< Mariko 2 >
1 Matukũ manini maathira, Jesũ agĩcooka Kaperinaumu rĩngĩ, nao andũ makĩigua atĩ nĩoka mũciĩ.
ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫൎന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി.
2 Nĩ ũndũ ũcio andũ aingĩ makĩũngana nginya hakĩaga handũ ha gũikarwo, o na nginya nja ya mũrango, nake akĩmahunjĩria ũhoro.
ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.
3 Nĩhookire andũ, makĩmũrehera mũndũ warũarĩte mũrimũ wa gũkua ciĩga, akuuĩtwo nĩ andũ ana.
അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
4 Na tondũ matingĩahotire kũmũkinyia harĩa Jesũ aarĩ nĩ ũndũ wa ũingĩ wa andũ-rĩ, magĩtharũria nyũmba igũrũ wa hau Jesũ aarĩ na maarĩkia kũhatharia, makĩharũrũkia mũndũ ũcio wakuĩte ciĩga arĩ kĩbarĩ-inĩ kĩu aakomeire.
പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
5 Rĩrĩa Jesũ oonire wĩtĩkio wao, akĩĩra mũndũ ũcio wakuĩte ciĩga atĩrĩ, “Mũriũ, nĩwarekerwo mehia maku.”
യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
6 Na rĩrĩ, arutani amwe a watho maarĩ ho, nao makĩĩyũria na ngoro atĩrĩ,
അവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
7 “Mũndũ ũyũ ekwaria ũguo nĩkĩ? Nĩ araruma Ngai! Nũũ ũngĩ ũngĩhota kũrekanĩra mehia tiga Ngai wiki?”
ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
8 O rĩmwe Jesũ akĩmenya thĩinĩ wa roho wake atĩ ũguo nĩguo meciiragia ngoro-inĩ ciao, nake akĩmooria atĩrĩ, “Nĩ kĩĩ gĩgũtũma mwĩciirie maũndũ macio ngoro-inĩ cianyu?
ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
9 Nĩ ũndũ ũrĩkũ mũhũthũ: kwĩra mũndũ ũyũ ũkuĩte ciĩga atĩrĩ, ‘Nĩ warekerwo mehia maku,’ kana kũmwĩra atĩrĩ, ‘Ũkĩra woe kĩbarĩ gĩaku wĩtware’?
പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
10 No nĩgeetha mũmenye atĩ Mũrũ wa Mũndũ arĩ na ũhoti gũkũ thĩ wa kũrekanĩra mehia-rĩ ….” Akĩĩra mũndũ ũcio wakuĩte ciĩga atĩrĩ,
എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു — അവൻ പക്ഷവാതക്കാരനോടു:
11 “Ndakwĩra atĩrĩ, ũkĩra, oya kĩbarĩ gĩaku ũinũke mũciĩ.”
എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
12 Nake agĩũkĩra, akĩoya kĩbarĩ gĩake, agĩĩthiĩra andũ othe mamwĩroreire. Ũndũ ũcio ũgĩtũma andũ othe magege, nao makĩgooca Ngai, makiuga atĩrĩ, “Kaĩ tũtirĩ tuona ũndũ ta ũyũ-ĩ!”
ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
13 O rĩngĩ Jesũ nĩoimagarire agĩthiĩ hũgũrũrũ-inĩ cia iria; nakĩo kĩrĩndĩ kĩnene gĩgĩũka kũrĩ we, nake akĩambĩrĩria gũkĩruta ũhoro.
അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.
14 Na hĩndĩ ĩrĩa aahĩtũkaga, akĩona Lawi mũrũ wa Alufayo aikarĩte harĩa heetagĩrio mbeeca cia igooti. Jesũ akĩmwĩra atĩrĩ, “Nũmĩrĩra,” nake Lawi agĩũkĩra akĩmũrũmĩrĩra.
പിന്നെ അവൻ കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
15 Na rĩrĩa Jesũ aarĩĩaga irio cia hwaĩ-inĩ nyũmba kwa Lawi, etia mbeeca cia igooti aingĩ na ehia nĩmarĩĩanĩire nake na arutwo ake, tondũ maarĩ aingĩ nĩmamũrũmĩrĩire.
അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.
16 Rĩrĩa arutani a watho arĩa maarĩ Afarisai moonire akĩrĩĩanĩra na andũ ehia na etia mbeeca cia igooti, makĩũria arutwo ake atĩrĩ, “Arĩĩanagĩra na etia mbeeca cia igooti na ehia nĩkĩ?”
അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടു: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.
