< 2 שְׁמוּאֵל 3 >

וַתְּהִ֤י הַמִּלְחָמָה֙ אֲרֻכָּ֔ה בֵּ֚ין בֵּ֣ית שָׁא֔וּל וּבֵ֖ין בֵּ֣ית דָּוִ֑ד וְדָוִד֙ הֹלֵ֣ךְ וְחָזֵ֔ק וּבֵ֥ית שָׁא֖וּל הֹלְכִ֥ים וְדַלִּֽים׃ ס 1
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ ദീർഘകാലം യുദ്ധം നടന്നു. ദാവീദ് മേൽക്കുമേൽ ശക്തി പ്രാപിച്ചുവന്നു; ശൗലിന്റെപക്ഷം കൂടുതൽ കൂടുതൽ ക്ഷയിച്ചുകൊണ്ടിരുന്നു.
וַיֵּלְדוּ (וַיִּוָּלְד֧וּ) לְדָוִ֛ד בָּנִ֖ים בְּחֶבְרֹ֑ון וַיְהִ֤י בְכֹורֹו֙ אַמְנֹ֔ון לַאֲחִינֹ֖עַם הַיִּזְרְעֵאלִֽת׃ 2
ഹെബ്രോനിൽവെച്ചു ദാവീദിനു പുത്രന്മാർ ജനിച്ചു: അദ്ദേഹത്തിന്റെ ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു.
וּמִשְׁנֵ֣הוּ כִלְאָ֔ב לַאֲבִיגֵל (לַאֲ‌ֽבִיגַ֕יִל) אֵ֖שֶׁת נָבָ֣ל הַֽכַּרְמְלִ֑י וְהַשְּׁלִשִׁי֙ אַבְשָׁלֹ֣ום בֶּֽן־מַעֲכָ֔ה בַּת־תַּלְמַ֖י מֶ֥לֶךְ גְּשֽׁוּר׃ 3
രണ്ടാമൻ കർമേൽക്കാരനായ നാബാലിന്റെ വിധവയായ അബീഗയിലിൽ ജനിച്ച കിലെയാബ്. മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം.
וְהָרְבִיעִ֖י אֲדֹנִיָּ֣ה בֶן־חַגִּ֑ית וְהַחֲמִישִׁ֖י שְׁפַטְיָ֥ה בֶן־אֲבִיטָֽל׃ 4
നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്. അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്.
וְהַשִּׁשִּׁ֣י יִתְרְעָ֔ם לְעֶגְלָ֖ה אֵ֣שֶׁת דָּוִ֑ד אֵ֛לֶּה יֻלְּד֥וּ לְדָוִ֖ד בְּחֶבְרֹֽון׃ פ 5
ആറാമൻ ദാവീദിന്റെ ഭാര്യയായ എഗ്ലായിൽ ജനിച്ച യിത്‌രെയാം. ഇവരാണ് ദാവീദിന് ഹെബ്രോനിൽവെച്ചു ജനിച്ച മക്കൾ.
וַיְהִ֗י בִּֽהְיֹות֙ הַמִּלְחָמָ֔ה בֵּ֚ין בֵּ֣ית שָׁא֔וּל וּבֵ֖ין בֵּ֣ית דָּוִ֑ד וְאַבְנֵ֛ר הָיָ֥ה מִתְחַזֵּ֖ק בְּבֵ֥ית שָׁאֽוּל׃ 6
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ യുദ്ധം നടന്നിരുന്നകാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തനിക്കുള്ള പദവി ദൃഢതരമാക്കിക്കൊണ്ടിരുന്നു.
וּלְשָׁא֣וּל פִּלֶ֔גֶשׁ וּשְׁמָ֖הּ רִצְפָּ֣ה בַת־אַיָּ֑ה וַיֹּ֙אמֶר֙ אֶל־אַבְנֵ֔ר מַדּ֥וּעַ בָּ֖אתָה אֶל־פִּילֶ֥גֶשׁ אָבִֽי׃ 7
അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ശൗലിനുണ്ടായിരുന്നു. “എന്റെ പിതാവിന്റെ വെപ്പാട്ടിയായ സ്ത്രീയെ സ്വീകരിച്ചതെന്തിന്?” എന്ന് ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു.
