< Thaburi 78 >

1 Thaburi ya Asafu Inyuĩ andũ akwa, iguai ũrutani wakwa; thikĩrĩriai ciugo cia kanua gakwa.
ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം. എന്റെ ജനമേ, എന്റെ ഉപദേശം കേൾക്കുക; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കുക.
2 Ngũtumũra kanua gakwa njarie na ngerekano, ngũgweta maũndũ mahithe, maũndũ ma kuuma o tene:
ഞാൻ സാദൃശ്യകഥ സംസാരിക്കുന്നതിനായി എന്റെ വായ് തുറക്കും; പുരാതനകാലംമുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രഖ്യാപിക്കും—
3 maũndũ marĩa twanaigua na tũkamenya, o marĩa maithe maitũ maanatwĩra.
നാം കേൾക്കുകയും അറിയുകയും നമ്മുടെ പൂർവികർ നമ്മെ അറിയിക്കുകയുംചെയ്ത കാര്യങ്ങൾതന്നെ.
4 Tũtingĩhitha ciana ciao maũndũ macio; nĩtũrĩĩraga rũciaro rũrĩa rũgooka ũhoro wa ciĩko cia Jehova cia kũmũgoocithia, na ũhoti wake, na magegania marĩa aaneka.
നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല; യഹോവയുടെ മഹത്തായ പ്രവൃത്തികളെപ്പറ്റി, അവിടത്തെ ശക്തിയെയും അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികളെയുംപറ്റിയും ഞങ്ങൾ അടുത്ത തലമുറയോട് പ്രസ്താവിക്കും.
5 Aaheire Jakubu mawatho, na akĩhaanda watho thĩinĩ wa Isiraeli, ũrĩa aathire maithe maitũ atĩ maũrutage ciana ciao,
അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും ഇസ്രായേലിൽ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു— നമ്മുടെ പൂർവികരോട് അവരുടെ മക്കൾക്ക് ഉപദേശിച്ചുനൽകണമെന്ന് അവിടന്ന് ആജ്ഞാപിച്ചവതന്നെ—
6 nĩguo rũciaro rũrĩa rũgooka thuutha rũkaamenya watho ũcio, o hamwe na ciana iria itaciarĩtwo, nĩguo nacio ikeera ciana ciacio.
അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും ഇനി ജനിക്കാനിരിക്കുന്ന മക്കളും! അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യും.
7 Hĩndĩ ĩyo ciĩhoke Ngai na ciage kũriganĩrwo nĩ ciĩko ciake, no kũrũmia irũmagie maathani make.
അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും അവിടത്തെ പ്രവൃത്തികൾ മറക്കാതെ അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യും.
8 Nacio itikahaane ta maithe macio ma tene, arĩa maarĩ a rũciaro rũremi na rũngʼathia, rũrĩa ngoro ciaruo itaathĩkagĩra Mũrungu, o rũu maroho maaruo mataamwĩhokire.
അവർ തങ്ങളുടെ പൂർവികരെപ്പോലെ ദുശ്ശാഠ്യമുള്ളവരും മത്സരികളുമായ ഒരു തലമുറയോ അവിശ്വസ്തരും ദൈവത്തോട് കൂറുപുലർത്താത്ത ഹൃദയവുമുള്ള ഒരു തലമുറയോ ആകുകയില്ല.
9 Andũ a Efiraimu, o na maarĩ na mota ma kũrũa, nĩmahũndũkire mũthenya ũrĩa wa mbaara;
എഫ്രയീം വില്ലാളിവീരന്മാർ ആയിരുന്നെങ്കിലും യുദ്ധദിവസത്തിൽ അവർ പിന്തിരിഞ്ഞോടി;
10 matiarũmirie kĩrĩkanĩro kĩao na Ngai, na nĩmaregire kũrũmĩrĩra watho wake.
അവർ ദൈവത്തിന്റെ ഉടമ്പടി പാലിക്കുകയോ അവിടത്തെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുകയോ ചെയ്തില്ല.
