< Thaburi 106 >
1 Goocai Jehova. Cookeriai Jehova ngaatho, nĩgũkorwo nĩ mwega; wendo wake ũtũũraga nginya tene.
യഹോവയെ വാഴ്ത്തുക. യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
2 Nũũ ũngiuga ciĩko cia hinya cia Jehova, kana aanĩrĩre kũna ũgooci wake wothe?
യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ അവിടത്തെ സ്തുതി ഘോഷിക്കുന്നതിനോ ആർക്കു കഴിയും?
3 Kũrathimwo-rĩ, nĩ arĩa marũmagia kĩhooto, arĩa meekaga ũrĩa kwagĩrĩire hĩndĩ ciothe.
ന്യായം പാലിക്കുന്നവർ അനുഗൃഹീതർ, എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ.
4 Ndirikanaga, Wee Jehova, hĩndĩ ĩrĩa ũgwĩka andũ aku wega, ũndeithagie rĩrĩa ũkũmahonokia,
യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ, അവിടത്തെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ,
5 nĩguo ngenagĩre ũgaacĩru wa andũ aku athuure, nĩguo ngwatanagĩre gĩkeno-inĩ kĩa rũrĩrĩ rwaku, na nyiitanagĩre na igai rĩaku tũgĩkũgooca.
അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും. അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ, അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ.
6 Ithuĩ nĩtwĩhĩtie, o ta ũrĩa maithe maitũ meehirie; nĩtwĩkĩte ũũru na tũkaagana.
ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു; ഞങ്ങൾ തെറ്റുചെയ്തിരിക്കുന്നു! ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു!
7 Rĩrĩa maithe maitũ maarĩ Misiri, matiarũmbũirie ciama ciaku; matiigana kũririkana ũtugi waku mũingĩ, na makĩrema marĩ hũgũrũrũ-inĩ cia iria, o Iria rĩu Itune.
ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല; അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല, ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു.
8 No nĩamahonokirie nĩ ũndũ wa rĩĩtwa rĩake, nĩguo atũme hinya wake mũnene ũmenyeke.
എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു, അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ.
9 Nĩakũũmire Iria Itune, narĩo rĩkĩhũa; akĩmagereria kũu kũriku taarĩ werũ-inĩ.
അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു; അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി.
10 Nĩamahonokirie guoko-inĩ kwa andũ arĩa maamathũire; akĩmakũũra kuuma guoko-inĩ gwa thũ.
അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു; തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു.
11 Maaĩ macio nĩmahubanĩirie amuku ao; gũtirĩ o na ũmwe wao watigarire.
ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല.
12 Hĩndĩ ĩyo magĩĩtĩkia ciĩranĩro ciake, na makĩmũinĩra, makĩmũgooca.
അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് സ്തുതിഗീതങ്ങൾ ആലപിച്ചു.
13 No makĩriganĩrwo o narua nĩ ũrĩa ekĩte, na matiigana gweterera ũtaaro wake.
എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
14 Marĩ kũu werũ-inĩ makĩnyiitwo nĩ thuti; makĩgeria Mũrungu marĩ kũu gũtagĩĩaga kĩndũ.
മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു; വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
15 Nĩ ũndũ ũcio akĩmahe kĩrĩa maamwĩtirie, no akĩmatũmĩra mũrimũ wa kũmanyariira.
അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി, എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു.
16 Ningĩ nĩmaiguĩrĩire Musa ũiru marĩ kũu kambĩ-inĩ, o na makĩiguĩra Harũni ũiru, o ũcio wamũrĩirwo Jehova.
പാളയത്തിൽവെച്ച് അവർ മോശയോടും യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ട അഹരോനോടും അസൂയപ്പെട്ടു.
17 Thĩ ĩgĩatũka na ĩkĩmeria Dathani; ningĩ ĩgĩthika thiritũ ya Abiramu.
ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു.
18 Mwaki ũgĩakana gatagatĩ-inĩ ka arũmĩrĩri ao; rũrĩrĩmbĩ rũgĩcina andũ acio aaganu.
അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു; ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
19 Nĩmathondekire gacaũ marĩ kũu Horebu, makĩhooya mũhianano ũtweketio kuuma kũrĩ kĩgera.
ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തിനുമുന്നിൽ അവർ മുട്ടുമടക്കി.