וַיִּחַר֩ לְאַבְנֵ֨ר מְאֹ֜ד עַל־דִּבְרֵ֣י אִֽישׁ־בֹּ֗שֶׁת וַיֹּ֙אמֶר֙ הֲרֹ֨אשׁ כֶּ֥לֶב אָנֹ֘כִי֮ אֲשֶׁ֣ר לִֽיהוּדָה֒ הַיֹּ֨ום אֶֽעֱשֶׂה־חֶ֜סֶד עִם־בֵּ֣ית ׀ שָׁא֣וּל אָבִ֗יךָ אֶל־אֶחָיו֙ וְאֶל־מֵ֣רֵעֵ֔הוּ וְלֹ֥א הִמְצִיתִ֖ךָ בְּיַד־דָּוִ֑ד וַתִּפְקֹ֥ד עָלַ֛י עֲוֹ֥ן הָאִשָּׁ֖ה הַיֹּֽום׃ 8
ഈശ്-ബോശെത്തിന്റെ വാക്കുകൾമൂലം അബ്നേർ അത്യന്തം കുപിതനായി; അദ്ദേഹം മറുപടി പറഞ്ഞു: “യെഹൂദാപക്ഷത്തുള്ള ഒരു നായുടെ തലയാണു ഞാനെന്നു താങ്കൾ ധരിച്ചിരിക്കുന്നോ? ഞാൻ ഇന്നും താങ്കളുടെ പിതാവായ ശൗലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്നേഹിതന്മാരോടും കൂറുള്ളവനായിരിക്കുന്നു. ഞാൻ താങ്കളെ ദാവീദിന്റെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുത്തിട്ടില്ല. എന്നിട്ടും ഈ സ്ത്രീയുടെപേരിൽ താങ്കൾ എന്നിൽ ഒരു കുറ്റം ആരോപിക്കുകയാണോ!
כֹּֽה־יַעֲשֶׂ֤ה אֱלֹהִים֙ לְאַבְנֵ֔ר וְכֹ֖ה יֹסִ֣יף לֹ֑ו כִּ֗י כַּאֲשֶׁ֨ר נִשְׁבַּ֤ע יְהוָה֙ לְדָוִ֔ד כִּֽי־כֵ֖ן אֶֽעֱשֶׂה־לֹּֽו׃ 9
രാജത്വം ശൗലിന്റെ ഗൃഹത്തിൽനിന്നു മാറ്റി ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബാവരെ സകല ഇസ്രായേലിലും യെഹൂദ്യയിലും സുസ്ഥിരമാക്കുമെന്ന് യഹോവ ദാവീദിനോടു ശപഥംചെയ്തിരിക്കുന്നു. ഞാൻ ദാവീദിനുവേണ്ടി പ്രവർത്തിച്ച് അതു സഫലമാക്കിത്തീർക്കുന്നില്ലെങ്കിൽ ദൈവം അബ്നേരിന് അർഹിക്കുന്നതും അതിലധികവുമായ ശിക്ഷ നൽകട്ടെ!”
לְהַֽעֲבִ֥יר הַמַּמְלָכָ֖ה מִבֵּ֣ית שָׁא֑וּל וּלְהָקִ֞ים אֶת־כִּסֵּ֣א דָוִ֗ד עַל־יִשְׂרָאֵל֙ וְעַל־יְהוּדָ֔ה מִדָּ֖ן וְעַד־בְּאֵ֥ר שָֽׁבַע׃ 10
וְלֹֽא־יָכֹ֣ל עֹ֔וד לְהָשִׁ֥יב אֶת־אַבְנֵ֖ר דָּבָ֑ר מִיִּרְאָתֹ֖ו אֹתֹֽו׃ ס 11
ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെട്ടിരുന്നു. അതിനാൽ പിന്നെ ഒരു വാക്കുപോലും പറയാൻ അദ്ദേഹം ധൈര്യപ്പെട്ടില്ല.
