< 1 ശമൂവേൽ 24 >

1 ശൗൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദിമരുഭൂമിയിൽ ഉണ്ടെന്നു അവന്നു അറിവു കിട്ടി.
Na rĩrĩ, thuutha wa Saũlũ gũcooka kuuma kũingatithia Afilisti, akĩĩrwo atĩrĩ, “Daudi arĩ Werũ-inĩ wa Eni-Gedi.”
2 അപ്പോൾ ശൗൽ എല്ലായിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാട്ടിൻ പാറകളിൽ ചെന്നു.
Nĩ ũndũ ũcio Saũlũ akĩoya andũ ngiri ithatũ arĩa athuure kuuma Isiraeli guothe magĩthiĩ gũcaria Daudi na andũ ake gũkuhĩ na ndwaro cia mahiga kũrĩa gũtũũragwo nĩ Mbũri cia Werũ.
3 അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൗൽ കാൽമടക്കത്തിന്നു അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ പാർത്തിരുന്നു.
Nake agĩkinya ciugũ-inĩ cia ngʼondu iria ciarĩ njĩra-inĩ; naho nĩ haarĩ na ngurunga, nake Saũlũ agĩtoonya thĩinĩ ageteithie. Daudi na andũ ake maarĩ kũu thĩinĩ mũno, ngurunga-inĩ.
4 ദാവീദിന്റെ ആളുകൾ അവനോടു: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റു ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
Nao andũ a Daudi makĩmwĩra atĩrĩ, “Ũyũ nĩguo mũthenya ũrĩa Jehova aaririe ũhoro waguo, agĩkwĩra atĩrĩ, ‘Nĩnganeana thũ yaku moko-inĩ maku ũmĩĩke ũrĩa ũkwenda.’” Nake Daudi agĩkuruma atekuonwo, agĩthiĩ agĩtinia gĩcũrĩ kĩa nguo ya Saũlũ.
5 ശൗലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.
Thuutha-inĩ, Daudi akĩigua ngoro ĩkĩmũciirithia nĩ ũndũ wa gũtinia gĩcũrĩ kĩa nguo ya Saũlũ.
6 അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‌വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.
Akĩĩra andũ ake atĩrĩ, “Jehova arongiria njĩke ũndũ ta ũcio kũrĩ mwathi wakwa, ũcio mũitĩrĩrie maguta wa Jehova, kana ndĩmwĩke ũũru na guoko gwakwa; nĩ ũndũ nĩwe mũitĩrĩrie maguta wa Jehova.”
7 ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമർത്തി; ശൗലിനെ ദ്രോഹിപ്പാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹയിൽനിന്നു എഴുന്നേറ്റു തന്റെ വഴിക്കു പോയി.
Aarĩkia kwaria ciugo icio, Daudi agĩkaania andũ ake, na ndaamarekire mookĩrĩre Saũlũ. Nake Saũlũ akiuma ngurunga-inĩ, na agĩĩthiĩra.
8 ദാവീദും എഴുന്നേറ്റു ഗുഹയിൽനിന്നു പുറത്തിറങ്ങി ശൗലിനോടു: എന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.
Ningĩ Daudi akiuma ngurunga-inĩ ĩyo, akĩanĩrĩra agĩĩta Saũlũ, akĩmwĩra atĩrĩ, “Wee mwathi wakwa, mũthamaki!” Rĩrĩa Saũlũ eehũgũrire, Daudi akĩinamĩrĩra, agĩturumithia ũthiũ thĩ.
9 ദാവീദ് ശൗലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്കു നീ കേൾക്കുന്നതു എന്തു?
Akĩĩra Saũlũ atĩrĩ, “Nĩ kĩĩ gĩtũmaga ũthikĩrĩrie andũ rĩrĩa mekuuga atĩrĩ, ‘Daudi nĩeciiragĩria gũgwĩka ũũru’?
10 യഹോവ ഇന്നു ഗുഹയിൽവെച്ചു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാൻ കയ്യെടുക്കയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു.
