< Thaburi 40 >

1 Thaburi ya Daudi Ndetereire Jehova o ngirĩrĩirie; nake agĩĩthikĩrĩria akĩigua kĩrĩro gĩakwa.
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
2 Nĩ aandutire irima rĩa mũũro, thĩinĩ wa ndoro yarĩ ndenderũ, agĩkinyithia magũrũ makwa igũrũ rĩa rwaro rwa ihiga, na agĩtũma ndĩhaande wega.
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ചുവടുകളെ സ്ഥിരമാക്കി.
3 Eekĩrire rwĩmbo rwerũ kanua-inĩ gakwa, rwĩmbo rwa kũgoocaga Ngai witũ naruo. Andũ aingĩ marĩonaga ũguo magetigĩra, nao makehoka Jehova.
അവിടുന്ന് എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; പലരും അത് കണ്ട് ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും.
4 Kũrathimwo nĩ mũndũ ũrĩa ũtuĩte atĩ arĩĩhokaga o Jehova, na nderĩgagĩrĩra andũ arĩa etĩĩi, o acio marũmagĩrĩra ngai cia maheeni.
യഹോവയെ തന്റെ ആശ്രയമാക്കുകയും നിഗളികളെയും വ്യാജദൈവങ്ങളിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
5 Wee Jehova Ngai wakwa-rĩ, magegania marĩa wĩkĩte nĩ maingĩ. Maũndũ marĩa ũtũbangĩire gũtirĩ mũndũ ũngĩhota gũgũtaarĩria; korwo ndaaria heane ũhoro wamo-rĩ, mangĩkorwo marĩ maingĩ mũno kũmoiga.
എന്റെ ദൈവമായ യഹോവേ, അവിടുന്ന് ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങയുടെ വിചാരങ്ങളും അനവധി ആകുന്നു; അങ്ങേക്ക് തുല്യൻ ആരുമില്ല; ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.
6 Wee-rĩ, ti magongona na maruta weriragĩria, no nĩũũheete matũ ma gũkũigua; maruta ma njino na maruta ma kũhoroheria mehia ti mo maakũbatairie.
ഹനനയാഗവും ഭോജനയാഗവും അവിടുന്ന് ഇച്ഛിച്ചില്ല; അങ്ങ് എന്റെ ചെവികൾ തുറന്നിരിക്കുന്നു. ഹോമയാഗവും പാപയാഗവും അവിടുന്ന് ചോദിച്ചില്ല.
7 Ningĩ ngiuga atĩrĩ, “Niĩ ũyũ haha, nĩndooka, o ta ũrĩa kwandĩkĩtwo ũhoro wakwa ibuku-inĩ rĩa gĩkũnjo.
അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;
8 Niĩ ndĩriragĩria gwĩka wendi waku, Wee Ngai wakwa; watho waku ũrĩ ngoro-inĩ yakwa.”
എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു; അവിടുത്തെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു”.
9 Nyanagĩrĩra ũhoro wa ũthingu ndĩ kĩũngano-inĩ kĩnene; o ta ũrĩa ũũĩ, Wee Jehova, niĩ ndihingaga mĩromo yakwa.
ഞാൻ മഹാസഭയിൽ നീതിയുടെ സുവാർത്ത പ്രസംഗിച്ചു; അധരങ്ങൾ ഞാൻ അടക്കിവച്ചില്ല; യഹോവേ, അവിടുന്ന് അറിയുന്നു.
10 Niĩ ndihithagĩrĩra ũthingu waku ngoro-inĩ yakwa; njaragia ũhoro wa wĩhokeku na ũhonokio waku. Wendo waku na ũhoro waku wa ma ndirĩ ndacihitha kĩũngano kĩrĩa kĩnene.
൧൦ഞാൻ അങ്ങയുടെ നീതി എന്റെ ഹൃദയത്തിൽ മറച്ചു വച്ചില്ല; അവിടുത്തെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; അവിടുത്തെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല.
11 Wee Jehova-rĩ, ndũkagirĩrĩrie tha ciaku inginyĩrĩre; wendo waku na ũhoro waku wa ma irongitagĩra hĩndĩ ciothe.
൧൧യഹോവേ, അങ്ങയുടെ കരുണ അവിടുന്ന് എനിക്ക് അടച്ചുകളയുകയില്ല; അങ്ങയുടെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
12 Nĩgũkorwo mathĩĩna matangĩtarĩka nĩmandigiicĩirie; mehia makwa nĩmanginyĩrĩire, ngaremwo nĩkuona. Maingĩhĩte gũkĩra njuĩrĩ cia mũtwe wakwa, na ngoro yakwa nĩyũrĩtwo nĩ hinya.
൧൨അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു നോക്കുവാൻ കഴിയാത്തവിധം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
13 Wee Jehova-rĩ, ĩtĩkĩra kũũhonokia, Wee Jehova-rĩ, ũka narua ũndeithie.
൧൩യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നണമേ; യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
14 Andũ arĩa othe mendaga kũnjũraga maroconorithio na manyiitwo nĩ kĩrigiicano; arĩa othe mendaga nyanangwo marocooka na thuutha maconokete.
൧൪എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
15 Andũ arĩa maathekagĩrĩra makiugaga atĩrĩ, “Haiya! Haiya!” Maroiyũrwo nĩ ihooru nĩ ũndũ wa thoni ciao.
൧൫“നന്നായി, നന്നായി” എന്ന് എന്നോട് പറയുന്നവർ അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ.
16 No arĩa makũrongoragia marokena na macanjamũke nĩ ũndũ waku; arĩa mendete ũhonokio waku marotũũra moigaga atĩrĩ, “Jehova arotũgĩrio!”
൧൬അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അവിടുത്തെ സന്നിധിയിൽ ആനന്ദിച്ച് സന്തോഷിക്കട്ടെ; അങ്ങയുടെ രക്ഷയിൽ പ്രിയപ്പെടുന്നവർ “യഹോവ എത്ര മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.
17 No rĩrĩ, niĩ ndĩ mũthĩĩni na mũbatari; Mwathani arondirikana. Wee nĩwe ũteithio wakwa na mũndeithũri; Wee Ngai wakwa-rĩ, hiuha ũkĩndeithie.
൧൭ഞാൻ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു; അവിടുന്ന് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.

< Thaburi 40 >