< 2 ശമൂവേൽ 3 >

1 ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
וַתְּהִ֤י הַמִּלְחָמָה֙ אֲרֻכָּ֔ה בֵּ֚ין בֵּ֣ית שָׁא֔וּל וּבֵ֖ין בֵּ֣ית דָּוִ֑ד וְדָוִד֙ הֹלֵ֣ךְ וְחָזֵ֔ק וּבֵ֥ית שָׁא֖וּל הֹלְכִ֥ים וְדַלִּֽים׃ ס
2 ദാവീദിന്നു ഹെബ്രോനിൽവെച്ചു പുത്രന്മാർ ജനിച്ചു; യിസ്രെയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
וַיֵּלְדוּ (וַיִּוָּלְד֧וּ) לְדָוִ֛ד בָּנִ֖ים בְּחֶבְרֹ֑ון וַיְהִ֤י בְכֹורֹו֙ אַמְנֹ֔ון לַאֲחִינֹ֖עַם הַיִּזְרְעֵאלִֽת׃
3 കർമ്മേല്യൻനാബാലിന്റെ ഭാര്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
וּמִשְׁנֵ֣הוּ כִלְאָ֔ב לַאֲבִיגֵל (לַאֲ‌ֽבִיגַ֕יִל) אֵ֖שֶׁת נָבָ֣ל הַֽכַּרְמְלִ֑י וְהַשְּׁלִשִׁי֙ אַבְשָׁלֹ֣ום בֶּֽן־מַעֲכָ֔ה בַּת־תַּלְמַ֖י מֶ֥לֶךְ גְּשֽׁוּר׃
4 ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവു അഞ്ചാമത്തവൻ;
וְהָרְבִיעִ֖י אֲדֹנִיָּ֣ה בֶן־חַגִּ֑ית וְהַחֲמִישִׁ֖י שְׁפַטְיָ֥ה בֶן־אֲבִיטָֽל׃
5 ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ചവർ.
וְהַשִּׁשִּׁ֣י יִתְרְעָ֔ם לְעֶגְלָ֖ה אֵ֣שֶׁת דָּוִ֑ד אֵ֛לֶּה יֻלְּד֥וּ לְדָוִ֖ד בְּחֶבְרֹֽון׃ פ
6 ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.
וַיְהִ֗י בִּֽהְיֹות֙ הַמִּלְחָמָ֔ה בֵּ֚ין בֵּ֣ית שָׁא֔וּל וּבֵ֖ין בֵּ֣ית דָּוִ֑ד וְאַבְנֵ֛ר הָיָ֥ה מִתְחַזֵּ֖ק בְּבֵ֥ית שָׁאֽוּל׃
7 എന്നാൽ ശൗലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടു: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നതു എന്തു എന്നു ചോദിച്ചു.
וּלְשָׁא֣וּל פִּלֶ֔גֶשׁ וּשְׁמָ֖הּ רִצְפָּ֣ה בַת־אַיָּ֑ה וַיֹּ֙אמֶר֙ אֶל־אַבְנֵ֔ר מַדּ֥וּעַ בָּ֖אתָה אֶל־פִּילֶ֥גֶשׁ אָבִֽי׃
8 അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതു: ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാൻ നിന്റെ അപ്പനായ ശൗലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
וַיִּחַר֩ לְאַבְנֵ֨ר מְאֹ֜ד עַל־דִּבְרֵ֣י אִֽישׁ־בֹּ֗שֶׁת וַיֹּ֙אמֶר֙ הֲרֹ֨אשׁ כֶּ֥לֶב אָנֹ֘כִי֮ אֲשֶׁ֣ר לִֽיהוּדָה֒ הַיֹּ֨ום אֶֽעֱשֶׂה־חֶ֜סֶד עִם־בֵּ֣ית ׀ שָׁא֣וּל אָבִ֗יךָ אֶל־אֶחָיו֙ וְאֶל־מֵ֣רֵעֵ֔הוּ וְלֹ֥א הִמְצִיתִ֖ךָ בְּיַד־דָּוִ֑ד וַתִּפְקֹ֥ד עָלַ֛י עֲוֹ֥ן הָאִשָּׁ֖ה הַיֹּֽום׃
9 ശൗലിന്റെ ഗൃഹത്തിൽനിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‌വാൻ തക്കവണ്ണം
כֹּֽה־יַעֲשֶׂ֤ה אֱלֹהִים֙ לְאַבְנֵ֔ר וְכֹ֖ה יֹסִ֣יף לֹ֑ו כִּ֗י כַּאֲשֶׁ֨ר נִשְׁבַּ֤ע יְהוָה֙ לְדָוִ֔ד כִּֽי־כֵ֖ן אֶֽעֱשֶׂה־לֹּֽו׃
10 യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാൻ അവന്നു സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.
