< Mathayo 24 >

1 Nake Jesũ akiuma hekarũ, na rĩrĩa aathiiaga arutwo ake magĩũka kũrĩ we nĩguo mamuonie mĩako ya hekarũ.
യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അടുക്കൽ ചെന്ന് ദൈവാലയത്തിന് സമീപമുള്ള കെട്ടിടസമുച്ചയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു.
2 Akĩmooria atĩrĩ, “Nĩmũkuona indo ici ciothe? Ngũmwĩra atĩrĩ na ma, gũtirĩ ihiga o na rĩmwe rĩa maya rĩgaakorwo rĩrĩ igũrũ wa rĩrĩa rĩngĩ; mothe nĩmakamomorwo.”
അപ്പോൾ യേശു, “നിങ്ങൾ ഇവയെല്ലാം കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
3 Na rĩrĩa Jesũ aikarĩte thĩ Kĩrĩma-inĩ kĩa Mĩtamaiyũ-rĩ, arutwo ake magĩũka harĩ we hatarĩ andũ angĩ, makĩmũũria atĩrĩ, “Ta twĩre, maũndũ macio mageekĩka rĩ, na kĩmenyithia gĩa gũcooka gwaku na kĩa mũthia wa mahinda maya nĩ kĩrĩkũ?” (aiōn g165)
ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു. (aiōn g165)
4 Nake Jesũ akĩmacookeria atĩrĩ, “Mwĩmenyagĩrĩrei mũtikanaheenio nĩ mũndũ o na ũrĩkũ.
അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.
5 Nĩgũkorwo andũ aingĩ nĩmagooka na rĩĩtwa rĩakwa, makiugaga atĩrĩ, ‘Niĩ nĩ niĩ Kristũ,’ na nĩ makaheenia andũ aingĩ.
‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
6 Nĩmũkaigua ũhoro wa mbaara, na mũhuhu ũkoniĩ mbaara, no inyuĩ mũtikanamake. Maũndũ ta macio no nginya mageekĩka, no ithirĩro ti rĩkinyu.
നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.
7 Rũrĩrĩ nĩrũgookĩrĩra rũrĩa rũngĩ, na ũthamaki ũũkĩrĩre ũrĩa ũngĩ. Nĩgũkaagĩa ngʼaragu na ithingithia kũndũ na kũndũ.
ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും.
8 Maũndũ macio mothe nĩ kĩambĩrĩria kĩa ruo ta rwa mũndũ-wa-nja akĩrũmwo agĩe mwana.
ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം.
9 “Ningĩ nĩmũkaneanwo mũnyariirwo na mũũragwo, na mũmenwo nĩ ndũrĩrĩ ciothe nĩ ũndũ wakwa.
“മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും.
10 Hĩndĩ ĩyo-rĩ, andũ aingĩ nĩmagatiganĩria wĩtĩkio na makunyananĩre mũndũ na ũrĩa ũngĩ, na mamenane.
അപ്പോൾ അനേകർ എന്നിലുള്ള വിശ്വാസം പരിത്യജിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും.
11 Na anabii aingĩ a maheeni nĩmakoimĩra na nĩmakaheenia andũ aingĩ.
പല വ്യാജപ്രവാചകരും വന്ന് അനേകരെ വഞ്ചിക്കും.
12 Na tondũ waganu nĩũkaingĩha mũno-rĩ, wendani wa andũ aingĩ nĩũkanyiiha,
വർധിതമായ ദുഷ്ടതനിമിത്തം അനേകരുടെയും സ്നേഹം കുറഞ്ഞുപോകും;
13 no ũrĩa ũgaakirĩrĩria nginya hĩndĩ ya ithirĩro-rĩ, ũcio nĩakahonoka.
എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
14 Naguo Ũhoro-ũyũ-Mwega wa ũthamaki nĩũkahunjio thĩ yothe ũtuĩke ũira kũrĩ ndũrĩrĩ ciothe, na thuutha ũcio ithirĩro rĩkinye.
ദൈവരാജ്യത്തിന്റെ സുവിശേഷം സർവജനതകളും കേൾക്കുന്നതുവരെ ലോകത്തിലെല്ലാം പ്രസംഗിക്കപ്പെടും; യുഗാവസാനം അപ്പോഴായിരിക്കും.
15 “Nĩ ũndũ ũcio rĩrĩa mũkoona ‘kĩndũ kĩrĩa kĩrĩ thaahu na gĩa kũrehe ihooru’ kĩrũgamĩte Handũ-harĩa-Hatheru, o kĩrĩa kĩarĩtio na kanua ka mũnabii Danieli (ũrĩa ũrathoma nĩamenye ũhoro ũcio),
“ദാനീയേൽപ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തപ്രകാരം, ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ വിശുദ്ധസ്ഥാനത്ത് നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—
16 hĩndĩ ĩyo arĩa marĩ Judea nĩmorĩre irĩma-inĩ.
യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
17 Mũndũ ũrĩa ũrĩ nyũmba yake igũrũ ndakaharũrũke atĩ akarute kĩndũ kuuma nyũmba yake.
മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്.
18 Nake ũrĩa wĩ mũgũnda ndagacooke mũciĩ kũgĩĩra nguo ciake.
വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.
19 Kaĩ atumia arĩa magaakorwo na nda na arĩa magaakorwo makĩongithia hĩndĩ ĩyo nĩmagakorwo na thĩĩna-ĩ!
ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം!
20 Hooyai nĩguo gwĩthara kwanyu gũtikanakorwo kũrĩ hĩndĩ ya heho kana mũthenya wa Thabatũ.
നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്നു പ്രാർഥിക്കുക.
21 Nĩgũkorwo hĩndĩ ĩyo nĩgũkagĩa na mĩnyamaro mĩnene, ĩtarĩ yoneka kuuma kĩambĩrĩria gĩa thĩ nginya rĩu, na ĩtakooneka rĩngĩ.
കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും.
22 Na tiga matukũ macio makuhĩhirio-rĩ, gũtirĩ mũndũ ũngĩkaahonoka, no nĩ tondũ wa andũ arĩa aamũre, matukũ macio nĩmagakuhĩhio.
“ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ആ ദിവസങ്ങൾ പരിമിതപ്പെടുത്തും.
23 Hĩndĩ ĩyo mũndũ o na ũrĩkũ angĩkamwĩra atĩrĩ, ‘Kristũ arĩ na haha!’ kana, ‘Arĩ harĩa!’ Mũtikanetĩkie ũhoro ũcio.
അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്.
24 Nĩgũkorwo Kristũ a maheeni na anabii a maheeni nĩmakeyumĩria monanie morirũ manene na maringe ciama, nĩguo maheenie o na arĩa aamũre, korwo no kũhoteke.
കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!
25 Na rĩrĩ, inyuĩ ndaamũmenyithia ũhoro ũcio mbere ya hĩndĩ ĩyo.
നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 “Nĩ ũndũ ũcio mũndũ o na ũrĩkũ angĩkamwĩra atĩrĩ, ‘Arĩ werũ-inĩ,’ mũtikanathiĩ kuo; kana angĩmwĩra, ‘Arĩ nyũmba thĩinĩ,’ mũtikanetĩkie ũhoro ũcio.
“അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.
27 Nĩgũkorwo o ta ũrĩa rũheni ruumĩte irathĩro ruonekaga ithũĩro-rĩ, ũguo noguo gũũka kwa Mũrũ wa Mũndũ gũgaakorwo kũhaana.
കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.
28 Harĩa hothe harĩ kĩimba, hau nĩho nderi ciũnganaga.
കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.
29 “Na rĩrĩ, o rĩmwe thuutha wa mĩnyamaro ya matukũ macio, “‘riũa nĩrĩkagĩa nduma, naguo mweri ũtige kwara; nacio njata nĩikaagũa kuuma igũrũ, namo maahinya ma igũrũ nĩmakenyenyio.’
“ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ, “‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും: നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’
30 “Hĩndĩ ĩyo kĩmenyithia kĩa Mũrũ wa Mũndũ nĩgĩkooneka kũu igũrũ, na ndũrĩrĩ ciothe cia thĩ nĩigacakaya. Nĩikoona Mũrũ wa Mũndũ agĩũka arĩ igũrũ rĩa matu, na arĩ na hinya na riiri mũingĩ.
“അപ്പോൾ മനുഷ്യപുത്രന്റെ വരവിന്റെ ചിഹ്നം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ സകലജനതയും വിലപിക്കും. അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും മഹാപ്രതാപത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത് മനുഷ്യർ കാണും.
31 Nake nĩagatũma araika ake na mũgambo mũnene wa karumbeta, nao nĩmakoongania arĩa ake aamũre moimĩte mĩena ĩna ĩrĩa yumaga rũhuho, kuuma gĩturi kĩmwe kĩa igũrũ nginya kĩrĩa kĩngĩ.
മനുഷ്യപുത്രൻ അത്യുച്ചത്തിലുള്ള കാഹളം ധ്വനിപ്പിച്ചുകൊണ്ട് തന്റെ ദൂതന്മാരെ അയയ്ക്കും; മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ, ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന് ദൂതന്മാർ ഒരുമിച്ചുകൂട്ടും.
32 “Na rĩrĩ, mwĩrutei na mũkũyũ: Rĩrĩa honge ciaguo ciarĩkia gũthundũka na ciaruta mathangũ-rĩ, nĩmũmenyaga atĩ hĩndĩ ya riũa ĩrĩ hakuhĩ.
“അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
33 Ũguo noguo rĩrĩa mũkoona maũndũ macio mothe, mũkaamenya atĩ ihinda rĩrĩ hakuhĩ, rĩrĩ o ta mũrango-inĩ.
അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക.
34 Ngũmwĩra atĩrĩ na ma, rũciaro rũrũ rũtigaathira nginya maũndũ macio mothe mahinge.
ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
35 Igũrũ na thĩ nĩigathira, no ciugo ciakwa itigathira.
ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
36 “Gũtirĩ mũndũ ũũĩ ũhoro wa mũthenya ũcio kana ithaa rĩu, o na araika a igũrũ matiũĩ, o na Mũriũ ndooĩ, tiga no Ithe wiki.
“ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല.
37 O ta ũrĩa gwatariĩ matukũ-inĩ ma Nuhu, noguo gũkahaana hĩndĩ ya gũũka kwa Mũrũ wa Mũndũ.
നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.
38 Nĩgũkorwo o ta ũrĩa gwatariĩ matukũ marĩa maarĩ mbere ya kĩguũ, andũ nĩmarĩĩaga na makanyua, na nĩmahikanagia na makahika, o nginya mũthenya ũrĩa Nuhu aatoonyire thabina;
പ്രളയത്തിനു മുമ്പുള്ള ദിവസങ്ങളിൽ, നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു.
39 nao matiamenyire nginya rĩrĩa kĩguũ gĩokire, gĩkĩmaniina othe. Ũguo noguo gũkahaana hĩndĩ ya gũũka kwa Mũrũ wa Mũndũ.
പ്രളയം വന്ന് എല്ലാവരെയും നശിപ്പിച്ചുകളയുന്നതുവരെ, എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആരും മനസ്സിലാക്കിയില്ല. മനുഷ്യപുത്രന്റെ പുനരാഗമനവും അങ്ങനെതന്നെ ആയിരിക്കും.
40 Hĩndĩ ĩyo arũme eerĩ magaakorwo marĩ mũgũnda; ũmwe nĩakoywo na ũrĩa ũngĩ atigwo.
അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.
41 Andũ-a-nja eerĩ magaakorwo magĩthĩa hamwe; ũmwe nĩakoywo na ũrĩa ũngĩ atigwo.
രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും.
42 “Nĩ ũndũ ũcio, ikaragai mwĩiguĩte, tondũ mũtiũĩ mũthenya ũrĩa Mwathani wanyu agooka.
“അതുകൊണ്ട്, നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്നറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക.
43 No menyai atĩrĩ, korwo mwene nyũmba nĩamenyete thaa cia ũtukũ iria mũici angĩũka, angĩaikarire eiguĩte, nyũmba yake ĩtuuo.
കള്ളൻ രാത്രിയിൽ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ജാഗ്രതയോടിരുന്ന് തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ.
44 Nĩ ũndũ ũcio o na inyuĩ no nginya mũikarage mwĩhaarĩirie, tondũ Mũrũ wa Mũndũ agooka ithaa rĩrĩa mũtamwĩrĩgĩrĩire.
അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.
45 “Ningĩ-rĩ, ndungata ya kwĩhokeka na njũgĩ nĩĩrĩkũ, ĩrĩa mwathi wayo angĩĩhokera kũroraga ndungata iria ingĩ cia nyũmba yake, na ĩciheage irio ihinda rĩrĩa rĩagĩrĩire?
“ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?
46 Kaĩ nĩũgaakorwo ũrĩ ũndũ mwega harĩ ndungata ĩyo, rĩrĩa mwathi wayo agooka akore ĩgĩĩka o ũguo-ĩ!
യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ.
47 Ngũmwĩra atĩrĩ na ma, nĩakamĩĩhokera indo ciake ciothe.
അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
48 No rĩrĩ, ndungata ĩyo ĩngĩkorwo nĩ njaganu, na ĩĩre na ngoro atĩrĩ, ‘Mwathi wakwa nĩegũikara ihinda iraaya atacookete,’
എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ,
49 na ĩkĩambĩrĩrie kũhũũra ndungata iria ingĩ, na kũrĩa na kũnyua hamwe na arĩĩu.
അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.
50 Mwathi wa ndungata ĩyo agooka mũthenya ũrĩa ĩtamwĩrĩgĩrĩire, na ithaa rĩrĩa ĩtooĩ.
ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും.
51 Nake nĩakamĩherithia mũno, na amĩikie hamwe na andũ arĩa hinga, kũrĩa gũgaakorwo na kĩrĩro na kũhagarania magego.
അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

< Mathayo 24 >