< Obadia 1 >

1 Kĩoneki kĩa Obadia. Mwathani Jehova ekuuga ũũ ũhoro ũkoniĩ Edomu: Nĩtũiguĩte ũhoro uumĩte kũrĩ Jehova. Mũtũmwo nĩatũmirwo kũrĩ ndũrĩrĩ oige atĩrĩ, “Arahũkai, tũthiĩ tũmũũkĩrĩre, tũrũe nake”:
ഓബദ്യാവിന്റെ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം യഹോവയിങ്കൽനിന്ന് ഒരു വർത്തമാനം കേട്ടിരിക്കുന്നു; ജനതകളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; ‘എഴുന്നേൽക്കുവിൻ; നാം അവളുടെ നേരെ യുദ്ധത്തിന് പുറപ്പെടുക.’”
2 “Atĩrĩrĩ, nĩngakũnyiihia maitho-inĩ ma ndũrĩrĩ; nawe nĩũkameneka biũ.
“ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറുതാക്കിയിരിക്കുന്നു; നീ അത്യന്തം നിന്ദിക്കപ്പെട്ടിരിക്കുന്നു.
3 Mwĩtĩĩo wa ngoro yaku nĩũkũheenetie, wee ũtũũraga kũu ngurunga-inĩ cia mahiga, na ũgathondeka gĩikaro gĩaku kũrĩa gũtũũgĩru, o wee wĩĩraga na ngoro atĩrĩ, ‘Nũũ ũngĩhota kũũharũrũkia andehe nginya thĩ?’
പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ‘ആര് എന്നെ നിലത്ത് തള്ളിയിടും’ എന്ന് ഹൃദയത്തിൽ പറയുന്നവനുമേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
4 O na ũngĩkorwo ũmbũkaga na igũrũ ta nderi, na ũgaaka gĩtara gĩaku o kũu njata irĩ, nĩngakũharũrũkia thĩ ngũrute kuo,” ũguo nĩguo Jehova ekuuga.
നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
5 “Ũngĩkorwo nĩ aici, o na kana ũkorwo nĩ atunyani ũtukũ-rĩ, kaĩ mwanangĩko nĩũgwetereire-ĩ! Githĩ matingĩiya o nginya maiganie? Atui a thabibũ mangĩũka gwaku-rĩ, githĩ to matigie tũthabibũ tũnini tũngĩhaarwo?
“കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാർ വന്നാലോ - നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു - അവർ തങ്ങൾക്ക് മതിയാകുവോളം മോഷ്ടിക്കുകയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ അവർ കാലാ പെറുക്കുവാനുള്ള പഴം ശേഷിപ്പിക്കുകയില്ലയോ?
6 No kaĩ Esaũ nĩakongũrũrio-ĩ, nakĩo kĩgĩĩna gĩake kĩrĩa kĩhithe gĩgĩtahwo-ĩ!
ഏശാവിനുള്ളവരെ കൊള്ളയടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞ് കണ്ടിരിക്കുന്നതും എങ്ങനെ?
7 Andũ othe arĩa mũgwatanagĩra nao nĩmagakũingata nginya mũhaka-inĩ; arata aku nĩmagakũheenia na magũtoorie; arĩa marĩĩaga irio ciaku nĩmagakũigĩra mũtego, no wee ndũkamenya.”
നിന്നോട് സഖ്യതയുള്ളവരെല്ലാം നിന്നെ അതിർത്തിയോളം അയച്ചുകളഞ്ഞു; നിന്നോട് സമാധാനമുള്ളവർ നിന്നെ ചതിച്ച് തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്ക് കെണി വയ്ക്കുന്നു; ആർക്കും അത് മനസ്സിലാകുന്നതുമില്ല.
8 Jehova ekuuga atĩrĩ, “Githĩ mũthenya ũcio ndikaananga andũ arĩa oogĩ a Edomu, na nyanange andũ arĩa marĩ ũmenyo kũu irĩma-inĩ cia Esaũ?
ആ നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവ്വതത്തിൽനിന്ന് വിവേകത്തെയും നശിപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
9 Atĩrĩrĩ, wee Temani, njamba ciaku cia ita nĩikaamaka, na andũ othe arĩa matũũraga irĩma-inĩ cia Esaũ mooragwo, maniinwo.
ഏശാവിന്റെ പർവ്വതത്തിൽ ഉള്ള യാതൊരുവനും വെട്ടേറ്റ് ഛേദിക്കപ്പെടുവാൻ തക്കവിധം തേമാനേ, നിന്റെ വീരന്മാർ പരിഭ്രമിച്ചുപോകും.
10 Nĩ ũndũ wa ngũĩ ya gũũkĩrĩra mũrũ wa nyũkwa Jakubu, nĩũgaconorithio; nĩũkaniinwo nginya tene.
൧൦“നിന്റെ സഹോദരനായ യാക്കോബിനോട് നീ ചെയ്ത അക്രമം നിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
11 Mũthenya ũrĩa wamũtiganĩirie, rĩrĩa andũ a kũngĩ maatahire ũtonga wake, nao ageni magĩtoonyera ihingo-inĩ ciake, na magĩcuukĩra Jerusalemu mĩtĩ-rĩ, we watariĩ o ta ũmwe wao.
൧൧നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്തനാളിൽ തന്നെ, നീയും അവരിൽ ഒരുവനെപ്പോലെ ആയിരുന്നു.
12 No wee ndũngĩanyararire mũrũ wa nyũkwa mũthenya wake wa mũtino, kana ũkenerere andũ a Juda mũthenya ũrĩa maaniinagwo, o na kana wĩtĩĩe mũno mũthenya ũrĩa maarĩ na thĩĩna.
