< Luka 1 >

1 Andũ aingĩ nĩmarĩkĩtie kwandĩka ũhoro wa maũndũ marĩa mahingĩtio gatagatĩ-inĩ gaitũ,
ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു,
2 o ta ũrĩa twaheirwo ũhoro wamo nĩ arĩa meyoneire maũndũ macio kuuma o kĩambĩrĩria marĩ aira na ndungata cia ũhoro ũcio.
ആദിമുതലുള്ള ദൃക് സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകരുമായവർ ഇതു നമ്മെ അറിയിച്ചിരിക്കുന്നു,
3 Nĩ ũndũ ũcio, tondũ niĩ mwene nĩnduĩrĩtie maũndũ macio mothe wega kuuma kĩambĩrĩria-rĩ, ngakĩona arĩ wega o na niĩ ngwandĩkĩre mũtaratara mwega wa maũndũ macio, wee mũnene mũgaathe Theofilo,
അതുകൊണ്ട് നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്,
4 nĩgeetha ũmenye na ma maũndũ marĩa warutirwo.
അത് ക്രമമായി എഴുതുന്നത് നല്ലതാണെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
5 Na rĩrĩ, hĩndĩ ĩrĩa Herode aarĩ mũthamaki wa Judea, nĩ kwarĩ mũthĩnjĩri-Ngai wetagwo Zakaria, warĩ wa gĩkundi kĩa athĩnjĩri-Ngai kĩa Abija; mũtumia wake eetagwo Elizabethi na aarĩ wa rũciaro rwa Harũni.
യെഹൂദ്യരാജാവായ ഹെരോദാവിൻ്റെ ഭരണകാലത്ത് അഹീയാവിന്‍റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്‍റെ ഭാര്യ അഹരോന്‍റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ.
6 O eerĩ maarĩ arũngĩrĩru maitho-inĩ ma Ngai, na nĩmathĩkagĩra maathani ma Mwathani na mawatho mothe matarĩ na ũcuuke.
ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്‍റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു.
7 Nao matiarĩ na twana tondũ Elizabethi aarĩ thaata; na eerĩ maarĩ akũrũ mũno.
എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ടു അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു.
8 Na rĩrĩ, mũthenya ũmwe Zakaria nĩarutaga wĩra wa mũthĩnjĩri-Ngai arĩ mbere ya Ngai, tondũ rĩarĩ ihinda rĩa gĩkundi gĩake gũtungata-rĩ,
സെഖര്യാവ് തന്‍റെ ഗണത്തിൻ്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
9 nĩathuurirwo na njĩra ya gũcuukĩrwo mĩtĩ, kũringana na mũtugo wa ũthĩnjĩri-Ngai, athiĩ thĩinĩ wa hekarũ ya Mwathani agacine ũbumba.
പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്‍റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
10 Na rĩrĩa ihinda rĩa gũcina ũbumba rĩakinyire, kĩrĩndĩ gĩothe kĩrĩa kĩonganĩte nĩ ũndũ wa kũhooya, nĩ kĩahooyagĩra na kũu nja.
൧൦അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
11 Hĩndĩ ĩyo mũraika wa Mwathani akiumĩrĩra Zakaria, na akĩrũgama mwena wa ũrĩo wa kĩgongona kĩrĩa gĩa gũcinĩra ũbumba.
൧൧അപ്പോൾ കർത്താവിന്‍റെ ദൂതൻ ധൂപപീഠത്തിന്‍റെ വലത്തുഭാഗത്ത് നില്ക്കുന്നവനായിട്ട് അവനു പ്രത്യക്ഷനായി.
12 Rĩrĩa Zakaria aamuonire, akĩhahũka na akĩiyũrwo nĩ guoya.
൧൨സെഖര്യാവ് അവനെ കണ്ടു പരിഭ്രമിച്ചു.
13 No mũraika ũcio akĩmwĩra atĩrĩ: “Zakaria, tiga gwĩtigĩra; mahooya maku nĩmaiguĩtwo. Mũtumia waku Elizabethi nĩagagũciarĩra mwana wa kahĩĩ, nawe nĩũkamũtua Johana.
൧൩ദൂതൻ അവനോട് പറഞ്ഞത്:”സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്‍റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്‍റെ ഭാര്യ എലിസബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം.
14 Nĩũgakena na ũcanjamũke, nĩ ũndũ wake na andũ aingĩ nĩmagakenio nĩgũciarwo gwake,
൧൪നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്‍റെ ജനനം പലർക്കും സന്തോഷം ഉളവാക്കും.
