< Mathayo 12 >

1 Ihinda rĩu Jesũ nĩatuĩkanĩirie mĩgũnda-inĩ ya ngano mũthenya wa Thabatũ, na arutwo ake maarĩ ahũtu, na makĩambĩrĩria gũtua ngira cia ngano, magĩcirigitha, makĩrĩa ngano.
അന്നൊരിക്കൽ യേശു, ശബ്ബത്തുനാളിൽ ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് വിശന്നതിനാൽ അവർ കതിർ പറിച്ചുതിന്നാൻ തുടങ്ങി.
2 Rĩrĩa Afarisai moonire ũguo, makĩmwĩra atĩrĩ, “Ta rora! Arutwo aku nĩmareeka ũrĩa watho ũtetĩkĩrĩtie gwĩkwo mũthenya wa Thabatũ.”
പരീശന്മാർ അതുകണ്ടിട്ട്, യേശുവിനോട്, “നോക്കൂ! അങ്ങയുടെ ശിഷ്യന്മാർ ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു ചെയ്യുന്നു” എന്നു പറഞ്ഞു.
3 Nake akĩmacookeria atĩrĩ, “Kaĩ mũtathomete ũrĩa Daudi eekire rĩrĩa we na arĩa maarĩ nake maarĩ ahũtu?
അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?
4 Aatoonyire nyũmba ya Ngai, na arĩ hamwe na arĩa maarĩ nake, makĩrĩa mĩgate ĩrĩa yamũrĩirwo Ngai ĩrĩa mateetĩkĩrĩtio kũrĩa nĩ watho, tiga no athĩnjĩri-Ngai meetĩkĩrĩtio kũmĩrĩa.
ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ, തനിക്കോ സഹയാത്രികർക്കോ ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിച്ചു.
5 O na ningĩ kaĩ mũthomete Watho-inĩ atĩ mũthenya wa Thabatũ, athĩnjĩri-Ngai arĩa marĩ thĩinĩ wa hekarũ nĩmathaahagia mũthenya ũcio na matituagwo ahĩtia?
ശബ്ബത്തുനാളിൽ വേലചെയ്യുന്നത് നിഷിദ്ധമെങ്കിലും, ദൈവാലയത്തിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ ശബ്ബത്തുനാളിൽ വേലചെയ്താലും കുറ്റമില്ലാത്തവരായിരിക്കുന്നു എന്നു നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലേ?
6 Ngũmwĩra atĩrĩ, ũmwe mũnene gũkĩra hekarũ arĩ haha.
എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാൾ ശ്രേഷ്ഠൻ ഇതാ ഇവിടെ.
7 Korwo nĩmwamenyete gĩtũmi gĩa ciugo ici, atĩrĩ, ‘Kũiguanĩra tha nĩkuo nyendaga, no ti magongona,’ mũtingĩatuĩrĩire andũ mateehĩtie mahĩtia.
‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിരപരാധികൾക്കുമേൽ നിങ്ങൾ കുറ്റം ആരോപിക്കുകയില്ലായിരുന്നു.
8 Nĩgũkorwo Mũrũ wa Mũndũ nĩwe Mwathani wa mũthenya wa Thabatũ.”
കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.”
9 Oima kũu-rĩ, agĩthiĩ agĩtoonya thunagogi yao,
ആ സ്ഥലത്തുനിന്നു പുറപ്പെട്ട് അദ്ദേഹം യെഹൂദപ്പള്ളിയിൽ ചെന്നു.
10 na nĩ haarĩ mũndũ wonjete guoko. Na tondũ nĩmacaragia gĩtũmi gĩa gũthitangĩra Jesũ-rĩ, makĩmũũria atĩrĩ, “Watho nĩwĩtĩkĩrĩtie kũhonania mũthenya wa Thabatũ?”
കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കാൻ പഴുതുതേടിക്കൊണ്ട് അവർ അദ്ദേഹത്തോട്, “ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നത് അനുവദനീയമോ?” എന്നു ചോദിച്ചു.
