< 1 പത്രൊസ് 2 >

1 ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു
సర్వ్వాన్ ద్వేషాన్ సర్వ్వాంశ్చ ఛలాన్ కాపట్యానీర్ష్యాః సమస్తగ్లానికథాశ్చ దూరీకృత్య
2 ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.
యుష్మాభిః పరిత్రాణాయ వృద్ధిప్రాప్త్యర్థం నవజాతశిశుభిరివ ప్రకృతం వాగ్దుగ్ధం పిపాస్యతాం|
3 കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.
యతః ప్రభు ర్మధుర ఏతస్యాస్వాదం యూయం ప్రాప్తవన్తః|
4 മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
అపరం మానుషైరవజ్ఞాతస్య కిన్త్వీశ్వరేణాభిరుచితస్య బహుమూల్యస్య జీవత్ప్రస్తరస్యేవ తస్య ప్రభోః సన్నిధిమ్ ఆగతా
5 നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.
యూయమపి జీవత్ప్రస్తరా ఇవ నిచీయమానా ఆత్మికమన్దిరం ఖ్రీష్టేన యీశునా చేశ్వరతోషకాణామ్ ఆత్మికబలీనాం దానార్థం పవిత్రో యాజకవర్గో భవథ|
6 “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.
యతః శాస్త్రే లిఖితమాస్తే, యథా, పశ్య పాషాణ ఏకో ఽస్తి సీయోని స్థాపితో మయా| ముఖ్యకోణస్య యోగ్యః స వృతశ్చాతీవ మూల్యవాన్| యో జనో విశ్వసేత్ తస్మిన్ స లజ్జాం న గమిష్యతి|
7 വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.”
విశ్వాసినాం యుష్మాకమేవ సమీపే స మూల్యవాన్ భవతి కిన్త్వవిశ్వాసినాం కృతే నిచేతృభిరవజ్ఞాతః స పాషాణః కోణస్య భిత్తిమూలం భూత్వా బాధాజనకః పాషాణః స్ఖలనకారకశ్చ శైలో జాతః|
8 അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.
తే చావిశ్వాసాద్ వాక్యేన స్ఖలన్తి స్ఖలనే చ నియుక్తాః సన్తి|
9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
కిన్తు యూయం యేనాన్ధకారమధ్యాత్ స్వకీయాశ్చర్య్యదీప్తిమధ్యమ్ ఆహూతాస్తస్య గుణాన్ ప్రకాశయితుమ్ అభిరుచితో వంశో రాజకీయో యాజకవర్గః పవిత్రా జాతిరధికర్త్తవ్యాః ప్రజాశ్చ జాతాః|
10 മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.
పూర్వ్వం యూయం తస్య ప్రజా నాభవత కిన్త్విదానీమ్ ఈశ్వరస్య ప్రజా ఆధ్వే| పూర్వ్వమ్ అననుకమ్పితా అభవత కిన్త్విదానీమ్ అనుకమ్పితా ఆధ్వే|
11 പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു
హే ప్రియతమాః, యూయం ప్రవాసినో విదేశినశ్చ లోకా ఇవ మనసః ప్రాతికూల్యేన యోధిభ్యః శారీరికసుఖాభిలాషేభ్యో నివర్త్తధ్వమ్ ఇత్యహం వినయే|
12 ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
దేవపూజకానాం మధ్యే యుష్మాకమ్ ఆచార ఏవమ్ ఉత్తమో భవతు యథా తే యుష్మాన్ దుష్కర్మ్మకారిలోకానివ పున ర్న నిన్దన్తః కృపాదృష్టిదినే స్వచక్షుర్గోచరీయసత్క్రియాభ్య ఈశ్వరస్య ప్రశంసాం కుర్య్యుః|
13 സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.
తతో హేతో ర్యూయం ప్రభోరనురోధాత్ మానవసృష్టానాం కర్తృత్వపదానాం వశీభవత విశేషతో భూపాలస్య యతః స శ్రేష్ఠః,
14 ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ.
దేశాధ్యక్షాణాఞ్చ యతస్తే దుష్కర్మ్మకారిణాం దణ్డదానార్థం సత్కర్మ్మకారిణాం ప్రశంసార్థఞ్చ తేన ప్రేరితాః|
15 നിങ്ങൾ നന്മചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.
ఇత్థం నిర్బ్బోధమానుషాణామ్ అజ్ఞానత్వం యత్ సదాచారిభి ర్యుష్మాభి ర్నిరుత్తరీక్రియతే తద్ ఈశ్వరస్యాభిమతం|
16 സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.
యూయం స్వాధీనా ఇవాచరత తథాపి దుష్టతాయా వేషస్వరూపాం స్వాధీనతాం ధారయన్త ఇవ నహి కిన్త్వీశ్వరస్య దాసా ఇవ|
17 എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.
సర్వ్వాన్ సమాద్రియధ్వం భ్రాతృవర్గే ప్రీయధ్వమ్ ఈశ్వరాద్ బిభీత భూపాలం సమ్మన్యధ్వం|
18 വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ.
హే దాసాః యూయం సమ్పూర్ణాదరేణ ప్రభూనాం వశ్యా భవత కేవలం భద్రాణాం దయాలూనాఞ్చ నహి కిన్త్వనృజూనామపి|
19 ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു.
యతో ఽన్యాయేన దుఃఖభోగకాల ఈశ్వరచిన్తయా యత్ క్లేశసహనం తదేవ ప్రియం|
20 നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
పాపం కృత్వా యుష్మాకం చపేటాఘాతసహనేన కా ప్రశంసా? కిన్తు సదాచారం కృత్వా యుష్మాకం యద్ దుఃఖసహనం తదేవేశ్వరస్య ప్రియం|
21 അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.
తదర్థమేవ యూయమ్ ఆహూతా యతః ఖ్రీష్టోఽపి యుష్మన్నిమిత్తం దుఃఖం భుక్త్వా యూయం యత్ తస్య పదచిహ్నై ర్వ్రజేత తదర్థం దృష్టాన్తమేకం దర్శితవాన్|
22 അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
స కిమపి పాపం న కృతవాన్ తస్య వదనే కాపి ఛలస్య కథా నాసీత్|
23 തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
నిన్దితో ఽపి సన్ స ప్రతినిన్దాం న కృతవాన్ దుఃఖం సహమానో ఽపి న భర్త్సితవాన్ కిన్తు యథార్థవిచారయితుః సమీపే స్వం సమర్పితవాన్|
24 നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.
వయం యత్ పాపేభ్యో నివృత్య ధర్మ్మార్థం జీవామస్తదర్థం స స్వశరీరేణాస్మాకం పాపాని క్రుశ ఊఢవాన్ తస్య ప్రహారై ర్యూయం స్వస్థా అభవత|
25 നിങ്ങൾ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.
యతః పూర్వ్వం యూయం భ్రమణకారిమేషా ఇవాధ్వం కిన్త్వధునా యుష్మాకమ్ ఆత్మనాం పాలకస్యాధ్యక్షస్య చ సమీపం ప్రత్యావర్త్తితాః|

< 1 പത്രൊസ് 2 >