לְהַֽעֲבִ֥יר הַמַּמְלָכָ֖ה מִבֵּ֣ית שָׁא֑וּל וּלְהָקִ֞ים אֶת־כִּסֵּ֣א דָוִ֗ד עַל־יִשְׂרָאֵל֙ וְעַל־יְהוּדָ֔ה מִדָּ֖ן וְעַד־בְּאֵ֥ר שָֽׁבַע׃
11 അവൻ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാൻ കഴിഞ്ഞില്ല.
וְלֹֽא־יָכֹ֣ל עֹ֔וד לְהָשִׁ֥יב אֶת־אַבְנֵ֖ר דָּבָ֑ר מִיִּרְאָתֹ֖ו אֹתֹֽו׃ ס
12 അനന്തരം അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ദേശം ആർക്കുള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
וַיִּשְׁלַח֩ אַבְנֵ֨ר מַלְאָכִ֧ים ׀ אֶל־דָּוִ֛ד תַּחַתֹו (תַּחְתָּ֥יו) לֵאמֹ֖ר לְמִי־אָ֑רֶץ לֵאמֹ֗ר כָּרְתָ֤ה בְרִֽיתְךָ֙ אִתִּ֔י וְהִנֵּה֙ יָדִ֣י עִמָּ֔ךְ לְהָסֵ֥ב אֵלֶ֖יךָ אֶת־כָּל־יִשְׂרָאֵֽל׃
13 അതിന്നു അവൻ: നല്ലതു; ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നു: നീ എന്നെ കാണ്മാൻ വരുമ്പോൾ ആദ്യം തന്നേ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല എന്നു പറഞ്ഞു.
וַיֹּ֣אמֶר טֹ֔וב אֲנִ֕י אֶכְרֹ֥ת אִתְּךָ֖ בְּרִ֑ית אַ֣ךְ דָּבָ֣ר אֶחָ֡ד אָנֹכִי֩ שֹׁאֵ֨ל מֵאִתְּךָ֤ לֵאמֹר֙ לֹא־תִרְאֶ֣ה אֶת־פָּנַ֔י כִּ֣י ׀ אִם־לִפְנֵ֣י הֱבִיאֲךָ֗ אֵ֚ת מִיכַ֣ל בַּת־שָׁא֔וּל בְּבֹאֲךָ֖ לִרְאֹ֥ות אֶת־פָּנָֽי׃ ס
14 ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
וַיִּשְׁלַ֤ח דָּוִד֙ מַלְאָכִ֔ים אֶל־אִֽישׁ־בֹּ֥שֶׁת בֶּן־שָׁא֖וּל לֵאמֹ֑ר תְּנָ֤ה אֶת־אִשְׁתִּי֙ אֶת־מִיכַ֔ל אֲשֶׁר֙ אֵרַ֣שְׂתִּי לִ֔י בְּמֵאָ֖ה עָרְלֹ֥ות פְּלִשְׁתִּֽים׃
15 ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭർത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.
וַיִּשְׁלַח֙ אִ֣ישׁ בֹּ֔שֶׁת וַיִּקָּחֶ֖הָ מֵ֣עִֽם אִ֑ישׁ מֵעִ֖ם פַּלְטִיאֵ֥ל בֶּן־לוּשׁ (לָֽיִשׁ)׃
16 അവളുടെ ഭർത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോടു: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.
וַיֵּ֨לֶךְ אִתָּ֜הּ אִישָׁ֗הּ הָלֹ֧וךְ וּבָכֹ֛ה אַחֲרֶ֖יהָ עַד־בַּֽחֻרִ֑ים וַיֹּ֨אמֶר אֵלָ֥יו אַבְנֵ֛ר לֵ֥ךְ שׁ֖וּב וַיָּשֹֽׁב׃
17 അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നതു.