11 Nake akĩmooria atĩrĩ, “Nũũ wanyu ũngĩkorwo na ngʼondu, nayo ĩgwe irima mũthenya wa Thabatũ-rĩ, ũtangĩmĩruta irima?
യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ?
12 Kaĩ mũndũ atakĩrĩ wa bata mũno gũkĩra ngʼondu! Nĩ ũndũ ũcio watho nĩwĩtĩkĩrĩtie gwĩka wega mũthenya wa Thabatũ.”
ആടിനെക്കാൾ മനുഷ്യൻ എത്രയോ മൂല്യവാൻ! അതുകൊണ്ട്, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതാണ് നിയമവിധേയം” എന്നു പറഞ്ഞു.
13 Agĩcooka akĩĩra mũndũ ũcio atĩrĩ, “Tambũrũkia guoko gwaku.” Nake agĩtambũrũkia guoko, nakuo gũgĩtuĩka kũgima, o ta kũu kũngĩ.
അതിനുശേഷം യേശു കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; ഉടനെ അതു മറ്റേ കൈപോലെ പൂർണ ആരോഗ്യമുള്ളതായി.
14 No Afarisai makiuma nja, magĩcookania ndundu ya ũrĩa mangĩũragithia Jesũ.
അപ്പോൾ പരീശന്മാർ അവിടെനിന്ന് പുറപ്പെട്ട് യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്ന് ഗൂഢാലോചന നടത്തി.
15 Nake Jesũ aamenya ũhoro ũcio, akĩehera kũu. Andũ aingĩ makĩmũrũmĩrĩra, nake akĩhonia arũaru ao othe,
ഈ വസ്തുത മനസ്സിലാക്കി യേശു ആ സ്ഥലത്തുനിന്ന് പിൻവാങ്ങി. വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു; രോഗബാധിതരായ എല്ലാവരെയും അദ്ദേഹം സൗഖ്യമാക്കി.
16 agĩcooka akĩmakaania atĩ matikoige we nĩwe ũ.
താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവിടന്ന് അവർക്കു മുന്നറിയിപ്പു നൽകി.
17 Ũndũ ũyũ nĩguo wahingirie ũhoro ũrĩa waarĩtio na kanua ka mũnabii Isaia, rĩrĩa oigire atĩrĩ:
ഇത് യെശയ്യാപ്രവാചകനിലൂടെ അറിയിച്ച അരുളപ്പാട് നിറവേറുന്നതിനായിരുന്നു:
18 “Ĩno nĩyo ndungata yakwa ĩrĩa ndĩĩthuurĩire, ĩrĩa nyendete, na nĩyo ĩkenagia ngoro yakwa; nĩngamĩitĩrĩria Roho wakwa, nayo nĩĩkamenyithia ndũrĩrĩ ciira wa kĩhooto.
“ഇതാ, ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ; ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയൻ. ഞാൻ എന്റെ ആത്മാവിനെ അവന് നൽകും. അവൻ രാഷ്ട്രങ്ങൾക്കു ന്യായം പ്രഖ്യാപിക്കും;
19 Ndĩgaatetania kana ĩgũũthũke; na gũtirĩ mũndũ ũkaigua mũgambo wayo njĩra-inĩ.
അവൻ ശണ്ഠയിടുകയോ ഉറക്കെ നിലവിളിക്കുകയോ ഇല്ല; തെരുവീഥികളിൽ ആരും അവന്റെ ശബ്ദം കേൾക്കുകയില്ല.
20 ndĩkoina kamũrangi kagondoku, kana ĩhorie rũtambĩ rũrĩa rũgũtooga, nginya rĩrĩa ĩgaatũma itua rĩakwa rĩhootane.
ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല; പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ ന്യായത്തെ വിജയത്തിലേക്കു നയിക്കും.