11 Nĩmariganĩirwo nĩ maũndũ marĩa ekĩte, na makĩriganĩrwo nĩ magegania marĩa aamonetie.
അവിടന്നു ചെയ്ത പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും അവർ മറന്നു.
12 Nĩaringire ciama maithe mao makĩĩonagĩra marĩ kũu bũrũri wa Misiri, kũu werũ-inĩ wa Zoani.
അവിടന്ന് അവരുടെ പിതാക്കന്മാരുടെമുമ്പാകെ ഈജിപ്റ്റിലെ സോവാൻ സമഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചല്ലോ.
13 Aagayanirie iria, akĩmaringia; aatũmire maaĩ marũgame ta rũthingo.
അവിടന്ന് കടൽ വിഭജിച്ച് അതിലൂടെ അവരെ കടത്തിക്കൊണ്ടുപോയി; അവിടന്ന് ജലപാളികളെ ഒരു മതിൽപോലെ ഉറപ്പിച്ചുനിർത്തി.
14 Mũthenya aamatongoragia na itu, naguo ũtukũ wothe akamatongoria na ũtheri wa mwaki.
പകൽമുഴുവൻ മേഘംകൊണ്ട് അവർക്ക് തണൽ ഒരുക്കി രാത്രിമുഴുവൻ അഗ്നിജ്വാലയിൽനിന്നുള്ള പ്രകാശത്താൽ അവിടന്ന് അവരെ നയിച്ചു.
15 Nĩatũranirie mahiga kũu werũ-inĩ, na akĩmahe maaĩ maingĩ o ta ma iria;
അവിടന്ന് മരുഭൂമിയിൽവെച്ച് പാറകളെ പിളർത്തി ആഴിയിൽനിന്നെന്നപോലെ അവർക്ക് സമൃദ്ധമായി ജലം നൽകി;
16 nĩatũmire tũrũũĩ tuume rwaro-inĩ rwa ihiga, na agĩtũma maaĩ matherere ta njũũĩ.
കടുന്തൂക്കായ പാറകളിൽനിന്ന് അവിടന്ന് അരുവികൾ പുറപ്പെടുവിച്ചു. ആ നീർച്ചാലുകളെ, താഴ്വരയിലേക്ക് നദികൾപോലെ ഒഴുക്കി.
17 No-o maathiire o na mbere kwĩhĩria Ngai, magĩkĩremera Ũrĩa-ũrĩ-Igũrũ-Mũno marĩ kũu werũ-inĩ.
എന്നിട്ടും അവർ അവിടത്തേക്കെതിരേ പാപംചെയ്തുകൊണ്ടിരുന്നു, മരുഭൂമിയിൽവെച്ച് അത്യുന്നതനെതിരേ മത്സരിച്ചുകൊണ്ടിരുന്നു.
18 Nao makĩgeria Mũrungu makĩendaga, na ũndũ wa gwĩtia irio iria meeriragĩria kũrĩa.
തങ്ങൾ ആഗ്രഹിച്ച ഭക്ഷണത്തിനായി അവർ മനഃപൂർവം ദൈവത്തെ പരീക്ഷിച്ചു.
19 Magĩũkĩrĩra Ngai na mĩario, makĩũrania atĩrĩ, “Mũrungu no ahote kwara metha werũ-inĩ?
അവർ ദൈവത്തിനു വിരോധമായി മുറവിളികൂട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “മരുഭൂമിയിൽ നമുക്ക് ഭക്ഷണമേശ ഒരുക്കുന്നതിന് ദൈവത്തിന് കഴിയുമോ?
20 Rĩrĩa aagũthire ihiga, maaĩ nĩmatothokire boo, natuo tũrũũĩ tũgĩtherera tũiyũrĩte maaĩ maingĩ. No rĩrĩ, no ahote gũtũhe o na irio? No ahe andũ ake nyama?”
