< 2 പത്രൊസ് 2 >

1 എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
ܗܘܘ ܕܝܢ ܐܦ ܢܒܝܐ ܕܓܠܐ ܒܥܡܐ ܐܝܟ ܕܐܦ ܒܟܘܢ ܢܗܘܘܢ ܡܠܦܢܐ ܕܓܠܐ ܐܝܠܝܢ ܕܡܥܠܝܢ ܗܪܤܝܤ ܕܐܒܕܢܐ ܘܒܡܪܐ ܕܙܒܢ ܐܢܘܢ ܟܦܪܝܢ ܟܕ ܡܝܬܝܢ ܥܠ ܢܦܫܗܘܢ ܐܒܕܢܐ ܡܤܪܗܒܐ
2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
ܘܤܓܝܐܐ ܢܐܙܠܘܢ ܒܬܪ ܛܢܦܘܬܐ ܕܝܠܗܘܢ ܗܠܝܢ ܕܡܛܠܬܗܘܢ ܐܘܪܚܐ ܕܫܪܪܐ ܬܬܓܕܦ
3 അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
ܘܒܥܠܘܒܘܬܐ ܘܒܡܠܐ ܕܒܕܝܐ ܢܬܬܓܪܘܢ ܒܟܘܢ ܗܠܝܢ ܕܕܝܢܗܘܢ ܡܢ ܩܕܝܡ ܠܐ ܒܛܠ ܘܐܒܕܢܗܘܢ ܠܐ ܢܐܡ
4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും (Tartaroō g5020)
ܐܢ ܓܝܪ ܐܠܗܐ ܥܠ ܡܠܐܟܐ ܕܚܛܘ ܠܐ ܚܤ ܐܠܐ ܒܫܫܠܬܐ ܕܥܡܛܢܐ ܥܓܢ ܐܢܘܢ ܒܬܚܬܝܬܐ ܘܐܫܠܡ ܐܢܘܢ ܕܢܬܢܛܪܘܢ ܠܕܝܢܐ ܕܫܘܢܩܐ (Tartaroō g5020)
5 പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും
ܘܥܠ ܥܠܡܐ ܩܕܡܝܐ ܠܐ ܚܤ ܐܠܐ ܠܢܘܚ ܕܬܡܢܝܐ ܟܪܘܙܐ ܕܟܐܢܘܬܐ ܢܛܪ ܟܕ ܛܘܦܢܐ ܥܠ ܥܠܡܐ ܕܪܫܝܥܐ ܐܝܬܝ
6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു
ܘܟܕ ܠܡܕܝܢܬܐ ܕܤܕܘܡ ܘܕܥܡܘܪܐ ܐܘܩܕ ܘܒܗܦܘܟܝܐ ܚܝܒ ܐܢܝܢ ܟܕ ܬܚܘܝܬܐ ܠܪܫܝܥܐ ܕܥܬܝܕܝܢ ܕܢܗܘܘܢ ܤܡ
7 ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു
ܐܦ ܠܠܘܛ ܙܕܝܩܐ ܕܡܬܩܦܚ ܗܘܐ ܡܢ ܗܘܦܟܐ ܕܒܛܢܦܘܬܐ ܕܗܠܝܢ ܕܕܠܐ ܢܡܘܤܐ ܐܝܬܝܗܘܢ ܗܘܘ ܦܨܝ
8 അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.
ܒܚܙܬܐ ܓܝܪ ܘܒܫܡܥܐ ܟܕ ܥܡܪ ܗܘܐ ܟܐܢܐ ܗܘ ܒܝܢܬܗܘܢ ܝܘܡ ܡܢ ܝܘܡ ܠܢܦܫܗ ܙܕܝܩܬܐ ܒܥܒܕܐ ܕܠܐ ܢܡܘܤ ܡܫܢܩ ܗܘܐ
9 കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
ܝܕܥ ܗܘ ܡܪܝܐ ܕܢܦܪܘܩ ܡܢ ܐܘܠܨܢܐ ܠܐܝܠܝܢ ܕܕܚܠܝܢ ܠܗ ܠܥܘܠܐ ܕܝܢ ܠܝܘܡܐ ܕܕܝܢܐ ܟܕ ܡܫܬܢܩܝܢ ܢܛܪ
10 ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
ܝܬܝܪܐܝܬ ܕܝܢ ܠܐܝܠܝܢ ܕܒܬܪ ܒܤܪܐ ܒܪܓܬܐ ܕܛܡܐܘܬܐ ܐܙܠܝܢ ܘܥܠ ܡܪܘܬܐ ܡܒܤܪܝܢ ܡܪܚܐ ܘܡܫܩܠܐ ܕܡܢ ܬܫܒܘܚܬܐ ܠܐ ܙܝܥܝܢ ܟܕ ܡܓܕܦܝܢ
11 ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
ܐܝܟܐ ܕܡܠܐܟܐ ܕܒܚܝܠܐ ܘܒܥܘܫܢܐ ܪܘܪܒܝܢ ܡܢܗܘܢ ܠܐ ܡܝܬܝܢ ܥܠܝܗܘܢ ܡܢ ܡܪܝܐ ܕܝܢܐ ܕܓܘܕܦܐ
12 ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും.
