< Thaburi 78 >

1 Thaburi ya Asafu Inyuĩ andũ akwa, iguai ũrutani wakwa; thikĩrĩriai ciugo cia kanua gakwa.
ആസാഫിന്റെ ഒരു ധ്യാനം. എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ; എന്റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ.
2 Ngũtumũra kanua gakwa njarie na ngerekano, ngũgweta maũndũ mahithe, maũndũ ma kuuma o tene:
ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.
3 maũndũ marĩa twanaigua na tũkamenya, o marĩa maithe maitũ maanatwĩra.
നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു.
4 Tũtingĩhitha ciana ciao maũndũ macio; nĩtũrĩĩraga rũciaro rũrĩa rũgooka ũhoro wa ciĩko cia Jehova cia kũmũgoocithia, na ũhoti wake, na magegania marĩa aaneka.
നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
5 Aaheire Jakubu mawatho, na akĩhaanda watho thĩinĩ wa Isiraeli, ũrĩa aathire maithe maitũ atĩ maũrutage ciana ciao,
ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു.
6 nĩguo rũciaro rũrĩa rũgooka thuutha rũkaamenya watho ũcio, o hamwe na ciana iria itaciarĩtwo, nĩguo nacio ikeera ciana ciacio.
വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ, അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും.
7 Hĩndĩ ĩyo ciĩhoke Ngai na ciage kũriganĩrwo nĩ ciĩko ciake, no kũrũmia irũmagie maathani make.
അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും
8 Nacio itikahaane ta maithe macio ma tene, arĩa maarĩ a rũciaro rũremi na rũngʼathia, rũrĩa ngoro ciaruo itaathĩkagĩra Mũrungu, o rũu maroho maaruo mataamwĩhokire.
അവരുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ, ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന് തന്നെ.
9 Andũ a Efiraimu, o na maarĩ na mota ma kũrũa, nĩmahũndũkire mũthenya ũrĩa wa mbaara;
ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
10 matiarũmirie kĩrĩkanĩro kĩao na Ngai, na nĩmaregire kũrũmĩrĩra watho wake.
൧൦അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; കർത്താവിന്റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു.
11 Nĩmariganĩirwo nĩ maũndũ marĩa ekĩte, na makĩriganĩrwo nĩ magegania marĩa aamonetie.
൧൧അവർ ദൈവത്തിന്റെ പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു.
12 Nĩaringire ciama maithe mao makĩĩonagĩra marĩ kũu bũrũri wa Misiri, kũu werũ-inĩ wa Zoani.
൧൨കർത്താവ് ഈജിപ്റ്റ് ദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പൂര്‍വ്വ പിതാക്കന്മാരുടെ കൺമുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു.
13 Aagayanirie iria, akĩmaringia; aatũmire maaĩ marũgame ta rũthingo.
൧൩ദൈവം സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി; കർത്താവ് വെള്ളത്തെ ചിറപോലെ നില്‍ക്കുമാറാക്കി.
14 Mũthenya aamatongoragia na itu, naguo ũtukũ wothe akamatongoria na ũtheri wa mwaki.
൧൪പകൽ സമയത്ത് അവിടുന്ന് മേഘംകൊണ്ടും രാത്രിമുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
15 Nĩatũranirie mahiga kũu werũ-inĩ, na akĩmahe maaĩ maingĩ o ta ma iria;
൧൫ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു.
16 nĩatũmire tũrũũĩ tuume rwaro-inĩ rwa ihiga, na agĩtũma maaĩ matherere ta njũũĩ.
൧൬പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
17 No-o maathiire o na mbere kwĩhĩria Ngai, magĩkĩremera Ũrĩa-ũrĩ-Igũrũ-Mũno marĩ kũu werũ-inĩ.
൧൭എങ്കിലും അവർ കർത്താവിനോട് പാപംചെയ്തു; അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു.
18 Nao makĩgeria Mũrungu makĩendaga, na ũndũ wa gwĩtia irio iria meeriragĩria kũrĩa.
൧൮അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.
19 Magĩũkĩrĩra Ngai na mĩario, makĩũrania atĩrĩ, “Mũrungu no ahote kwara metha werũ-inĩ?
൧൯അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?”
