< Mariko 6 >
1 Thuutha ũcio Jesũ akiuma kũu agĩthiĩ itũũra rĩao, arĩ hamwe na arutwo ake.
൧അവൻ അവിടെനിന്നു പുറപ്പെട്ടു, തന്‍റെ സ്വദേശത്തിൽ വന്നു; അവന്‍റെ ശിഷ്യന്മാർ അവനെ അനുഗമിച്ചു.
2 Mũthenya wa Thabatũ wakinya, Jesũ akĩambĩrĩria kũruta andũ ũhoro arĩ thĩinĩ wa thunagogi, na andũ aingĩ arĩa maamũiguire makĩgega. Nao makĩũrania atĩrĩ, “Mũndũ ũyũ aarutire maũndũ maya kũ? Nĩ ũũgĩ wa mũthemba ũrĩkũ ũyũ aheetwo, atĩ o na nĩaringaga ciama!
൨ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ചു ഉപദേശിച്ചു തുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: “ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവനു കിട്ടിയ ജ്ഞാനവും ഇവന്‍റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?
3 Githĩ ũyũ ti ũrĩa bundi wa mbaũ? Githĩ ũyũ ti mũrũ wa Mariamu, o we mũrũ wa nyina na Jakubu na Jusufu na Judasi na Simoni. Na aarĩ a nyina githĩ matirĩ gũkũ hamwe na ithuĩ?” Nao makĩmũrakarĩra.
൩ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്‍റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ?” എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
4 Jesũ akĩmeera atĩrĩ, “Kũndũ mũnabii ataheagwo gĩtĩĩo no itũũra-inĩ rĩake, na kwa andũ a nyũmba yao, na gwake mũciĩ.”
൪യേശു അവരോട്: ഒരു പ്രവാചകൻ തന്‍റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
5 Nake Jesũ ndaahotire kũringa ciama kũu, o tiga atĩ nĩaigĩrĩire andũ mataarĩ aingĩ moko arĩa maarĩ arũaru nao makĩhona.
൫ഏതാനും ചില രോഗികളുടെമേൽ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‌വാൻ അവനു കഴിഞ്ഞില്ല.
6 Nake akĩgega nĩ ũndũ wa ũrĩa maagĩte wĩtĩkio. Jesũ agĩcooka agĩthiĩ akĩrutanaga itũũra gwa itũũra.
൬അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു.
7 Agĩcooka agĩĩta arutwo arĩa ikũmi na eerĩ, akĩmatũma mathiĩ eerĩ eerĩ na akĩmahe ũhoti wa kũingata ngoma thũku.
൭അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
8 Na akĩmeera atĩrĩ, “Mũtigekuuĩre kĩndũ o nakĩ rũgendo-inĩ tiga o mũtirima; na mũtigakuue mũgate, kana mondo, kana mbeeca ibeeti-inĩ cianyu.
൮അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുത്; ചെരിപ്പു ഇട്ടുകൊള്ളാം;
9 Ĩkĩrai iraatũ no mũtigakuue nguo cia kũgarũrĩra.
൯രണ്ടു വസ്ത്രം ധരിക്കരുത്എന്നിങ്ങനെ അവരോടു കല്പിച്ചു.
10 Rĩrĩa rĩothe mwatoonya nyũmba, ikarai kuo nginya rĩrĩa mũkoima itũũra rĩu.
൧൦നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നെ താമസിക്കുവിൻ.
11 Na kũrĩa andũ matakamũnyiita ũgeni kana marege kũmũthikĩrĩria-rĩ, mũkiuma kuo mũkaaribariba magũrũ manyu rũkũngũ rũitĩke, rũtuĩke ũira wa kũmatuĩra ciira.”
൧൧ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ എന്നും അവരോട് പറഞ്ഞു.
12 Nao makiumagara magĩthiĩ makĩhunjagia atĩ andũ merire.
൧൨അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;
13 Ningĩ makĩingata ndaimono nyingĩ na magĩitĩrĩria andũ aingĩ arĩa maarĩ arũaru maguta nao makĩhona.
൧൩വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ച് സൗഖ്യം വരുത്തുകയും ചെയ്തു.
14 Mũthamaki Herode nĩaiguire ũhoro ũcio, nĩgũkorwo rĩĩtwa rĩa Jesũ nĩrĩagĩte igweta mũno. Andũ amwe moigaga atĩrĩ, “Johana Mũbatithania nĩariũkĩte kuuma kũrĩ arĩa akuũ, na nĩkĩo arĩ na hinya mũnene ũguo wa kũringa ciama.”