20 Maakũũranirie Riiri wa Ngai na mũhianano wa ndegwa ĩrĩa ĩrĩĩaga nyeki.
അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത് പുല്ലുതിന്നുന്ന കാളയുടെ പ്രതിമയെ തെരഞ്ഞെടുത്തു.
21 Makĩriganĩrwo nĩ Mũrungu ũrĩa wamahonokirie, ũrĩa wekĩte maũndũ manene kũu bũrũri wa Misiri,
ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾചെയ്ത തങ്ങളുടെ വിമോചകനായ ദൈവത്തെ അവർ മറന്നു,
22 akĩringa ciama bũrũri wa Hamu, na agĩĩka mawĩko ma gwĩtigĩrwo Iria-inĩ Itune.
ഹാമിന്റെ ദേശത്തുചെയ്ത അത്ഭുതങ്ങളും ചെങ്കടലിൽ അരങ്ങേറിയ ഭയങ്കരകാര്യങ്ങളുംതന്നെ.
23 Nĩ ũndũ ũcio akiuga nĩekũmaniina, tiga nĩ Musa, ũrĩa we aathurĩte, warũgamire mbere yake, akĩmũthaitha ndakamaniine na mangʼũrĩ make.
അതിനാൽ അവർക്ക് ഉന്മൂലനാശംവരുത്തുമെന്ന് അങ്ങ് അരുളിച്ചെയ്തു— എന്നാൽ അവിടന്ന് തെരഞ്ഞെടുത്ത മോശ അങ്ങേക്കും അവിടത്തെ ജനത്തിനും മധ്യേനിന്നു, അങ്ങയുടെ ക്രോധത്താൽ ജനത്തെ നശിപ്പിക്കാതിരിക്കുന്നതിനായിത്തന്നെ.
24 Ningĩ makĩnyarara bũrũri ũcio mwega, makĩaga gwĩtĩkia kĩĩranĩro gĩake.
അവർ മനോഹരദേശത്തെ നിരസിച്ചു; അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല.
25 Makĩnuguna marĩ hema-inĩ ciao, na makĩaga gwathĩkĩra Jehova.
തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല.
26 Nĩ ũndũ ũcio akĩoya guoko na igũrũ, akĩĩhĩta atĩ nĩakamangʼaũranĩria kũu werũ-inĩ,
അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്,
27 angʼaũranĩrie njiaro ciao kũu gatagatĩ-inĩ ka ndũrĩrĩ, aciharaganĩrie kũu mabũrũri-inĩ guothe.
വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു.
28 Nĩmeyohanirie na Baali ya Peoru, na makĩrĩa magongona maarutĩirwo ngai itarĩ muoyo;
അവർ പെയോരിലെ ബാലിനോട് ചേർന്നു ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു;
29 magĩtũma Jehova arakare nĩ ũndũ wa ciĩko ciao cia waganu, naguo mũthiro ũgĩtuthũka gatagatĩ-inĩ kao.
തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു, ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു.
30 No Finehasi akĩrũgama na igũrũ, akĩherithia arĩa maarĩ na mahĩtia, naguo mũthiro ũgĩthira.
എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു, മഹാമാരി നിലയ്ക്കുകയും ചെയ്തു.
31 Ũhoro ũcio ũgĩtũma atuuo nĩ mũthingu kũrĩ njiarwa na njiarwa nginya tene.
അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു; അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും.
32 Nao makĩrakaria Jehova hau maaĩ-inĩ ma Meriba, nake Musa agĩkinyĩrĩrwo nĩ thĩĩna nĩ ũndũ wao;
മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു, അത് മോശയ്ക്ക് അനർഥഹേതുവായിത്തീർന്നു.
33 nĩgũkorwo nĩmaremeire Roho wa Ngai, nake Musa akĩaria ciugo itaagĩrĩire.
അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു, അധരംകൊണ്ട് അദ്ദേഹം അവിവേകവാക്കുകൾ സംസാരിച്ചു.
