< יְהוֹשֻעַ 4 >

וַיְהִי֙ כַּאֲשֶׁר־תַּ֣מּוּ כָל־הַגּ֔וֹי לַעֲב֖וֹר אֶת־הַיַּרְדֵּ֑ן פ וַיֹּ֣אמֶר יְהוָ֔ה אֶל־יְהוֹשֻׁ֖עַ לֵאמֹֽר׃ 1
ജനമൊക്കെയും യോൎദ്ദാൻ കടന്നുതീൎന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാൽ:
קְח֤וּ לָכֶם֙ מִן־הָעָ֔ם שְׁנֵ֥ים עָשָׂ֖ר אֲנָשִׁ֑ים אִישׁ־אֶחָ֥ד אִישׁ־אֶחָ֖ד מִשָּֽׁבֶט׃ 2
നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം ജനത്തിൽനിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു:
וְצַוּ֣וּ אוֹתָם֮ לֵאמֹר֒ שְׂאֽוּ־לָכֶ֨ם מִזֶּ֜ה מִתּ֣וֹךְ הַיַּרְדֵּ֗ן מִמַּצַּב֙ רַגְלֵ֣י הַכֹּהֲנִ֔ים הָכִ֖ין שְׁתֵּים־עֶשְׂרֵ֣ה אֲבָנִ֑ים וְהַעֲבַרְתֶּ֤ם אוֹתָם֙ עִמָּכֶ֔ם וְהִנַּחְתֶּ֣ם אוֹתָ֔ם בַּמָּל֕וֹן אֲשֶׁר־תָּלִ֥ינוּ ב֖וֹ הַלָּֽיְלָה׃ ס 3
യോൎദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങൾ പാൎക്കുന്ന സ്ഥലത്തു വെപ്പാൻ കല്പിപ്പിൻ.
וַיִּקְרָ֣א יְהוֹשֻׁ֗עַ אֶל־שְׁנֵ֤ים הֶֽעָשָׂר֙ אִ֔ישׁ אֲשֶׁ֥ר הֵכִ֖ין מִבְּנֵ֣י יִשְׂרָאֵ֑ל אִישׁ־אֶחָ֥ד אִישׁ־אֶחָ֖ד מִשָּֽׁבֶט׃ 4
അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.
וַיֹּ֤אמֶר לָהֶם֙ יְהוֹשֻׁ֔עַ עִ֠בְרוּ לִפְנֵ֨י אֲר֧וֹן יְהוָ֛ה אֱלֹֽהֵיכֶ֖ם אֶל־תּ֣וֹךְ הַיַּרְדֵּ֑ן וְהָרִ֨ימוּ לָכֶ֜ם אִ֣ישׁ אֶ֤בֶן אַחַת֙ עַל־שִׁכְמ֔וֹ לְמִסְפַּ֖ר שִׁבְטֵ֥י בְנֵי־יִשְׂרָאֵֽל׃ 5
യോശുവ അവരോടു പറഞ്ഞതു: യോൎദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ചെന്നു യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്കു ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ലു ചുമലിൽ എടുക്കേണം.
לְמַ֗עַן תִּֽהְיֶ֛ה זֹ֥את א֖וֹת בְּקִרְבְּכֶ֑ם כִּֽי־יִשְׁאָל֨וּן בְּנֵיכֶ֤ם מָחָר֙ לֵאמֹ֔ר מָ֛ה הָאֲבָנִ֥ים הָאֵ֖לֶּה לָכֶֽם׃ 6
ഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കൾ വരുങ്കാലത്തു ചോദിക്കുമ്പോൾ:
וַאֲמַרְתֶּ֣ם לָהֶ֗ם אֲשֶׁ֨ר נִכְרְת֜וּ מֵימֵ֤י הַיַּרְדֵּן֙ מִפְּנֵי֙ אֲר֣וֹן בְּרִית־יְהוָ֔ה בְּעָבְרוֹ֙ בַּיַּרְדֵּ֔ן נִכְרְת֖וּ מֵ֣י הַיַּרְדֵּ֑ן וְ֠הָיוּ הָאֲבָנִ֨ים הָאֵ֧לֶּה לְזִכָּר֛וֹן לִבְנֵ֥י יִשְׂרָאֵ֖ל עַד־עוֹלָֽם׃ 7
യോൎദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോൎദ്ദാനെ കടന്നപ്പോൾ യോൎദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേൽമക്കൾക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.