וּדְבַר־אַבְנֵ֣ר הָיָ֔ה עִם־זִקְנֵ֥י יִשְׂרָאֵ֖ל לֵאמֹ֑ר גַּם־תְּמֹול֙ גַּם־שִׁלְשֹׁ֔ם הֱיִיתֶ֞ם מְבַקְשִׁ֧ים אֶת־דָּוִ֛ד לְמֶ֖לֶךְ עֲלֵיכֶֽם׃
18 ഇപ്പോൾ അങ്ങനെ ചെയ്‌വിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ടു എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്നു യഹോവ ദാവീദിനെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്നുവല്ലൊ എന്നു പറഞ്ഞു.
וְעַתָּ֖ה עֲשׂ֑וּ כִּ֣י יְהוָ֗ה אָמַ֤ר אֶל־דָּוִד֙ לֵאמֹ֔ר בְּיַ֣ד ׀ דָּוִ֣ד עַבְדִּ֗י הֹושִׁ֜יעַ אֶת־עַמִּ֤י יִשְׂרָאֵל֙ מִיַּ֣ד פְּלִשְׁתִּ֔ים וּמִיַּ֖ד כָּל־אֹיְבֵיהֶֽם׃
19 അങ്ങനെ തന്നേ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിന്നും ബെന്യാമീൻ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനിൽ പോയി.
וַיְדַבֵּ֥ר גַּם־אַבְנֵ֖ר בְּאָזְנֵ֣י בִנְיָמִ֑ין וַיֵּ֣לֶךְ גַּם־אַבְנֵ֗ר לְדַבֵּ֞ר בְּאָזְנֵ֤י דָוִד֙ בְּחֶבְרֹ֔ון אֵ֤ת כָּל־אֲשֶׁר־טֹוב֙ בְּעֵינֵ֣י יִשְׂרָאֵ֔ל וּבְעֵינֵ֖י כָּל־בֵּ֥ית בִּנְיָמִֽן׃
20 ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിന്നും കൂടെയുള്ളവർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
וַיָּבֹ֨א אַבְנֵ֤ר אֶל־דָּוִד֙ חֶבְרֹ֔ון וְאִתֹּ֖ו עֶשְׂרִ֣ים אֲנָשִׁ֑ים וַיַּ֨עַשׂ דָּוִ֧ד לְאַבְנֵ֛ר וְלַאֲנָשִׁ֥ים אֲשֶׁר־אִתֹּ֖ו מִשְׁתֶּֽה׃
21 അബ്നേർ ദാവീദിനോടു: ഞാൻ ചെന്നു യിസ്രായേലൊക്കെയും യജമാനനായ രാജാവിനോടു ഉടമ്പടി ചെയ്യേണ്ടതിന്നു അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവർക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി.
וַיֹּ֣אמֶר אַבְנֵ֣ר אֶל־דָּוִ֡ד אָק֣וּמָה ׀ וְֽאֵלֵ֡כָה וְאֶקְבְּצָה֩ אֶל־אֲדֹנִ֨י הַמֶּ֜לֶךְ אֶת־כָּל־יִשְׂרָאֵ֗ל וְיִכְרְת֤וּ אִתְּךָ֙ בְּרִ֔ית וּמָ֣לַכְתָּ֔ בְּכֹ֥ל אֲשֶׁר־תְּאַוֶּ֖ה נַפְשֶׁ֑ךָ וַיְּשַׁלַּ֥ח דָּוִ֛ד אֶת־אַבְנֵ֖ר וַיֵּ֥לֶךְ בְּשָׁלֹֽום׃
22 അപ്പോൾ ദാവീദിന്റെ ചേവകരും യോവാബും ഒരു കവർച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവൻ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവൻ അന്നേരം ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
וְהִנֵּה֩ עַבְדֵ֨י דָוִ֤ד וְיֹואָב֙ בָּ֣א מֵֽהַגְּד֔וּד וְשָׁלָ֥ל רָ֖ב עִמָּ֣ם הֵבִ֑יאוּ וְאַבְנֵ֗ר אֵינֶ֤נּוּ עִם־דָּוִד֙ בְּחֶבְרֹ֔ון כִּ֥י שִׁלְּחֹ֖ו וַיֵּ֥לֶךְ בְּשָׁלֹֽום׃
23 യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവു കിട്ടി.
וְיֹואָ֛ב וְכָל־הַצָּבָ֥א אֲשֶׁר־אִתֹּ֖ו בָּ֑אוּ וַיַּגִּ֤דוּ לְיֹואָב֙ לֵאמֹ֔ר בָּֽא־אַבְנֵ֤ר בֶּן־נֵר֙ אֶל־הַמֶּ֔לֶךְ וַֽיְשַׁלְּחֵ֖הוּ וַיֵּ֥לֶךְ בְּשָׁלֹֽום׃
24 യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തതു? അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?