15 nĩgũkorwo nĩagatuĩka mũndũ mũnene maitho-inĩ ma Mwathani. Ndarĩ hĩndĩ akaanyua ndibei o na kana kĩndũ o kĩngĩ kĩgagatu kĩngĩtũma mũndũ arĩĩo, na nĩakaiyũrwo nĩ Roho Mũtheru kuuma o gũciarwo gwake.
൧൫അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
16 Nake nĩakagarũra andũ aingĩ a Isiraeli macookerere Mwathani Ngai wao.
൧൬അവൻ യിസ്രായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
17 Na nĩagathiĩ mbere ya Mwathani arĩ na roho na hinya wa Elija, nĩguo agarũre ngoro cia maithe mendane na ciana ciao, nao arĩa aremi amagarũre magĩe na ũũgĩ wa andũ arĩa athingu, nĩgeetha ahaarĩrie andũ mahote gweterera Mwathani.”
൧൭അവൻ കർത്താവിന് മുമ്പായി ഏലീയാവിന്‍റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന: സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും.”
18 Zakaria akĩũria mũraika ũcio atĩrĩ, “Ingĩmenya ma ya ũhoro ũcio atĩa? Niĩ ndĩ mũthuuri mũkũrũ o na mũtumia wakwa arĩ na mĩaka mĩingĩ.”
൧൮സെഖര്യാവ് ദൂതനോട്:”ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്‍റെ ഭാര്യ വയസ്സുചെന്നവളുമല്ലോ” എന്നു പറഞ്ഞു.
19 Mũraika ũcio akĩmũcookeria atĩrĩ, “Niĩ nĩ niĩ Gaburieli, ũrĩa ũrũgamaga mbere ya Ngai, na nĩ gũtũmwo ndũmĩtwo ngwarĩrie na ngwĩre ũhoro ũyũ mwega.
൧൯ദൂതൻ അവനോട്:”ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു.
20 Na rĩu nĩũgũkira ũremwo nĩ kwaria nginya mũthenya ũrĩa ũndũ ũcio ũkaahinga, tondũ ndũnetĩkia ciugo ciakwa, o icio ikaahinga ihinda rĩrĩa rĩagĩrĩire rĩakinya.”
൨൦തക്കസമയത്ത് സംഭവിപ്പാനുള്ള എന്‍റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും” എന്നു ഉത്തരം പറഞ്ഞു.
21 Hĩndĩ ĩyo yothe, andũ nĩmetereire Zakaria na makarigagwo nĩ kĩrĩa gĩatũmĩte aikare mũno ũguo thĩinĩ wa hekarũ.
൨൧ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു.
22 Rĩrĩa oimire, ndaigana kũhota kũmaarĩria; magĩkĩmenya atĩ nĩonete kĩoneki arĩ thĩinĩ wa hekarũ, nĩgũkorwo no kũmaheneria aamahenagĩria na guoko, agĩikara o ũguo atekũhota kwaria.
൨൨അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആം‌ഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു.
23 Rĩrĩa ihinda rĩake rĩa gũtungata rĩathirire-rĩ, akĩinũka gwake mũciĩ.
൨൩അവന്‍റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി.
24 Thuutha ũcio Elizabethi mũtumia wake akĩgĩa nda, na handũ ha mĩeri ĩtano agĩikara ehithĩte.
൨൪ആ നാളുകൾ കഴിഞ്ഞിട്ട് അവന്‍റെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു. അഞ്ചു മാസം എലിസബെത്ത് ഒളിച്ചു പാർത്തു.
25 Akiuga atĩrĩ, “Nĩ Mwathani ũnjĩkĩire ũũ. Matukũ-inĩ maya nĩanjĩkĩte wega na akanjehereria thoni cia kũmenwo nĩ andũ.”
൨൫”മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു” എന്നു എലിസബെത്ത് പറഞ്ഞു.
26 Naguo mweri wa ĩtandatũ wa Elizabethi gũkorwo arĩ na nda-rĩ, Ngai nĩatũmire mũraika Gaburieli athiĩ Nazarethi itũũra rĩarĩ kũu Galili,
൨൬എലിസബെത്ത് ഗർഭിണിയായി ആറു മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു.
27 akĩmũtũma kũrĩ mũirĩtu gathirange worĩtio nĩ mũndũ wetagwo Jusufu, wa rũciaro rwa Daudi. Mũirĩtu ũcio gathirange eetagwo Mariamu.