וַיִּשְׁלַח֩ אַבְנֵ֨ר מַלְאָכִ֧ים ׀ אֶל־דָּוִ֛ד תַּחַתֹו (תַּחְתָּ֥יו) לֵאמֹ֖ר לְמִי־אָ֑רֶץ לֵאמֹ֗ר כָּרְתָ֤ה בְרִֽיתְךָ֙ אִתִּ֔י וְהִנֵּה֙ יָדִ֣י עִמָּ֔ךְ לְהָסֵ֥ב אֵלֶ֖יךָ אֶת־כָּל־יִשְׂרָאֵֽל׃ 12
അതിനുശേഷം അബ്നേർ ദൂതന്മാരെ അയച്ച് ദാവീദിനോട് ഇപ്രകാരം പറയിച്ചു: “ദേശം ആർക്കുള്ളത്? ഞാനുമായി ഒരു ഉടമ്പടി ചെയ്യുക! എന്നാൽ സകല ഇസ്രായേലിനെയും അങ്ങയുടെ പക്ഷത്താക്കുന്നതിന് ഞാൻ അങ്ങയെ തുണയ്ക്കാം.”
וַיֹּ֣אמֶר טֹ֔וב אֲנִ֕י אֶכְרֹ֥ת אִתְּךָ֖ בְּרִ֑ית אַ֣ךְ דָּבָ֣ר אֶחָ֡ד אָנֹכִי֩ שֹׁאֵ֨ל מֵאִתְּךָ֤ לֵאמֹר֙ לֹא־תִרְאֶ֣ה אֶת־פָּנַ֔י כִּ֣י ׀ אִם־לִפְנֵ֣י הֱבִיאֲךָ֗ אֵ֚ת מִיכַ֣ל בַּת־שָׁא֔וּל בְּבֹאֲךָ֖ לִרְאֹ֥ות אֶת־פָּנָֽי׃ ס 13
ദാവീദ് മറുപടികൊടുത്തു: “കൊള്ളാം; ഞാൻ താങ്കളുമായി ഒരു ഉടമ്പടി ചെയ്യാം. എന്നാൽ ഒരു കാര്യം ഞാൻ ആവശ്യപ്പെടുന്നു. താങ്കൾ എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ സന്നിധിയിൽ വരരുത്.”
וַיִּשְׁלַ֤ח דָּוִד֙ מַלְאָכִ֔ים אֶל־אִֽישׁ־בֹּ֥שֶׁת בֶּן־שָׁא֖וּל לֵאמֹ֑ר תְּנָ֤ה אֶת־אִשְׁתִּי֙ אֶת־מִיכַ֔ל אֲשֶׁר֙ אֵרַ֣שְׂתִּי לִ֔י בְּמֵאָ֖ה עָרְלֹ֥ות פְּלִשְׁתִּֽים׃ 14
പിന്നെ ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇപ്രകാരം ആവശ്യപ്പെട്ടു: “നൂറു ഫെലിസ്ത്യരുടെ അഗ്രചർമം വിലയായിക്കൊടുത്ത് ഞാൻ വിവാഹനിശ്ചയം ചെയ്ത, എന്റെ ഭാര്യ മീഖളിനെ ഏൽപ്പിച്ചുതരിക.”
וַיִּשְׁלַח֙ אִ֣ישׁ בֹּ֔שֶׁת וַיִּקָּחֶ֖הָ מֵ֣עִֽם אִ֑ישׁ מֵעִ֖ם פַּלְטִיאֵ֥ל בֶּן־לוּשׁ (לָֽיִשׁ)׃ 15
അങ്ങനെ ഈശ്-ബോശെത്ത് കൽപ്പനകൊടുത്ത്, അവളുടെ ഭർത്താവും ലയീശിന്റെ മകനുമായ ഫല്തിയേലിന്റെ അടുത്തുനിന്നു മീഖളിനെ വരുത്തി.
וַיֵּ֨לֶךְ אִתָּ֜הּ אִישָׁ֗הּ הָלֹ֧וךְ וּבָכֹ֛ה אַחֲרֶ֖יהָ עַד־בַּֽחֻרִ֑ים וַיֹּ֨אמֶר אֵלָ֥יו אַבְנֵ֛ר לֵ֥ךְ שׁ֖וּב וַיָּשֹֽׁב׃ 16
എന്നാൽ അവളുടെ ഭർത്താവായ ഫല്തിയേൽ കരഞ്ഞുകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. “ഭവനത്തിലേക്കു മടങ്ങിപ്പോകുക,” എന്ന് അബ്നേർ അയാളോട് ആജ്ഞാപിച്ചു; അയാൾ മടങ്ങിപ്പോകുകയും ചെയ്തു.
