< 1 דִּבְרֵי הַיָּמִים 15 >
וַיַּֽעַשׂ־ל֥וֹ בָתִּ֖ים בְּעִ֣יר דָּוִ֑יד וַיָּ֤כֶן מָקוֹם֙ לַֽאֲר֣וֹן הָֽאֱלֹהִ֔ים וַיֶּט־ל֖וֹ אֹֽהֶל׃ | 1 |
അവൻ തനിക്കു ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.
אָ֚ז אָמַ֣ר דָּוִ֔יד לֹ֤א לָשֵׂאת֙ אֶת־אֲר֣וֹן הָֽאֱלֹהִ֔ים כִּ֖י אִם־הַלְוִיִּ֑ם כִּי־בָ֣ם ׀ בָּחַ֣ר יְהוָ֗ה לָשֵׂ֞את אֶת־אֲר֧וֹן יְהוָ֛ה וּֽלְשָׁרְת֖וֹ עַד־עוֹלָֽם׃ ס | 2 |
അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷ ചെയ്‌വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.
וַיַּקְהֵ֥ל דָּוִ֛יד אֶת־כָּל־יִשְׂרָאֵ֖ל אֶל־יְרֽוּשָׁלִָ֑ם לְהַעֲלוֹת֙ אֶת־אֲר֣וֹן יְהוָ֔ה אֶל־מְקוֹמ֖וֹ אֲשֶׁר־הֵכִ֥ין לֽוֹ׃ | 3 |
അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാൻ എല്ലായിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി.
וַיֶּאֱסֹ֥ף דָּוִ֛יד אֶת־בְּנֵ֥י אַֽהֲרֹ֖ן וְאֶת־הַלְוִיִּֽם׃ | 4 |
ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.
לִבְנֵ֖י קְהָ֑ת אוּרִיאֵ֣ל הַשָּׂ֔ר וְאֶחָ֖יו מֵאָ֥ה וְעֶשְׂרִֽים׃ ס | 5 |
കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും
לִבְנֵ֖י מְרָרִ֑י עֲשָׂיָ֣ה הַשָּׂ֔ר וְאֶחָ֖יו מָאתַ֥יִם וְעֶשְׂרִֽים׃ ס | 6 |
മെരാൎയ്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും
לִבְנֵ֖י גֵּרְשׁ֑וֹם יוֹאֵ֣ל הַשָּׂ֔ר וְאֶחָ֖יו מֵאָ֥ה וּשְׁלֹשִֽׁים׃ ס | 7 |
ഗേൎശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും
לִבְנֵ֖י אֱלִֽיצָפָ֑ן שְׁמַֽעְיָ֥ה הַשָּׂ֖ר וְאֶחָ֥יו מָאתָֽיִם׃ ס | 8 |
എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും
לִבְנֵ֖י חֶבְר֑וֹן אֱלִיאֵ֥ל הַשָּׂ֖ר וְאֶחָ֥יו שְׁמוֹנִֽים׃ ס | 9 |
ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും
לִבְנֵ֖י עֻזִּיאֵ֑ל עַמִּינָדָ֣ב הַשָּׂ֔ר וְאֶחָ֕יו מֵאָ֖ה וּשְׁנֵ֥ים עָשָֽׂר׃ ס | 10 |
ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നേ.
וַיִּקְרָ֣א דָוִ֔יד לְצָד֥וֹק וּלְאֶבְיָתָ֖ר הַכֹּֽהֲנִ֑ים וְלַלְוִיִּ֗ם לְאֽוּרִיאֵ֤ל עֲשָׂיָה֙ וְיוֹאֵ֣ל שְׁמַֽעְיָ֔ה וֶאֱלִיאֵ֖ל וְעַמִּינָדָֽב׃ | 11 |
ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവു, യോവേൽ, ശെമയ്യാവു, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു:
וַיֹּ֣אמֶר לָהֶ֔ם אַתֶּ֛ם רָאשֵׁ֥י הָאָב֖וֹת לַלְוִיִּ֑ם הִֽתְקַדְּשׁוּ֙ אַתֶּ֣ם וַאֲחֵיכֶ֔ם וְהַֽעֲלִיתֶ֗ם אֵ֣ת אֲר֤וֹן יְהוָה֙ אֱלֹהֵ֣י יִשְׂרָאֵ֔ל אֶל־הֲכִינ֖וֹתִי לֽוֹ׃ | 12 |
നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊൾവിൻ.
