< 1 דִּבְרֵי הַיָּמִים 15 >

וַיַּֽעַשׂ־לֹ֥ו בָתִּ֖ים בְּעִ֣יר דָּוִ֑יד וַיָּ֤כֶן מָקֹום֙ לֽ͏ַאֲרֹ֣ון הֽ͏ָאֱלֹהִ֔ים וַיֶּט־לֹ֖ו אֹֽהֶל׃ 1
അവൻ തനിക്കു ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.
אָ֚ז אָמַ֣ר דָּוִ֔יד לֹ֤א לָשֵׂאת֙ אֶת־אֲרֹ֣ון הֽ͏ָאֱלֹהִ֔ים כִּ֖י אִם־הַלְוִיִּ֑ם כִּי־בָ֣ם ׀ בָּחַ֣ר יְהוָ֗ה לָשֵׂ֞את אֶת־אֲרֹ֧ון יְהוָ֛ה וּֽלְשָׁרְתֹ֖ו עַד־עֹולָֽם׃ ס 2
അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷ ചെയ്‌വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.
וַיַּקְהֵ֥ל דָּוִ֛יד אֶת־כָּל־יִשְׂרָאֵ֖ל אֶל־יְרֽוּשָׁלָ֑͏ִם לְהַעֲלֹות֙ אֶת־אֲרֹ֣ון יְהוָ֔ה אֶל־מְקֹומֹ֖ו אֲשֶׁר־הֵכִ֥ין לֹֽו׃ 3
അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാൻ എല്ലായിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി.
וַיֶּאֱסֹ֥ף דָּוִ֛יד אֶת־בְּנֵ֥י אֽ͏ַהֲרֹ֖ן וְאֶת־הַלְוִיִּֽם׃ 4
ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.
לִבְנֵ֖י קְהָ֑ת אוּרִיאֵ֣ל הַשָּׂ֔ר וְאֶחָ֖יו מֵאָ֥ה וְעֶשְׂרִֽים׃ ס 5
കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും
לִבְנֵ֖י מְרָרִ֑י עֲשָׂיָ֣ה הַשָּׂ֔ר וְאֶחָ֖יו מָאתַ֥יִם וְעֶשְׂרִֽים׃ ס 6
മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും
לִבְנֵ֖י גֵּרְשֹׁ֑ום יֹואֵ֣ל הַשָּׂ֔ר וְאֶחָ֖יו מֵאָ֥ה וּשְׁלֹשִֽׁים׃ ס 7
ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും
לִבְנֵ֖י אֱלִֽיצָפָ֑ן שְׁמַֽעְיָ֥ה הַשָּׂ֖ר וְאֶחָ֥יו מָאתָֽיִם׃ ס 8
എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും
לִבְנֵ֖י חֶבְרֹ֑ון אֱלִיאֵ֥ל הַשָּׂ֖ר וְאֶחָ֥יו שְׁמֹונִֽים׃ ס 9
ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും
לִבְנֵ֖י עֻזִּיאֵ֑ל עַמִּינָדָ֣ב הַשָּׂ֔ר וְאֶחָ֕יו מֵאָ֖ה וּשְׁנֵ֥ים עָשָֽׂר׃ ס 10
ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നേ.
וַיִּקְרָ֣א דָוִ֔יד לְצָדֹ֥וק וּלְאֶבְיָתָ֖ר הַכֹּֽהֲנִ֑ים וְלַלְוִיִּ֗ם לְאֽוּרִיאֵ֤ל עֲשָׂיָה֙ וְיֹואֵ֣ל שְׁמַֽעְיָ֔ה וֶאֱלִיאֵ֖ל וְעַמִּינָדָֽב׃ 11
ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവു, യോവേൽ, ശെമയ്യാവു, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു:
וַיֹּ֣אמֶר לָהֶ֔ם אַתֶּ֛ם רָאשֵׁ֥י הָאָבֹ֖ות לַלְוִיִּ֑ם הִֽתְקַדְּשׁוּ֙ אַתֶּ֣ם וַאֲחֵיכֶ֔ם וְהַֽעֲלִיתֶ֗ם אֵ֣ת אֲרֹ֤ון יְהוָה֙ אֱלֹהֵ֣י יִשְׂרָאֵ֔ל אֶל־הֲכִינֹ֖ותִי לֹֽו׃ 12
നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊൾവിൻ.