וּדְבַר־אַבְנֵ֣ר הָיָ֔ה עִם־זִקְנֵ֥י יִשְׂרָאֵ֖ל לֵאמֹ֑ר גַּם־תְּמֹול֙ גַּם־שִׁלְשֹׁ֔ם הֱיִיתֶ֞ם מְבַקְשִׁ֧ים אֶת־דָּוִ֛ד לְמֶ֖לֶךְ עֲלֵיכֶֽם׃ 17
അബ്നേർ ഇസ്രായേലിലെ ഗോത്രത്തലവന്മാരുമായി കൂടിയാലോചിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “കുറച്ചുനാളായി ദാവീദിനെ നിങ്ങളുടെ രാജാവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നല്ലോ!
וְעַתָּ֖ה עֲשׂ֑וּ כִּ֣י יְהוָ֗ה אָמַ֤ר אֶל־דָּוִד֙ לֵאמֹ֔ר בְּיַ֣ד ׀ דָּוִ֣ד עַבְדִּ֗י הֹושִׁ֜יעַ אֶת־עַמִּ֤י יִשְׂרָאֵל֙ מִיַּ֣ד פְּלִשְׁתִּ֔ים וּמִיַּ֖ד כָּל־אֹיְבֵיהֶֽם׃ 18
‘എന്റെ ദാസനായ ദാവീദിനെക്കൊണ്ട് ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നും അവരുടെ സകലശത്രുക്കളുടെയും കൈയിൽനിന്നും വിടുവിക്കും,’ എന്ന് യഹോവ ദാവീദിനോടു വാഗ്ദാനംചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽത്തന്നെ ചെയ്യുക.”
וַיְדַבֵּ֥ר גַּם־אַבְנֵ֖ר בְּאָזְנֵ֣י בִנְיָמִ֑ין וַיֵּ֣לֶךְ גַּם־אַבְנֵ֗ר לְדַבֵּ֞ר בְּאָזְנֵ֤י דָוִד֙ בְּחֶבְרֹ֔ון אֵ֤ת כָּל־אֲשֶׁר־טֹוב֙ בְּעֵינֵ֣י יִשְׂרָאֵ֔ל וּבְעֵינֵ֖י כָּל־בֵּ֥ית בִּנְיָמִֽן׃ 19
അബ്നേർ ബെന്യാമീന്യരോടും വ്യക്തിപരമായി സംസാരിച്ചു. ഇതിനെത്തുടർന്ന് ഇസ്രായേലും ബെന്യാമീന്റെ സകലഗൃഹവും താത്പര്യപ്പെടുന്ന കാര്യങ്ങളെല്ലാം ദാവീദിനെ അറിയിക്കുന്നതിനായി അദ്ദേഹം ഹെബ്രോനിലേക്കു പോയി.
וַיָּבֹ֨א אַבְנֵ֤ר אֶל־דָּוִד֙ חֶבְרֹ֔ון וְאִתֹּ֖ו עֶשְׂרִ֣ים אֲנָשִׁ֑ים וַיַּ֨עַשׂ דָּוִ֧ד לְאַבְנֵ֛ר וְלַאֲנָשִׁ֥ים אֲשֶׁר־אִתֹּ֖ו מִשְׁתֶּֽה׃ 20
അബ്നേരും അദ്ദേഹത്തോടൊപ്പം ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുത്തെത്തി. ദാവീദ് അദ്ദേഹത്തിനും ആൾക്കാർക്കുംവേണ്ടി ഒരു വിരുന്നൊരുക്കി.