וַיָּבֹ֤א יֹואָב֙ אֶל־הַמֶּ֔לֶךְ וַיֹּ֖אמֶר מֶ֣ה עָשִׂ֑יתָה הִנֵּה־בָ֤א אַבְנֵר֙ אֵלֶ֔יךָ לָמָּה־זֶּ֥ה שִׁלַּחְתֹּ֖ו וַיֵּ֥לֶךְ הָלֹֽוךְ׃
25 അവൻ പോയല്ലോ? നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവൻ വന്നതു എന്നു പറഞ്ഞു.
יָדַ֙עְתָּ֙ אֶת־אַבְנֵ֣ר בֶּן־נֵ֔ר כִּ֥י לְפַתֹּתְךָ֖ בָּ֑א וְלָדַ֜עַת אֶת־מֹוצָֽאֲךָ֙ וְאֶת־מִבֹואֶךָ (מֹ֣ובָאֶ֔ךָ) וְלָדַ֕עַת אֵ֛ת כָּל־אֲשֶׁ֥ר אַתָּ֖ה עֹשֶֽׂה׃
26 യോവാബ് ദാവീദിന്റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.
וַיֵּצֵ֤א יֹואָב֙ מֵעִ֣ם דָּוִ֔ד וַיִּשְׁלַ֤ח מַלְאָכִים֙ אַחֲרֵ֣י אַבְנֵ֔ר וַיָּשִׁ֥בוּ אֹתֹ֖ו מִבֹּ֣ור הַסִּרָ֑ה וְדָוִ֖ד לֹ֥א יָדָֽע׃
27 അബ്നേർ ഹെബ്രോനിലേക്കു മടങ്ങി വന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവെച്ചു അവനെ വയറ്റത്തു കുത്തികൊന്നുകളഞ്ഞു.
וַיָּ֤שָׁב אַבְנֵר֙ חֶבְרֹ֔ון וַיַּטֵּ֤הוּ יֹואָב֙ אֶל־תֹּ֣וךְ הַשַּׁ֔עַר לְדַּבֵּ֥ר אִתֹּ֖ו בַּשֶּׁ֑לִי וַיַּכֵּ֤הוּ שָׁם֙ הַחֹ֔מֶשׁ וַיָּ֕מָת בְּדַ֖ם עֲשָׂה־אֵ֥ל אָחִֽיו׃
28 ദാവീദ് അതു കേട്ടപ്പോൾ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
וַיִּשְׁמַ֤ע דָּוִד֙ מֵאַ֣חֲרֵי כֵ֔ן וַיֹּ֗אמֶר נָקִ֨י אָנֹכִ֧י וּמַמְלַכְתִּ֛י מֵעִ֥ם יְהוָ֖ה עַד־עֹולָ֑ם מִדְּמֵ֖י אַבְנֵ֥ר בֶּן־נֵֽר׃
29 അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
יָחֻ֙לוּ֙ עַל־רֹ֣אשׁ יֹואָ֔ב וְאֶ֖ל כָּל־בֵּ֣ית אָבִ֑יו וְֽאַל־יִכָּרֵ֣ת מִבֵּ֣ית יֹואָ֡ב זָ֠ב וּמְצֹרָ֞ע וּמַחֲזִ֥יק בַּפֶּ֛לֶךְ וְנֹפֵ֥ל בַּחֶ֖רֶב וַחֲסַר־לָֽחֶם׃
30 അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
וְיֹואָב֙ וַאֲבִישַׁ֣י אָחִ֔יו הָרְג֖וּ לְאַבְנֵ֑ר עַל֩ אֲשֶׁ֨ר הֵמִ֜ית אֶת־עֲשָׂהאֵ֧ל אֲחִיהֶ֛ם בְּגִבְעֹ֖ון בַּמִּלְחָמָֽה׃ פ
31 ദാവീദ് യോവാബിനോടും അവനോടുകൂടെയുള്ള സകലജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്തു അബ്നേരിന്റെ മുമ്പിൽ നടന്നു വിലപിപ്പിൻ എന്നു പറഞ്ഞു. ദാവീദ്‌രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
וַיֹּאמֶר֩ דָּוִ֨ד אֶל־יֹואָ֜ב וְאֶל־כָּל־הָעָ֣ם אֲשֶׁר־אִתֹּ֗ו קִרְע֤וּ בִגְדֵיכֶם֙ וְחִגְר֣וּ שַׂקִּ֔ים וְסִפְד֖וּ לִפְנֵ֣י אַבְנֵ֑ר וְהַמֶּ֣לֶךְ דָּוִ֔ד הֹלֵ֖ךְ אַחֲרֵ֥י הַמִּטָּֽה׃
32 അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോൾ രാജാവു അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
וַיִּקְבְּר֥וּ אֶת־אַבְנֵ֖ר בְּחֶבְרֹ֑ון וַיִשָּׂ֧א הַמֶּ֣לֶךְ אֶת־קֹולֹ֗ו וַיֵּבְךְּ֙ אֶל־קֶ֣בֶר אַבְנֵ֔ר וַיִּבְכּ֖וּ כָּל־הָעָֽם׃ פ
33 രാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടതു?