21 Thĩinĩ wa rĩĩtwa rĩayo ndũrĩrĩ nĩikaagĩa na kĩĩrĩgĩrĩro.”
അവന്റെ നാമത്തിൽ യെഹൂദേതരർ പ്രത്യാശ അർപ്പിക്കും.”
22 Magĩcooka makĩmũrehera mũndũ warĩ na ndaimono, na aarĩ mũtumumu, na ndaaragia, nake Jesũ akĩmũhonia, akĩhota kwaria na kuona.
പിന്നെ അവർ അന്ധനും മൂകനുമായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം ഭൂതബാധിതനെ സൗഖ്യമാക്കി; അയാൾക്ക് സംസാരശേഷിയും കാഴ്ചശക്തിയും ലഭിച്ചു.
23 Andũ othe makĩgega, makĩũrania atĩrĩ, “Ũyũ no akorwo arĩ we Mũrũ wa Daudi?”
അപ്പോൾ ജനസഞ്ചയം ആശ്ചര്യപ്പെട്ട്, “ഇദ്ദേഹം ആയിരിക്കുമോ ദാവീദുപുത്രൻ?” എന്നു പറഞ്ഞു.
24 No rĩrĩa Afarisai maaiguire ũguo, makiuga atĩrĩ, “Mũndũ ũyũ aingataga ndaimono na hinya wa Beelizebuli ũrĩa mũnene wa ndaimono.”
എന്നാൽ പരീശന്മാർ ഇതു കേട്ടിട്ട്, “ഈ മനുഷ്യൻ ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
25 Nake Jesũ aamenya ũrĩa meciiragia, akĩmeera atĩrĩ, “Ũthamaki o wothe ũngĩgayũkana ũũkanĩrĩre guo mwene no ũharagane, narĩo itũũra o rĩothe kana nyũmba ĩngĩgayũkana ndĩngĩĩhaanda.
യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള എല്ലാരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച പട്ടണമായാലും ഭവനമായാലും അവയും നിലനിൽക്കുകയില്ല.
26 Angĩkorwo Shaitani nĩwe ũingataga Shaitani-rĩ, nĩagayũkanĩte we mwene. Ũthamaki wake ũngĩkĩĩhaanda atĩa?
സാത്താൻതന്നെ സാത്താനെ ഉച്ചാടനം ചെയ്യുന്നെങ്കിൽ അയാൾ തനിക്കെതിരേ തിരിഞ്ഞിരിക്കുകയല്ലേ; അങ്ങനെയെങ്കിൽ അയാളുടെ രാജ്യത്തിന്റെ നിലനിൽപ്പ് സാധ്യമാകുമോ?
27 Na angĩkorwo niĩ nyiingataga ndaimono na hinya wa Beelizebuli-rĩ, nao andũ anyu maingataga ndaimono na hinya wa ũ? Nĩ ũndũ wa ũguo-rĩ, acio nĩo makaamũtuĩra ciira.
ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ.
28 No niĩ ingĩkorwo nyiingataga ndaimono na Roho wa Ngai-rĩ, ũthamaki wa Ngai nĩũkinyĩte kũrĩ inyuĩ.
എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവാത്മാവിനാൽ ആണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
29 “Ningĩ-rĩ, mũndũ aahota atĩa gũtoonya nyũmba ya mũndũ njamba na amũtunye indo ciake ataambĩte kuoha mũndũ ũcio njamba? Hĩndĩ ĩyo no rĩo angĩhota kũmũtunya indo cia nyũmba yake.
“ബലിഷ്ഠനായ ഒരു മനുഷ്യന്റെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകാൻ, അയാളെ ബന്ധനസ്ഥനാക്കിയിട്ടല്ലാതെ ആർക്കെങ്കിലും സാധിക്കുമോ? ബന്ധനസ്ഥനാക്കിയാൽ വീട്ടിലുള്ളത് അപഹരിക്കാൻ സാധിക്കും.