൧൨നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കരുതായിരുന്നു; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ വിനാശദിവസത്തിൽ സന്തോഷിക്കരുതായിരുന്നു; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു.
13 Wee ndũngĩatuĩkanĩirie ihingo-inĩ cia andũ akwa mũthenya wao wa mwanangĩko, kana ũmanyarare hĩndĩ ĩrĩa maarĩ na mũnyarirĩko mũthenya wao wa kwanangwo, kana ũtahe ũtonga wao mũthenya ũcio wa mwanangĩko.
൧൩എന്റെ ജനത്തിന്റെ അനർത്ഥദിവസത്തിൽ നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു.
14 Wee ndwagĩrĩirwo kũmooheria magomano-inĩ ma njĩra nĩguo ũũrage arĩa mooraga, kana ũneane matigari mao mũthenya ũcio maarĩ na thĩĩna.
൧൪അവരിൽ രക്ഷപെട്ടുപോയവരെ ഛേദിച്ചുകളയുവാൻ നീ വഴിത്തലക്കൽ നിൽക്കരുതായിരുന്നു; കഷ്ടദിവസത്തിൽ അവന് ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കരുതായിരുന്നു.
15 “Mũthenya wa Jehova ũrĩ hakuhĩ gũkinyĩra ndũrĩrĩ ciothe. O ũrĩa wĩkĩte, noguo nawe ũgeekwo; ciĩko ciaku nĩigagũcookerera.
൧൫സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നെ മടങ്ങിവരും.
16 O ta ũrĩa inyuĩ mwanyuĩrĩire gĩkombe gĩakwa kĩa iherithia kũu kĩrĩma-inĩ gĩakwa gĩtheru-rĩ, ũguo noguo ndũrĩrĩ ciothe igaakĩnyuĩra itegũtigithĩria. Ikaanyua ikĩhũhũte, ininũkio, nacio ihaane ta itarĩ ciakorwo kuo.
൧൬നിങ്ങൾ എന്റെ വിശുദ്ധപർവ്വതത്തിൽവച്ച് കുടിച്ചതുപോലെ സകലജനതകളും ഇടവിടാതെ കുടിക്കും; അവർ മോന്തിക്കുടിക്കുകയും ജനിക്കാത്തവരെപ്പോലെ ആകുകയും ചെയ്യും.
17 No rĩrĩ, kũu Kĩrĩma-inĩ gĩa Zayuni nĩgũgakorwo na ũhonokio; nakĩo kĩrĩma kĩu gĩgaakorwo kĩrĩ gĩtheru, nayo nyũmba ya Jakubu nĩĩkegwatĩra igai rĩayo.
൧൭എന്നാൽ സീയോൻ പർവ്വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അത് വിശുദ്ധമായിരിക്കും; യാക്കോബ് ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
18 Nyũmba ya Jakubu ĩgaatuĩka ta mwaki, nayo nyũmba ya Jusufu ĩtuĩke ta rũrĩrĩmbĩ; nayo nyũmba ya Esaũ ĩgaatuĩka ta maragara ma mahuti, na nĩmakamĩmundia mwaki, ũmĩniine biũ. Gũtirĩ mũndũ ũgaatigara wa kuuma nyũmba ya Esaũ.” Jehova nĩwe uugĩte ũguo.
൧൮അന്ന് യാക്കോബ് ഗൃഹം തീയും യോസേഫ് ഗൃഹം ജ്വാലയും ഏശാവുഗൃഹം വയ്ക്കോലും ആയിരിക്കും; അവർ അവരെ കത്തിച്ച് ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന് ശേഷിപ്പുണ്ടാകുകയില്ല;” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.
19 Andũ a Negevu nĩmagaikara irĩma-inĩ cia Esaũ, nao andũ arĩa maikaraga magũrũ-inĩ ma tũrĩma megwatĩre bũrũri wa Afilisti. Nĩmagaikara mĩgũnda-inĩ ya Efiraimu, na ya Samaria, nake Benjamini egwatĩre Gileadi.
൧൯തെക്കെ ദേശക്കാർ ഏശാവിന്റെ പർവ്വതവും താഴ്വരയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീമിന്റെയും ശമര്യയുടെയും പ്രദേശങ്ങൾ കൈവശമാക്കും; ബെന്യാമീൻ ഗിലെയാദിനെ കൈവശമാക്കും.
20 Gĩkundi kĩrĩa gĩatahĩtwo kĩa andũ a Isiraeli kĩrĩa kĩrĩ kũu Kaanani, gĩkeegwatĩra bũrũri ũcio o nginya Zarefathu; nao andũ arĩa maatahirwo kuuma Jerusalemu, acio marĩ kũu Sefaradi, nĩo makegwatĩra matũũra ma Negevu.
൨൦ഇവിടെനിന്ന് പ്രവാസികളായിപ്പോയ യിസ്രായേൽ മക്കൾ സാരെഫാത്ത്‌വരെ കനാന്യർക്കുള്ളതും, സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
21 Andũ a kũhonokania nĩmakambata Kĩrĩma-inĩ gĩa Zayuni nĩguo maathanage kũu irĩma-inĩ cia Esaũ. Naguo ũthamaki ũgaatuĩka wa Jehova.
൨൧ഏശാവിന്റെ പർവ്വതത്തെ ന്യായം വിധിക്കേണ്ടതിന് രക്ഷകന്മാർ സീയോൻ പർവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.

< Obadia 1 >