൧൪ഇങ്ങനെ യേശുവിന്‍റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ടു. യോഹന്നാൻ സ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു.
15 Angĩ nao makoiga atĩrĩ, “Ũyũ nĩ Elija.” Angĩ nao makoiga atĩrĩ, “Ũyũ nĩ mũnabii ta ũmwe wa arĩa a tene.”
൧൫അവൻ ഏലിയാവാകുന്നു എന്നു മറ്റുചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
16 Nowe Herode rĩrĩa aiguire ũhoro ũcio, akiuga atĩrĩ, “Johana, mũndũ ũrĩa ndaatinithirie mũtwe-rĩ, nĩariũkĩte kuuma kũrĩ arĩa akuũ!”
൧൬അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
17 Nĩgũkorwo, Herode we mwene nĩanyiitithĩtie Johana na akamũikithia njeera. Eekĩte ũguo nĩ ũndũ wa Herodia, ũrĩa warĩ mũtumia wa mũrũ wa nyina Filipu, nĩgũkorwo Herode nĩamũhikĩtie.
൧൭ഹെരോദാ തന്‍റെ സഹോദരനായ ഫിലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു.
18 Nake Johana nĩeraga Herode atĩrĩ, “Ndũrĩ na rũtha kũhikia mũtumia wa mũrũ wa maitũguo.”
൧൮“സഹോദരന്‍റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്കു വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.
19 Nĩ ũndũ ũcio Herodia agĩtuma Johana ũthũ na akĩenda kũmũũragithia. No ndangĩahotire gwĩka ũguo,
൧൯ഹെരോദ്യയോ അവന്‍റെനേരെ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
20 nĩgũkorwo Herode nĩetigĩrĩte Johana na akamũgitagĩra, tondũ nĩoĩ atĩ aarĩ mũndũ mũthingu na mũtheru. Herode nĩathikagĩrĩria Johana, no nĩatangĩkaga mũno amũigua; no nĩendaga mũno kũmũthikĩrĩria.
൨൦യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്‍റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
21 Na rĩrĩ, mũthenya ũmwe Herodia nĩagĩire na mweke. Herode nĩarugithirie iruga inene rĩa kũririkana mũthenya wa gũciarwo gwake, nake agĩĩta anene arĩa maamũteithagia na atongoria ake a mbũtũ cia ita, na andũ arĩa maarĩ igweta kũu Galili.
൨൧എന്നാൽ ഹെരോദാവ് തന്‍റെ ജനനോത്സവത്തിൽ തന്‍റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു.
22 Na rĩrĩa mwarĩ wa Herodia aatoonyire kũu maarĩ na akĩina-rĩ, agĩkenia Herode na ageni ake arĩa meetĩtwo iruga rĩu. Mũthamaki akĩĩra mũirĩtu ũcio atĩrĩ, “Hooya o kĩrĩa gĩothe ũngĩenda na nĩngũkũhe.”
൨൨ഹെരോദ്യയുടെ മകൾ അകത്ത് ചെന്നു നൃത്തംചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു.
23 Akĩĩhĩta, akĩmwĩra atĩrĩ, “Kĩrĩa gĩothe ũngĩhooya nĩngũkũhe, o na angĩkorwo nĩ nuthu ya ũthamaki wakwa.”
൨൩എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യംചെയ്തു.
24 Mũirĩtu ũcio agĩthiĩ akĩũria nyina atĩrĩ, “Nĩ kĩĩ ngwĩtia?” Nyina akĩmũcookeria atĩrĩ, “Ĩtia mũtwe wa Johana Mũbatithania.”
൨൪അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം?” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്‍റെ തല” എന്നു അവൾ പറഞ്ഞു.
25 O rĩmwe mũirĩtu ũcio akĩhiũha, agĩtoonya he mũthamaki, akĩmwĩra atĩrĩ, “Ngwenda ũũhe o rĩu mũtwe wa Johana Mũbatithania ũrĩ thĩinĩ wa kiuga.”
൨൫ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്‍റെ അടുക്കൽ ചെന്നു: “ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്‍റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു.
26 Mũthamaki akĩigua kĩeha mũno, no tondũ wa mwĩhĩtwa wake na nĩ ũndũ wa ageni ake, ndangĩaregire gwĩka ũguo orĩtio.
൨൬രാജാവ് അതിദുഃഖിതനായി എങ്കിലും തന്‍റെ ശപഥത്തെയും തന്‍റെ വിരുന്നുകാരെയും വിചാരിച്ചു അവനു അവളോടു നിഷേധിപ്പാൻ കഴിഞ്ഞില്ല.