30 “Mũndũ ũrĩa ũtarĩ hamwe na niĩ, ũcio nĩ thũ yakwa, nake ũrĩa ũtacookanagĩrĩria hamwe na niĩ, ũcio nĩkũhurunja ahurunjaga.
“എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.
31 Ningĩ ngũmwĩra atĩ, rĩĩhia o rĩothe o na kũruma Ngai, andũ no marekerwo, no mũndũ ũrĩa ũkaaruma Roho, ũcio ndakarekerwo.
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: സകലവിധ പാപവും ദൈവദൂഷണവും മനുഷ്യരോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല.
32 Mũndũ o wothe ũrĩa ũgacaambia Mũrũ wa Mũndũ nĩakarekerwo, no ũrĩa wothe ũgaacambia Roho Mũtheru, ũcio ndakaarekerwo, ihinda rĩrĩ tũrĩ kana ihinda rĩrĩa rĩgooka. (aiōn g165)
മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ഈ യുഗത്തിലും വരാനുള്ളതിലും ക്ഷമ ലഭിക്കുകയില്ല. (aiōn g165)
33 “Agĩriai mũtĩ na maciaro maguo nĩmekwagĩra, kana mũthũkie mũtĩ na mũthũkie maciaro maguo mooru, nĩgũkorwo mũtĩ ũmenyekaga na maciaro maguo.
“ഒരു വൃക്ഷം നല്ലതെങ്കിൽ അതിന്റെ ഫലവും നല്ലതായിരിക്കും; വൃക്ഷം അയോഗ്യമെങ്കിൽ അതിലെ ഫലവും അയോഗ്യമായിരിക്കും. ഒരു വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടാണ് തിരിച്ചറിയുന്നത്.
34 Inyuĩ rũciaro rũrũ rwa nduĩra, mwahota atĩa kwaria maũndũ mega, na mũrĩ ooru? Nĩgũkorwo kanua kaaragia maũndũ marĩa maiyũrĩte ngoro-inĩ.
അണലിക്കുഞ്ഞുങ്ങളേ, ദുഷ്ടതയുടെ കേദാരമായ നിങ്ങൾക്കു നന്മ വല്ലതും സംസാരിക്കാൻ കഴിയുമോ? ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.
35 Mũndũ mwega aaragia maũndũ mega moimĩte mũthiithũ-inĩ wake mwega, nake mũndũ mũũru aaragia maũndũ mooru moimĩte mũthiithũ-inĩ wake mũũru.
നല്ല മനുഷ്യൻ, തന്റെ ഉള്ളിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു.
36 No ngũmwĩra atĩrĩ, mũthenya wa itua rĩa ciira, andũ nĩmakaheana ũhoro wa ciugo ciothe cia tũhũ iria manaaria.
എന്നാൽ മനുഷ്യർ സംസാരിക്കുന്ന, ഓരോ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
37 Nĩgũkorwo ciugo ciaku nĩcio igaatũma ũtuuo ndũrĩ na mahĩtia, na ciugo ciaku no cio igaatũma ũtuuo mũhĩtia.”
നിങ്ങളുടെ വാക്കുകൾ നിങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കും; നിങ്ങളുടെ വാക്കുകൾതന്നെ നിങ്ങൾക്കു ശിക്ഷ വിധിക്കുകയും ചെയ്യും.”
38 Hĩndĩ ĩyo Afarisai amwe na arutani a watho makĩmwĩra atĩrĩ, “Mũrutani, tũkwenda ũtũringĩre kĩama.”
അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
39 Nake akĩmacookeria atĩrĩ, “Rũciaro rwaganu na rwa ũtharia rũrenda rũringĩrwo kĩama! No gũtirĩ kĩama rũkũringĩrwo tiga o kĩama kĩrĩa kĩa mũnabii Jona.
യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല.