וַיַּעֲשׂוּ־כֵ֣ן בְּנֵי־יִשְׂרָאֵ֘ל כַּאֲשֶׁ֣ר צִוָּ֣ה יְהוֹשֻׁעַ֒ וַיִּשְׂא֡וּ שְׁתֵּֽי־עֶשְׂרֵ֨ה אֲבָנִ֜ים מִתּ֣וֹךְ הַיַּרְדֵּ֗ן כַּאֲשֶׁ֨ר דִּבֶּ֤ר יְהוָה֙ אֶל־יְהוֹשֻׁ֔עַ לְמִסְפַּ֖ר שִׁבְטֵ֣י בְנֵֽי־יִשְׂרָאֵ֑ל וַיַּעֲבִר֤וּם עִמָּם֙ אֶל־הַמָּל֔וֹן וַיַּנִּח֖וּם שָֽׁם׃ 8
യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോൎദ്ദാന്റെ നടുവിൽനിന്നു എടുത്തു തങ്ങൾ പാൎത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.
וּשְׁתֵּ֧ים עֶשְׂרֵ֣ה אֲבָנִ֗ים הֵקִ֣ים יְהוֹשֻׁעַ֮ בְּת֣וֹךְ הַיַּרְדֵּן֒ תַּ֗חַת מַצַּב֙ רַגְלֵ֣י הַכֹּהֲנִ֔ים נֹשְׂאֵ֖י אֲר֣וֹן הַבְּרִ֑ית וַיִּ֣הְיוּ שָׁ֔ם עַ֖ד הַיּ֥וֹם הַזֶּֽה׃ 9
യോൎദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു.
וְהַכֹּהֲנִ֞ים נֹשְׂאֵ֣י הָאָר֗וֹן עֹמְדִים֮ בְּת֣וֹךְ הַיַּרְדֵּן֒ עַ֣ד תֹּ֣ם כָּֽל־הַ֠דָּבָר אֲשֶׁר־צִוָּ֨ה יְהוָ֤ה אֶת־יְהוֹשֻׁ֙עַ֙ לְדַבֵּ֣ר אֶל־הָעָ֔ם כְּכֹ֛ל אֲשֶׁר־צִוָּ֥ה מֹשֶׁ֖ה אֶת־יְהוֹשֻׁ֑עַ וַיְמַהֲר֥וּ הָעָ֖ם וַֽיַּעֲבֹֽרוּ׃ 10
മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാൻ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോൎദ്ദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു.
וַיְהִ֛י כַּֽאֲשֶׁר־תַּ֥ם כָּל־הָעָ֖ם לַֽעֲב֑וֹר וַיַּעֲבֹ֧ר אֲרוֹן־יְהוָ֛ה וְהַכֹּהֲנִ֖ים לִפְנֵ֥י הָעָֽם׃ 11
ജനമൊക്കെയും കടന്നു തീൎന്നപ്പോൾ ജനം കാണ്ങ്കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
וַ֠יַּעַבְרוּ בְּנֵי־רְאוּבֵ֨ן וּבְנֵי־גָ֜ד וַחֲצִ֨י שֵׁ֤בֶט הַֽמְנַשֶּׁה֙ חֲמֻשִׁ֔ים לִפְנֵ֖י בְּנֵ֣י יִשְׂרָאֵ֑ל כַּאֲשֶׁ֛ר דִּבֶּ֥ר אֲלֵיהֶ֖ם מֹשֶֽׁה׃ 12
മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽമക്കൾക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.
כְּאַרְבָּעִ֥ים אֶ֖לֶף חֲלוּצֵ֣י הַצָּבָ֑א עָבְר֞וּ לִפְנֵ֤י יְהוָה֙ לַמִּלְחָמָ֔ה אֶ֖ל עַֽרְב֥וֹת יְרִיחֽוֹ׃ ס 13
ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയിൽ കടന്നു.
בַּיּ֣וֹם הַה֗וּא גִּדַּ֤ל יְהוָה֙ אֶת־יְהוֹשֻׁ֔עַ בְּעֵינֵ֖י כָּל־יִשְׂרָאֵ֑ל וַיִּֽרְא֣וּ אֹת֔וֹ כַּאֲשֶׁ֛ר יָרְא֥וּ אֶת־מֹשֶׁ֖ה כָּל־יְמֵ֥י חַיָּֽיו׃ פ 14
അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
וַיֹּ֣אמֶר יְהוָ֔ה אֶל־יְהוֹשֻׁ֖עַ לֵאמֹֽר׃ 15
അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
צַוֵּה֙ אֶת־הַכֹּ֣הֲנִ֔ים נֹשְׂאֵ֖י אֲר֣וֹן הָעֵד֑וּת וְיַעֲל֖וּ מִן־הַיַּרְדֵּֽן׃ 16
യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോൎദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.
