< יִרְמְיָהוּ 28 >
וַיְהִ֣י ׀ בַּשָּׁנָ֣ה הַהִ֗יא בְּרֵאשִׁית֙ מַמְלֶ֙כֶת֙ צִדְקִיָּ֣ה מֶֽלֶךְ־יְהוּדָ֔ה בִּשְׁנַת (בַּשָּׁנָה֙) הָֽרְבִעִ֔ית בַּחֹ֖דֶשׁ הַחֲמִישִׁ֑י אָמַ֣ר אֵלַ֡י חֲנַנְיָה֩ בֶן־עַזּ֨וּר הַנָּבִ֜יא אֲשֶׁ֤ר מִגִּבְעֹון֙ בְּבֵ֣ית יְהוָ֔ה לְעֵינֵ֧י הַכֹּהֲנִ֛ים וְכָל־הָעָ֖ם לֵאמֹֽר׃ | 1 |
൧ആ ആണ്ടിൽ, യെഹൂദാ രാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിൽ, നാലാം ആണ്ടിൽ അഞ്ചാം മാസം, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിന്റെയും മുമ്പിൽവച്ച് എന്നോട് പറഞ്ഞതെന്തെന്നാൽ:
כֹּֽה־אָמַ֞ר יְהוָ֧ה צְבָאֹ֛ות אֱלֹהֵ֥י יִשְׂרָאֵ֖ל לֵאמֹ֑ר שָׁבַ֞רְתִּי אֶת־עֹ֖ל מֶ֥לֶךְ בָּבֶֽל׃ | 2 |
൨“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയുന്നു.
בְּעֹ֣וד ׀ שְׁנָתַ֣יִם יָמִ֗ים אֲנִ֤י מֵשִׁיב֙ אֶל־הַמָּקֹ֣ום הַזֶּ֔ה אֶֽת־כָּל־כְּלֵ֖י בֵּ֣ית יְהוָ֑ה אֲשֶׁ֨ר לָקַ֜ח נְבוּכַדנֶאצַּ֤ר מֶֽלֶךְ־בָּבֶל֙ מִן־הַמָּקֹ֣ום הַזֶּ֔ה וַיְבִיאֵ֖ם בָּבֶֽל׃ | 3 |
൩ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്ന് എടുത്ത് ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങൾ സകലവും ഞാൻ രണ്ടു സംവത്സരത്തിനകം ഈ സ്ഥലത്തേക്ക് മടക്കിവരുത്തും;
וְאֶת־יְכָנְיָ֣ה בֶן־יְהֹויָקִ֣ים מֶֽלֶךְ־יְ֠הוּדָה וְאֶת־כָּל־גָּל֨וּת יְהוּדָ֜ה הַבָּאִ֣ים בָּבֶ֗לָה אֲנִ֥י מֵשִׁ֛יב אֶל־הַמָּקֹ֥ום הַזֶּ֖ה נְאֻם־יְהוָ֑ה כִּ֣י אֶשְׁבֹּ֔ר אֶת־עֹ֖ל מֶ֥לֶךְ בָּבֶֽל׃ | 4 |
൪യെഹോയാക്കീമിന്റെ മകൻ യെഹൂദാ രാജാവായ യെഖൊന്യാവിനെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്ക് മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
וַיֹּ֙אמֶר֙ יִרְמְיָ֣ה הַנָּבִ֔יא אֶל־חֲנַנְיָ֖ה הַנָּבִ֑יא לְעֵינֵ֤י הַכֹּֽהֲנִים֙ וּלְעֵינֵ֣י כָל־הָעָ֔ם הָעֹמְדִ֖ים בְּבֵ֥ית יְהוָֽה׃ | 5 |
൫അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞത്:
וַיֹּ֙אמֶר֙ יִרְמְיָ֣ה הַנָּבִ֔יא אָמֵ֕ן כֵּ֖ן יַעֲשֶׂ֣ה יְהוָ֑ה יָקֵ֤ם יְהוָה֙ אֶת־דְּבָרֶ֔יךָ אֲשֶׁ֣ר נִבֵּ֗אתָ לְהָשִׁ֞יב כְּלֵ֤י בֵית־יְהוָה֙ וְכָל־הַגֹּולָ֔ה מִבָּבֶ֖ל אֶל־הַמָּקֹ֥ום הַזֶּֽה׃ | 6 |
൬“ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്ക് മടക്കിവരുത്തുമെന്ന് നീ പ്രവചിച്ച വാക്കുകളെ യഹോവ നിവർത്തിക്കുമാറാകട്ടെ!
אַךְ־שְׁמַֽע־נָא֙ הַדָּבָ֣ר הַזֶּ֔ה אֲשֶׁ֥ר אָנֹכִ֖י דֹּבֵ֣ר בְּאָזְנֶ֑יךָ וּבְאָזְנֵ֖י כָּל־הָעָֽם׃ | 7 |
൭എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്ളുക.
הַנְּבִיאִ֗ים אֲשֶׁ֨ר הָי֧וּ לְפָנַ֛י וּלְפָנֶ֖יךָ מִן־הָֽעֹולָ֑ם וַיִּנָּ֨בְא֜וּ אֶל־אֲרָצֹ֤ות רַבֹּות֙ וְעַל־מַמְלָכֹ֣ות גְּדֹלֹ֔ות לְמִלְחָמָ֖ה וּלְרָעָ֥ה וּלְדָֽבֶר׃ | 8 |
൮എനിക്കും നിനക്കും മുമ്പ് പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ, അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനർത്ഥവും മഹാമാരിയും പ്രവചിച്ചു.
