< 2 കൊരിന്ത്യർ 7 >

1 പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.
ਅਤਏਵ ਹੇ ਪ੍ਰਿਯਤਮਾਃ, ਏਤਾਦ੍ਰੁʼਸ਼ੀਃ ਪ੍ਰਤਿਜ੍ਞਾਃ ਪ੍ਰਾਪ੍ਤੈਰਸ੍ਮਾਭਿਃ ਸ਼ਰੀਰਾਤ੍ਮਨੋਃ ਸਰ੍ੱਵਮਾਲਿਨ੍ਯਮ੍ ਅਪਮ੍ਰੁʼਜ੍ਯੇਸ਼੍ਵਰਸ੍ਯ ਭਕ੍ਤ੍ਯਾ ਪਵਿਤ੍ਰਾਚਾਰਃ ਸਾਧ੍ਯਤਾਂ|
2 നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്കു ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല, ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല.
ਯੂਯਮ੍ ਅਸ੍ਮਾਨ੍ ਗ੍ਰੁʼਹ੍ਲੀਤ| ਅਸ੍ਮਾਭਿਃ ਕਸ੍ਯਾਪ੍ਯਨ੍ਯਾਯੋ ਨ ਕ੍ਰੁʼਤਃ ਕੋ(ਅ)ਪਿ ਨ ਵਞ੍ਚਿਤਃ|
3 കുറ്റം വിധിപ്പാനല്ല ഞാൻ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.
ਯੁਸ਼਼੍ਮਾਨ੍ ਦੋਸ਼਼ਿਣਃ ਕਰ੍ੱਤਮਹੰ ਵਾਕ੍ਯਮੇਤਦ੍ ਵਦਾਮੀਤਿ ਨਹਿ ਯੁਸ਼਼੍ਮਾਭਿਃ ਸਹ ਜੀਵਨਾਯ ਮਰਣਾਯ ਵਾ ਵਯੰ ਯੁਸ਼਼੍ਮਾਨ੍ ਸ੍ਵਾਨ੍ਤਃਕਰਣੈ ਰ੍ਧਾਰਯਾਮ ਇਤਿ ਪੂਰ੍ੱਵੰ ਮਯੋਕ੍ਤੰ|
4 നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਤਿ ਮਮ ਮਹੇਤ੍ਸਾਹੋ ਜਾਯਤੇ ਯੁਸ਼਼੍ਮਾਨ੍ ਅਧ੍ਯਹੰ ਬਹੁ ਸ਼੍ਲਾਘੇ ਚ ਤੇਨ ਸਰ੍ੱਵਕ੍ਲੇਸ਼ਸਮਯੇ(ਅ)ਹੰ ਸਾਨ੍ਤ੍ਵਨਯਾ ਪੂਰ੍ਣੋ ਹਰ੍ਸ਼਼ੇਣ ਪ੍ਰਫੁੱਲਿਤਸ਼੍ਚ ਭਵਾਮਿ|
5 ഞങ്ങൾ മക്കെദോന്യയിൽ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിന്നു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം.
ਅਸ੍ਮਾਸੁ ਮਾਕਿਦਨਿਯਾਦੇਸ਼ਮ੍ ਆਗਤੇਸ਼਼੍ਵਸ੍ਮਾਕੰ ਸ਼ਰੀਰਸ੍ਯ ਕਾਚਿਦਪਿ ਸ਼ਾਨ੍ਤਿ ਰ੍ਨਾਭਵਤ੍ ਕਿਨ੍ਤੁ ਸਰ੍ੱਵਤੋ ਬਹਿ ਰ੍ਵਿਰੋਧੇਨਾਨ੍ਤਸ਼੍ਚ ਭੀਤ੍ਯਾ ਵਯਮ੍ ਅਪੀਡ੍ਯਾਮਹਿ|
6 എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീതൊസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.
ਕਿਨ੍ਤੁ ਨਮ੍ਰਾਣਾਂ ਸਾਨ੍ਤ੍ਵਯਿਤਾ ਯ ਈਸ਼੍ਵਰਃ ਸ ਤੀਤਸ੍ਯਾਗਮਨੇਨਾਸ੍ਮਾਨ੍ ਅਸਾਨ੍ਤ੍ਵਯਤ੍|
7 അവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു.