20 Rĩrĩa aagũthire ihiga, maaĩ nĩmatothokire boo, natuo tũrũũĩ tũgĩtherera tũiyũrĩte maaĩ maingĩ. No rĩrĩ, no ahote gũtũhe o na irio? No ahe andũ ake nyama?”
൨൦ദൈവം പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി, സത്യം; “എന്നാൽ അപ്പംകൂടി തരുവാൻ ദൈവത്തിന് കഴിയുമോ? തന്റെ ജനത്തിന് ദൈവം മാംസം വരുത്തി കൊടുക്കുമോ?” എന്ന് പറഞ്ഞു.
21 Rĩrĩa Jehova aiguire ũguo, akĩrakara; agĩtharĩkĩra Jakubu na mwaki wake, namo mangʼũrĩ make magĩũkĩrĩra Isiraeli,
൨൧ആകയാൽ യഹോവ അത് കേട്ട് കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
22 nĩgũkorwo matiigana gwĩtĩkia Ngai, kana kwĩhoka ũhonokania wake.
൨൨അവർ ദൈവത്തിൽ വിശ്വസിക്കുകയും കർത്താവിന്റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ.
23 No rĩrĩ, we nĩathire matu ma igũrũ na akĩhingũra mĩrango ya igũrũ;
൨൩അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24 oirĩirie andũ mana ta mbura marĩe, na akĩmahe ngano ya kũu igũrũ.
൨൪അവർക്ക് തിന്നുവാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്ക് കൊടുത്തു.
25 Andũ makĩrĩa irio cia araika; akĩmahe irio iria ciothe mangĩahotire kũrĩa.
൨൫മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; കർത്താവ് അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
26 O na ningĩ akĩerekeria rũhuho rwa mwena wa irathĩro kuuma igũrũ, na akĩrehithia rũhuho rwa mwena wa gũthini na ũndũ wa hinya wake.
൨൬ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.
27 Akĩmaharũrũkĩria nyama nyingĩ ta rũkũngũ, nyoni cia rĩera-inĩ ciaingĩhĩte ta mũthanga wa iria-inĩ.
൨൭ദൈവം അവർക്ക് പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
28 Agĩtũma igwe thĩinĩ wa kambĩ yao, igĩthiũrũrũkĩria hema ciao.
൨൮അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29 Maarĩire o nginya makĩhũũna, nĩgũkorwo aamaheire kĩrĩa merirĩirie kũrĩa.
൨൯അങ്ങനെ അവർ തിന്ന് തൃപ്തരായി. അവർ ആഗ്രഹിച്ചത് അവിടുന്ന് അവർക്ക് കൊടുത്തു.
30 No matanarĩkia kũrĩa irio icio meriragĩria, o irĩ tũnua-inĩ twao-rĩ,
൩൦അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ,
31 marakara ma Ngai makĩmokĩrĩra; akĩũraga arĩa maarĩ na hinya mũno gatagatĩ kao, akĩniina andũ ethĩ a Isiraeli.
൩൧ദൈവത്തിന്റെ കോപം അവരുടെ മേൽ വന്നു; അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.
32 O na amekĩte ũguo wothe-rĩ, mathiire o na mbere kwĩhia; o na ekĩte magegania make, matiamwĩtĩkirie.
൩൨ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു; ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
33 Nĩ ũndũ ũcio agĩtũma matukũ mao mathire o ũguo tũhũ, na mĩaka yao ĩgĩthira nĩ ihooru rĩa kũmaka.
൩൩അതുകൊണ്ട് ദൈവം അവരുടെ നാളുകളെ ശ്വാസം പോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
34 Rĩrĩa rĩothe Mũrungu ooraga amwe ao nĩmamũmaathaga; mamũrongoragia na makamũcookerera na kĩyo.
൩൪ദൈവം അവരെ കൊല്ലുമ്പോൾ അവർ ദൈവത്തെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.
35 Nao makaririkana atĩ Ngai nĩwe warĩ Rwaro rwao rwa Ihiga, na atĩ Mũrungu Ũrĩa-ũrĩ-Igũrũ-Mũno nĩwe warĩ Mũkũũri wao.
൩൫ദൈവം അവരുടെ പാറ എന്നും അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
36 No-o makeyendithĩrĩria harĩ we na tũnua twao, makamũheenagia na nĩmĩ ciao;
൩൬എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും നാവുകൊണ്ട് ദൈവത്തോട് ഭോഷ്ക് പറയും.
