< Rwĩmbo 2 >
1 Niĩ ndĩ ihũa rĩa Sharoni, ningĩ gĩtoka gĩa ituamba-inĩ.
ഞാൻ ശാരോനിലെ പനിനീർകുസുമം താഴ്വരകളിലെ ശോശന്നപ്പുഷ്പം.
2 O ta gĩtoka kĩrĩ mĩigua-inĩ-rĩ, nĩguo mwendwa wakwa atariĩ arĩ gatagatĩ ka airĩtu arĩa angĩ.
മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ് യുവതികൾക്കിടയിലെ എന്റെ പ്രിയ.
3 O ta mũtĩ wa mũtunda ũrĩ mĩtĩ-inĩ ya gĩthaka-rĩ, nĩguo mũnyendi atariĩ arĩ gatagatĩ ka aanake arĩa angĩ. Ngenagĩra gũikara kĩĩgunyĩ-inĩ gĩake, namo matunda make ngĩmacama njiguaga marĩ mũrĩo.
വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ് യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ. അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു.
4 Nĩandoonyetie nyũmba nene ĩrĩa ĩrĩĩagĩrwo iruga, nayo bendera ĩrĩa ahaicĩtie igũrũ rĩakwa nĩ wendo.
അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു, എന്റെമീതേ പറക്കുന്ന പതാക അവന്റെ സ്നേഹംതന്നെ.
5 Njĩkĩrai hinya na thabibũ iria nyũmithie, mũnjerũhĩrie hinya na matunda, nĩ ũndũ ndĩ mũcuce nĩ wendo.
മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ, ആപ്പിൾകൊണ്ടെന്നെ ഉന്മേഷഭരിതയാക്കൂ, കാരണം ഞാൻ പ്രേമപരവശയായിരിക്കുന്നു.
6 Guoko gwake kwa ũmotho akũigĩte rungu rwa mũtwe wakwa, nakuo guoko gwake kwa ũrĩo gũkaahĩmbĩria.
അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു, അവന്റെ വലതുകരം എന്നെ പുണരുന്നു.
7 Inyuĩ aarĩ a Jerusalemu, ndamwĩhĩtithia na thiiya, na mĩgoma ya thwariga cia werũ-inĩ atĩrĩ: Mũtikoimbuthũre wendo o na kana mũwarahũre, o nginya wĩrirĩrie kwarahũka guo mwene.
ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
8 Ta thikĩrĩria, ũcio nĩ mwendwa wakwa! Ta rora! Ĩĩ nĩwe ũyũ ũroka, akĩrũgaga akĩrĩire irĩma-inĩ, arooka agĩtũrũhaga tũrĩma-inĩ.
കേൾക്കൂ! എന്റെ പ്രിയരേ, പർവതങ്ങളിലൂടെ തുള്ളിച്ചാടിയും കുന്നുകളിലൂടെ കുതിച്ചുചാടിയും എന്റെ പ്രിയൻ ഇതാ വരുന്നു.
9 Mwendwa wakwa ahaana ta thiiya, kana ta thwariga ĩrĩa nyanake. Ta kĩrore! Nĩwe ũũrĩa ũrũngiĩ thuutha wa rũthingo rwitũ, ararorera ndirica-inĩ, agacũthĩrĩria mĩanya-inĩ.
എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു. ജനാലകളിലൂടെ നോക്കിക്കൊണ്ട്, അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു.
10 Mwendwa wakwa aaririe akĩnjĩĩra atĩrĩ, “Mũrata wakwa, o wee mũthaka, ũkĩra tũthiĩ.
എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു, “എന്റെ പ്രിയേ, എഴുന്നേൽക്കൂ, എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.
11 Atĩrĩrĩ! Hĩndĩ ya heho nĩ thiru; nayo mbura nĩĩkĩĩte ĩgatiga kuura.
നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു മഴക്കാലവും മാറിപ്പോയിരിക്കുന്നു.
12 Nĩ hĩndĩ mahũa marakunũka thĩ; ihinda rĩa kũina nĩikinyu, mĩgambo ya ndutura nĩĩraiguuo bũrũri-inĩ witũ.
മണ്ണിൽ മലരുകൾ വിരിയുന്നു; ഗാനാലാപനകാലവും വന്നുചേർന്നിരിക്കുന്നു, പ്രാവുകളുടെ കുറുകലും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13 Mũkũyũ-rĩ, nĩũrutĩte ngũyũ cia mbere; mĩthabibũ ĩrĩa ĩratumũra kĩro nĩĩraruta mũtararĩko wayo wega. Ũkĩra, ũka mũrata wakwa; o wee wakwa mũthaka, ũkĩra tũthiĩ.”
അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു; പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റുവരിക എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.”
14 Ndutura yakwa wee ũrĩ mĩatũka-inĩ ya rwaro rwa ihinga, kũu ciĩhitho-inĩ cia hurũrũka cia irĩma, nyonia ũthiũ waku, ta reke njigue mũgambo waku; nĩ ũndũ mũgambo waku nĩ mwororo, na ũthiũ waku nĩ mũthaka.
പാറപ്പിളർപ്പുകളിൽ, അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ, നിന്റെ മുഖം ഞാനൊന്നു കാണട്ടെ, നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ; കാരണം നിന്റെ സ്വരം മധുരതരവും നിന്റെ മുഖം രമണീയവും ആകുന്നു.
15 Tũnyitĩrei mbwe, o tũbwe tũu tũnini, tũrĩa tũthũkagia mĩgũnda ya mĩthabibũ, o mĩthabibũ ĩyo iitũ ĩratumũra kĩro.
നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ കുറുക്കന്മാരെ ഞങ്ങൾക്കുവേണ്ടി പിടിക്കുവിൻ മുന്തിരിത്തോപ്പുകൾ നശിപ്പിക്കുന്ന ചെറുകുറുനരികളെത്തന്നെ.
16 Mwendwa wakwa nĩ wakwa na niĩ ndĩ wake; arĩithagia kũrĩa kũrĩ itoka.
എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു; അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.
17 Hũndũka nginya rĩrĩa kũrĩĩrura, nacio ciĩruru ciirĩrie. Hũndũka mwendwa wakwa, tuĩka ta thiiya, kana ta thwariga nyanake, ĩrĩ irĩma-inĩ cia Betheri.
ഉഷസ്സു പൊട്ടിവിടർന്ന് ഇരുളിന്റെ നിഴലുകൾ മായുംവരെ, എന്റെ പ്രിയനേ, എന്നിലേക്കണയുക; ഒരു ചെറു കലമാനിനെപ്പോലെയോ പർവതമേടുകളിലെ മാൻകിടാവിനെപ്പോലെയോതന്നെ.