וַיֹּ֣אמֶר אַבְנֵ֣ר אֶל־דָּוִ֡ד אָק֣וּמָה ׀ וְֽאֵלֵ֡כָה וְאֶקְבְּצָה֩ אֶל־אֲדֹנִ֨י הַמֶּ֜לֶךְ אֶת־כָּל־יִשְׂרָאֵ֗ל וְיִכְרְת֤וּ אִתְּךָ֙ בְּרִ֔ית וּמָ֣לַכְתָּ֔ בְּכֹ֥ל אֲשֶׁר־תְּאַוֶּ֖ה נַפְשֶׁ֑ךָ וַיְּשַׁלַּ֥ח דָּוִ֛ד אֶת־אַבְנֵ֖ר וַיֵּ֥לֶךְ בְּשָׁלֹֽום׃ 21
അപ്പോൾ അബ്നേർ ദാവീദിനോടു പറഞ്ഞു: “ഞാൻ വേഗം പോകട്ടെ! ഞാൻ ചെന്ന് എന്റെ യജമാനനായ രാജാവിനുവേണ്ടി സകല ഇസ്രായേലിനെയും കൂട്ടിവരുത്താം. അവർ അങ്ങയോട് ഉടമ്പടി ചെയ്യട്ടെ! അങ്ങ് ആഗ്രഹിക്കുന്നതുപോലെ സകല ഇസ്രായേലിനെയും അങ്ങേക്കു ഭരിക്കുകയും ചെയ്യാം.” അങ്ങനെ ദാവീദ് അബ്നേരിനെ യാത്രയാക്കി. അദ്ദേഹം സമാധാനത്തോടെ മടങ്ങിപ്പോയി.
וְהִנֵּה֩ עַבְדֵ֨י דָוִ֤ד וְיֹואָב֙ בָּ֣א מֵֽהַגְּד֔וּד וְשָׁלָ֥ל רָ֖ב עִמָּ֣ם הֵבִ֑יאוּ וְאַבְנֵ֗ר אֵינֶ֤נּוּ עִם־דָּוִד֙ בְּחֶבְרֹ֔ון כִּ֥י שִׁלְּחֹ֖ו וַיֵּ֥לֶךְ בְּשָׁלֹֽום׃ 22
ആസമയത്താണ് ദാവീദിന്റെ പടയാളികളും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി തിരിച്ചെത്തിയത്. എന്നാൽ ആ സമയത്ത് ദാവീദിനൊപ്പം ഹെബ്രോനിൽ അബ്നേർ ഇല്ലായിരുന്നു. കാരണം ദാവീദ് അദ്ദേഹത്തെ യാത്രയാക്കിയിരുന്നു; അദ്ദേഹം സമാധാനത്തോടെ പോയിക്കഴിഞ്ഞിരുന്നു.
וְיֹואָ֛ב וְכָל־הַצָּבָ֥א אֲשֶׁר־אִתֹּ֖ו בָּ֑אוּ וַיַּגִּ֤דוּ לְיֹואָב֙ לֵאמֹ֔ר בָּֽא־אַבְנֵ֤ר בֶּן־נֵר֙ אֶל־הַמֶּ֔לֶךְ וַֽיְשַׁלְּחֵ֖הוּ וַיֵּ֥לֶךְ בְּשָׁלֹֽום׃ 23
യോവാബും കൂടെയുള്ള പടയാളികളും എത്തിച്ചേർന്നപ്പോൾ നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുത്തു വന്നിരുന്നെന്നും അയാൾ സമാധാനത്തോടെ മടങ്ങിപ്പോയി എന്നും അറിഞ്ഞു.
וַיָּבֹ֤א יֹואָב֙ אֶל־הַמֶּ֔לֶךְ וַיֹּ֖אמֶר מֶ֣ה עָשִׂ֑יתָה הִנֵּה־בָ֤א אַבְנֵר֙ אֵלֶ֔יךָ לָמָּה־זֶּ֥ה שִׁלַּחְתֹּ֖ו וַיֵּ֥לֶךְ הָלֹֽוךְ׃ 24
അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങ് ഈ ചെയ്തതെന്താണ്? നോക്കൂ! അബ്നേർ അങ്ങയുടെ അടുത്തുവന്നു; അങ്ങ് അയാളെ വിട്ടുകളഞ്ഞതെന്ത്? അയാൾ പൊയ്ക്കളഞ്ഞല്ലോ!