ܗܠܝܢ ܕܝܢ ܕܐܝܟ ܚܝܘܬܐ ܚܪܫܬܐ ܗܘܘ ܒܟܝܢܐ ܠܚܪܒܐ ܘܠܚܒܠܐ ܟܕ ܒܐܝܠܝܢ ܕܠܐ ܝܕܥܝܢ ܡܓܕܦܝܢ ܒܚܒܠܐ ܕܝܠܗܘܢ ܢܬܚܒܠܘܢ
13 അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
ܟܕ ܐܝܠܝܢ ܕܗܘܐ ܒܗܘܢ ܥܘܠܐ ܐܓܪܐ ܕܥܘܠܐ ܗܢܝܘܬܐ ܚܫܝܒ ܠܗܘܢ ܒܘܤܡܐ ܕܗܘܐ ܒܐܝܡܡܐ ܡܟܬܡܐ ܘܡܠܝܝ ܡܘܡܐ ܕܟܕ ܡܬܒܤܡܝܢ ܒܢܝܚܬܗܘܢ ܡܬܦܢܩܝܢ
14 അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
ܟܕ ܥܝܢܐ ܐܝܬ ܠܗܘܢ ܕܡܠܝܢ ܓܘܪܐ ܘܚܛܗܐ ܕܠܐ ܡܘܦܝܢ ܟܕ ܡܫܕܠܝܢ ܠܢܦܫܬܐ ܕܠܐ ܤܡܝܟܢ ܘܠܒܐ ܕܡܕܪܫ ܒܥܠܘܒܘܬܐ ܐܝܬ ܠܗܘܢ ܒܢܝܐ ܕܠܘܛܬܐ
15 അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.
ܕܟܕ ܫܒܩܘ ܐܘܪܚܐ ܬܪܝܨܬܐ ܫܓܘ ܘܐܙܠܘ ܒܐܘܪܚܐ ܕܒܠܥܡ ܒܪ ܒܥܘܪ ܗܘ ܕܐܓܪܐ ܕܥܘܠܐ ܐܚܒ
16 അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
ܡܟܤܢܘܬܐ ܕܝܢ ܕܗܘܬ ܠܗ ܠܡܬܥܒܪܢܘܬܗ ܐܬܢܐ ܕܠܐ ܩܠܐ ܕܒܩܠܐ ܕܒܢܝܢܫܐ ܡܠܠܬ ܟܠܬ ܠܫܛܝܘܬܗ ܕܢܒܝܐ
17 അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവർക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു.
ܗܠܝܢ ܐܢܘܢ ܡܥܝܢܐ ܕܠܐ ܡܝܐ ܥܢܢܐ ܕܡܢ ܥܠܥܠܐ ܡܬܪܕܦܢ ܗܠܝܢ ܕܥܡܛܢܐ ܕܚܫܘܟܐ ܢܛܝܪ ܠܗܘܢ (questioned)
18 വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
ܟܕ ܓܝܪ ܓܘܢܚܐ ܕܤܪܝܩܘܬܐ ܡܡܠܠܝܢ ܡܫܕܠܝܢ ܒܪܓܝܓܬܐ ܛܢܦܬܐ ܕܒܤܪܐ ܠܐܝܠܝܢ ܕܒܡܠܐ ܩܠܝܠ ܥܪܩܝܢ ܡܢ ܐܝܠܝܢ ܕܒܛܥܝܘܬܐ ܡܬܗܦܟܝܢ
19 തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
ܘܚܐܪܘܬܐ ܠܗܘܢ ܡܫܬܘܕܝܢ ܟܕ ܗܢܘܢ ܥܒܕܐ ܐܝܬܝܗܘܢ ܕܚܒܠܐ ܠܗܘ ܓܝܪ ܡܕܡ ܕܐܢܫ ܙܟܐ ܠܗ ܠܗܢܐ ܐܦ ܡܫܥܒܕ
20 കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
ܐܢ ܓܝܪ ܟܕ ܥܪܩܘ ܡܢ ܛܢܦܘܬܗ ܕܥܠܡܐ ܒܫܘܘܕܥܗ ܕܡܪܢ ܝܫܘܥ ܡܫܝܚܐ ܘܦܪܘܩܢ ܒܗܝܢ ܒܗܠܝܢ ܟܕ ܡܬܥܪܙܠܝܢ ܬܘܒ ܡܙܕܟܝܢ ܗܘܬ ܠܗ ܚܪܬܗܘܢ ܕܒܝܫܐ ܡܢ ܩܕܡܝܬܐ
21 തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു.
ܦܩܚ ܗܘܐ ܠܗܘܢ ܓܝܪ ܕܠܐ ܢܫܬܘܕܥܘܢ ܠܐܘܪܚܐ ܕܙܕܝܩܘܬܐ ܐܘ ܕܟܕ ܐܫܬܘܕܥܘ ܠܒܬܪܐ ܢܗܦܟܘܢ ܡܢ ܦܘܩܕܢܐ ܩܕܝܫܐ ܕܐܫܬܠܡ ܠܗܘܢ
22 എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.
ܓܕܫ ܠܗܘܢ ܕܝܢ ܗܠܝܢ ܕܡܬܠܐ ܫܪܝܪܐ ܕܟܠܒܐ ܕܗܦܟ ܥܠ ܬܝܘܒܗ ܘܚܙܝܪܬܐ ܕܤܚܬ ܒܥܘܪܓܠܐ ܕܤܝܢܐ

< 2 പത്രൊസ് 2 >