27 Nĩ ũndũ ũcio agĩtũma mũthigari ũmwe wa arĩa maamũrangagĩra, o hĩndĩ ĩyo akĩmwatha athiĩ arehe mũtwe wa Johana. Mũndũ ũcio agĩthiĩ njeera agĩtinia Johana mũtwe
൨൭ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്‍റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
28 akĩũrehe na kiuga, akĩnengera mũirĩtu ũcio, nake akĩũnengera nyina.
൨൮അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്‍റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു.
29 Nao arutwo a Johana maigua ũhoro ũcio, magĩũka, makĩoya mwĩrĩ wake, magĩthiĩ, makĩũthika.
൨൯അവന്‍റെ ശിഷ്യന്മാർ അത് കേട്ടിട്ടു വന്നു അവന്‍റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വച്ചു.
30 Atũmwo nĩmagomanire harĩ Jesũ, makĩmwĩra maũndũ marĩa mothe meekĩte, na marĩa maarutĩte andũ.
൩൦അപ്പൊസ്തലന്മാർ യേശുവിന്‍റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
31 Na tondũ wa ũrĩa andũ aingĩ mookaga magĩthiiaga-rĩ, matingĩahotire kuona o na hĩndĩ ya kũrĩa irio, nake Jesũ akĩmeera atĩrĩ, “Ũkai inyuĩ oiki, tũthiĩ handũ hatarĩ inegene, tũkahurũke.”
൩൧വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
32 Nĩ ũndũ ũcio makĩingĩra gatarũ marĩ oiki, magĩthiĩ handũ hataarĩ andũ.
൩൨അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി.
33 Nao andũ aingĩ arĩa maamonire magĩthiĩ, makĩmamenya, magĩtengʼera na magũrũ moimĩte matũũra-inĩ mothe, magĩkinya mbere yao.
൩൩അവർ പോകുന്നത് പലരും കണ്ടു, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്കു മുമ്പെ അവിടെ എത്തി.
34 Na rĩrĩa Jesũ oimire gatarũ, akĩona andũ aingĩ, akĩmaiguĩra tha, tondũ maatariĩ ta ngʼondu itarĩ na mũrĩithi. Nĩ ũndũ ũcio akĩambĩrĩria kũmaruta maũndũ maingĩ.
൩൪അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി.
35 Na gwatua gũtuka, arutwo ake magĩthiĩ kũrĩ we, makĩmwĩra atĩrĩ, “Gũkũ nĩ werũ-inĩ na rĩu gũkiriĩ gũtuka.
൩൫പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്‍റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ;
36 Ĩra andũ aya mathiĩ nĩguo makinye mĩgũnda-inĩ na matũũra-inĩ marĩa me hakuhĩ makegũrĩre kĩndũ gĩa kũrĩa.”
൩൬നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്നു ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയക്കണം” എന്നു പറഞ്ഞു.
37 Nowe akĩmacookeria akĩmeera atĩrĩ, “Maheei kĩndũ gĩa kũrĩa arĩ inyuĩ.” Nao makĩmũũria atĩrĩ, “Ũrenda tũthiĩ tũkagũre mĩgate ya dinari magana meerĩ tũmahe marĩe?”
൩൭എന്നാൽ അവൻ അവരോട്: നിങ്ങൾ അവർക്കു ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: “ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം വാങ്ങിക്കൊണ്ടു വന്ന് അവർക്കു തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു.
38 Nake akĩmooria atĩrĩ, “Mũrĩ na mĩgate ĩigana? Thiĩi mũrore.” Hĩndĩ ĩrĩa maarorire makĩmwĩra atĩrĩ, “Harĩ na mĩgate ĩtano, na thamaki igĩrĩ.”
൩൮അവൻ അവരോട്: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിയിട്ട്: “അഞ്ചു അപ്പവും രണ്ടുമീനും ഉണ്ട്” എന്നു പറഞ്ഞു.
39 Nake Jesũ agĩathana andũ othe maikare thĩ ikundi ikundi kũu nyeki-inĩ ĩrĩa yarĩ ho nduru.
൩൯പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു.
40 Nĩ ũndũ ũcio magĩikara thĩ marĩ ikundi cia andũ igana na cia andũ mĩrongo ĩtano.
൪൦അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.