ਕੇਵਲੰ ਤਸ੍ਯਾਗਮਨੇਨ ਤੰਨਹਿ ਕਿਨ੍ਤੁ ਯੁਸ਼਼੍ਮੱਤੋ ਜਾਤਯਾ ਤਸ੍ਯ ਸਾਨ੍ਤ੍ਵਨਯਾਪਿ, ਯਤੋ(ਅ)ਸ੍ਮਾਸੁ ਯੁਸ਼਼੍ਮਾਕੰ ਹਾਰ੍ੱਦਵਿਲਾਪਾਸਕ੍ਤਤ੍ਵੇਸ਼਼੍ਵਸ੍ਮਾਕੰ ਸਮੀਪੇ ਵਰ੍ਣਿਤੇਸ਼਼ੁ ਮਮ ਮਹਾਨਨ੍ਦੋ ਜਾਤਃ|
8 ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു;
ਅਹੰ ਪਤ੍ਰੇਣ ਯੁਸ਼਼੍ਮਾਨ੍ ਸ਼ੋਕਯੁਕ੍ਤਾਨ੍ ਕ੍ਰੁʼਤਵਾਨ੍ ਇਤ੍ਯਸ੍ਮਾਦ੍ ਅਨ੍ਵਤਪ੍ਯੇ ਕਿਨ੍ਤ੍ਵਧੁਨਾ ਨਾਨੁਤਪ੍ਯੇ| ਤੇਨ ਪਤ੍ਰੇਣ ਯੂਯੰ ਕ੍ਸ਼਼ਣਮਾਤ੍ਰੰ ਸ਼ੋਕਯੁਕ੍ਤੀਭੂਤਾ ਇਤਿ ਮਯਾ ਦ੍ਰੁʼਸ਼੍ਯਤੇ|
9 നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.
ਇਤ੍ਯਸ੍ਮਿਨ੍ ਯੁਸ਼਼੍ਮਾਕੰ ਸ਼ੋਕੇਨਾਹੰ ਹ੍ਰੁʼਸ਼਼੍ਯਾਮਿ ਤੰਨਹਿ ਕਿਨ੍ਤੁ ਮਨਃਪਰਿਵਰ੍ੱਤਨਾਯ ਯੁਸ਼਼੍ਮਾਕੰ ਸ਼ੋਕੋ(ਅ)ਭਵਦ੍ ਇਤ੍ਯਨੇਨ ਹ੍ਰੁʼਸ਼਼੍ਯਾਮਿ ਯਤੋ(ਅ)ਸ੍ਮੱਤੋ ਯੁਸ਼਼੍ਮਾਕੰ ਕਾਪਿ ਹਾਨਿ ਰ੍ਯੰਨ ਭਵੇਤ੍ ਤਦਰ੍ਥੰ ਯੁਸ਼਼੍ਮਾਕਮ੍ ਈਸ਼੍ਵਰੀਯਃ ਸ਼ੋਕੋ ਜਾਤਃ|
10 ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.
ਸ ਈਸ਼੍ਵਰੀਯਃ ਸ਼ੋਕਃ ਪਰਿਤ੍ਰਾਣਜਨਕੰ ਨਿਰਨੁਤਾਪੰ ਮਨਃਪਰਿਵਰ੍ੱਤਨੰ ਸਾਧਯਤਿ ਕਿਨ੍ਤੁ ਸਾਂਸਾਰਿਕਃ ਸ਼ੋਕੋ ਮ੍ਰੁʼਤ੍ਯੁੰ ਸਾਧਯਤਿ|
11 ദൈവഹിതപ്രകാരം നിങ്ങൾക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവു, എത്ര പ്രതികാരം നിങ്ങളിൽ ജനിപ്പിച്ചു; ഈ കാര്യത്തിൽ നിങ്ങൾ നിർമ്മലന്മാർ എന്നു എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.
ਪਸ਼੍ਯਤ ਤੇਨੇਸ਼੍ਵਰੀਯੇਣ ਸ਼ੋਕੇਨ ਯੁਸ਼਼੍ਮਾਕੰ ਕਿੰ ਨ ਸਾਧਿਤੰ? ਯਤ੍ਨੋ ਦੋਸ਼਼ਪ੍ਰਕ੍ਸ਼਼ਾਲਨਮ੍ ਅਸਨ੍ਤੁਸ਼਼੍ਟਤ੍ਵੰ ਹਾਰ੍ੱਦਮ੍ ਆਸਕ੍ਤਤ੍ਵੰ ਫਲਦਾਨਞ੍ਚੈਤਾਨਿ ਸਰ੍ੱਵਾਣਿ| ਤਸ੍ਮਿਨ੍ ਕਰ੍ੰਮਣਿ ਯੂਯੰ ਨਿਰ੍ੰਮਲਾ ਇਤਿ ਪ੍ਰਮਾਣੰ ਸਰ੍ੱਵੇਣ ਪ੍ਰਕਾਰੇਣ ਯੁਸ਼਼੍ਮਾਭਿ ਰ੍ਦੱਤੰ|
12 ഞാൻ നിങ്ങൾക്കു എഴുതിയതു അന്യായം ചെയ്തവൻനിമിത്തം അല്ല, അന്യായം അനുഭവിച്ചവൻ നിമിത്തവുമല്ല, ഞങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിൻ മുമ്പാകെ നിങ്ങളുടെ ഇടയിൽ വെളിപ്പെടേണ്ടതിന്നു തന്നേ.