അവിടന്ന് പാറയെ അടിച്ചു, വെള്ളം പൊട്ടിപ്പുറപ്പെട്ടു അരുവികൾ കവിഞ്ഞൊഴുകി, സത്യം, എന്നാൽ ഞങ്ങൾക്കു ഭക്ഷണംകൂടി നൽകാൻ അവിടത്തേക്കു കഴിയുമോ? അവിടത്തെ ജനത്തിനു മാംസം നൽകുമോ?”
21 Rĩrĩa Jehova aiguire ũguo, akĩrakara; agĩtharĩkĩra Jakubu na mwaki wake, namo mangʼũrĩ make magĩũkĩrĩra Isiraeli,
യഹോവ ഇതു കേട്ടപ്പോൾ രോഷാകുലനായി; അവിടത്തെ കോപാഗ്നി യാക്കോബിനെതിരേയും അവിടത്തെ ക്രോധം ഇസ്രായേലിന്റെനേരേയും കത്തിജ്വലിച്ചു,
22 nĩgũkorwo matiigana gwĩtĩkia Ngai, kana kwĩhoka ũhonokania wake.
അവർ ദൈവത്തിൽ വിശ്വസിക്കുകയോ അവിടത്തെ കരുതലിൽ ആശ്രയിക്കുകയോ ചെയ്യാതിരുന്നതിനാൽത്തന്നെ.
23 No rĩrĩ, we nĩathire matu ma igũrũ na akĩhingũra mĩrango ya igũrũ;
എന്നിട്ടും അവിടന്ന് മീതേയുള്ള ആകാശത്തിന് ഒരു ആജ്ഞ കൊടുത്തു ആകാശത്തിന്റെ കവാടങ്ങൾ തുറന്നു;
24 oirĩirie andũ mana ta mbura marĩe, na akĩmahe ngano ya kũu igũrũ.
അവിടന്ന് ജനത്തിന് ആഹാരമായി മന്ന പൊഴിച്ചു, സ്വർഗീയധാന്യം അവിടന്ന് അവർക്കു നൽകി.
25 Andũ makĩrĩa irio cia araika; akĩmahe irio iria ciothe mangĩahotire kũrĩa.
അവിടന്ന് അവർക്ക് സമൃദ്ധിയായി അയച്ചുകൊടുത്ത ശക്തരുടെ ആഹാരം മനുഷ്യർ ആസ്വദിച്ചു.
26 O na ningĩ akĩerekeria rũhuho rwa mwena wa irathĩro kuuma igũrũ, na akĩrehithia rũhuho rwa mwena wa gũthini na ũndũ wa hinya wake.
അവിടന്ന് ആകാശത്തിൽനിന്ന് കിഴക്കൻകാറ്റിനെ അഴിച്ചുവിട്ടു അവിടത്തെ ശക്തിയാൽ തെക്കൻകാറ്റ് ആഞ്ഞുവീശുകയും ചെയ്തു.
27 Akĩmaharũrũkĩria nyama nyingĩ ta rũkũngũ, nyoni cia rĩera-inĩ ciaingĩhĩte ta mũthanga wa iria-inĩ.
അവരുടെമേൽ അവിടന്ന് പൊടിപോലെ മാംസവും കടൽത്തീരത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിപ്പിച്ചു.
28 Agĩtũma igwe thĩinĩ wa kambĩ yao, igĩthiũrũrũkĩria hema ciao.
അവയെ അവരുടെ പാളയത്തിലേക്ക്, അവരുടെ കൂടാരത്തിനുചുറ്റം പറന്നിറങ്ങുമാറാക്കി.
29 Maarĩire o nginya makĩhũũna, nĩgũkorwo aamaheire kĩrĩa merirĩirie kũrĩa.
മതിയാകുവോളം അവർ ഭക്ഷിച്ചു; അവർ ആഗ്രഹിച്ചതുതന്നെ അവിടന്ന് അവർക്ക് നൽകി.