40 Nĩ gũkorwo o ta ũrĩa Jona aikarire matukũ matatũ, mũthenya na ũtukũ, arĩ nda ya thamaki ĩrĩa nene, ũguo noguo Mũrũ wa Mũndũ agaikara matukũ matatũ, mũthenya na ũtukũ, arĩ tĩĩri-inĩ.
യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നുപകലും മൂന്നുരാവും ഭൗമാന്തർഭാഗത്ത് ആയിരിക്കും.
41 Andũ a Nineve nĩmakarũgama hĩndĩ ya ciira hamwe na rũciaro rũrũ marũtuĩre ciira; nĩgũkorwo nĩmeririre rĩrĩa maahunjĩirio nĩ Jona, na rĩu ũmwe mũnene gũkĩra Jona arĩ haha.
ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ.
42 Mũthamaki mũndũ-wa-nja wa mwena wa Gũthini nĩakarũgama hĩndĩ ya ciira hamwe na rũciaro rũrũ arũtuĩre ciira; nĩgũkorwo nĩoimire ituri cia thĩ oke athikĩrĩrie ũũgĩ wa Solomoni, na rĩu ũmwe mũnene gũkĩra Solomoni arĩ haha.
ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.
43 “Na rĩrĩ, roho mũũru woima thĩinĩ wa mũndũ, ũtuĩkanagĩria werũ-inĩ ũgĩcaria ũhurũko, na ũkaaga.
“ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല.
44 Hĩndĩ ĩyo ũkoiga atĩrĩ, ‘Nĩngũcooka nyũmba ĩrĩa ndoimire.’ Na wacooka-rĩ, ũgakora nyũmba ĩyo ĩrĩ theri, ĩrĩ haate, ĩgathera na ĩgathondekwo wega.
അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു. അങ്ങനെ ചെല്ലുമ്പോൾ ആ വീട് ആളൊഴിഞ്ഞും അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു.
45 Hĩndĩ ĩyo roho ũcio ũkagĩĩra maroho mangĩ mũgwanja mooru makĩria maguo mwene, magatoonya magaikara kũu. Naguo mũikarĩre wa mũndũ ũcio ũgathũka gũkĩra wa mbere. Ũguo nĩguo gũkahaana kũrĩ rũciaro rũrũ rwaganu.”
അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്. ഈ ദുഷിച്ച തലമുറയുടെ സ്ഥിതിയും അങ്ങനെതന്നെ ആയിരിക്കും.”
46 O hĩndĩ ĩyo Jesũ aaragĩria andũ-rĩ, nyina na ariũ a nyina makĩrũgama nja makĩenda kwaria nake.
യേശു ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തോടു സംസാരിക്കണമെന്ന താത്പര്യത്തിൽ പുറത്തു നിൽക്കുകയായിരുന്നു.
47 Nake mũndũ ũmwe akĩmwĩra atĩrĩ, “Maitũguo na ariũ a maitũguo marũngiĩ haha nja, makĩenda kwaria nawe.”
ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയോടു സംസാരിക്കാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
48 Nake Jesũ akĩmũcookeria akĩmũũria atĩrĩ, “Maitũ nũũ, na ariũ a maitũ nĩ a?”
യേശു ആ മനുഷ്യനോട്, “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാർ?” എന്നു ചോദിച്ചു.
49 Agĩcooka akĩorota arutwo ake, akiuga atĩrĩ, “Aya nĩo maitũ na ariũ a maitũ.
പിന്നെ തന്റെ കൈ ശിഷ്യന്മാരുടെനേരേ നീട്ടി, “ഇവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.
50 Nĩgũkorwo mũndũ wothe wĩkaga ũrĩa Baba ũrĩa ũrĩ igũrũ endaga, ũcio nĩwe mũrũ na mwarĩ wa maitũ, na nĩ we maitũ.”
എന്റെ സ്വർഗസ്ഥപിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന് യേശു പറഞ്ഞു.

< Mathayo 12 >