈⲪⲚⲞⲨϮ ϪⲈ ⲤⲈⲚⲀϢⲰⲠⲒ ⲘⲪⲢⲎϮ ⲈⲦⲀⲨⲤⲀϪⲒ ⲚⲈⲘⲎⲒ.
26 എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.
ⲕ̅ⲋ̅ϨⲰϮ ⲄⲀⲢ ⲚⲦⲈⲚⲒ ⲈϪⲈⲚ ⲞⲨⲚⲎⲤⲞⲤ.
27 പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി.
ⲕ̅ⲍ̅ⲈⲦⲀ ⲒⲆ ⲆⲈ ⲚⲈϪⲰⲢϨ ϢⲰⲠⲒ ⲈⲚⲬⲎ ⲤⲀⲠⲒϨⲰⲒⲘⲒ ϦⲈⲚⲠⲒⲀⲚⲆⲢⲒⲀⲤ ϦⲈⲚⲦⲪⲀϢⲒ ⲆⲈ ⲘⲠⲒⲈϪⲰⲢϨ ⲚⲀⲨⲘⲈⲨⲒ ⲆⲈ ⲚϪⲈⲚⲒⲚⲈϤ ϪⲈ ⲀⲨϦⲰⲚⲦ ⲈϦⲞⲨⲚ ⲈⲞⲨⲬⲰⲢⲀ.
28 അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.
ⲕ̅ⲏ̅ⲞⲨⲞϨ ⲈⲦⲀⲨⲤⲒϮ ⲈⲠⲈⲤⲎⲦ ⲚϮⲂⲞⲖⲒⲤ ⲀⲨϪⲈⲘ ⲔⲚϨϤⲞⲦ ⲘⲘⲰⲞⲨ ⲈⲦⲀⲨⲈⲢ ⲞⲨⲔⲞⲨϪⲒ ⲆⲈ ⲚⲞⲨⲰϢ ⲀⲨⲤⲒϮ ⲚϮⲂⲞⲖⲒⲤ ⲈⲠⲈⲤⲎⲦ ⲀⲨϪⲈⲘ ⲒⲈ ⲚϨϤⲞⲦ.
29 പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.
ⲕ̅ⲑ̅ⲈⲚⲈⲢϨⲞϮ ⲆⲈ ⲘⲎⲠⲰⲤ ⲚⲦⲈⲚϨⲈⲒ ⲈϦⲢⲎⲒ ⲈϨⲀⲚⲘⲀ ⲈⲨⲚⲀϢⲦ ⲀⲨϨⲒ ⲆⲚⲀⲨϪⲀⲖ ⲤⲀⲪⲀϨⲞⲨ ⲘⲠⲒϪⲞⲒ ⲚⲀⲨⲦⲰⲂϨ ⲈⲐⲢⲈ ⲠⲒⲈϨⲞⲞⲨ ϢⲰⲠⲒ.
30 എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
ⲗ̅ⲈⲨⲔⲰϮ ⲆⲈ ⲚϪⲈⲚⲒⲚⲈϤ ⲚⲤⲈⲪⲰⲦ ⲈⲂⲞⲖ ϨⲀ ⲠⲒϪⲞⲒ ⲀⲨⲬⲰ ⲚϮⲤⲔⲀⲪⲎ ⲈϦⲢⲎⲒ ⲈⲪⲒⲞⲘ ϦⲈⲚⲞⲨⲖⲰⲒϪⲒ ϨⲰⲤ ϪⲈ ⲈⲨⲚⲀϨⲒⲞⲨⲒ ⲚϨⲀⲚⲀⲨϪⲀⲖ ⲈⲂⲞⲖ ⲤⲀⲦϨⲎ.
31 അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു.
ⲗ̅ⲁ̅ⲠⲈϪⲈ ⲠⲀⲨⲖⲞⲤ ⲘⲠⲒⲈⲔⲀⲦⲞⲚⲦⲀⲢⲬⲞⲤ ⲚⲈⲘ ⲚⲒⲘⲀⲦⲞⲒ ϪⲈ ⲈϢⲰⲠ ⲀⲢⲈϢⲦⲈⲘ ⲚⲀⲒ ⲞϨⲒ ϨⲒ ⲠⲒϪⲞⲒ ⲘⲘⲞⲚ ϢϪⲞⲘ ⲘⲘⲰⲦⲈⲚ ⲈⲚⲞϨⲈⲘ.
32 പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
ⲗ̅ⲃ̅ⲦⲞⲦⲈ ⲚⲒⲘⲀⲦⲞⲒ ⲀⲨⲤⲰⲖⲠ ⲚⲚⲒⲚⲞϨ ⲚⲦⲈϮⲤⲔⲀⲪⲎ ⲀⲨⲬⲀⲤ ⲈⲐⲢⲈⲤϨⲈⲒ.