30 No matanarĩkia kũrĩa irio icio meriragĩria, o irĩ tũnua-inĩ twao-rĩ,
എന്നാൽ അവർ ആഗ്രഹിച്ച ഭക്ഷണം ഭക്ഷിച്ചു തൃപ്തരാകുന്നതിനുമുമ്പ്, അത് അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ,
31 marakara ma Ngai makĩmokĩrĩra; akĩũraga arĩa maarĩ na hinya mũno gatagatĩ kao, akĩniina andũ ethĩ a Isiraeli.
ദൈവകോപം അവർക്കുനേരേ ജ്വലിച്ചു; അവരിലെ കായബലമുള്ളവരെ മരണത്തിനേൽപ്പിച്ചു, ഇസ്രായേലിലെ യുവനിരയെത്തന്നെ അവിടന്ന് ഛേദിച്ചുകളഞ്ഞു.
32 O na amekĩte ũguo wothe-rĩ, mathiire o na mbere kwĩhia; o na ekĩte magegania make, matiamwĩtĩkirie.
എന്നിട്ടുമവർ പാപത്തിൽത്തന്നെ തുടർന്നു; അവിടത്തെ അത്ഭുതങ്ങൾ കണ്ടിട്ടും അവർ വിശ്വസിച്ചില്ല.
33 Nĩ ũndũ ũcio agĩtũma matukũ mao mathire o ũguo tũhũ, na mĩaka yao ĩgĩthira nĩ ihooru rĩa kũmaka.
അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും അവരുടെ സംവത്സരങ്ങൾ ഭീതിയിലാണ്ടുപോകുന്നതിനും അവിടന്ന് സംഗതിയാക്കി.
34 Rĩrĩa rĩothe Mũrungu ooraga amwe ao nĩmamũmaathaga; mamũrongoragia na makamũcookerera na kĩyo.
എപ്പോഴൊക്കെ ദൈവം അവരെ സംഹരിച്ചോ, അപ്പോഴെല്ലാം അവർ അവിടത്തെ അന്വേഷിച്ചു; വളരെ ഗൗരവതരമായിത്തന്നെ അവർ ദൈവത്തെ അന്വേഷിച്ചു.
35 Nao makaririkana atĩ Ngai nĩwe warĩ Rwaro rwao rwa Ihiga, na atĩ Mũrungu Ũrĩa-ũrĩ-Igũrũ-Mũno nĩwe warĩ Mũkũũri wao.
ദൈവമായിരുന്നു തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവമാണ് തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർത്തു.
36 No-o makeyendithĩrĩria harĩ we na tũnua twao, makamũheenagia na nĩmĩ ciao;
എന്നാൽ തങ്ങളുടെ വാകൊണ്ട് അവർ ദൈവത്തോട് മുഖസ്തുതി പറയുകയും നാവുകൊണ്ട് അവർ അവിടത്തോടു വ്യാജം പറയുകയും ചെയ്യുന്നു;
37 ngoro ciao itiarĩ njĩhokeku kũrĩ we, na matiarĩ eehokeku harĩ kĩrĩkanĩro gĩake.
അവരുടെ ഹൃദയം അവിടത്തോട് കൂറുപുലർത്തിയില്ല, അവിടത്തെ ഉടമ്പടിയോട് അവർ വിശ്വസ്തരായിരുന്നതുമില്ല.
38 Nowe no aaiyũrĩtwo nĩ tha; akĩmarekera waganu wao, na ndaigana kũmaniina. Kaingĩ na kaingĩ nĩagiragĩrĩria marakara make, na ndaigana kwarahũra mangʼũrĩ make mothe.
എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു; അവരുടെ അകൃത്യങ്ങൾ അവിടന്ന് ക്ഷമിച്ചു അവിടന്ന് അവരെ നശിപ്പിച്ചതുമില്ല. തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ പലപ്പോഴും തന്റെ കോപത്തെ അടക്കിക്കളഞ്ഞു.
39 Nĩaaririkanire atĩ maarĩ o andũ tu, karũhuho karĩa kahĩtũkaga na gaticooke rĩngĩ.
അവർ കേവലം മാംസംമാത്രം, മടങ്ങിവരാത്തൊരു മന്ദമാരുതൻ എന്ന് അവിടന്ന് ഓർത്തു.