כִּ֛י לְמַבָּרִ֥אשׁוֹנָ֖ה לֹ֣א אַתֶּ֑ם פָּרַ֨ץ יְהוָ֤ה אֱלֹהֵ֙ינוּ֙ בָּ֔נוּ כִּי־לֹ֥א דְרַשְׁנֻ֖הוּ כַּמִּשְׁפָּֽט׃ | 13 |
ആദിയിൽ നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.
וַיִּֽתְקַדְּשׁ֔וּ הַכֹּהֲנִ֖ים וְהַלְוִיִּ֑ם לְהַעֲל֕וֹת אֶת־אֲר֥וֹן יְהוָ֖ה אֱלֹהֵ֥י יִשְׂרָאֵֽל׃ | 14 |
അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.
וַיִּשְׂא֣וּ בְנֵֽי־הַלְוִיִּ֗ם אֵ֚ת אֲר֣וֹן הָֽאֱלֹהִ֔ים כַּאֲשֶׁ֛ר צִוָּ֥ה מֹשֶׁ֖ה כִּדְבַ֣ר יְהוָ֑ה בִּכְתֵפָ֥ם בַּמֹּט֖וֹת עֲלֵיהֶֽם׃ פ | 15 |
ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ കൊണ്ടു ചുമന്നു.
וַיֹּ֣אמֶר דָּוִיד֮ לְשָׂרֵ֣י הַלְוִיִּם֒ לְהַֽעֲמִ֗יד אֶת־אֲחֵיהֶם֙ הַמְשֹׁ֣רְרִ֔ים בִּכְלֵי־שִׁ֛יר נְבָלִ֥ים וְכִנֹּר֖וֹת וּמְצִלְתָּ֑יִם מַשְׁמִיעִ֥ים לְהָרִֽים־בְּק֖וֹל לְשִׂמְחָֽה׃ פ | 16 |
പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു.
וַיַּעֲמִ֣ידוּ הַלְוִיִּ֗ם אֵ֚ת הֵימָ֣ן בֶּן־יוֹאֵ֔ל וּמִ֨ן־אֶחָ֔יו אָסָ֖ף בֶּן־בֶּֽרֶכְיָ֑הוּ ס וּמִן־בְּנֵ֤י מְרָרִי֙ אֲחֵיהֶ֔ם אֵיתָ֖ן בֶּן־קֽוּשָׁיָֽהוּ׃ | 17 |
അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാൎയ്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും
וְעִמָּהֶ֖ם אֲחֵיהֶ֣ם הַמִּשְׁנִ֑ים זְכַרְיָ֡הוּ בֵּ֡ן וְיַֽעֲזִיאֵ֡ל וּשְׁמִֽירָמ֡וֹת וִיחִיאֵ֣ל ׀ וְעֻנִּ֡י אֱלִיאָ֡ב וּבְנָיָ֡הוּ וּמַֽעֲשֵׂיָ֡הוּ וּמַתִּתְיָהוּ֩ וֶאֱלִ֨יפְלֵ֜הוּ וּמִקְנֵיָ֨הוּ וְעֹבֵ֥ד אֱדֹ֛ם וִֽיעִיאֵ֖ל הַשֹּׁעֲרִֽים׃ | 18 |
അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖൎയ്യാവു, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽകാവല്ക്കാരായും നിയമിച്ചു.
וְהַמְשֹׁ֣רְרִ֔ים הֵימָ֥ן אָסָ֖ף וְאֵיתָ֑ן בִּמְצִלְתַּ֥יִם נְחֹ֖שֶׁת לְהַשְׁמִֽיעַ׃ | 19 |
സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും
וּזְכַרְיָ֨ה וַעֲזִיאֵ֜ל וּשְׁמִֽירָמ֤וֹת וִֽיחִיאֵל֙ וְעֻנִּ֣י וֶֽאֱלִיאָ֔ב וּמַעֲשֵׂיָ֖הוּ וּבְנָיָ֑הוּ בִּנְבָלִ֖ים עַל־עֲלָמֽוֹת׃ | 20 |
സെഖൎയ്യാവു, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും
וּמַתִּתְיָ֣הוּ וֶאֱלִֽיפְלֵ֗הוּ וּמִקְנֵיָ֙הוּ֙ וְעֹבֵ֣ד אֱדֹ֔ם וִֽיעִיאֵ֖ל וַעֲזַזְיָ֑הוּ בְּכִנֹּר֥וֹת עַל־הַשְּׁמִינִ֖ית לְנַצֵּֽחַ׃ | 21 |
മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ, അസസ്യാവു എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.
