< שֹׁפְטִים 10 >

וַיָּקָם֩ אַחֲרֵ֨י אֲבִימֶ֜לֶךְ לְהוֹשִׁ֣יעַ אֶת־יִשְׂרָאֵ֗ל תּוֹלָ֧ע בֶּן־פּוּאָ֛ה בֶּן־דּוֹד֖וֹ אִ֣ישׁ יִשָּׂשכָ֑ר וְהֽוּא־יֹשֵׁ֥ב בְּשָׁמִ֖יר בְּהַ֥ר אֶפְרָֽיִם׃ 1
അബീമേലെക്കിന്റെ മരണശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്.
וַיִּשְׁפֹּט֙ אֶת־יִשְׂרָאֵ֔ל עֶשְׂרִ֥ים וְשָׁלֹ֖שׁ שָׁנָ֑ה וַיָּ֖מָת וַיִּקָּבֵ֥ר בְּשָׁמִֽיר׃ פ 2
അവൻ യിസ്രായേലിന് ഇരുപത്തുമൂന്നു വർഷം ന്യായപാലനം ചെയ്തു; പിന്നീട് അവൻ മരിച്ചു, ശാമീരിൽ അവനെ അടക്കം ചെയ്തു.
וַיָּ֣קָם אַחֲרָ֔יו יָאִ֖יר הַגִּלְעָדִ֑י וַיִּשְׁפֹּט֙ אֶת־יִשְׂרָאֵ֔ל עֶשְׂרִ֥ים וּשְׁתַּ֖יִם שָׁנָֽה׃ 3
തോലയുടെ മരണശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തുരണ്ട് വർഷം ന്യായപാലനം ചെയ്തു.
וַֽיְהִי־ל֞וֹ שְׁלֹשִׁ֣ים בָּנִ֗ים רֹֽכְבִים֙ עַל־שְׁלֹשִׁ֣ים עֲיָרִ֔ים וּשְׁלֹשִׁ֥ים עֲיָרִ֖ים לָהֶ֑ם לָהֶ֞ם יִקְרְא֣וּ ׀ חַוֹּ֣ת יָאִ֗יר עַ֚ד הַיּ֣וֹם הַזֶּ֔ה אֲשֶׁ֖ר בְּאֶ֥רֶץ הַגִּלְעָֽד׃ 4
അവന്, ഓരോ കഴുത സ്വന്തമായുള്ള മുപ്പത് പുത്രന്മാരും, അവർക്ക് മുപ്പത് പട്ടണങ്ങളും ഉണ്ടായിരുന്നു; ഗിലെയാദ്‌ദേശത്തുള്ള ഈ പട്ടണങ്ങൾ ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്ന പേരിൽ അറിയപ്പെടുന്നു.
וַיָּ֣מָת יָאִ֔יר וַיִּקָּבֵ֖ר בְּקָמֽוֹן׃ פ 5
യായീർ മരിച്ചു, കാമോന്‍ പട്ടണത്തില്‍ അവനെ അടക്കം ചെയ്തു.
וַיֹּסִ֣פוּ ׀ בְּנֵ֣י יִשְׂרָאֵ֗ל לַעֲשׂ֣וֹת הָרַע֮ בְּעֵינֵ֣י יְהוָה֒ וַיַּעַבְד֣וּ אֶת־הַבְּעָלִ֣ים וְאֶת־הָעַשְׁתָּר֡וֹת וְאֶת־אֱלֹהֵ֣י אֲרָם֩ וְאֶת־אֱלֹהֵ֨י צִיד֜וֹן וְאֵ֣ת ׀ אֱלֹהֵ֣י מוֹאָ֗ב וְאֵת֙ אֱלֹהֵ֣י בְנֵי־עַמּ֔וֹן וְאֵ֖ת אֱלֹהֵ֣י פְלִשְׁתִּ֑ים וַיַּעַזְב֥וּ אֶת־יְהוָ֖ה וְלֹ֥א עֲבָדֽוּהוּ׃ 6
യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ബാൽവിഗ്രഹങ്ങളെയും, അസ്തോരെത്ത് ദേവിയേയും അരാമ്യരുടേയും സീദോന്യരുടേയും മോവാബ്യരുടേയും അമ്മോന്യരുടേയും ഫെലിസ്ത്യരുടേയും ദേവന്മാരെയും സേവിച്ചു; യഹോവയെ സേവിക്കാതെ ഉപേക്ഷിച്ചു.
וַיִּֽחַר־אַ֥ף יְהוָ֖ה בְּיִשְׂרָאֵ֑ל וַֽיִּמְכְּרֵם֙ בְּיַד־פְּלִשְׁתִּ֔ים וּבְיַ֖ד בְּנֵ֥י עַמּֽוֹן׃ 7
അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു.
וַֽיִּרְעֲצ֤וּ וַיְרֹֽצְצוּ֙ אֶת־בְּנֵ֣י יִשְׂרָאֵ֔ל בַּשָּׁנָ֖ה הַהִ֑יא שְׁמֹנֶ֨ה עֶשְׂרֵ֜ה שָׁנָ֗ה אֶֽת־כָּל־בְּנֵ֤י יִשְׂרָאֵל֙ אֲשֶׁר֙ בְּעֵ֣בֶר הַיַּרְדֵּ֔ן בְּאֶ֥רֶץ הָאֱמֹרִ֖י אֲשֶׁ֥ר בַּגִּלְעָֽד׃ 8
അവർ ആ വർഷംമുതൽ പതിനെട്ട് വർഷം യോർദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും, ഉപദ്രവിച്ചു ഞെരുക്കി.