כִּ֛י לְמַבָּרִ֥אשֹׁונָ֖ה לֹ֣א אַתֶּ֑ם פָּרַ֨ץ יְהוָ֤ה אֱלֹהֵ֙ינוּ֙ בָּ֔נוּ כִּי־לֹ֥א דְרַשְׁנֻ֖הוּ כַּמִּשְׁפָּֽט׃ 13
ആദിയിൽ നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.
וַיִּֽתְקַדְּשׁ֔וּ הַכֹּהֲנִ֖ים וְהַלְוִיִּ֑ם לְהַעֲלֹ֕ות אֶת־אֲרֹ֥ון יְהוָ֖ה אֱלֹהֵ֥י יִשְׂרָאֵֽל׃ 14
അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.
וַיִּשְׂא֣וּ בְנֵֽי־הַלְוִיִּ֗ם אֵ֚ת אֲרֹ֣ון הָֽאֱלֹהִ֔ים כַּאֲשֶׁ֛ר צִוָּ֥ה מֹשֶׁ֖ה כִּדְבַ֣ר יְהוָ֑ה בִּכְתֵפָ֥ם בַּמֹּטֹ֖ות עֲלֵיהֶֽם׃ פ 15
ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ കൊണ്ടു ചുമന്നു.
וַיֹּ֣אמֶר דָּוִיד֮ לְשָׂרֵ֣י הַלְוִיִּם֒ לְהַֽעֲמִ֗יד אֶת־אֲחֵיהֶם֙ הַמְשֹׁ֣רְרִ֔ים בִּכְלֵי־שִׁ֛יר נְבָלִ֥ים וְכִנֹּרֹ֖ות וּמְצִלְתָּ֑יִם מַשְׁמִיעִ֥ים לְהָרִֽים־בְּקֹ֖ול לְשִׂמְחָֽה׃ פ 16
പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു.
וַיַּעֲמִ֣ידוּ הַלְוִיִּ֗ם אֵ֚ת הֵימָ֣ן בֶּן־יֹואֵ֔ל וּמִ֨ן־אֶחָ֔יו אָסָ֖ף בֶּן־בֶּֽרֶכְיָ֑הוּ ס וּמִן־בְּנֵ֤י מְרָרִי֙ אֲחֵיהֶ֔ם אֵיתָ֖ן בֶּן־קֽוּשָׁיָֽהוּ׃ 17
അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും
וְעִמָּהֶ֖ם אֲחֵיהֶ֣ם הַמִּשְׁנִ֑ים זְכַרְיָ֡הוּ בֵּ֡ן וְיַֽעֲזִיאֵ֡ל וּשְׁמֽ͏ִירָמֹ֡ות וִיחִיאֵ֣ל ׀ וְעֻנִּ֡י אֱלִיאָ֡ב וּבְנָיָ֡הוּ וּמַֽעֲשֵׂיָ֡הוּ וּמַתִּתְיָהוּ֩ וֶאֱלִ֨יפְלֵ֜הוּ וּמִקְנֵיָ֨הוּ וְעֹבֵ֥ד אֱדֹ֛ם וִֽיעִיאֵ֖ל הַשֹּׁעֲרִֽים׃ 18
അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവു, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽകാവല്ക്കാരായും നിയമിച്ചു.
וְהַמְשֹׁ֣רְרִ֔ים הֵימָ֥ן אָסָ֖ף וְאֵיתָ֑ן בִּמְצִלְתַּ֥יִם נְחֹ֖שֶׁת לְהַשְׁמִֽיעַ׃ 19
സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും
וּזְכַרְיָ֨ה וַעֲזִיאֵ֜ל וּשְׁמִֽירָמֹ֤ות וִֽיחִיאֵל֙ וְעֻנִּ֣י וֽ͏ֶאֱלִיאָ֔ב וּמַעֲשֵׂיָ֖הוּ וּבְנָיָ֑הוּ בִּנְבָלִ֖ים עַל־עֲלָמֹֽות׃ 20
സെഖര്യാവു, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും
וּמַתִּתְיָ֣הוּ וֶאֱלִֽיפְלֵ֗הוּ וּמִקְנֵיָ֙הוּ֙ וְעֹבֵ֣ד אֱדֹ֔ם וִֽיעִיאֵ֖ל וַעֲזַזְיָ֑הוּ בְּכִנֹּרֹ֥ות עַל־הַשְּׁמִינִ֖ית לְנַצֵּֽחַ׃ 21
മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഓബേദ്-എദോം, യെയീയേൽ, അസസ്യാവു എന്നിവർ ശെമീനീത്ത് രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.