33 നേരം വെളുക്കാറായപ്പോൾ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
ⲗ̅ⲅ̅ϢⲀⲦⲈ ⲠⲒⲈϨⲞⲞⲨ ϢⲰⲠⲒ ⲚⲀϤⲐⲰⲦ ⲘⲠⲞⲨϨⲎⲦ ⲦⲎⲢⲞⲨ ⲚϪⲈⲠⲀⲨⲖⲞⲤ ϨⲒⲚⲀ ⲚⲤⲈϬⲒ ⲚⲞⲨϦⲢⲈ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲒⲤ ⲒⲆ ⲚⲈϨⲞⲞⲨ ⲀⲢⲈⲦⲈⲚϪⲞⲔⲞⲨ ⲈⲂⲞⲖ ⲈⲢⲈⲦⲈⲚⲤⲞⲘⲤ ⲈⲂⲞⲖ ⲘⲠⲈⲦⲈⲚⲞⲨⲈⲘ ϨⲖⲒ.
34 അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
ⲗ̅ⲇ̅ⲈⲐⲂⲈⲪⲀⲒ ϮⲦⲰⲂϨ ⲘⲘⲰⲦⲈⲚ ⲈⲐⲢⲈⲦⲈⲦⲈⲚϬ ⲒⲚⲦⲈⲦⲈⲚϦⲢⲈ ⲪⲀⲒ ⲄⲀⲢ ϤϢⲞⲠ ⲚϢⲞⲢⲠ ⲈⲠⲈⲦⲈⲚⲞⲨϪⲀⲒ ⲞⲨϤⲰⲒ ⲄⲀⲢ ⲚⲦⲈⲦⲀⲪⲈ ⲚⲞⲨⲀⲒ ⲘⲘⲰⲦⲈⲚ ϤⲚⲀⲦⲀⲔⲞ ⲀⲚ.
35 ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
ⲗ̅ⲉ̅ⲚⲀⲒ ⲆⲈ ⲈⲦⲀϤϪⲞⲦⲞⲨ ⲀϤϬⲒ ⲚⲞⲨⲰⲒⲔ ⲀϤϢⲈⲠϨⲘⲞⲦ ⲚⲦⲈⲚ ⲪⲚⲞⲨϮ ⲘⲠⲈⲘⲐⲞ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲞⲨⲞϨ ⲈⲦⲀϤⲪⲀϢϤ ⲀϤⲈⲢϨⲎⲦⲤ ⲚⲞⲨⲰⲘ.
36 അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.
ⲗ̅ⲋ̅ⲈⲦⲀ ⲠⲞⲨϨⲎⲦ ⲆⲈ ⲞⲨⲚⲞϤ ⲦⲎⲢⲞⲨ ⲚⲐⲰⲞⲨ ϨⲰⲞⲨ ⲀⲨϬⲒ ⲚⲦⲞⲨϦⲢⲈ.
37 കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആൾ ഉണ്ടായിരുന്നു.
ⲗ̅ⲍ̅ⲚⲒⲮⲨⲬⲎ ⲆⲈ ⲦⲎⲢⲞⲨ ⲈⲚⲀⲨϨⲒ ⲠⲒϪⲞⲒ ⲚⲀⲨⲈⲢ ⲤⲞ ⲠⲈ.
38 അവർ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.
ⲗ̅ⲏ̅ⲈⲦⲀⲨⲤⲒ ⲆⲈ ⲈⲂⲞⲖ ϦⲈⲚϮϦⲢⲈ ⲚⲀⲨⲐⲢⲞ ⲘⲠⲒϪⲞⲒ ⲈⲀⲤⲒⲀⲒ ⲠⲈ ⲈⲨⲤⲒϮ ⲘⲠⲒⲤⲞⲨⲞ ⲈⲪⲒⲞⲘ.
39 വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്കു ഓടിക്കേണം എന്നു ഭാവിച്ചു.
ⲗ̅ⲑ̅ϨⲞⲦⲈ ⲆⲈ ⲈⲦⲀ ⲠⲒⲈϨⲞⲞⲨ ϢⲰⲠⲒ ⲘⲠⲞⲨⲤⲞⲨⲈⲚ ⲠⲒⲔⲀϨⲒ ⲚⲀⲨϮ ⲆⲈ ⲚϨⲐⲎⲞⲨ ⲚⲞⲨⲔⲞⲖⲠⲤ ⲈⲞⲨⲞⲚ ⲞⲨⲬⲢⲞ ⲚϦⲎⲦϤ ⲚⲀⲨⲤⲞϬⲚⲒ ⲆⲈ ϪⲈ ⲀⲢⲎⲞⲨ ⲤⲈⲚⲀϢⲚⲞϨⲈⲘ ⲘⲠⲒϪⲞⲒ ⲈⲘⲀⲨ.