Ũmũthĩ nĩweyonera na maitho maku ũrĩa Jehova egũkũneanĩte moko-inĩ makwa kũu ngurunga-inĩ. Kũrĩ andũ amwe maniingĩrĩirie ngũũrage, no ndakũhonokia; ndoiga atĩrĩ, ‘Ndikuoya guoko gwaka njĩke mwathi wakwa ũũru, nĩ ũndũ nĩwe mũitĩrĩrie maguta wa Jehova.’
11 എന്റെ പിതാവേ, കാൺക, എന്റെ കയ്യിൽ നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാൺക; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊൾക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാൻ തേടിനടക്കുന്നു.
Baba, ta kĩone, rora gĩcunjĩ gĩkĩ kĩa nguo yaku, gĩkĩ kĩrĩ guoko-inĩ gwakwa! Ndinirie gĩcunjĩ kĩa nguo yaku, no ndinakũũraga. Rĩu menya na ũkũũrane atĩ niĩ ndirĩ na ihĩtia rĩa gwĩka ũũru kana rĩa ũremi. Niĩ ndikũhĩtĩirie, no wee nĩũranjaria ũnjũrage.
12 യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
Jehova arotũtuithania ciira niĩ nawe. Na Jehova arondĩhĩria maũru marĩa wee ũnjĩkĩte, no guoko gwakwa gũtigakũhutia.
13 ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊൽ പറയുന്നതു; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല.
O ta ũrĩa kũrĩ thimo yugaga atĩrĩ, ‘Waganu uumaga o harĩ arĩa aaganu,’ nĩ ũndũ ũcio guoko gwakwa gũtigakũhutia.
14 ആരെ തേടിയാകുന്നു യിസ്രായേൽരാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?
“Mũthamaki wa Isiraeli oimĩte gwake ookĩrĩre ũ? Nũũ ũingatithĩtie? Nĩ ngui nguũ? Kana nĩ thuya?
15 ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.
Jehova arotũtuithania na atue ciira gatagatĩ gaitũ. Aroeciiria ũhoro wakwa na aũrũgamie; arondũĩrĩra na aahonokie kuuma guoko-inĩ gwaku.”
16 ദാവീദ് ശൗലിനോടു ഈ വാക്കുകൾ സംസാരിച്ചു തീർന്നശേഷം ശൗൽ: എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.
Rĩrĩa Daudi aarĩkirie kuuga ũguo-rĩ, Saũlũ akĩmũũria atĩrĩ, “Ũcio nĩ mũgambo waku, Daudi mũrũ wakwa?” Nake akĩrĩra aanĩrĩire.
17 പിന്നെ അവൻ ദാവീദിനോടു പറഞ്ഞതു: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
Akĩmwĩra atĩrĩ, “Wee ũrĩ mũthingu kũngĩra. Nĩũnjĩkĩte wega, no niĩ ngagwĩka ũũru.
18 യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.
Nĩwarĩĩkia o rĩu kũnjĩĩra ũndũ mwega ũnjĩkĩte; Jehova nĩekũũneanĩte moko-inĩ maku, no wee ndũnanjũraga.
19 ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.
Rĩrĩa mũndũ ona thũ yake-rĩ, nĩarekaga ĩthiĩ atamĩkĩte ũũru? Jehova arogwĩka maũndũ mega nĩ ũndũ wa ũrĩa ũnjĩkĩte ũmũthĩ.
20 എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്നു ഞാൻ അറിയുന്നു.
Nĩnjũũĩ atĩ ti-itherũ nĩũgatuĩka mũthamaki, na atĩ ũthamaki wa Isiraeli nĩũkehaanda moko-inĩ maku.
21 ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിർമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.
Rĩu wĩhĩte harĩ niĩ na rĩĩtwa rĩa Jehova atĩ ndũkaniina njiaro ciakwa kana rĩĩtwa rĩakwa rĩthire kuuma nyũmba-inĩ ya baba.”
22 അങ്ങനെ ദാവീദ് ശൗലിനോടു സത്യം ചെയ്തു; ശൗൽ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.
Nĩ ũndũ ũcio Daudi akĩĩhĩta harĩ Saũlũ. Nake Saũlũ agĩcooka mũciĩ, no Daudi na andũ ake makĩambata magĩthiĩ kĩĩhitho-inĩ.

< 1 ശമൂവേൽ 24 >