וּכְנַנְיָ֥הוּ שַֽׂר־הַלְוִיִּ֖ם בְּמַשָּׂ֑א יָסֹר֙ בַּמַּשָּׂ֔א כִּ֥י מֵבִ֖ין הֽוּא׃ 22
വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർത്ഥനായിരുന്നു.
וּבֶֽרֶכְיָה֙ וְאֶלְקָנָ֔ה שֹׁעֲרִ֖ים לָאָרֹֽון׃ 23
ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിന്നു വാതിൽകാവല്ക്കാർ ആയിരുന്നു.
וּשְׁבַנְיָ֡הוּ וְיֹֽושָׁפָ֡ט וּנְתַנְאֵ֡ל וַעֲמָשַׂ֡י וּ֠זְכַרְיָהוּ וּבְנָיָ֤הוּ וֽ͏ֶאֱלִיעֶ֙זֶר֙ הַכֹּ֣הֲנִ֔ים מַחֲצֹצְרִים (מַחְצְרִים֙) בַּחֲצֹ֣צְרֹ֔ות לִפְנֵ֖י אֲרֹ֣ון הֽ͏ָאֱלֹהִ֑ים וְעֹבֵ֤ד אֱדֹם֙ וִֽיחִיָּ֔ה שֹׁעֲרִ֖ים לָאָרֹֽון׃ 24
ശെബന്യാവു, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവു, ബെനായാവു, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതിൽകാവല്ക്കാർ ആയിരുന്നു.
וַיְהִ֥י דָוִ֛יד וְזִקְנֵ֥י יִשְׂרָאֵ֖ל וְשָׂרֵ֣י הָאֲלָפִ֑ים הַהֹֽלְכִ֗ים לְֽהַעֲלֹ֞ות אֶת־אֲרֹ֧ון בְּרִית־יְהוָ֛ה מִן־בֵּ֥ית עֹבֵֽד־אֱדֹ֖ם בְּשִׂמְחָֽה׃ ס 25
ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി.
וֽ͏ַיְהִי֙ בֶּעְזֹ֣ר הֽ͏ָאֱלֹהִ֔ים אֶ֨ת־הַלְוִיִּ֔ם נֹשְׂאֵ֖י אֲרֹ֣ון בְּרִית־יְהוָ֑ה וַיִּזְבְּח֥וּ שִׁבְעָֽה־פָרִ֖ים וְשִׁבְעָ֥ה אֵילִֽים׃ 26
യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യർക്കു ദൈവം സഹായിച്ചതുകൊണ്ടു അവർ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.
וְדָוִ֞יד מְכֻרְבָּ֣ל ׀ בִּמְעִ֣יל בּ֗וּץ וְכָל־הַלְוִיִּם֙ הַנֹּשְׂאִ֣ים אֶת־הָאָרֹ֔ון וְהַמְשֹׁ֣רְרִ֔ים וּכְנַנְיָ֛ה הַשַּׂ֥ר הַמַּשָּׂ֖א הַמְשֹֽׁרְרִ֑ים וְעַל־דָּוִ֖יד אֵפֹ֥וד בָּֽד׃ 27
ദാവീദും പെട്ടകവാഹകന്മാരായ ലേവ്യർ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.
וְכָל־יִשְׂרָאֵ֗ל מַעֲלִים֙ אֶת־אֲרֹ֣ון בְּרִית־יְהוָ֔ה בִּתְרוּעָה֙ וּבְקֹ֣ול שֹׁופָ֔ר וּבַחֲצֹצְרֹ֖ות וּבִמְצִלְתָּ֑יִם מַשְׁמִעִ֕ים בִּנְבָלִ֖ים וְכִנֹּרֹֽות׃ 28
അങ്ങനെ യിസ്രായേലൊക്കയും ആർപ്പോടും കാഹളനാദത്തോടും തൂര്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.
וַיְהִ֗י אֲרֹון֙ בְּרִ֣ית יְהוָ֔ה בָּ֖א עַד־עִ֣יר דָּוִ֑יד וּמִיכַ֨ל בַּת־שָׁא֜וּל נִשְׁקְפָ֣ה ׀ בְּעַ֣ד הַחַלֹּ֗ון וַתֵּ֨רֶא אֶת־הַמֶּ֤לֶךְ דָּוִיד֙ מְרַקֵּ֣ד וּמְשַׂחֵ֔ק וַתִּ֥בֶז לֹ֖ו בְּלִבָּֽהּ׃ פ 29
എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തിൽ എത്തിയപ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌ രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു

< 1 דִּבְרֵי הַיָּמִים 15 >