וַיְצַ֣ו יְהוֹשֻׁ֔עַ אֶת־הַכֹּהֲנִ֖ים לֵאמֹ֑ר עֲל֖וּ מִן־הַיַּרְדֵּֽן׃ 17
അങ്ങനെ യോശുവ പുരോഹിതന്മാരോടു യോൎദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു.
וַ֠יְהִי כַּעֲל֨וֹת הַכֹּהֲנִ֜ים נֹשְׂאֵ֨י אֲר֤וֹן בְּרִית־יְהוָה֙ מִתּ֣וֹךְ הַיַּרְדֵּ֔ן נִתְּק֗וּ כַּפּוֹת֙ רַגְלֵ֣י הַכֹּהֲנִ֔ים אֶ֖ל הֶחָרָבָ֑ה וַיָּשֻׁ֤בוּ מֵֽי־הַיַּרְדֵּן֙ לִמְקוֹמָ֔ם וַיֵּלְכ֥וּ כִתְמוֹל־שִׁלְשׁ֖וֹם עַל־כָּל־גְּדוֹתָֽיו׃ 18
യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോൎദ്ദാന്റെ നടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാൽ കരെക്കു പൊക്കിവെച്ച ഉടനെ യോൎദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.
וְהָעָ֗ם עָלוּ֙ מִן־הַיַּרְדֵּ֔ן בֶּעָשׂ֖וֹר לַחֹ֣דֶשׁ הָרִאשׁ֑וֹן וַֽיַּחֲנוּ֙ בַּגִּלְגָּ֔ל בִּקְצֵ֖ה מִזְרַ֥ח יְרִיחֽוֹ׃ 19
ഒന്നാം മാസം പത്താം തിയ്യതി ജനം യോൎദ്ദാനിൽനിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.
וְאֵת֩ שְׁתֵּ֨ים עֶשְׂרֵ֤ה הָֽאֲבָנִים֙ הָאֵ֔לֶּה אֲשֶׁ֥ר לָקְח֖וּ מִן־הַיַּרְדֵּ֑ן הֵקִ֥ים יְהוֹשֻׁ֖עַ בַּגִּלְגָּֽל׃ 20
യോൎദ്ദാനിൽനിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ ഗില്ഗാലിൽ നാട്ടി,
וַיֹּ֛אמֶר אֶל־בְּנֵ֥י יִשְׂרָאֵ֖ל לֵאמֹ֑ר אֲשֶׁר֩ יִשְׁאָל֨וּן בְּנֵיכֶ֤ם מָחָר֙ אֶת־אֲבוֹתָ֣ם לֵאמֹ֔ר מָ֖ה הָאֲבָנִ֥ים הָאֵֽלֶּה׃ 21
യിസ്രായേൽമക്കളോടു പറഞ്ഞതു എന്തെന്നാൽ; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കൾ പിതാക്കന്മാരോടു ചോദിച്ചാൽ:
וְהוֹדַעְתֶּ֖ם אֶת־בְּנֵיכֶ֣ם לֵאמֹ֑ר בַּיַּבָּשָׁה֙ עָבַ֣ר יִשְׂרָאֵ֔ל אֶת־הַיַּרְדֵּ֖ן הַזֶּֽה׃ 22
യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി ഈ യോൎദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം.
אֲשֶׁר־הוֹבִישׁ֩ יְהוָ֨ה אֱלֹהֵיכֶ֜ם אֶת־מֵ֧י הַיַּרְדֵּ֛ן מִפְּנֵיכֶ֖ם עַֽד־עָבְרְכֶ֑ם כַּאֲשֶׁ֣ר עָשָׂה֩ יְהוָ֨ה אֱלֹהֵיכֶ֧ם לְיַם־ס֛וּף אֲשֶׁר־הוֹבִ֥ישׁ מִפָּנֵ֖ינוּ עַד־עָבְרֵֽנוּ׃ 23
ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു
לְ֠מַעַן דַּ֜עַת כָּל־עַמֵּ֤י הָאָ֙רֶץ֙ אֶת־יַ֣ד יְהוָ֔ה כִּ֥י חֲזָקָ֖ה הִ֑יא לְמַ֧עַן יְרָאתֶ֛ם אֶת־יְהוָ֥ה אֱלֹהֵיכֶ֖ם כָּל־הַיָּמִֽים׃ ס 24
ഞങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ യോൎദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.

< יְהוֹשֻעַ 4 >