41 Nake akĩoya mĩgate ĩyo ĩtano na thamaki icio igĩrĩ, akĩrora na igũrũ, agĩcookia ngaatho na akĩenyũranga mĩgate ĩyo. Agĩcooka akĩmĩnengera arutwo ake mahe andũ. Ningĩ akĩoya thamaki icio igĩrĩ akĩmagayania othe.
൪൧അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്‍റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടുമീനും എല്ലാവർക്കും വിഭാഗിച്ചു കൊടുത്തു.
42 Nao othe makĩrĩa makĩhũũna,
൪൨അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.
43 nao arutwo makĩũngania cienyũ cia mĩgate na cia thamaki iria ciatigarĩte makĩiyũria ciondo ikũmi na igĩrĩ.
൪൩അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.
44 Mũigana wa arũme arĩa othe maarĩire irio icio maarĩ ngiri ithano.
൪൪അപ്പം തിന്നവരോ അയ്യായിരം (5,000) പുരുഷന്മാർ ആയിരുന്നു.
45 Na hĩndĩ o ĩyo Jesũ akĩĩra arutwo ake matoonye gatarũ mathiiage mbere yake makinye Bethisaida, mũira wa oigĩre kĩrĩndĩ ũhoro.
൪൫താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്‍റെ ശിഷ്യന്മാരെ ഉടനെ പടക് കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിര്‍ബ്ബന്ധിച്ചു.
46 Thuutha wa kũmoigĩra ũhoro, akĩambata kĩrĩma-inĩ agĩthiĩ kũhooya.
൪൬അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് കയറിപ്പോയി.
47 Na gũgĩkinya hwaĩ-inĩ, gatarũ kaarĩ gatagatĩ ka iria, nake Jesũ aarĩ thĩ nyũmũ arĩ wiki.
൪൭വൈകുന്നേരം ആയപ്പോൾ പടക് കടലിന്‍റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48 Nake akĩona arutwo makĩĩgũmĩra gũtwara gatarũ, tondũ rũhuho rwerekeire na kũrĩa moimaga. Na rĩrĩ, ta thaa kenda cia ũtukũ, Jesũ agĩthiĩ kũrĩ o agereire maaĩ igũrũ. Nake aarĩ o hakuhĩ kũmahĩtũka,
൪൮കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ടു. ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്നു അവരെ കടന്നു മുന്നോട്ടു പോകുവാൻ ഭാവിച്ചു.
49 no-o mamuona agereire maaĩ igũrũ magĩĩciiria nĩ ngoma moonaga. Magĩkaya
൪൯അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
50 tondũ othe nĩmamuonire na magĩĩtigĩra mũno. O hĩndĩ ĩyo Jesũ akĩmeera atĩrĩ, “Ũmĩrĩriai! Nĩ niĩ. Tigai gwĩtigĩra.”
൫൦എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോട് സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
51 Agĩcooka agĩtoonya gatarũ kau maarĩ, naruo rũhuho rũgĩtuĩka. Nao makĩgega mũno,
൫൧പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റ് നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു.
52 tondũ matiataũkĩirwo nĩ ũhoro wa mĩgate ĩyo; ngoro ciao ciarĩ o nyũmũ.
൫൨അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ട് അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല.
53 Na maarĩkia kũringa mũrĩmo ũrĩa ũngĩ, magĩkinya Genesareti, makĩoha gatarũ kao hũgũrũrũ-inĩ cia iria.
൫൩അവർ അക്കരെ ഗെന്നേസരത്ത് എത്തി പടക് കരയ്ക്കടുപ്പിച്ചു.
54 Maarĩkia kuuma gatarũ-inĩ, o rĩmwe andũ makĩmenya Jesũ.
൫൪അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.
55 Magĩtuĩkania bũrũri-inĩ ũcio wothe magakuuaga andũ arĩa maarĩ arũaru na ibarĩ, makĩmatwaraga kũrĩa guothe maiguaga atĩ nĩkuo arĩ.
൫൫ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്ക് ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ട് അവന്‍റെ അടുക്കൽ വന്നു തുടങ്ങി.
56 Na kũrĩa guothe aathiiaga, mĩciĩ-inĩ, na tũtũũra-inĩ o na kana mĩgũnda-inĩ, o maigaga arĩa arũaru ndũnyũ-inĩ, na makamũthaitha ametĩkĩrie naarĩ mahutie gĩcũrĩ kĩa nguo yake, na arĩa othe maamũhutirie makĩhona.
൫൬ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നിടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വച്ചു, അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കുകയും അവനെ തൊട്ടവർക്ക് ഒക്കെയും സൗഖ്യം വരികയും ചെയ്തു.