וַיְקֹנֵ֥ן הַמֶּ֛לֶךְ אֶל־אַבְנֵ֖ר וַיֹּאמַ֑ר הַכְּמֹ֥ות נָבָ֖ל יָמ֥וּת אַבְנֵֽר׃
34 നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
יָדֶ֣ךָ לֹֽא־אֲסֻרֹ֗ות וְרַגְלֶ֙יךָ֙ לֹא־לִנְחֻשְׁתַּ֣יִם הֻגָּ֔שׁוּ כִּנְפֹ֛ול לִפְנֵ֥י בְנֵֽי־עַוְלָ֖ה נָפָ֑לְתָּ וַיֹּסִ֥פוּ כָל־הָעָ֖ם לִבְכֹּ֥ות עָלָֽיו׃
35 നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോൾ: സൂര്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
וַיָּבֹ֣א כָל־הָעָ֗ם לְהַבְרֹ֧ות אֶת־דָּוִ֛ד לֶ֖חֶם בְּעֹ֣וד הַיֹּ֑ום וַיִּשָּׁבַ֨ע דָּוִ֜ד לֵאמֹ֗ר כֹּ֣ה יַעֲשֶׂה־לִּ֤י אֱלֹהִים֙ וְכֹ֣ה יֹסִ֔יף כִּ֣י אִם־לִפְנֵ֧י בֹֽוא־הַשֶּׁ֛מֶשׁ אֶטְעַם־לֶ֖חֶם אֹ֥ו כָל־מְאֽוּמָה׃
36 ഇതു ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സർവ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവർക്കു ബോധിച്ചു.
וְכָל־הָעָ֣ם הִכִּ֔ירוּ וַיִּיטַ֖ב בְּעֵֽינֵיהֶ֑ם כְּכֹל֙ אֲשֶׁ֣ר עָשָׂ֣ה הַמֶּ֔לֶךְ בְּעֵינֵ֥י כָל־הָעָ֖ם טֹֽוב׃
37 നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
וַיֵּדְע֧וּ כָל־הָעָ֛ם וְכָל־יִשְׂרָאֵ֖ל בַּיֹּ֣ום הַה֑וּא כִּ֣י לֹ֤א הָיְתָה֙ מֵֽהַמֶּ֔לֶךְ לְהָמִ֖ית אֶת־אַבְנֵ֥ר בֶּן־נֵֽר׃ פ
38 രാജാവു തന്റെ ഭൃത്യന്മാരോടു: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ?
וַיֹּ֥אמֶר הַמֶּ֖לֶךְ אֶל־עֲבָדָ֑יו הֲלֹ֣וא תֵדְע֔וּ כִּי־שַׂ֣ר וְגָדֹ֗ול נָפַ֛ל הַיֹּ֥ום הַזֶּ֖ה בְּיִשְׂרָאֵֽל׃
39 ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്കു ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
וְאָנֹכִ֨י הַיֹּ֥ום רַךְ֙ וּמָשׁ֣וּחַ מֶ֔לֶךְ וְהָאֲנָשִׁ֥ים הָאֵ֛לֶּה בְּנֵ֥י צְרוּיָ֖ה קָשִׁ֣ים מִמֶּ֑נִּי יְשַׁלֵּ֧ם יְהוָ֛ה לְעֹשֵׂ֥ה הָרָעָ֖ה כְּרָעָתֹֽו׃ פ

< 2 ശമൂവേൽ 3 >