൨൭അവിടെ ദാവീദിന്‍റെ പിന്തുടർച്ചക്കാരനായ യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
28 Mũraika ũcio akĩmuumĩrĩra, akĩmwĩra atĩrĩ, “Nĩndakũgeithia, wee ũrathimĩtwo mũno! Mwathani arĩ hamwe nawe.”
൨൮ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്നു:”കൃപ ലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
29 Nake Mariamu agĩthĩĩnĩka mũno nĩ ũndũ ũcio, na akĩgega akĩrigwo nĩ ũhoro wa ngeithi icio.
൨൯അവൾ ആ വാക്ക് കേട്ടു ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു.
30 Nowe mũraika ũcio akĩmwĩra atĩrĩ, “Mariamu tiga gwĩtigĩra, nĩgũkorwo nĩũkinyĩirwo nĩ wega wa Ngai.
൩൦ദൂതൻ അവളോട്:”മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചു.
31 Nawe nĩũkũgĩa nda na nĩũgaaciara mwana wa kahĩĩ, nawe nĩũkamũtua Jesũ.
൩൧നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവനു യേശു എന്നു പേർ വിളിക്കേണം.
32 Nake nĩagatuĩka mũnene na ageetagwo Mũrũ-wa-Ũrĩa-ũrĩ-Igũrũ-Mũno. Mwathani Ngai nĩakamũhe gĩtĩ kĩa ũnene kĩrĩa gĩa ithe Daudi,
൩൨അവൻ വലിയവൻ ആകും; അത്യുന്നതന്‍റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കും
33 nake nĩagathamakĩra nyũmba ya Jakubu nginya tene; ũthamaki wake ndũgaathira o na rĩ.” (aiōn g165)
൩൩അവൻ യാക്കോബിന്‍റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല” എന്നു പറഞ്ഞു. (aiōn g165)
34 Mariamu akĩũria mũraika ũcio atĩrĩ, “Ũndũ ũyũ ũngĩhoteka atĩa, kuona atĩ ndĩ o mũirĩtu gathirange?”
൩൪മറിയ ദൂതനോട്:”ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും” എന്നു പറഞ്ഞു.
35 Nake mũraika ũcio akĩmũcookeria, akĩmwĩra atĩrĩ, “Roho Mũtheru nĩagooka igũrũ rĩaku naguo hinya wa Ũrĩa-ũrĩ-Igũrũ-Mũno nĩũgakũhumbĩra, nĩ ũndũ ũcio mwana ũrĩa ũgaaciarwo nĩ mũtheru na ageetagwo Mũrũ wa Ngai.
൩൫അതിന് ദൂതൻ:”പരിശുദ്ധാത്മാവ് നിന്‍റെമേൽ വരും; അത്യുന്നതന്‍റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
36 O na Elizabethi, ũrĩa wa mbarĩ cianyu, o nake nĩekũgĩa kaana arĩ mũkũrũ, o ũcio weragwo atĩ nĩ thaata, nĩgũkorwo rĩu arĩ na nda ya mĩeri ĩtandatũ.
൩൬നിന്‍റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം.
37 Nĩgũkorwo gũtirĩ ũndũ ũngĩrema Ngai.”
൩൭ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല” എന്നു ഉത്തരം പറഞ്ഞു.
38 Nake Mariamu akĩmũcookeria atĩrĩ, “Niĩ ndĩ ndungata ya Mwathani. Ndĩrogĩĩkwo o ta ũguo woiga.” Hĩndĩ ĩyo mũraika akĩmũtiga agĩthiĩ.
൩൮അതിന് മറിയ:”ഇതാ, ഞാൻ കർത്താവിന്‍റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ” എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
39 Matukũ-inĩ o ro macio, Mariamu akĩĩhaarĩria, agĩthiĩ ahiũhĩte nginya itũũra rĩarĩ bũrũri ũrĩa ũrĩ irĩma wa Judea,
൩൯കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്നു,
40 agĩtoonya mũciĩ gwa Zakaria, na akĩgeithia Elizabethi.
൪൦അവിടെ സെഖര്യാവിന്‍റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു.
41 Rĩrĩa Elizabethi aiguire ngeithi cia Mariamu-rĩ, kaana gake gakĩambarara karĩ nda yake, nake Elizabethi akĩiyũrwo nĩ Roho Mũtheru.
൪൧മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു,
42 Akĩanĩrĩra na mũgambo mũnene, akiuga atĩrĩ, “Wee wĩ mũrathime gatagatĩ ka atumia othe, nako kaana karĩa ũgaaciara nĩkarathime!
൪൨ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:”സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്‍റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്.