יָדַ֙עְתָּ֙ אֶת־אַבְנֵ֣ר בֶּן־נֵ֔ר כִּ֥י לְפַתֹּתְךָ֖ בָּ֑א וְלָדַ֜עַת אֶת־מֹוצָֽאֲךָ֙ וְאֶת־מִבֹואֶךָ (מֹ֣ובָאֶ֔ךָ) וְלָדַ֕עַת אֵ֛ת כָּל־אֲשֶׁ֥ר אַתָּ֖ה עֹשֶֽׂה׃ 25
നേരിന്റെ മകനായ അബ്നേരിനെ അങ്ങ് അറിയുമല്ലോ! അങ്ങയെ ചതിക്കാനും അങ്ങയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അങ്ങയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമാണ് അയാൾ വന്നത്!”
וַיֵּצֵ֤א יֹואָב֙ מֵעִ֣ם דָּוִ֔ד וַיִּשְׁלַ֤ח מַלְאָכִים֙ אַחֲרֵ֣י אַבְנֵ֔ר וַיָּשִׁ֥בוּ אֹתֹ֖ו מִבֹּ֣ור הַסִּרָ֑ה וְדָוִ֖ד לֹ֥א יָדָֽע׃ 26
പിന്നെ യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തുകടന്ന്, അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരാ ജലസംഭരണിയിങ്കൽവെച്ച് അദ്ദേഹത്തെക്കണ്ട് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ ഇതൊന്നും ദാവീദ് അറിഞ്ഞില്ല.
וַיָּ֤שָׁב אַבְנֵר֙ חֶבְרֹ֔ון וַיַּטֵּ֤הוּ יֹואָב֙ אֶל־תֹּ֣וךְ הַשַּׁ֔עַר לְדַּבֵּ֥ר אִתֹּ֖ו בַּשֶּׁ֑לִי וַיַּכֵּ֤הוּ שָׁם֙ הַחֹ֔מֶשׁ וַיָּ֕מָת בְּדַ֖ם עֲשָׂה־אֵ֥ל אָחִֽיו׃ 27
അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ ഒരു രഹസ്യം പറയാനെന്നഭാവേന യോവാബ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പടിവാതിൽക്കലേക്കു മാറിപ്പോയി. അവിടെവെച്ച്, തന്റെ സഹോദരനായ അസാഹേലിന്റെ രക്തത്തിനു പ്രതികാരമായി യോവാബ് അദ്ദേഹത്തെ വയറ്റത്തു കുത്തി; അദ്ദേഹം മരിച്ചുവീണു.
וַיִּשְׁמַ֤ע דָּוִד֙ מֵאַ֣חֲרֵי כֵ֔ן וַיֹּ֗אמֶר נָקִ֨י אָנֹכִ֧י וּמַמְלַכְתִּ֛י מֵעִ֥ם יְהוָ֖ה עַד־עֹולָ֑ם מִדְּמֵ֖י אַבְנֵ֥ר בֶּן־נֵֽר׃ 28
പിന്നീട് ഇതേപ്പറ്റി അറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും ഒരുനാളും യഹോവയുടെ സന്നിധിയിൽ കുറ്റമില്ല.
יָחֻ֙לוּ֙ עַל־רֹ֣אשׁ יֹואָ֔ב וְאֶ֖ל כָּל־בֵּ֣ית אָבִ֑יו וְֽאַל־יִכָּרֵ֣ת מִבֵּ֣ית יֹואָ֡ב זָ֠ב וּמְצֹרָ֞ע וּמַחֲזִ֥יק בַּפֶּ֛לֶךְ וְנֹפֵ֥ל בַּחֶ֖רֶב וַחֲסַר־לָֽחֶם׃ 29
അദ്ദേഹത്തിന്റെ രക്തം യോവാബിന്റെയും അയാളുടെ പിതൃഭവനത്തിന്റെയും തലയിൽ പതിക്കട്ടെ! യോവാബ് ഗൃഹത്തിൽ ഉണങ്ങാത്ത വ്രണമുള്ളവനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്ന വികലാംഗനോ വാളാൽ വീഴുന്നവനോ പട്ടിണിക്കാരനോ ഒരുനാളും ഒഴിയാതിരിക്കട്ടെ!”
