< Luka 1 >

1 Andũ aingĩ nĩmarĩkĩtie kwandĩka ũhoro wa maũndũ marĩa mahingĩtio gatagatĩ-inĩ gaitũ,
ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
2 o ta ũrĩa twaheirwo ũhoro wamo nĩ arĩa meyoneire maũndũ macio kuuma o kĩambĩrĩria marĩ aira na ndungata cia ũhoro ũcio.
3 Nĩ ũndũ ũcio, tondũ niĩ mwene nĩnduĩrĩtie maũndũ macio mothe wega kuuma kĩambĩrĩria-rĩ, ngakĩona arĩ wega o na niĩ ngwandĩkĩre mũtaratara mwega wa maũndũ macio, wee mũnene mũgaathe Theofilo,
ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
4 nĩgeetha ũmenye na ma maũndũ marĩa warutirwo.
അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
5 Na rĩrĩ, hĩndĩ ĩrĩa Herode aarĩ mũthamaki wa Judea, nĩ kwarĩ mũthĩnjĩri-Ngai wetagwo Zakaria, warĩ wa gĩkundi kĩa athĩnjĩri-Ngai kĩa Abija; mũtumia wake eetagwo Elizabethi na aarĩ wa rũciaro rwa Harũni.
യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
6 O eerĩ maarĩ arũngĩrĩru maitho-inĩ ma Ngai, na nĩmathĩkagĩra maathani ma Mwathani na mawatho mothe matarĩ na ũcuuke.
അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
7 Nao matiarĩ na twana tondũ Elizabethi aarĩ thaata; na eerĩ maarĩ akũrũ mũno.
എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
8 Na rĩrĩ, mũthenya ũmwe Zakaria nĩarutaga wĩra wa mũthĩnjĩri-Ngai arĩ mbere ya Ngai, tondũ rĩarĩ ihinda rĩa gĩkundi gĩake gũtungata-rĩ,
ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
9 nĩathuurirwo na njĩra ya gũcuukĩrwo mĩtĩ, kũringana na mũtugo wa ũthĩnjĩri-Ngai, athiĩ thĩinĩ wa hekarũ ya Mwathani agacine ũbumba.
കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
10 Na rĩrĩa ihinda rĩa gũcina ũbumba rĩakinyire, kĩrĩndĩ gĩothe kĩrĩa kĩonganĩte nĩ ũndũ wa kũhooya, nĩ kĩahooyagĩra na kũu nja.
ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
11 Hĩndĩ ĩyo mũraika wa Mwathani akiumĩrĩra Zakaria, na akĩrũgama mwena wa ũrĩo wa kĩgongona kĩrĩa gĩa gũcinĩra ũbumba.
അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
12 Rĩrĩa Zakaria aamuonire, akĩhahũka na akĩiyũrwo nĩ guoya.
ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
13 No mũraika ũcio akĩmwĩra atĩrĩ: “Zakaria, tiga gwĩtigĩra; mahooya maku nĩmaiguĩtwo. Mũtumia waku Elizabethi nĩagagũciarĩra mwana wa kahĩĩ, nawe nĩũkamũtua Johana.
അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
14 Nĩũgakena na ũcanjamũke, nĩ ũndũ wake na andũ aingĩ nĩmagakenio nĩgũciarwo gwake,
അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
15 nĩgũkorwo nĩagatuĩka mũndũ mũnene maitho-inĩ ma Mwathani. Ndarĩ hĩndĩ akaanyua ndibei o na kana kĩndũ o kĩngĩ kĩgagatu kĩngĩtũma mũndũ arĩĩo, na nĩakaiyũrwo nĩ Roho Mũtheru kuuma o gũciarwo gwake.
കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
16 Nake nĩakagarũra andũ aingĩ a Isiraeli macookerere Mwathani Ngai wao.
ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
17 Na nĩagathiĩ mbere ya Mwathani arĩ na roho na hinya wa Elija, nĩguo agarũre ngoro cia maithe mendane na ciana ciao, nao arĩa aremi amagarũre magĩe na ũũgĩ wa andũ arĩa athingu, nĩgeetha ahaarĩrie andũ mahote gweterera Mwathani.”
പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
18 Zakaria akĩũria mũraika ũcio atĩrĩ, “Ingĩmenya ma ya ũhoro ũcio atĩa? Niĩ ndĩ mũthuuri mũkũrũ o na mũtumia wakwa arĩ na mĩaka mĩingĩ.”
സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
19 Mũraika ũcio akĩmũcookeria atĩrĩ, “Niĩ nĩ niĩ Gaburieli, ũrĩa ũrũgamaga mbere ya Ngai, na nĩ gũtũmwo ndũmĩtwo ngwarĩrie na ngwĩre ũhoro ũyũ mwega.
അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
20 Na rĩu nĩũgũkira ũremwo nĩ kwaria nginya mũthenya ũrĩa ũndũ ũcio ũkaahinga, tondũ ndũnetĩkia ciugo ciakwa, o icio ikaahinga ihinda rĩrĩa rĩagĩrĩire rĩakinya.”
നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
21 Hĩndĩ ĩyo yothe, andũ nĩmetereire Zakaria na makarigagwo nĩ kĩrĩa gĩatũmĩte aikare mũno ũguo thĩinĩ wa hekarũ.
ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
22 Rĩrĩa oimire, ndaigana kũhota kũmaarĩria; magĩkĩmenya atĩ nĩonete kĩoneki arĩ thĩinĩ wa hekarũ, nĩgũkorwo no kũmaheneria aamahenagĩria na guoko, agĩikara o ũguo atekũhota kwaria.
പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
23 Rĩrĩa ihinda rĩake rĩa gũtungata rĩathirire-rĩ, akĩinũka gwake mũciĩ.
അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
24 Thuutha ũcio Elizabethi mũtumia wake akĩgĩa nda, na handũ ha mĩeri ĩtano agĩikara ehithĩte.
ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
25 Akiuga atĩrĩ, “Nĩ Mwathani ũnjĩkĩire ũũ. Matukũ-inĩ maya nĩanjĩkĩte wega na akanjehereria thoni cia kũmenwo nĩ andũ.”
“കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
26 Naguo mweri wa ĩtandatũ wa Elizabethi gũkorwo arĩ na nda-rĩ, Ngai nĩatũmire mũraika Gaburieli athiĩ Nazarethi itũũra rĩarĩ kũu Galili,
എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
27 akĩmũtũma kũrĩ mũirĩtu gathirange worĩtio nĩ mũndũ wetagwo Jusufu, wa rũciaro rwa Daudi. Mũirĩtu ũcio gathirange eetagwo Mariamu.
ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
28 Mũraika ũcio akĩmuumĩrĩra, akĩmwĩra atĩrĩ, “Nĩndakũgeithia, wee ũrathimĩtwo mũno! Mwathani arĩ hamwe nawe.”
ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
29 Nake Mariamu agĩthĩĩnĩka mũno nĩ ũndũ ũcio, na akĩgega akĩrigwo nĩ ũhoro wa ngeithi icio.
ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
30 Nowe mũraika ũcio akĩmwĩra atĩrĩ, “Mariamu tiga gwĩtigĩra, nĩgũkorwo nĩũkinyĩirwo nĩ wega wa Ngai.
എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
31 Nawe nĩũkũgĩa nda na nĩũgaaciara mwana wa kahĩĩ, nawe nĩũkamũtua Jesũ.
നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
32 Nake nĩagatuĩka mũnene na ageetagwo Mũrũ-wa-Ũrĩa-ũrĩ-Igũrũ-Mũno. Mwathani Ngai nĩakamũhe gĩtĩ kĩa ũnene kĩrĩa gĩa ithe Daudi,
അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
33 nake nĩagathamakĩra nyũmba ya Jakubu nginya tene; ũthamaki wake ndũgaathira o na rĩ.” (aiōn g165)
അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു. (aiōn g165)
34 Mariamu akĩũria mũraika ũcio atĩrĩ, “Ũndũ ũyũ ũngĩhoteka atĩa, kuona atĩ ndĩ o mũirĩtu gathirange?”
അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
35 Nake mũraika ũcio akĩmũcookeria, akĩmwĩra atĩrĩ, “Roho Mũtheru nĩagooka igũrũ rĩaku naguo hinya wa Ũrĩa-ũrĩ-Igũrũ-Mũno nĩũgakũhumbĩra, nĩ ũndũ ũcio mwana ũrĩa ũgaaciarwo nĩ mũtheru na ageetagwo Mũrũ wa Ngai.
അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
36 O na Elizabethi, ũrĩa wa mbarĩ cianyu, o nake nĩekũgĩa kaana arĩ mũkũrũ, o ũcio weragwo atĩ nĩ thaata, nĩgũkorwo rĩu arĩ na nda ya mĩeri ĩtandatũ.
നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
37 Nĩgũkorwo gũtirĩ ũndũ ũngĩrema Ngai.”
ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
38 Nake Mariamu akĩmũcookeria atĩrĩ, “Niĩ ndĩ ndungata ya Mwathani. Ndĩrogĩĩkwo o ta ũguo woiga.” Hĩndĩ ĩyo mũraika akĩmũtiga agĩthiĩ.
“ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
39 Matukũ-inĩ o ro macio, Mariamu akĩĩhaarĩria, agĩthiĩ ahiũhĩte nginya itũũra rĩarĩ bũrũri ũrĩa ũrĩ irĩma wa Judea,
ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
40 agĩtoonya mũciĩ gwa Zakaria, na akĩgeithia Elizabethi.
അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
41 Rĩrĩa Elizabethi aiguire ngeithi cia Mariamu-rĩ, kaana gake gakĩambarara karĩ nda yake, nake Elizabethi akĩiyũrwo nĩ Roho Mũtheru.
മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
42 Akĩanĩrĩra na mũgambo mũnene, akiuga atĩrĩ, “Wee wĩ mũrathime gatagatĩ ka atumia othe, nako kaana karĩa ũgaaciara nĩkarathime!
ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
43 No nĩ kĩĩ gĩtũmĩte njĩkwo wega ũũ, atĩ nyina wa Mwathani wakwa no ooke kũnjeerera?
എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
44 Ndaigua mũgambo wa ngeithi ciaku wakinya matũ-inĩ makwa, nako kaana karĩa karĩ nda yakwa kambarara nĩ ũndũ wa gũkena.
നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
45 Kũrathimwo-rĩ, nĩ mũndũ ũcio wĩtĩkĩtie atĩ maũndũ marĩa Mwathani amwĩrĩte nĩmakahingio!”
കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
46 Nake Mariamu akiuga atĩrĩ: “Ngoro yakwa nĩĩragooca Mwathani,
ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
47 naguo roho wakwa nĩũrakenera Ngai Mũhonokia wakwa,
എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
48 nĩgũkorwo nĩaririkanĩte kwĩnyiihia kwa ndungata yake. Kuuma rĩu njiarwa ciothe irĩĩnjĩtaga mũrathime,
അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
49 nĩgũkorwo Ũcio ũrĩ Hinya nĩanjĩkĩire maũndũ manene, narĩo rĩĩtwa rĩake nĩ rĩtheru.
സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
50 Tha ciake nĩikinyagĩra arĩa mamwĩtigagĩra, kuuma njiarwa nginya njiarwa.
അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
51 Nĩekĩte maũndũ ma hinya na guoko gwake; na arĩa etĩĩi aharaganagia meciiria ma ngoro ciao.
തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
52 Nĩaharũrũkĩtie aathani kuuma itĩ-inĩ ciao cia ũnene, no agatũũgĩria arĩa menyiihagia.
അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
53 Nĩahũũnĩtie arĩa ahũtu na maũndũ mega, no arĩa itonga akamaingata matarĩ na kĩndũ.
വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
54 Nĩateithĩtie Isiraeli ndungata yake, akaririkana ũhoro wake wa kũiguanĩra tha,
അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!” (aiōn g165)
55 o ta ũrĩa eerire maithe maitũ, atĩ nĩakaiguĩra Iburahĩmu hamwe na njiaro ciake tha, nginya tene.” (aiōn g165)
56 Nake Mariamu agĩikara na Elizabethi ta mĩeri ĩtatũ, agĩcooka akĩinũka kwao.
മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
57 Na rĩrĩ, ihinda rĩa Elizabethi rĩakinya rĩa gũciara, agĩciara kahĩĩ.
പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
58 Andũ a itũũra rĩake na a mbarĩ ciao makĩigua atĩ Mwathani nĩakĩrĩrĩirie kũmũiguĩra tha, nao magĩkena hamwe nake.
കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
59 Mũthenya wa ĩnana wakinya, magĩũka nĩguo maruithie kaana kau, nao meendaga gũgatua Zakaria o ta ũrĩa ithe eetagwo,
എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
60 no nyina akĩaria, akiuga atĩrĩ, “Aca! Gegwĩtwo Johana.”
എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
61 Nao andũ makĩmwĩra atĩrĩ, “Gũtirĩ mũndũ wa mbarĩ cianyu wĩtagwo rĩĩtwa rĩu!”
വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
62 Nao makĩũria ithe ũrĩa angĩenda gatuuo na ũndũ wa kũmũheneria na moko.
അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
63 Akĩmeetia kahengere ga kwandĩkwo, nake akĩandĩka atĩrĩ, “Rĩĩtwa rĩako nĩ Johana.” Naguo ũndũ ũcio ũkĩgegia andũ othe.
സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
64 O hĩndĩ ĩyo akĩhingũka kanua, naruo rũrĩmĩ rwake rũkĩregera, akĩambĩrĩria kwaria, akĩgooca Ngai.
പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
65 Nao andũ othe a itũũra makĩiyũrwo nĩ guoya, makaaragia ũhoro wa maũndũ macio mothe, namo makĩhunja bũrũri-inĩ ũcio wothe wa irĩma wa Judea.
ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
66 Nao arĩa othe maiguire ũhoro ũcio makĩgegio nĩguo makĩũria atĩrĩ, “Kaĩ kaana gaka gagaatuĩka ũ? Nĩgũkorwo guoko kwa Mwathani kwarĩ hamwe nako.”
കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
67 Nake ithe Zakaria akĩiyũrwo nĩ Roho Mũtheru, akĩratha ũhoro, akiuga atĩrĩ,
യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
68 “Mwathani Ngai wa Isiraeli arogoocwo, tondũ nĩokĩte na agakũũra andũ ake.
“ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
69 Nĩatwambararĩirie rũhĩa rwa ũhonokio thĩinĩ wa nyũmba ya Daudi, ndungata yake
ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ, (aiōn g165)
70 (o ta ũrĩa aarĩtie matukũ ma tene na tũnua twa anabii ake atheru), (aiōn g165)
തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
71 rwa gũtũhonokia kuuma kũrĩ thũ ciitũ, na kuuma kũrĩ guoko kwa arĩa othe matũmenaga,
ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
72 nĩguo aiguĩre maithe maitũ tha, na aririkane kĩrĩkanĩro gĩake gĩtheru,
നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
73 o mwĩhĩtwa ũrĩa eehĩtĩire ithe witũ Iburahĩmu:
നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
74 atĩ nĩagatũhonokia kuuma guoko-inĩ gwa thũ ciitũ, na atũhotithie kũmũtungatagĩra tũtarĩ na guoya,
ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
75 tũrĩ atheru na athingu mbere yake matukũ-inĩ maitũ mothe.
തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
76 “O nawe, kaana gakwa, nĩũgetagwo mũnabii wa Ũrĩa-ũrĩ-Igũrũ-Mũno; nĩgũkorwo nĩũgaathiiaga mbere ya Mwathani nĩguo ũmũthondekagĩre njĩra ciake,
“നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
77 na ũmenyithie andũ ake ũhoro wa ũhonokio nĩ ũndũ wa kũrekerwo mehia mao,
78 na tondũ wa tha nyingĩ cia Ngai witũ, tha icio nĩigatũma riũa rĩtũrathĩre kuuma igũrũ,
അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
79 nĩgeetha rĩarĩre arĩa matũũraga nduma-inĩ, o na arĩa matũũraga kĩĩruru-inĩ gĩa gĩkuũ, nĩguo rĩtongorie magũrũ maitũ njĩra-inĩ ya thayũ.”
അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
80 Nako kaana kau gagĩkũra, na gakĩgĩa hinya roho-inĩ wako; nake agĩtũũra werũ-inĩ nginya hĩndĩ ĩrĩa eyumĩririe kũrĩ andũ a Isiraeli.
ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.

< Luka 1 >