הַנָּבִ֕יא אֲשֶׁ֥ר יִנָּבֵ֖א לְשָׁלֹ֑ום בְּבֹא֙ דְּבַ֣ר הַנָּבִ֗יא יִוָּדַע֙ הַנָּבִ֔יא אֲשֶׁר־שְׁלָחֹ֥ו יְהוָ֖ה בֶּאֱמֶֽת׃ | 9 |
൯സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ യഥാർഥത്തിൽ യഹോവ അയച്ച പ്രവാചകൻ എന്ന് തെളിയും” എന്ന് യിരെമ്യാപ്രവാചകൻ പറഞ്ഞു;
וַיִּקַּ֞ח חֲנַנְיָ֤ה הַנָּבִיא֙ אֶת־הַמֹּוטָ֔ה מֵעַ֕ל צַוַּ֖אר יִרְמְיָ֣ה הַנָּבִ֑יא וַֽיִּשְׁבְּרֵֽהוּ׃ | 10 |
൧൦അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്,
וַיֹּ֣אמֶר חֲנַנְיָה֩ לְעֵינֵ֨י כָל־הָעָ֜ם לֵאמֹ֗ר כֹּה֮ אָמַ֣ר יְהוָה֒ כָּ֣כָה אֶשְׁבֹּ֞ר אֶת־עֹ֣ל ׀ נְבֻֽכַדְנֶאצַּ֣ר מֶֽלֶךְ־בָּבֶ֗ל בְּעֹוד֙ שְׁנָתַ֣יִם יָמִ֔ים מֵעַ֕ל־צַוַּ֖אר כָּל־הַגֹּויִ֑ם וַיֵּ֛לֶךְ יִרְמְיָ֥ה הַנָּבִ֖יא לְדַרְכֹּֽו׃ פ | 11 |
൧൧സകലജനവും കേൾക്കെ; ‘ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജനതകളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ തന്റെ വഴിക്കുപോയി.
וַיְהִ֥י דְבַר־יְהוָ֖ה אֶֽל־יִרְמְיָ֑ה אַ֠חֲרֵי שְׁבֹ֞ור חֲנַנְיָ֤ה הַנָּבִיא֙ אֶת־הַמֹּוטָ֔ה מֵעַ֗ל צַוַּ֛אר יִרְמְיָ֥ה הַנָּבִ֖יא לֵאמֹֽר׃ | 12 |
൧൨ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
הָלֹוךְ֩ וְאָמַרְתָּ֨ אֶל־חֲנַנְיָ֜ה לֵאמֹ֗ר כֹּ֚ה אָמַ֣ר יְהוָ֔ה מֹוטֹ֥ת עֵ֖ץ שָׁבָ֑רְתָּ וְעָשִׂ֥יתָ תַחְתֵּיהֶ֖ן מֹטֹ֥ות בַּרְזֶֽל׃ | 13 |
൧൩നീ ചെന്ന് ഹനന്യാവിനോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന് പകരം നീ ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഉണ്ടാക്കിയിരിക്കുന്നു”.
כִּ֣י כֹֽה־אָמַר֩ יְהוָ֨ה צְבָאֹ֜ות אֱלֹהֵ֣י יִשְׂרָאֵ֗ל עֹ֣ל בַּרְזֶ֡ל נָתַ֜תִּי עַל־צַוַּ֣אר ׀ כָּל־הַגֹּויִ֣ם הָאֵ֗לֶּה לַעֲבֹ֛ד אֶת־נְבֻכַדְנֶאצַּ֥ר מֶֽלֶךְ־בָּבֶ֖ל וַעֲבָדֻ֑הוּ וְגַ֛ם אֶת־חַיַּ֥ת הַשָּׂדֶ֖ה נָתַ֥תִּי לֹֽו׃ | 14 |
൧൪എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഞാൻ ഈ സകലജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു”.
וַיֹּ֨אמֶר יִרְמְיָ֧ה הַנָּבִ֛יא אֶל־חֲנַנְיָ֥ה הַנָּבִ֖יא שְׁמַֽע־נָ֣א חֲנַנְיָ֑ה לֹֽא־שְׁלָחֲךָ֣ יְהוָ֔ה וְאַתָּ֗ה הִבְטַ֛חְתָּ אֶת־הָעָ֥ם הַזֶּ֖ה עַל־שָֽׁקֶר׃ | 15 |
൧൫പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട്: “ഹനന്യാവേ, കേൾക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ വ്യാജത്തിൽ ആശ്രയിക്കുമാറാക്കുന്നു”.
לָכֵ֗ן כֹּ֚ה אָמַ֣ר יְהוָ֔ה הִנְנִי֙ מְשַֽׁלֵּֽחֲךָ֔ מֵעַ֖ל פְּנֵ֣י הָאֲדָמָ֑ה הַשָּׁנָה֙ אַתָּ֣ה מֵ֔ת כִּֽי־סָרָ֥ה דִבַּ֖רְתָּ אֶל־יְהוָֽה׃ | 16 |
൧൬അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
וַיָּ֛מָת חֲנַנְיָ֥ה הַנָּבִ֖יא בַּשָּׁנָ֣ה הַהִ֑יא בַּחֹ֖דֶשׁ הַשְּׁבִיעִֽי׃ פ | 17 |
൧൭അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നെ ഏഴാം മാസത്തിൽ മരിച്ചു.