וְיֹואָב֙ וַאֲבִישַׁ֣י אָחִ֔יו הָרְג֖וּ לְאַבְנֵ֑ר עַל֩ אֲשֶׁ֨ר הֵמִ֜ית אֶת־עֲשָׂהאֵ֧ל אֲחִיהֶ֛ם בְּגִבְעֹ֖ון בַּמִּלְחָמָֽה׃ פ 30
(ഗിബെയോനിലെ യുദ്ധത്തിൽവെച്ച് അബ്നേർ തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊലപ്പെടുത്തിയതുമൂലം യോവാബും സഹോദരനായ അബീശായിയുംകൂടി അദ്ദേഹത്തെ വധിക്കുകയായിരുന്നു.)
וַיֹּאמֶר֩ דָּוִ֨ד אֶל־יֹואָ֜ב וְאֶל־כָּל־הָעָ֣ם אֲשֶׁר־אִתֹּ֗ו קִרְע֤וּ בִגְדֵיכֶם֙ וְחִגְר֣וּ שַׂקִּ֔ים וְסִפְד֖וּ לִפְנֵ֣י אַבְנֵ֑ר וְהַמֶּ֣לֶךְ דָּוִ֔ד הֹלֵ֖ךְ אַחֲרֵ֥י הַמִּטָּֽה׃ 31
അതിനുശേഷം ദാവീദ് യോവാബിനോടും അദ്ദേഹത്തിന്റെ കൂടെയുള്ള സകലജനത്തോടും പറഞ്ഞു: “നിങ്ങളുടെ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് അബ്നേരിന്റെ മുമ്പിൽ വിലപിച്ചു നടക്കുക.” ദാവീദുരാജാവു ശവമഞ്ചത്തിന്റെ പിന്നിൽ നടന്നിരുന്നു.
וַיִּקְבְּר֥וּ אֶת־אַבְנֵ֖ר בְּחֶבְרֹ֑ון וַיִשָּׂ֧א הַמֶּ֣לֶךְ אֶת־קֹולֹ֗ו וַיֵּבְךְּ֙ אֶל־קֶ֣בֶר אַבְנֵ֔ר וַיִּבְכּ֖וּ כָּל־הָעָֽם׃ פ 32
അവർ അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചു. അബ്നേരിന്റെ ശവകുടീരത്തിൽ രാജാവ് ഉച്ചത്തിൽ വിലപിച്ചു. സകലജനവും വിലപിച്ചു.
וַיְקֹנֵ֥ן הַמֶּ֛לֶךְ אֶל־אַבְנֵ֖ר וַיֹּאמַ֑ר הַכְּמֹ֥ות נָבָ֖ל יָמ֥וּת אַבְנֵֽר׃ 33
അബ്നേരിനെപ്പറ്റി രാജാവ് ഈ വിലാപഗാനം പാടി: “അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടിവന്നത്!
יָדֶ֣ךָ לֹֽא־אֲסֻרֹ֗ות וְרַגְלֶ֙יךָ֙ לֹא־לִנְחֻשְׁתַּ֣יִם הֻגָּ֔שׁוּ כִּנְפֹ֛ול לִפְנֵ֥י בְנֵֽי־עַוְלָ֖ה נָפָ֑לְתָּ וַיֹּסִ֥פוּ כָל־הָעָ֖ם לִבְכֹּ֥ות עָלָֽיו׃ 34
നിന്റെ കരങ്ങൾ ബന്ധിച്ചിരുന്നില്ല, നിന്റെ കാലുകൾക്കു ചങ്ങലയിട്ടിരുന്നില്ല. ദുഷ്ടന്മാരുടെമുമ്പിൽ ഒരുവൻ വീഴുന്നതുപോലെ നീ വീണല്ലോ!” സകലജനവും അവനെക്കുറിച്ച് വീണ്ടും വിലപിച്ചു.