וַיַּעַבְר֤וּ בְנֵֽי־עַמּוֹן֙ אֶת־הַיַּרְדֵּ֔ן לְהִלָּחֵ֛ם גַּם־בִּיהוּדָ֥ה וּבְבִנְיָמִ֖ין וּבְבֵ֣ית אֶפְרָ֑יִם וַתֵּ֥צֶר לְיִשְׂרָאֵ֖ל מְאֹֽד׃ 9
കൂടാതെ, യിസ്രായേൽ വളരെ കഷ്ടത്തിൽ ആകത്തക്കവണ്ണം അമ്മോന്യർ, യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‌വാൻ യോർദ്ദാൻ കടന്നു.
וַֽיִּזְעֲקוּ֙ בְּנֵ֣י יִשְׂרָאֵ֔ל אֶל־יְהוָ֖ה לֵאמֹ֑ר חָטָ֣אנוּ לָ֔ךְ וְכִ֤י עָזַ֙בְנוּ֙ אֶת־אֱלֹהֵ֔ינוּ וַֽנַּעֲבֹ֖ד אֶת־הַבְּעָלִֽים׃ פ 10
൧൦യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് അങ്ങയോട് പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു.
וַ֥יֹּאמֶר יְהוָ֖ה אֶל־בְּנֵ֣י יִשְׂרָאֵ֑ל הֲלֹ֤א מִמִּצְרַ֙יִם֙ וּמִן־הָ֣אֱמֹרִ֔י וּמִן־בְּנֵ֥י עַמּ֖וֹן וּמִן־פְּלִשְׁתִּֽים׃ 11
൧൧യഹോവ യിസ്രായേൽ മക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?
וְצִידוֹנִ֤ים וַֽעֲמָלֵק֙ וּמָע֔וֹן לָחֲצ֖וּ אֶתְכֶ֑ם וַתִּצְעֲק֣וּ אֵלַ֔י וָאוֹשִׁ֥יעָה אֶתְכֶ֖ם מִיָּדָֽם׃ 12
൧൨കൂടാതെ സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.
וְאַתֶּם֙ עֲזַבְתֶּ֣ם אוֹתִ֔י וַתַּעַבְד֖וּ אֱלֹהִ֣ים אֲחֵרִ֑ים לָכֵ֥ן לֹֽא־אוֹסִ֖יף לְהוֹשִׁ֥יעַ אֶתְכֶֽם׃ 13
൧൩എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.
לְכ֗וּ וְזַֽעֲקוּ֙ אֶל־הָ֣אֱלֹהִ֔ים אֲשֶׁ֥ר בְּחַרְתֶּ֖ם בָּ֑ם הֵ֛מָּה יוֹשִׁ֥יעוּ לָכֶ֖ם בְּעֵ֥ת צָרַתְכֶֽם׃ 14
൧൪നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.
וַיֹּאמְר֨וּ בְנֵי־יִשְׂרָאֵ֤ל אֶל־יְהוָה֙ חָטָ֔אנוּ עֲשֵׂה־אַתָּ֣ה לָ֔נוּ כְּכָל־הַטּ֖וֹב בְּעֵינֶ֑יךָ אַ֛ךְ הַצִּילֵ֥נוּ נָ֖א הַיּ֥וֹם הַזֶּֽה׃ 15
൧൫യിസ്രായേൽ മക്കൾ യഹോവയോട്: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇന്ന് മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്ന് പറഞ്ഞു.
וַיָּסִ֜ירוּ אֶת־אֱלֹהֵ֤י הַנֵּכָר֙ מִקִּרְבָּ֔ם וַיַּעַבְד֖וּ אֶת־יְהוָ֑ה וַתִּקְצַ֥ר נַפְשׁ֖וֹ בַּעֲמַ֥ל יִשְׂרָאֵֽל׃ פ 16
൧൬അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.
וַיִּצָּֽעֲקוּ֙ בְּנֵ֣י עַמּ֔וֹן וַֽיַּחֲנ֖וּ בַּגִּלְעָ֑ד וַיֵּאָֽסְפוּ֙ בְּנֵ֣י יִשְׂרָאֵ֔ל וַֽיַּחֲנ֖וּ בַּמִּצְפָּֽה׃ 17
൧൭അനന്തരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽ മക്കൾ ഒരുമിച്ച് മിസ്പയിലും പാളയമിറങ്ങി.
וַיֹּאמְר֨וּ הָעָ֜ם שָׂרֵ֤י גִלְעָד֙ אִ֣ישׁ אֶל־רֵעֵ֔הוּ מִ֣י הָאִ֔ישׁ אֲשֶׁ֣ר יָחֵ֔ל לְהִלָּחֵ֖ם בִּבְנֵ֣י עַמּ֑וֹן יִֽהְיֶ֣ה לְרֹ֔אשׁ לְכֹ֖ל יֹשְׁבֵ֥י גִלְעָֽד׃ פ 18
൧൮ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽതമ്മിൽ: അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദ്നിവാസികൾക്ക് തലവനാകും എന്ന് പറഞ്ഞു.

< שֹׁפְטִים 10 >