40 Nĩ maita maingĩ atĩa maamũremagĩra marĩ kũu werũ-inĩ, na makamũiguithia kĩeha marĩ kũu rũngʼũrĩ-inĩ.
എത്രയോവട്ടം അവർ മരുഭൂമിയിൽവെച്ച് ദൈവത്തിനെതിരേ മത്സരിച്ചു വിജനദേശത്തുവെച്ച് എത്രയോതവണ അവിടത്തെ ദുഃഖിപ്പിച്ചു!
41 Mahinda maingĩ nĩmageririe Mũrungu; maathirĩkirie Ũrĩa-Mũtheru-wa-Isiraeli.
അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ വിഷമിപ്പിച്ചു.
42 Matiaririkanire ũhoti wake: mũthenya ũrĩa aamakũũrire kuuma kũrĩ arĩa maamahinyagĩrĩria,
അവിടത്തെ ശക്തി അവർ ഓർത്തില്ല— പീഡകരിൽനിന്നും തങ്ങളെ വീണ്ടെടുത്ത ദിവസവും
43 kana mũthenya ũrĩa onanirie ciama ciake kũu bũrũri wa Misiri, kana magegania make marĩa onanirie kũu werũ-inĩ wa Zoani.
ഈജിപ്റ്റിൽ അവിടന്നു ചെയ്ത ചിഹ്നങ്ങളും സോവാൻ സമഭൂമിയിലെ അത്ഭുതങ്ങളും അവർ ഓർത്തില്ല.
44 Nĩagarũrire njũũĩ cia bũrũri wa Misiri igĩtuĩka thakame; matingĩahotire kũnyua maaĩ ma tũrũũĩ twao.
അവരുടെ നദികളെ അവിടന്ന് രക്തമാക്കി; അവരുടെ അരുവികളിൽനിന്ന് അവർക്ക് കുടിക്കാൻ കഴിയാതെയുമായി.
45 Akĩmatũmĩra mĩrumbĩ mĩingĩ ya ngi ikĩmarĩa, o na ciũra iria ciamaanangire.
അവരെ വിഴുങ്ങിക്കളയേണ്ടതിന് അവിടന്ന് ഈച്ചകളുടെ കൂട്ടത്തെ അയച്ചു, തവളക്കൂട്ടങ്ങൾ അവർക്കിടയിൽ നാശം വിതച്ചു.
46 Irio cia mĩgũnda yao aaciheire itono, na maciaro mao akĩmarekereria ngigĩ.
അവരുടെ കൃഷി അവിടന്ന് വിട്ടിലിന് ആഹാരമായും അവരുടെ വിളകൾ വെട്ടുക്കിളികൾക്കും നൽകി.
47 Aanangire mĩthabibũ yao na mbura ya mbembe, na mĩkũyũ yao akĩmĩcina na mbaa.
അവിടന്ന് അവരുടെ മുന്തിരിത്തലകൾ കന്മഴകൊണ്ടു നശിപ്പിക്കുകയും അവരുടെ കാട്ടത്തികളെ ആലിപ്പഴംകൊണ്ടു മൂടുകയും ചെയ്തു.
48 Ngʼombe ciao aaciũragire na mbura ya mbembe, na mahiũ mao akĩmahũũra na ngwa.
കന്മഴകൊണ്ട് അവരുടെ കന്നുകാലിക്കൂട്ടങ്ങളെ തകർത്തു, അവരുടെ മൃഗസമ്പത്ത് ഇടിമിന്നലിന് ഇരയായി.
49 Aamaitĩrĩirie marakara make mahiũ, na mangʼũrĩ, na marũrũ, na muku: akĩmarekereria mbũtũ ya araika arĩa maniinanaga.
അങ്ങയുടെ കോപം അവരുടെമേൽ ആളിക്കത്തി, കുപിതനായ അങ്ങ് അവർക്കുനേരേ, ക്രോധം, അപമാനം, ശത്രുത, എന്നിവയുടെ സംഹാരദൂതഗണത്തെ അഴിച്ചുവിട്ടു.