43 No nĩ kĩĩ gĩtũmĩte njĩkwo wega ũũ, atĩ nyina wa Mwathani wakwa no ooke kũnjeerera?
൪൩എന്‍റെ കർത്താവിന്‍റെ മാതാവ് എന്‍റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി.
44 Ndaigua mũgambo wa ngeithi ciaku wakinya matũ-inĩ makwa, nako kaana karĩa karĩ nda yakwa kambarara nĩ ũndũ wa gũkena.
൪൪നിന്‍റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്‍റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി.
45 Kũrathimwo-rĩ, nĩ mũndũ ũcio wĩtĩkĩtie atĩ maũndũ marĩa Mwathani amwĩrĩte nĩmakahingio!”
൪൫കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.”
46 Nake Mariamu akiuga atĩrĩ: “Ngoro yakwa nĩĩragooca Mwathani,
൪൬അപ്പോൾ മറിയ പറഞ്ഞത്: “എന്‍റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
47 naguo roho wakwa nĩũrakenera Ngai Mũhonokia wakwa,
൪൭എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു.
48 nĩgũkorwo nĩaririkanĩte kwĩnyiihia kwa ndungata yake. Kuuma rĩu njiarwa ciothe irĩĩnjĩtaga mũrathime,
൪൮അവൻ തന്‍റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49 nĩgũkorwo Ũcio ũrĩ Hinya nĩanjĩkĩire maũndũ manene, narĩo rĩĩtwa rĩake nĩ rĩtheru.
൪൯സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവന്‍റെ നാമം പരിശുദ്ധം ആകുന്നു.
50 Tha ciake nĩikinyagĩra arĩa mamwĩtigagĩra, kuuma njiarwa nginya njiarwa.
൫൦അവനെ ഭയപ്പെടുന്നവർക്ക് അവന്‍റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു.
51 Nĩekĩte maũndũ ma hinya na guoko gwake; na arĩa etĩĩi aharaganagia meciiria ma ngoro ciao.
൫൧അവൻ തന്‍റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52 Nĩaharũrũkĩtie aathani kuuma itĩ-inĩ ciao cia ũnene, no agatũũgĩria arĩa menyiihagia.
൫൨പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി വിനീതരെ ഉയർത്തിയിരിക്കുന്നു.
53 Nĩahũũnĩtie arĩa ahũtu na maũndũ mega, no arĩa itonga akamaingata matarĩ na kĩndũ.
൫൩വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു.
54 Nĩateithĩtie Isiraeli ndungata yake, akaririkana ũhoro wake wa kũiguanĩra tha,
൫൪തന്‍റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു,
55 o ta ũrĩa eerire maithe maitũ, atĩ nĩakaiguĩra Iburahĩmu hamwe na njiaro ciake tha, nginya tene.” (aiōn g165)
൫൫നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്‍റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു.” (aiōn g165)
56 Nake Mariamu agĩikara na Elizabethi ta mĩeri ĩtatũ, agĩcooka akĩinũka kwao.
൫൬മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.
57 Na rĩrĩ, ihinda rĩa Elizabethi rĩakinya rĩa gũciara, agĩciara kahĩĩ.
൫൭എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
58 Andũ a itũũra rĩake na a mbarĩ ciao makĩigua atĩ Mwathani nĩakĩrĩrĩirie kũmũiguĩra tha, nao magĩkena hamwe nake.
൫൮കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
59 Mũthenya wa ĩnana wakinya, magĩũka nĩguo maruithie kaana kau, nao meendaga gũgatua Zakaria o ta ũrĩa ithe eetagwo,
൫൯എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ടു വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്‍റെ പേർ പോലെ അവനു സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു.
60 no nyina akĩaria, akiuga atĩrĩ, “Aca! Gegwĩtwo Johana.”
൬൦അവന്‍റെ അമ്മയോ:”അല്ല, അവനു യോഹന്നാൻ” എന്നു പേരിടേണം എന്നു പറഞ്ഞു.
61 Nao andũ makĩmwĩra atĩrĩ, “Gũtirĩ mũndũ wa mbarĩ cianyu wĩtagwo rĩĩtwa rĩu!”
൬൧അവർ അവളോട്:”നിന്‍റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ” എന്നു പറഞ്ഞു.