37 ngoro ciao itiarĩ njĩhokeku kũrĩ we, na matiarĩ eehokeku harĩ kĩrĩkanĩro gĩake.
൩൭അവരുടെ ഹൃദയം ദൈവത്തിൽ സ്ഥിരമായിരുന്നില്ല; കർത്താവിന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല.
38 Nowe no aaiyũrĩtwo nĩ tha; akĩmarekera waganu wao, na ndaigana kũmaniina. Kaingĩ na kaingĩ nĩagiragĩrĩria marakara make, na ndaigana kwarahũra mangʼũrĩ make mothe.
൩൮എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു.
39 Nĩaaririkanire atĩ maarĩ o andũ tu, karũhuho karĩa kahĩtũkaga na gaticooke rĩngĩ.
൩൯അവർ കേവലം ജഡം അത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും കർത്താവ് ഓർത്തു.
40 Nĩ maita maingĩ atĩa maamũremagĩra marĩ kũu werũ-inĩ, na makamũiguithia kĩeha marĩ kũu rũngʼũrĩ-inĩ.
൪൦മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു! ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു!
41 Mahinda maingĩ nĩmageririe Mũrungu; maathirĩkirie Ũrĩa-Mũtheru-wa-Isiraeli.
൪൧അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു.
42 Matiaririkanire ũhoti wake: mũthenya ũrĩa aamakũũrire kuuma kũrĩ arĩa maamahinyagĩrĩria,
൪൨ഈജിപ്റ്റിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവിടുത്തെ കയ്യും
43 kana mũthenya ũrĩa onanirie ciama ciake kũu bũrũri wa Misiri, kana magegania make marĩa onanirie kũu werũ-inĩ wa Zoani.
൪൩കർത്താവ് ശത്രുവിന്റെ കയ്യിൽനിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല.
44 Nĩagarũrire njũũĩ cia bũrũri wa Misiri igĩtuĩka thakame; matingĩahotire kũnyua maaĩ ma tũrũũĩ twao.
൪൪ദൈവം അവരുടെ നദികളെയും തോടുകളെയും അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു.
45 Akĩmatũmĩra mĩrumbĩ mĩingĩ ya ngi ikĩmarĩa, o na ciũra iria ciamaanangire.
൪൫ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു.
46 Irio cia mĩgũnda yao aaciheire itono, na maciaro mao akĩmarekereria ngigĩ.
൪൬അവരുടെ വിള അവിടുന്ന് തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
47 Aanangire mĩthabibũ yao na mbura ya mbembe, na mĩkũyũ yao akĩmĩcina na mbaa.
൪൭ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
48 Ngʼombe ciao aaciũragire na mbura ya mbembe, na mahiũ mao akĩmahũũra na ngwa.
൪൮ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു.
49 Aamaitĩrĩirie marakara make mahiũ, na mangʼũrĩ, na marũrũ, na muku: akĩmarekereria mbũtũ ya araika arĩa maniinanaga.
൪൯ദൈവം അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ.
50 Nĩaatemeire marakara make njĩra; ndamahonokirie kũrĩ gĩkuũ, no nĩamarekereirie kũrĩ mũthiro.
൫൦ദൈവം തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു.
51 Akĩũraga marigithathi mothe ma bũrũri wa Misiri, arĩ mo maciaro ma mbere ma mũndũ thĩinĩ wa hema cia Hamu.
൫൧ദൈവം ഈജിപ്റ്റിലെ എല്ലാ കടിഞ്ഞൂലിനെയും ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു.
52 No akĩruta andũ ake kuo ta rũũru; akĩmatongoria o ta ũrĩa mũrĩithi atongoragia ngʼondu magĩtuĩkanĩria kũu werũ-inĩ.
൫൨എന്നാൽ തന്റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി.
53 Aamatongoririe amamenyereire, nĩ ũndũ ũcio matietigĩrire; no thũ ciao ikĩhubĩkanio nĩ iria.
൫൩ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
54 Nĩ ũndũ ũcio akĩmakinyia mũhaka-inĩ wa bũrũri wake ũcio mũtheru, akĩmakinyia bũrũri wa irĩma ũrĩa guoko gwake kwa ũrĩo kwegwatĩire.
