< Mathayo 9 >

1 Nake agĩtoonya gatarũ, akĩringa iria, agĩkinya itũũra rĩa kwao.
അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
2 Andũ amwe makĩmũrehera mũndũ warĩ na mũrimũ wa gũkua ciĩga, akuuĩtwo na kĩbarĩ. Rĩrĩa Jesũ oonire wĩtĩkio wao, akĩĩra mũndũ ũcio wakuĩte ciĩga atĩrĩ, “Mũriũ, wĩyũmĩrĩrie, nĩwarekerwo mehia maku.”
അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
3 Nĩ ũndũ wa ũguo, arutani amwe a watho makĩĩra na ngoro atĩrĩ, “Mũndũ ũyũ nĩaruma Ngai!”
എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
4 Jesũ aamenya ũrĩa meeciiragia, akĩmooria atĩrĩ, “Mũreciiria ũũru ngoro-inĩ cianyu nĩkĩ?
യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു
5 Nĩ ũndũ ũrĩkũ mũhũthũ: nĩ kwĩra mũndũ, ‘Nĩwarekerwo mehia maku,’ kana kũmwĩra, ‘Ũkĩra wĩtware?’
എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
6 No nĩgeetha mũmenye atĩ Mũrũ wa Mũndũ arĩ na ũhoti gũkũ thĩ wa kũrekanĩra mehia-rĩ ….” Na o hĩndĩ ĩyo akĩĩra mũndũ ũcio wakuĩte ciĩga atĩrĩ, “Ũkĩra, oya kĩbarĩ gĩaku ũinũke mũciĩ.”
എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
7 Nake mũndũ ũcio agĩũkĩra, akĩinũka mũciĩ.
അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
8 Rĩrĩa kĩrĩndĩ kĩu kĩonire ũguo, gĩkĩmaka na gĩkĩgooca Ngai, ũrĩa waheete andũ ũhoti ta ũcio.
പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
9 Na rĩrĩa Jesũ oimaga kũu, akĩona mũndũ wetagwo Mathayo aikarĩte harĩa heetagĩrio mbeeca cia igooti. Akĩmwĩra atĩrĩ, “Nũmĩrĩra,” nake Mathayo agĩũkĩra, akĩmũrũmĩrĩra.
യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
10 Na rĩrĩa Jesũ aarĩ kwa Mathayo mũciĩ makĩrĩa irio cia hwaĩ-inĩ, etia mbeeca cia igooti aingĩ na andũ ehia magĩũka kũrĩanĩra hamwe nake na arutwo ake.
അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
11 Rĩrĩa Afarisai moonire ũguo, makĩũria arutwo ake atĩrĩ, “Mũrutani wanyu arĩĩanagĩra na etia mbeeca cia igooti na andũ ehia nĩkĩ?”
പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
12 Jesũ aigua ũguo, akĩmeera atĩrĩ, “Andũ arĩa agima mĩĩrĩ ti o mabataragio nĩ ndagĩtarĩ, no nĩ arĩa arũaru.
യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
13 No rĩrĩ, thiĩi mũkeerute ũrĩa ciugo ici ciugĩte: ‘Kũiguanĩra tha nĩkuo nyendaga, no ti magongona.’ Nĩgũkorwo niĩ ndiokire gũcaria arĩa athingu, no ndokire nĩ ũndũ wa arĩa ehia.”
യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
14 Hĩndĩ ĩyo arutwo a Johana magĩũka kũrĩ we makĩmũũria atĩrĩ, “Ithuĩ na Afarisai nĩtwĩhingaga kũrĩa, no nĩ kĩĩ gĩtũmaga arutwo aku mage kwĩhinga kũrĩa irio?”
യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
15 Nake Jesũ akĩmacookeria atĩrĩ, “Ageni a mũhikania mangĩhota atĩa kũigua kĩeha rĩrĩa mũhikania arĩ hamwe nao? Ihinda nĩrĩgakinya rĩrĩa mũhikania akeeherio kũrĩ o; hĩndĩ ĩyo nĩguo makeehinga kũrĩa irio.
യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും.
16 “Gũtirĩ mũndũ ũtumagĩrĩra nguo ngũrũ kĩraka kĩa nguo njerũ, nĩgũkorwo kĩraka kĩu no kĩguucie nguo ĩyo gĩtũme ĩtarũke makĩria.
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.
17 Ningĩ andũ matiĩkagĩra ndibei ya mũhihano mondo-inĩ ngũrũ. Mangĩĩka ũguo, mondo icio no itarũke, nayo ndibei ĩitĩke, na mondo icio cia ndibei cianangĩke o biũ. No andũ mekagĩra ndibei ya mũhihano mondo-inĩ njerũ, nacio cierĩ igaikara irĩ njega.”
പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.