50 Nĩaatemeire marakara make njĩra; ndamahonokirie kũrĩ gĩkuũ, no nĩamarekereirie kũrĩ mũthiro.
അവിടന്ന് തന്റെ കോപത്തിനൊരു വഴിതുറന്നു; അവരുടെ ജീവനെ മരണത്തിൽനിന്നു മാറ്റിനിർത്തിയില്ല, എന്നാൽ അവരെ അവിടന്ന് മഹാമാരിക്ക് ഏൽപ്പിച്ചുകൊടുത്തു.
51 Akĩũraga marigithathi mothe ma bũrũri wa Misiri, arĩ mo maciaro ma mbere ma mũndũ thĩinĩ wa hema cia Hamu.
ഈജിപ്റ്റിലെ എല്ലാ ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, ഹാമിന്റെ കൂടാരങ്ങളിലെ പൗരുഷത്തിന്റെ പ്രഥമസന്തതികളെത്തന്നെ.
52 No akĩruta andũ ake kuo ta rũũru; akĩmatongoria o ta ũrĩa mũrĩithi atongoragia ngʼondu magĩtuĩkanĩria kũu werũ-inĩ.
എന്നാൽ അവിടന്ന് തന്റെ ജനത്തെ ആട്ടിൻപറ്റത്തെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിലൂടെ ആടുകളെയെന്നപോലെ അവിടന്ന് അവരെ നടത്തി.
53 Aamatongoririe amamenyereire, nĩ ũndũ ũcio matietigĩrire; no thũ ciao ikĩhubĩkanio nĩ iria.
അവിടന്ന് അവരെ സുരക്ഷിതരായി നയിച്ചു, അതുകൊണ്ട് അവർക്ക് ഭയം ഉണ്ടായിരുന്നില്ല; എന്നാൽ സമുദ്രം അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളഞ്ഞു.
54 Nĩ ũndũ ũcio akĩmakinyia mũhaka-inĩ wa bũrũri wake ũcio mũtheru, akĩmakinyia bũrũri wa irĩma ũrĩa guoko gwake kwa ũrĩo kwegwatĩire.
അങ്ങനെ അവിടന്ന് അവരെ വിശുദ്ധനാടിന്റെ അതിരിലേക്ക് ആനയിച്ചു, അവിടത്തെ വലതുകരം അധീനപ്പെടുത്തിയ മലനിരകളിലേക്കുതന്നെ.
55 Ningĩ akĩrutũrũra ndũrĩrĩ ciehere mbere yao, na akĩmagaĩra bũrũri ũcio wa ndũrĩrĩ ũtuĩke igai rĩao; akĩhe mĩhĩrĩga ya Isiraeli mĩciĩ yao.
അവരുടെമുമ്പിലുണ്ടായിരുന്ന ജനതകളെ അവിടന്ന് തുരത്തിയോടിച്ചു അവരുടെ ദേശത്തെ ഒരവകാശമായി അവർക്ക് അളന്നുകൊടുത്തു; ഇസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭവനങ്ങളിൽ വാസമുറപ്പിച്ചുകൊടുത്തു.
56 No nĩmageririe Ngai na makĩremera Ũrĩa-ũrĩ-Igũrũ-Mũno; matiathikĩrĩirie mawatho make.
എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു അത്യുന്നതനെതിരേ മത്സരിച്ചു; അവർ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടർന്നതുമില്ല.
57 Nĩmagire wĩhokeku na makĩaga wĩtĩkio o ta maithe mao, makĩaga kwĩhokeka o ta ũta mũgathũku ũrĩa ũtangĩĩhokwo.
അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു കോട്ടമുള്ള വില്ലുപോലെ അവർ വഞ്ചകരായിത്തീർന്നു.
58 Nĩmamũrakaririe nĩ ũndũ wa gũkorwo na kũndũ kwao gũtũũgĩru gwa kũhooyagĩra; makĩarahũra ũiru wake nĩ ũndũ wa mĩhianano yao.
തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാൽ അവർ അവിടത്തെ അസഹിഷ്ണുതയുള്ളവനാക്കി.
59 Rĩrĩa Ngai aamaiguire, nĩarakarire mũno; nake agĩtiganĩria Isiraeli o biũ.
ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു; ഇസ്രായേലിനെ നിശ്ശേഷം തള്ളിക്കളഞ്ഞു.
60 Agĩthaama Hema-ya-Gũtũnganwo ĩrĩa yarĩ Shilo, hema ĩrĩa aahaandĩte atũũranagie na andũ.
അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു, അവിടന്ന് മനുഷ്യരുടെയിടയിൽ സ്ഥാപിച്ച കൂടാരത്തെത്തന്നെ.
61 Akĩrekereria ithandũkũ rĩa kĩrĩkanĩro rĩrĩa rĩa hinya wake rĩthaamio, riiri ũcio wake akĩũneana moko-inĩ ma thũ.
അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കരങ്ങളിലേക്കും ഏൽപ്പിച്ചുകൊടുത്തു.
62 Andũ ake nao akĩmarekereria rũhiũ rwa njora; nĩarakarĩtio mũno nĩ igai rĩake.
സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു; അവിടന്ന് തന്റെ അവകാശത്തോട് രോഷാകുലനായി.
63 Mwaki ũgĩcina aanake ao, nao airĩtu ao makĩaga kũinagĩrwo nyĩmbo cia ũhiki;
അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു, അവരുടെ യുവതികൾക്ക് വിവാഹഗീതങ്ങൾ ഉണ്ടായതുമില്ല;
64 athĩnjĩri-Ngai ao makĩũragwo na rũhiũ rwa njora, na atumia ao a ndigwa makĩaga kũmacakaĩra.
അവരുടെ പുരോഹിതന്മാർ വാളിനിരയായി, അവരുടെ വിധവമാർക്കു വിലപിക്കാൻ കഴിഞ്ഞതുമില്ല.
65 Ningĩ Mwathani akĩarahũka ta mũndũ woima toro, ta njamba ya ita ĩgĩũkĩra thuutha wa kũrĩĩo nĩ ndibei.
അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു, മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ.
66 Aahũũrire thũ ciake agĩcihũndũra; aaciconorithirie nginya tene.
അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി; അവരെ എന്നെന്നേക്കുമായി ലജ്ജയിലേക്കു തള്ളിവിട്ടു.
67 Ningĩ akĩrega hema cia Jusufu, na ndathuurire mũhĩrĩga wa Efiraimu;
എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു, എഫ്രയീംഗോത്രത്തെ തെരഞ്ഞെടുത്തതുമില്ല;
68 no rĩrĩ, nĩathuurire mũhĩrĩga wa Juda, na Kĩrĩma gĩa Zayuni kĩrĩa endete.
എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ, താൻ സ്നേഹിക്കുന്ന സീയോൻപർവതത്തെ തെരഞ്ഞെടുത്തു.
69 Nĩaakire handũ harĩa hake haamũre hakĩhaana ta irĩma iria ndaaya, hakĩhaana ta thĩ ĩrĩa aahaandire ĩtũũre ĩrũmĩte nginya tene.
അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു, താൻ എന്നേക്കുമായി സ്ഥാപിച്ച ഭൂമിയെ എന്നപോലെതന്നെ.
70 Aathuurire Daudi ndungata yake na akĩmũruta ciugũ-inĩ cia ngʼondu;
അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു, ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു;
71 akĩmũtigithia kũrĩithia ngʼondu, akĩmutua mũrĩithi wa andũ ake, nĩo mbarĩ ya Jakubu, arĩithagie Isiraeli igai rĩake.
ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു, തന്റെ ജനമായ യാക്കോബിന്, തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ.
72 Nake Daudi akĩmarĩithia arĩ na wagĩrĩru wa ngoro; aamatongoragia na ũũgĩ wa moko make.
ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു; കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു.

< Thaburi 78 >