34 Matiigana kũniina ndũrĩrĩ icio ta ũrĩa Jehova aamaathĩte,
യഹോവ അവരോടു കൽപ്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല,
35 no nĩgũtukana maatukanire na ndũrĩrĩ, na makĩrũmĩrĩra mĩtugo yao.
എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന് അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു.
36 Makĩhooya mĩhianano yao, ĩrĩa yatuĩkire mũtego kũrĩ o.
അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു, അത് അവർക്കൊരു കെണിയായി ഭവിച്ചു.
37 Makĩrutĩra ndaimono aanake na airĩtu ao marĩ magongona.
അവർ തങ്ങളുടെ പുത്രീപുത്രന്മാരെ ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു.
38 Magĩita thakame ĩteehĩtie, thakame ya aanake na airĩtu ao, arĩa maarutire marĩ magongona kũrĩ mĩhianano ya Kaanani, naguo bũrũri ũgĩthaahio nĩ thakame yao.
അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു, കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത, അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ; അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു.
39 Nĩmethaahirie o ene nĩ gwĩka ũguo meekire; na ũndũ wa ciĩko ciao makĩhũũra ũmaraya.
തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി; വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു.
40 Nĩ ũndũ ũcio Jehova akĩrakarĩra andũ ake, na agĩthũũra igai rĩake mũno.
അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു തന്റെ അവകാശത്തെ അവിടന്ന് കഠിനമായി വെറുത്തു.
41 Akĩmaneana kũrĩ ndũrĩrĩ, nĩguo maathagwo nĩ thũ ciao.
അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി, അവരുടെ വൈരികൾ അവർക്കുമീതേ ഭരണം കയ്യാളി.
42 Thũ ciao ikĩmahinyĩrĩria, na ikĩmaiga rungu rwa wathani wao.
അവരുടെ ശത്രുക്കൾ അവരെ അടിച്ചമർത്തി അവരെ തങ്ങളുടെ അധികാരത്തിൻകീഴിൽ അമർത്തി.
43 Nake akĩmateithũra mahinda maingĩ, no-o makĩrema, makĩrikĩra mehia-inĩ mao.
പലപ്രാവശ്യം അവിടന്ന് അവരെ വിടുവിച്ചു, എന്നിട്ടും അവർ ബോധപൂർവം ദൈവത്തോട് എതിർത്തുനിന്ന്, തങ്ങളുടെ പാപത്തിൽ അധഃപതിക്കുകയും ചെയ്തു.
44 Nowe akĩona mĩnyamaro yao rĩrĩa aaiguire magĩkaya;
എന്നിട്ടും അവിടന്ന് അവരുടെ നിലവിളി കേട്ടപ്പോൾ അവരുടെ ദുരിതങ്ങൾ അവിടന്ന് ശ്രദ്ധിച്ചു;
45 nĩ ũndũ wao akĩririkana kĩrĩkanĩro gĩake, na nĩ ũndũ wa wendo wake mũnene akĩringwo nĩ tha.
അവരോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കുകയും അങ്ങയുടെ അചഞ്ചലസ്നേഹംനിമിത്തം അവരോട് അനുകമ്പകാണിക്കുകയും ചെയ്തു.
46 Agĩtũma maiguĩrwo tha nĩ arĩa othe maamatahĩte.
അവരെ ബന്ദികളാക്കിവെച്ചിരുന്ന എല്ലാവർക്കും അവരോട് കനിവുതോന്നുമാറാക്കി.
47 Tũhonokie, Wee Jehova Ngai witũ, na ũtũcookanĩrĩrie ũtũrute kũrĩ ndũrĩrĩ, nĩguo tũcookagĩrie rĩĩtwa rĩaku itheru ngaatho, na twĩrahagĩre ũgooci waku.
ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ, ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, ഇതര രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളെ കൂട്ടിച്ചേർക്കണമേ.
48 Jehova arogoocwo, o we Ngai wa Isiraeli, kuuma tene wa tene, nginya o tene na tene. Nao andũ othe nĩmakiuge, “Ameni!” Goocai Jehova.
ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, എന്നും എന്നെന്നേക്കും. “ആമേൻ!” എന്നു ജനമെല്ലാം പറയട്ടെ. യഹോവയെ വാഴ്ത്തുക.