ਯੇਨਾਪਰਾੱਧੰ ਤਸ੍ਯ ਕ੍ਰੁʼਤੇ ਕਿੰਵਾ ਯਸ੍ਯਾਪਰਾੱਧੰ ਤਸ੍ਯ ਕ੍ਰੁʼਤੇ ਮਯਾ ਪਤ੍ਰਮ੍ ਅਲੇਖਿ ਤੰਨਹਿ ਕਿਨ੍ਤੁ ਯੁਸ਼਼੍ਮਾਨਧ੍ਯਸ੍ਮਾਕੰ ਯਤ੍ਨੋ ਯਦ੍ ਈਸ਼੍ਵਰਸ੍ਯ ਸਾਕ੍ਸ਼਼ਾਦ੍ ਯੁਸ਼਼੍ਮਤ੍ਸਮੀਪੇ ਪ੍ਰਕਾਸ਼ੇਤ ਤਦਰ੍ਥਮੇਵ|
13 അതുകൊണ്ടു ഞങ്ങൾക്കു ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീതൊസിന്റെ മനസ്സിന്നു നിങ്ങളെല്ലാവരാലും തണുപ്പു വന്നതുകൊണ്ടു അവന്നുണ്ടായ സന്തോഷംനിമിത്തം ഞങ്ങൾ എത്രയും അധികം സന്തോഷിച്ചു.
ਉਕ੍ਤਕਾਰਣਾਦ੍ ਵਯੰ ਸਾਨ੍ਤ੍ਵਨਾਂ ਪ੍ਰਾਪ੍ਤਾਃ; ਤਾਞ੍ਚ ਸਾਨ੍ਤ੍ਵਨਾਂ ਵਿਨਾਵਰੋ ਮਹਾਹ੍ਲਾਦਸ੍ਤੀਤਸ੍ਯਾਹ੍ਲਾਦਾਦਸ੍ਮਾਭਿ ਰ੍ਲਬ੍ਧਃ, ਯਤਸ੍ਤਸ੍ਯਾਤ੍ਮਾ ਸਰ੍ੱਵੈ ਰ੍ਯੁਸ਼਼੍ਮਾਭਿਸ੍ਤ੍ਰੁʼਪ੍ਤਃ|
14 അവനോടു നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ ഞാൻ ലജ്ജിച്ചു പോയിട്ടില്ല; ഞങ്ങൾ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീതൊസിനോടു ഞങ്ങൾ പ്രശംസിച്ചതും സത്യമായി വന്നു.
ਪੂਰ੍ੱਵੰ ਤਸ੍ਯ ਸਮੀਪੇ(ਅ)ਹੰ ਯੁਸ਼਼੍ਮਾਭਿਰ੍ਯਦ੍ ਅਸ਼੍ਲਾਘੇ ਤੇਨ ਨਾਲੱਜੇ ਕਿਨ੍ਤੁ ਵਯੰ ਯਦ੍ਵਦ੍ ਯੁਸ਼਼੍ਮਾਨ੍ ਪ੍ਰਤਿ ਸਤ੍ਯਭਾਵੇਨ ਸਕਲਮ੍ ਅਭਾਸ਼਼ਾਮਹਿ ਤਦ੍ਵਤ੍ ਤੀਤਸ੍ਯ ਸਮੀਪੇ(ਅ)ਸ੍ਮਾਕੰ ਸ਼੍ਲਾਘਨਮਪਿ ਸਤ੍ਯੰ ਜਾਤੰ|
15 അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതിൽ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവൻ ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ അനുരാഗം അത്യന്തം വർദ്ധിക്കുന്നു.
ਯੂਯੰ ਕੀਦ੍ਰੁʼਕ੍ ਤਸ੍ਯਾਜ੍ਞਾ ਅਪਾਲਯਤ ਭਯਕਮ੍ਪਾਭ੍ਯਾਂ ਤੰ ਗ੍ਰੁʼਹੀਤਵਨ੍ਤਸ਼੍ਚੈਤਸ੍ਯ ਸ੍ਮਰਣਾਦ੍ ਯੁਸ਼਼੍ਮਾਸੁ ਤਸ੍ਯ ਸ੍ਨੇਹੋ ਬਾਹੁਲ੍ਯੇਨ ਵਰ੍ੱਤਤੇ|
16 നിങ്ങളെ സംബന്ധിച്ചു എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാൻ ഇടയുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു.
ਯੁਸ਼਼੍ਮਾਸ੍ਵਹੰ ਸਰ੍ੱਵਮਾਸ਼ੰਸੇ, ਇਤ੍ਯਸ੍ਮਿਨ੍ ਮਮਾਹ੍ਲਾਦੋ ਜਾਯਤੇ|

< 2 കൊരിന്ത്യർ 7 >