וַיָּבֹ֣א כָל־הָעָ֗ם לְהַבְרֹ֧ות אֶת־דָּוִ֛ד לֶ֖חֶם בְּעֹ֣וד הַיֹּ֑ום וַיִּשָּׁבַ֨ע דָּוִ֜ד לֵאמֹ֗ר כֹּ֣ה יַעֲשֶׂה־לִּ֤י אֱלֹהִים֙ וְכֹ֣ה יֹסִ֔יף כִּ֣י אִם־לִפְנֵ֧י בֹֽוא־הַשֶּׁ֛מֶשׁ אֶטְעַם־לֶ֖חֶם אֹ֥ו כָל־מְאֽוּמָה׃ 35
പിന്നെ അവർ, വന്ന് ഭക്ഷണം കഴിക്കുന്നതിനു ദാവീദിനെ നിർബന്ധിച്ചു. നേരം നന്നേ പകലായിരുന്നു. എന്നാൽ “സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അപ്പമോ മറ്റെന്തെങ്കിലുമോ ഞാൻ ഭക്ഷിക്കുന്നപക്ഷം ഞാൻ അർഹിക്കുന്നവിധവും അതിലധികവും ദൈവം എന്നെ ശിക്ഷിക്കട്ടെ!” എന്നു പറഞ്ഞ് ദാവീദ് ഒരു ശപഥംചെയ്തിരുന്നു.
וְכָל־הָעָ֣ם הִכִּ֔ירוּ וַיִּיטַ֖ב בְּעֵֽינֵיהֶ֑ם כְּכֹל֙ אֲשֶׁ֣ר עָשָׂ֣ה הַמֶּ֔לֶךְ בְּעֵינֵ֥י כָל־הָעָ֖ם טֹֽוב׃ 36
സകലജനവും ഇതു ശ്രദ്ധിച്ചു. രാജാവിന്റെ മറ്റു പ്രവൃത്തികളെല്ലാം അവർക്കു സന്തോഷകരമായിരുന്നതുപോലെ, ഇതും അവർക്കു സന്തോഷകരമായിത്തീർന്നു.
וַיֵּדְע֧וּ כָל־הָעָ֛ם וְכָל־יִשְׂרָאֵ֖ל בַּיֹּ֣ום הַה֑וּא כִּ֣י לֹ֤א הָיְתָה֙ מֵֽהַמֶּ֔לֶךְ לְהָמִ֖ית אֶת־אַבְנֵ֥ר בֶּן־נֵֽר׃ פ 37
നേരിന്റെ മകനായ അബ്നേരിനെ വധിച്ചതിൽ രാജാവിനു യാതൊരു പങ്കുമില്ലായിരുന്നു എന്ന് അങ്ങനെ അവിടെ ഉണ്ടായിരുന്ന സകലജനത്തിനും, ഇസ്രായേല്യർക്ക് മുഴുവനും, ബോധ്യമായി.
וַיֹּ֥אמֶר הַמֶּ֖לֶךְ אֶל־עֲבָדָ֑יו הֲלֹ֣וא תֵדְע֔וּ כִּי־שַׂ֣ר וְגָדֹ֗ול נָפַ֛ל הַיֹּ֥ום הַזֶּ֖ה בְּיִשְׂרָאֵֽל׃ 38
അതിനുശേഷം രാജാവ് തന്റെ ആളുകളോട് ഇപ്രകാരം പറഞ്ഞു: “ഒരു പ്രഭുവും മഹാനുമായ വ്യക്തിയാണ് ഇന്ന് ഇസ്രായേലിൽ വീണുപോയതെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ!
וְאָנֹכִ֨י הַיֹּ֥ום רַךְ֙ וּמָשׁ֣וּחַ מֶ֔לֶךְ וְהָאֲנָשִׁ֥ים הָאֵ֛לֶּה בְּנֵ֥י צְרוּיָ֖ה קָשִׁ֣ים מִמֶּ֑נִּי יְשַׁלֵּ֧ם יְהוָ֛ה לְעֹשֵׂ֥ה הָרָעָ֖ה כְּרָעָתֹֽו׃ פ 39
ഇന്ന്, ഞാൻ, അഭിഷിക്തനായ രാജാവെങ്കിലും ബലഹീനനാണ്. സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എന്റെ വരുതിയിൽ ഒതുങ്ങാത്ത നിഷ്ഠുരന്മാരാണ്. ദുഷ്ടനു തന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം നൽകട്ടെ!”

< 2 שְׁמוּאֵל 3 >