18 Na rĩrĩa aaragia maũndũ macio, hagĩũka mũndũ warĩ mũnene, akĩmũturĩria ndu, akĩmwĩra atĩrĩ, “Mũirĩtu wakwa no hĩndĩ aakua; no ũka ũkamũigĩrĩre guoko, na nĩekũriũka.”
അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
19 Nake Jesũ agĩũkĩra, agĩthiĩ nake, arĩ na arutwo ake.
യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.
20 O hĩndĩ ĩyo mũtumia watũire oiraga thakame mĩaka ikũmi na ĩĩrĩ agĩũka na thuutha wa Jesũ, akĩhutia gĩcũrĩ kĩa nguo yake.
അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ:
21 Tondũ eĩĩraga atĩrĩ, “Ingĩhutia o nguo yake, no hone.”
അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു.
22 Nake Jesũ akĩĩhũgũra, akĩmuona, akĩmwĩra atĩrĩ, “Mwarĩ ũyũ, wĩyũmĩrĩrie gwĩtĩkia gwaku nĩkuo gwatũma ũhone.” Nake mũtumia ũcio akĩhonio o hĩndĩ ĩyo.
യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൗഖ്യം വന്നു.
23 Na rĩrĩa Jesũ aatoonyire nyũmba ya mũnene ũcio, akĩona ahuhi mĩtũrirũ na gĩkundi kĩa andũ kĩrĩa kĩanegenaga,
പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:
24 akĩmeera atĩrĩ, “Eherai. Mũirĩtũ ũyũ ti mũkuũ, nĩ gũkoma akomete.” Nao andũ acio makĩmũthekerera.
മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
25 Thuutha wa andũ acio kuumio nja, agĩtoonya thĩinĩ, akĩnyiita mũirĩtu ũcio guoko, nake agĩũkĩra.
അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
26 Ũhoro ũcio ũkĩhunja bũrũri ũcio wothe.
ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
27 Na rĩrĩa Jesũ oimire kũu, aathianga-rĩ, andũ eerĩ atumumu makĩmũrũmĩrĩra, makĩanagĩrĩra, makiugaga atĩrĩ, “Tũiguĩre tha, wee Mũrũ wa Daudi!”
യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു.
28 Na hĩndĩ ĩrĩa aatoonyire nyũmba, atumumu acio magĩũka kũrĩ we, nake akĩmooria atĩrĩ, “Nĩmwĩtĩkĩtie atĩ no hote gwĩka ũguo?” Nao makĩmũcookeria atĩrĩ, “Ĩĩ-ni, Mwathani.”
അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു.
29 Hĩndĩ ĩyo akĩmahutia maitho, akiuga atĩrĩ, “Mũroĩkwo o ũguo mwĩtĩkĩtie;”
അവൻ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
30 namo maitho mao makĩhingũka magĩcooka kuona. Nake Jesũ akĩmakaania na hinya, akĩmeera atĩrĩ, “Mũtikareke mũndũ o na ũrĩkũ amenye ũhoro ũyũ.”
പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.
31 No-o makiumagara na makĩhunjia ũhoro wake bũrũri ũcio wothe.
അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
32 Na hĩndĩ ĩrĩa moimaga hau, Jesũ akĩreherwo mũndũ warĩ na ndaimono, na ndaaragia.
അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
33 Nayo ndaimono yaingatwo, mũndũ ũcio ũtaaragia, akĩaria. Kĩrĩndĩ gĩkĩgega, gĩkiuga atĩrĩ, “Ũndũ ta ũyũ ndũrĩ woneka Isiraeli.”
അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
34 No Afarisai makiuga atĩrĩ, “Aingataga ndaimono na hinya wa mũnene wa ndaimono.”
പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
35 Nake Jesũ agĩtuĩkania matũũra-inĩ mothe na mĩciĩ-inĩ yothe, akĩrutanaga thĩinĩ wa thunagogi ciao, akĩhunjagia Ũhoro-ũrĩa-Mwega wa ũthamaki, na akĩhonagia mĩrimũ na ndwari cia mĩthemba yothe.
യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു.
36 Na rĩrĩa oonire ũrĩa kĩrĩndĩ kĩu kĩaiganaga, agĩkĩiguĩra tha tondũ kĩarĩ gĩthĩĩnĩku na gĩkaaga ũteithio, ta ngʼondu itarĩ na mũrĩithi.
അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു:
37 Hĩndĩ ĩyo akĩĩra arutwo ake atĩrĩ, “Magetha nĩ maingĩ, no aruti a wĩra nĩ anini.
കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
38 Nĩ ũndũ ũcio, hooyai Mwathani wa magetha atũme aruti wĩra mathiĩ magetha-inĩ make.”
ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു പറഞ്ഞു.

< Mathayo 9 >