17 Nake Jesũ aigua ũguo akĩmeera atĩrĩ, “Andũ arĩa agima mĩĩrĩ ti o mabataragio nĩ ndagĩtarĩ, no nĩ arĩa arũaru. Ndiokire gwĩta andũ arĩa athingu, no nĩ arĩa ehia.”
യേശു അതു കേട്ടു അവരോടു: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
18 Na rĩrĩ, arutwo a Johana na Afarisai nĩmehingĩte kũrĩa irio. Andũ amwe magĩũka makĩũria Jesũ atĩrĩ, “Nĩkĩ gĩtũmaga arutwo a Johana na arutwo a Afarisai mehinge kũrĩa irio, no arutwo aku matiĩhingaga?”
യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്നു അവനോടു: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
19 Nake Jesũ akĩmacookeria atĩrĩ, “Ageni a mũhikania mangĩĩhinga kũrĩa irio atĩa rĩrĩa arĩ hamwe nao? Matingĩhinga rĩrĩa rĩothe marĩ hamwe nake.
യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാൎക്കു ഉപവസിപ്പാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവൎക്കു ഉപവസിപ്പാൻ കഴികയില്ല.
20 No ihinda nĩrĩgakinya rĩrĩa mũhikania akeeherio kuuma kũrĩ o, na hĩndĩ ĩyo nĩmakehinga kũrĩa irio.”
എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവർ ഉപവസിക്കും.
21 “Gũtirĩ mũndũ wĩkagĩra nguo ngũrũ kĩraka kĩerũ. Angĩĩka ũguo, kĩraka kĩu kĩerũ no kĩguucie nguo ĩyo ngũrũ, nakĩo gĩtũme hau hatarũku hatũrĩke makĩria.
പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ആരും ചേൎത്തു തുന്നുമാറില്ല; തുന്നിയാൽ ചേൎത്ത പുതുക്കണ്ടം പഴയതിൽ നിന്നു വലിഞ്ഞിട്ടു ചീന്തൽ ഏറ്റവും വല്ലാതെ ആകും.
22 Ningĩ gũtirĩ mũndũ wĩkĩraga ndibei ya mũhihano mondo-inĩ ngũrũ. Angĩĩka ũguo, ndibei ĩyo no ĩtarũre mondo icio, nayo ndibei ĩyo ĩitĩke, nacio mondo ithũke. No rĩrĩ, ndibei ya mũhihano ĩĩkĩragwo thĩinĩ wa mondo njerũ.”
ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ പകൎന്നു വെക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകൎന്നു വെക്കേണ്ടതു.
23 Na mũthenya ũmwe warĩ wa Thabatũ-rĩ, Jesũ nĩatuĩkanĩirie mĩgũnda-inĩ ya ngano. Na rĩrĩa aathiiaga arĩ hamwe na arutwo ake, arutwo makĩambĩrĩria gũtua ngira cia ngano.
അവൻ ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി.
24 Nao Afarisai makĩmwĩra atĩrĩ, “Ta rora, nĩ kĩĩ kĩratũma arutwo aku meke ũrĩa watho ũtetĩkĩrĩtie mũthenya wa Thabatũ?”
പരീശന്മാർ അവനോടു: നോക്കു, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
25 Nake akĩmacookeria atĩrĩ, “Kaĩ mũtarĩ mwathoma ũrĩa Daudi we mwene na arĩa maarĩ nake meekire rĩrĩa maarĩ ahũtu na makabatario nĩ gĩa kũrĩa?
അവൻ അവരോടു: ദാവീദ്, തനിക്കും കൂടെയുള്ളവൎക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?
26 Aatoonyire nyũmba ya Ngai rĩrĩa Abiatharu aarĩ mũthĩnjĩri-Ngai ũrĩa mũnene, akĩrĩa mĩgate ĩrĩa yamũrĩirwo Ngai, o ĩrĩa yetĩkĩrĩtio kũrĩĩagwo nĩ athĩnjĩri-Ngai oiki. Na agĩcooka akĩhe arĩa maarĩ nake ĩmwe yayo.”
അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാൎക്കല്ലാതെ ആൎക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവൎക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
27 Ningĩ akĩmeera atĩrĩ, “Mũthenya wa Thabatũ wekĩrirwo ho nĩ ũndũ wa mũndũ, no mũndũ ndombirwo nĩ ũndũ wa Thabatũ.
പിന്നെ അവൻ അവരോടു: മനുഷ്യൻ ശബ്ബത്ത്നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻനിമിത്തമത്രേ ഉണ്ടായതു;
28 Nĩ ũndũ ũcio, Mũrũ wa Mũndũ nĩ Mwathani o na wa mũthenya wa Thabatũ.”
അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവു ആകുന്നു എന്നു പറഞ്ഞു.