൫൪ദൈവം അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.
55 Ningĩ akĩrutũrũra ndũrĩrĩ ciehere mbere yao, na akĩmagaĩra bũrũri ũcio wa ndũrĩrĩ ũtuĩke igai rĩao; akĩhe mĩhĩrĩga ya Isiraeli mĩciĩ yao.
൫൫അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു.
56 No nĩmageririe Ngai na makĩremera Ũrĩa-ũrĩ-Igũrũ-Mũno; matiathikĩrĩirie mawatho make.
൫൬എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല.
57 Nĩmagire wĩhokeku na makĩaga wĩtĩkio o ta maithe mao, makĩaga kwĩhokeka o ta ũta mũgathũku ũrĩa ũtangĩĩhokwo.
൫൭അവർ അവരുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.
58 Nĩmamũrakaririe nĩ ũndũ wa gũkorwo na kũndũ kwao gũtũũgĩru gwa kũhooyagĩra; makĩarahũra ũiru wake nĩ ũndũ wa mĩhianano yao.
൫൮അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു.
59 Rĩrĩa Ngai aamaiguire, nĩarakarire mũno; nake agĩtiganĩria Isiraeli o biũ.
൫൯ദൈവം അത് കേട്ട് ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
60 Agĩthaama Hema-ya-Gũtũnganwo ĩrĩa yarĩ Shilo, hema ĩrĩa aahaandĩte atũũranagie na andũ.
൬൦അതുകൊണ്ട് ദൈവം ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും ഉപേക്ഷിച്ചു.
61 Akĩrekereria ithandũkũ rĩa kĩrĩkanĩro rĩrĩa rĩa hinya wake rĩthaamio, riiri ũcio wake akĩũneana moko-inĩ ma thũ.
൬൧തന്റെ ബലത്തെ പ്രവാസത്തിലും തന്റെ നിയമ പെട്ടകത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു.
62 Andũ ake nao akĩmarekereria rũhiũ rwa njora; nĩarakarĩtio mũno nĩ igai rĩake.
൬൨ദൈവം തന്റെ അവകാശത്തോട് കോപിച്ചു; തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു.
63 Mwaki ũgĩcina aanake ao, nao airĩtu ao makĩaga kũinagĩrwo nyĩmbo cia ũhiki;
൬൩അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല.
64 athĩnjĩri-Ngai ao makĩũragwo na rũhiũ rwa njora, na atumia ao a ndigwa makĩaga kũmacakaĩra.
൬൪അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.
65 Ningĩ Mwathani akĩarahũka ta mũndũ woima toro, ta njamba ya ita ĩgĩũkĩra thuutha wa kũrĩĩo nĩ ndibei.
൬൫അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.
66 Aahũũrire thũ ciake agĩcihũndũra; aaciconorithirie nginya tene.
൬൬ദൈവം തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.
67 Ningĩ akĩrega hema cia Jusufu, na ndathuurire mũhĩrĩga wa Efiraimu;
൬൭എന്നാൽ കർത്താവ് യോസേഫിന്റെ കൂടാരത്തെ ത്യജിച്ച്; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
68 no rĩrĩ, nĩathuurire mũhĩrĩga wa Juda, na Kĩrĩma gĩa Zayuni kĩrĩa endete.
൬൮ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.
69 Nĩaakire handũ harĩa hake haamũre hakĩhaana ta irĩma iria ndaaya, hakĩhaana ta thĩ ĩrĩa aahaandire ĩtũũre ĩrũmĩte nginya tene.
൬൯താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
70 Aathuurire Daudi ndungata yake na akĩmũruta ciugũ-inĩ cia ngʼondu;
൭൦കർത്താവ് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി.
71 akĩmũtigithia kũrĩithia ngʼondu, akĩmutua mũrĩithi wa andũ ake, nĩo mbarĩ ya Jakubu, arĩithagie Isiraeli igai rĩake.
൭൧തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
72 Nake Daudi akĩmarĩithia arĩ na wagĩrĩru wa ngoro; aamatongoragia na ũũgĩ wa moko make.
൭൨അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു; കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.

< Thaburi 78 >