40 നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഓടി.
ⲙ̅ⲞⲨⲞϨ ⲈⲦⲀⲨϤⲒ ⲚⲚⲒⲀⲨϪⲀⲖ ⲚⲀⲨⲬⲰ ⲘⲘⲰⲞⲨ ⲈϦⲢⲎⲒ ⲈⲪⲒⲞⲘ ⲀⲘⲀ ⲆⲈ ⲀⲨⲬⲀ ϪⲰⲞⲨ ⲚⲚⲒϨⲒⲎⲞⲨ ⲈⲂⲞⲖ ⲞⲨⲞϨ ⲈⲦⲀⲨⲤⲞⲤⲒ ⲘⲠⲒⲀⲢⲦⲈⲘⲰⲚ ⲘⲠⲒⲐⲎⲞⲨ ⲈⲐⲚⲒϤⲒ ⲀⲨⲘⲞⲚⲒ ⲈⲠⲒⲬⲢⲞ.
41 ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി.
ⲙ̅ⲁ̅ⲈⲦⲀⲨϨⲈⲒ ⲆⲈ ⲈⲞⲨⲘⲀ ⲈϤⲞⲒ ⲚⲐⲀⲖⲀⲤⲤⲀ ⲤⲚⲞⲨϮ ⲀⲨϨⲈⲢϢ ⲠⲒϪⲞⲒ ⲈⲘⲀⲨ ⲞⲨⲞϨ ϨⲒⲦϨⲎ ⲘⲈⲚ ⲘⲘⲞϤ ⲀϤⲦⲀϪⲢⲞ ⲀϤⲞϨⲒ ⲚϤⲔⲒⲘ ⲀⲚ ⲪⲀϨⲞⲨ ⲆⲈ ⲘⲘⲞϤ ⲀϤⲂⲰⲖ ⲈⲂⲞⲖ ⲚⲦⲈⲚ ⲠϬⲒⲚϪⲞⲚⲤ ⲚⲦⲈⲚⲒϨⲰⲒⲘⲒ.
42 തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു.
ⲙ̅ⲃ̅ⲀⲨⲒⲢⲒ ⲆⲈ ⲚⲞⲨⲤⲞϬⲚⲒ ⲚϪⲈⲚⲒⲘⲀⲦⲞⲒ ϨⲒⲚⲀ ⲚⲤⲈϦⲰⲦⲈⲂ ⲚⲚⲎ ⲈⲦⲤⲞⲚϨ ⲘⲎⲠⲰⲤ ⲚⲦⲈⲞⲨⲀⲒ ⲚⲎⲂⲒ ⲚⲦⲈϤⲪⲰⲦ.
43 ശതാധിപനോ പൗലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും
ⲙ̅ⲅ̅ⲠⲒⲈⲔⲀⲦⲞⲚⲦⲀⲢⲬⲞⲤ ⲆⲈ ⲈϤⲞⲨⲰϢ ⲈⲚⲞϨⲈⲘ ⲘⲠⲀⲨⲖⲞⲤ ⲀϤϢⲀϢⲦⲞⲨ ⲈϢⲦⲈⲘⲒⲢⲒ ⲘⲠⲞⲨⲤⲞϬⲚⲒ ⲀϤⲞⲨⲀϨⲤⲀϨⲚⲒ ⲆⲈ ⲚⲚⲎ ⲈⲦⲈ ⲞⲨⲞⲚ ϢϪⲞⲘ ⲘⲘⲰⲞⲨ ⲚⲤⲈϤⲒⲦⲞⲨ ⲈⲪⲒⲞⲘ ⲚⲤⲈⲚⲎⲂⲒ ⲚϢⲞⲢⲠ ⲈⲠⲒⲬⲢⲞ.
44 ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.
ⲙ̅ⲇ̅ⲞⲨⲞϨ ⲠⲔⲈⲤⲰϪⲠ ϨⲀⲚⲞⲨⲞⲚ ⲘⲈⲚ ϨⲒ ϨⲀⲚⲤⲀⲚⲒⲤ ϨⲀⲚⲔⲈⲬⲰⲞⲨⲚⲒ ⲆⲈ ϨⲒ ϨⲀⲚⲔⲈⲈⲚⲬ ⲀⲒ ⲚⲦⲈⲠⲒϪⲞⲒ ⲞⲨⲞϨ ⲠⲀⲒⲢⲎϮ ⲀⲤϢⲰⲠⲒ ⲈⲐⲢⲈⲚⲚⲞϨⲈⲘ ⲦⲎⲢⲈⲚ ⲈⲠⲒⲬⲢⲞ.