62 Nao makĩũria ithe ũrĩa angĩenda gatuuo na ũndũ wa kũmũheneria na moko.
൬൨പിന്നെ അവനു എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
63 Akĩmeetia kahengere ga kwandĩkwo, nake akĩandĩka atĩrĩ, “Rĩĩtwa rĩako nĩ Johana.” Naguo ũndũ ũcio ũkĩgegia andũ othe.
൬൩അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്‍റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
64 O hĩndĩ ĩyo akĩhingũka kanua, naruo rũrĩmĩ rwake rũkĩregera, akĩambĩrĩria kwaria, akĩgooca Ngai.
൬൪ഉടനെ അവന്‍റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
65 Nao andũ othe a itũũra makĩiyũrwo nĩ guoya, makaaragia ũhoro wa maũndũ macio mothe, namo makĩhunja bũrũri-inĩ ũcio wothe wa irĩma wa Judea.
൬൫അയൽക്കാർക്കെല്ലാം ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി
66 Nao arĩa othe maiguire ũhoro ũcio makĩgegio nĩguo makĩũria atĩrĩ, “Kaĩ kaana gaka gagaatuĩka ũ? Nĩgũkorwo guoko kwa Mwathani kwarĩ hamwe nako.”
൬൬കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്‍റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു.
67 Nake ithe Zakaria akĩiyũrwo nĩ Roho Mũtheru, akĩratha ũhoro, akiuga atĩrĩ,
൬൭അവന്‍റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
68 “Mwathani Ngai wa Isiraeli arogoocwo, tondũ nĩokĩte na agakũũra andũ ake.
൬൮“യിസ്രായേലിന്‍റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവിടുന്ന് തന്‍റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും.
69 Nĩatwambararĩirie rũhĩa rwa ũhonokio thĩinĩ wa nyũmba ya Daudi, ndungata yake
൬൯അവിടുന്ന് ശക്തനായ രക്ഷകനെ തന്‍റെ ദാസനായ ദാവീദിന്‍റെ സന്തതി പരമ്പരകളിൽ നിന്നു നമുക്ക് നൽകിയിരിക്കുന്നു
70 (o ta ũrĩa aarĩtie matukũ ma tene na tũnua twa anabii ake atheru), (aiōn g165)
൭൦ആദിമുതൽ തന്‍റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ. (aiōn g165)
71 rwa gũtũhonokia kuuma kũrĩ thũ ciitũ, na kuuma kũrĩ guoko kwa arĩa othe matũmenaga,
൭൧അവിടുന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽനിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു.
72 nĩguo aiguĩre maithe maitũ tha, na aririkane kĩrĩkanĩro gĩake gĩtheru,
൭൨അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു.
73 o mwĩhĩtwa ũrĩa eehĩtĩire ithe witũ Iburahĩmu:
൭൩നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി.
74 atĩ nĩagatũhonokia kuuma guoko-inĩ gwa thũ ciitũ, na atũhotithie kũmũtungatagĩra tũtarĩ na guoya,
൭൪നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയംകൂടാതെ തിരുമുമ്പിൽ
75 tũrĩ atheru na athingu mbere yake matukũ-inĩ maitũ mothe.
൭൫വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി.
76 “O nawe, kaana gakwa, nĩũgetagwo mũnabii wa Ũrĩa-ũrĩ-Igũrũ-Mũno; nĩgũkorwo nĩũgaathiiaga mbere ya Mwathani nĩguo ũmũthondekagĩre njĩra ciake,
൭൬നീയോ പൈതലേ, അത്യുന്നതന്‍റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. എന്തുകൊണ്ടെന്നാൽ കർത്താവിന്‍റെ വഴി ഒരുക്കുവാനും
77 na ũmenyithie andũ ake ũhoro wa ũhonokio nĩ ũndũ wa kũrekerwo mehia mao,
൭൭നമ്മുടെ ദൈവത്തിന്‍റെ ആർദ്രകരുണയാൽ അവിടുത്തെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന് അറിയിക്കാനുമായി നീ അവനു മുമ്പായി നടക്കും.
78 na tondũ wa tha nyingĩ cia Ngai witũ, tha icio nĩigatũma riũa rĩtũrathĩre kuuma igũrũ,
൭൮സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്‍റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്
79 nĩgeetha rĩarĩre arĩa matũũraga nduma-inĩ, o na arĩa matũũraga kĩĩruru-inĩ gĩa gĩkuũ, nĩguo rĩtongorie magũrũ maitũ njĩra-inĩ ya thayũ.”
൭൯ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ സ്വർഗ്ഗത്തിൽനിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു.”
80 Nako kaana kau gagĩkũra, na gakĩgĩa hinya roho-inĩ wako; nake agĩtũũra werũ-inĩ nginya hĩndĩ ĩrĩa eyumĩririe kũrĩ andũ a Isiraeli.
൮൦പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്‍റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.

< Luka 1 >