וּכְנַנְיָ֥הוּ שַֽׂר־הַלְוִיִּ֖ם בְּמַשָּׂ֑א יָסֹר֙ בַּמַּשָּׂ֔א כִּ֥י מֵבִ֖ין הֽוּא׃ | 22 |
വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമൎത്ഥനായിരുന്നു.
וּבֶֽרֶכְיָה֙ וְאֶלְקָנָ֔ה שֹׁעֲרִ֖ים לָאָרֽוֹן׃ | 23 |
ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന്നു വാതിൽകാവല്ക്കാർ ആയിരുന്നു.
וּשְׁבַנְיָ֡הוּ וְיֽוֹשָׁפָ֡ט וּנְתַנְאֵ֡ל וַעֲמָשַׂ֡י וּ֠זְכַרְיָהוּ וּבְנָיָ֤הוּ וֶֽאֱלִיעֶ֙זֶר֙ הַכֹּ֣הֲנִ֔ים מַחְצְרִים֙ בַּחֲצֹ֣צְר֔וֹת לִפְנֵ֖י אֲר֣וֹן הָֽאֱלֹהִ֑ים וְעֹבֵ֤ד אֱדֹם֙ וִֽיחִיָּ֔ה שֹׁעֲרִ֖ים לָאָרֽוֹן׃ | 24 |
ശെബന്യാവു, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖൎയ്യാവു, ബെനായാവു, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതിൽകാവല്ക്കാർ ആയിരുന്നു.
וַיְהִ֥י דָוִ֛יד וְזִקְנֵ֥י יִשְׂרָאֵ֖ל וְשָׂרֵ֣י הָאֲלָפִ֑ים הַהֹֽלְכִ֗ים לְֽהַעֲל֞וֹת אֶת־אֲר֧וֹן בְּרִית־יְהוָ֛ה מִן־בֵּ֥ית עֹבֵֽד־אֱדֹ֖ם בְּשִׂמְחָֽה׃ ס | 25 |
ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി.
וַֽיְהִי֙ בֶּעְזֹ֣ר הָֽאֱלֹהִ֔ים אֶ֨ת־הַלְוִיִּ֔ם נֹשְׂאֵ֖י אֲר֣וֹן בְּרִית־יְהוָ֑ה וַיִּזְבְּח֥וּ שִׁבְעָֽה־פָרִ֖ים וְשִׁבְעָ֥ה אֵילִֽים׃ | 26 |
യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യൎക്കു ദൈവം സഹായിച്ചതുകൊണ്ടു അവർ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.
וְדָוִ֞יד מְכֻרְבָּ֣ל ׀ בִּמְעִ֣יל בּ֗וּץ וְכָל־הַלְוִיִּם֙ הַנֹּשְׂאִ֣ים אֶת־הָאָר֔וֹן וְהַמְשֹׁ֣רְרִ֔ים וּכְנַנְיָ֛ה הַשַּׂ֥ר הַמַּשָּׂ֖א הַמְשֹֽׁרְרִ֑ים וְעַל־דָּוִ֖יד אֵפ֥וֹד בָּֽד׃ | 27 |
ദാവീദും പെട്ടകവാഹകന്മാരായ ലേവ്യർ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.
וְכָל־יִשְׂרָאֵ֗ל מַעֲלִים֙ אֶת־אֲר֣וֹן בְּרִית־יְהוָ֔ה בִּתְרוּעָה֙ וּבְק֣וֹל שׁוֹפָ֔ר וּבַחֲצֹצְר֖וֹת וּבִמְצִלְתָּ֑יִם מַשְׁמִעִ֕ים בִּנְבָלִ֖ים וְכִנֹּרֽוֹת׃ | 28 |
അങ്ങനെ യിസ്രായേലൊക്കയും ആൎപ്പോടും കാഹളനാദത്തോടും തൂൎയ്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.
וַיְהִ֗י אֲרוֹן֙ בְּרִ֣ית יְהוָ֔ה בָּ֖א עַד־עִ֣יר דָּוִ֑יד וּמִיכַ֨ל בַּת־שָׁא֜וּל נִשְׁקְפָ֣ה ׀ בְּעַ֣ד הַחַלּ֗וֹן וַתֵּ֨רֶא אֶת־הַמֶּ֤לֶךְ דָּוִיד֙ מְרַקֵּ֣ד וּמְשַׂחֵ֔ק וַתִּ֥בֶז ל֖וֹ בְּלִבָּֽהּ׃ פ | 29 |
എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തിൽ എത്തിയപ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ് രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു