< Luka 7 >

1 Nake Jesũ aarĩkia kwaria maũndũ macio mothe andũ makĩmũiguaga, agĩtoonya Kaperinaumu.
തന്‍റെ വചനങ്ങളെ ജനങ്ങളോട് അറിയിച്ചുതീർന്നശേഷം യേശു കഫർന്നഹൂമിൽ ചെന്നു.
2 No kũu nĩ kwarĩ na ndungata ya mũnene-wa-thigari-igana, ĩrĩa mũmĩathi eendete mũno, nayo yarĩ ndwaru hakuhĩ gũkua.
അവിടെയുള്ള ശതാധിപൻ്റെ പ്രിയനായ ഒരു ദാസൻ അസുഖം പിടിച്ച് മരിക്കാറായിരുന്നു.
3 Nake mũnene ũcio wa thigari igana aigua ũhoro wa Jesũ, agĩtũma athuuri a Ayahudi kũrĩ we makamũũrie oke ahonie ndungata yake.
ശതാധിപൻ യേശുവിനെക്കുറിച്ച് കേട്ടിട്ടു, യേശു വന്നു തന്‍റെ ദാസനെ രക്ഷിക്കുന്നതിനായി അപേക്ഷിക്കുവാൻ, യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്‍റെ അടുക്കൽ അയച്ചു.
4 Nao maakinya kũrĩ Jesũ, makĩmũthaitha magwatĩirie mũno, makĩmwĩra atĩrĩ, “Mũndũ ũyũ nĩagĩrĩirwo gwĩkwo ũguo nĩwe,
അവർ യേശുവിന്‍റെ അടുക്കൽ വന്നു അവനോട് താല്പര്യമായി അപേക്ഷിച്ചു:”നീ അത് ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;
5 tondũ nĩendete rũrĩrĩ rwitũ na nĩatwakĩire thunagogi.”
അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും പണിതു തന്നിരിക്കുന്നു” എന്നു പറഞ്ഞു.
6 Nĩ ũndũ ũcio Jesũ agĩthiĩ nao. Na marĩ hakuhĩ gũkinya mũciĩ, mũnene ũcio wa thigari igana akĩmũtũmĩra arata makamwĩre atĩrĩ, “Mwathani, tiga gwĩthĩĩnia tondũ ndiagĩrĩire wee ũũke gwakwa mũciĩ.
യേശു അവരോടുകൂടെ പോയി, വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്‍റെ അടുക്കൽ അയച്ചു:”കർത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്‍റെ വീട്ടിൽ വരുവാനുള്ള യോഗ്യത എനിക്കില്ല;
7 O na nokĩo itanona njagĩrĩire gũũka kũrĩ we. No uga o kiugo, na ndungata yakwa nĩĩkũhona.
നിന്‍റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്ക് തോന്നീട്ടുമില്ല; ഒരു വാക്ക് കല്പിച്ചാൽ എന്‍റെ ദാസന് സൗഖ്യം വരും.
8 Nĩgũkorwo niĩ mwene ndĩ mũndũ wathagwo, na ndĩ na thigari njathaga. Ndeera ũmwe ‘Thiĩ,’ nĩathiiaga, na ndeera ũngĩ atĩrĩ, ‘Ũka,’ nĩokaga. Na ningĩ ndeera ndungata yakwa atĩrĩ, ‘Ĩka ũna,’ nĩĩkaga.”
ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യൻ ആണ്; എന്‍റെ കീഴിലും പടയാളികൾ ഉണ്ട്; ഒരുവനോട് പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോട് വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്‍റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു” എന്നു പറയിച്ചു.
9 Rĩrĩa Jesũ aiguire ũguo, akĩgega, akĩhũgũkĩra kĩrĩndĩ kĩrĩa kĩamũrũmĩrĩire, agĩkĩĩra atĩrĩ, “Ngũmwĩra atĩrĩ, ndionete mũndũ ũrĩ na wĩtĩkio mũnene ũũ Isiraeli guothe!”
യേശു അത് കേട്ടിട്ടു ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, തന്നെ അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
10 Nao andũ arĩa maatũmĩtwo magĩcooka mũciĩ magĩkora ngombo ĩyo ĩrĩ honu.
൧൦ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങിവന്നപ്പോൾ ദാസനെ സൗഖ്യത്തോടെ കണ്ടു.
11 Ihinda inini rĩathira, Jesũ agĩthiĩ itũũra rĩetagwo Naini, nao arutwo ake na andũ gĩkundi kĩnene magĩthiĩ nake.
൧൧പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്ക് പോകുമ്പോൾ അവന്‍റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
12 Na rĩrĩa akuhĩrĩirie kĩhingo gĩa itũũra rĩu, mũndũ wakuĩte nĩarutagwo kuo na aarĩ mwana wa mũmwe, nake nyina aarĩ mũtumia wa ndigwa. Nao andũ aingĩ a itũũra rĩu maarĩ hamwe nake.
൧൨അവൻ പട്ടണത്തിന്‍റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരാളെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മയ്ക്ക് ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
13 Rĩrĩa Mwathani onire mũtumia ũcio, akĩmũiguĩra tha, akĩmwĩra atĩrĩ, “Tiga kũrĩra.”
൧൩അവളെ കണ്ടിട്ട് കർത്താവ് മനസ്സലിഞ്ഞ് അവളോട്: കരയണ്ട എന്നു പറഞ്ഞു.
14 Agĩcooka agĩthiĩ, akĩhutia ithandũkũ, nao arĩa maarĩkuuĩte makĩrũgama. Agĩcooka akiuga atĩrĩ, “Mwanake, ndakwĩra atĩrĩ, ũkĩra!”
൧൪അവൻ അടുത്തുചെന്ന് ശവമഞ്ചം തൊട്ടു; അപ്പോൾ അത് ചുമക്കുന്നവർ നിന്നു. ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു അവൻ പറഞ്ഞു.
15 Mũndũ ũcio wakuĩte agĩũkĩra, akĩambĩrĩria kwaria, nake Jesũ akĩmũnengerana kũrĩ nyina.
൧൫മരിച്ചവൻ എഴുന്നേറ്റിരുന്ന് സംസാരിപ്പാൻ തുടങ്ങി; യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
16 Andũ othe makĩiyũrwo nĩ guoya na makĩgooca Ngai, makiuga atĩrĩ, “Mũnabii mũnene nĩokĩte gatagatĩ gaitũ. Ngai nĩokĩte gũteithia andũ ake.”
൧൬എല്ലാവരും പരിഭ്രാന്തരായി: ഒരു വലിയ പ്രവാചകനെ നമ്മുടെ ഇടയിൽനിന്നും എഴുന്നേല്പിച്ചിരിക്കുന്നു; ദൈവം തന്‍റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
17 Nayo ngumo ya Jesũ ĩkĩhunja Judea guothe o na bũrũri ũrĩa wagũthiũrũrũkĩirie.
൧൭അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പ്രസിദ്ധമായി.
18 Nao arutwo a Johana nĩmamũheire ũhoro wa maũndũ macio mothe. Nake Johana agĩĩta arutwo ake eerĩ,
൧൮ഇതു ഒക്കെയും യോഹന്നാന്‍റെ ശിഷ്യന്മാർ അവനോട് അറിയിച്ചു.
19 akĩmatũma kũrĩ Mwathani makamũũrie atĩrĩ, “Wee nĩwe ũrĩa werĩtwo nĩagooka kana tweterere mũndũ ũngĩ?”
൧൯അപ്പോൾ യോഹന്നാൻ തന്‍റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു.”വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ?” എന്നു കർത്താവിനോട് ചോദിക്കാൻ അവരെ പറഞ്ഞയച്ചു.
20 Nao arutwo acio maakinya kũrĩ Jesũ makĩmwĩra atĩrĩ, “Johana Mũbatithania aatũtũma kũrĩ we tũkũũrie atĩrĩ, ‘Wee nĩwe ũrĩa werĩtwo nĩagooka kana tweterere mũndũ ũngĩ?’”
൨൦ആ പുരുഷന്മാർ യേശുവിന്‍റെ അടുക്കൽ വന്നു:”വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ?” എന്നു ചോദിപ്പാൻ, യോഹന്നാൻ സ്നാപകൻ ഞങ്ങളെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
21 Ihinda-inĩ o rĩu Jesũ akĩhonia andũ aingĩ arĩa maarĩ na mĩrimũ, na ndwari, na akĩingata ngoma thũku o na agĩtũma andũ aingĩ arĩa maarĩ atumumu macooke kuona.
൨൧ആ സമയത്ത് യേശു വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്ക് കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:
22 Nĩ ũndũ ũcio agĩcookeria arĩa maatũmĩtwo atĩrĩ, “Cookai mũkeere Johana maũndũ marĩa muonete na mũkaigua: atĩ atumumu nĩ marona, na ithua nĩiretwara, na arĩa marĩ na mangũ nĩ marahonio, na andũ arĩa mataiguaga nĩmaraigua, na arĩa akuũ nĩmarariũkio, na Ũhoro-ũrĩa-Mwega nĩũrahunjĩrio arĩa athĩĩni.
൨൨കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായ് തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോട് സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിക്കുവിൻ.
23 Kũrathimwo nĩ mũndũ ũrĩa ũtarahĩngwo nĩ ũndũ wakwa.”
൨൩എന്നാൽ എന്‍റെ പ്രവർത്തനം മൂലം എന്നെ അവിശ്വസിക്കാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.
24 Andũ acio maatũmĩtwo nĩ Johana moima harĩ Jesũ, Jesũ akĩambĩrĩria kwarĩria andũ aingĩ ũhoro wa Johana, akĩmooria atĩrĩ, “Nĩ kĩĩ mwathiĩte kuona werũ-inĩ? Hihi mwathiĩte kuona kamũrangi kainainagio nĩ rũhuho?
൨൪യോഹന്നാന്‍റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്: നിങ്ങൾ എന്ത് കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റിനാൽ ഉലയുന്ന ഓടയോ?
25 Angĩkorwo ti guo-rĩ, mwathiĩte kuona kĩ? Hihi nĩ mũndũ wĩhumbĩte nguo njega? Aca, arĩa mehumbaga nguo cia goro na magekenia na mĩago ya thĩ maikaraga nyũmba cia ũthamaki.
൨൫അല്ല, എന്ത് കാണ്മാൻ പോയി? മാർദ്ദവവസ്ത്രംധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു ആഡംബരമായി ജീവിക്കുന്നവർ രാജകൊട്ടരത്തിൽ അല്ലയോ ഉള്ളത്?
26 Mwagĩthiĩte kuona kĩ? Hihi mwathiĩte kuona mũnabii? Ĩĩ, ngũmwĩra atĩrĩ, muonire mũndũ ũkĩrĩte mũnabii.
൨൬അല്ല, എന്ത് കാണ്മാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെ തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27 Ũyũ nĩwe ũrĩa ũhoro wake wandĩkĩtwo atĩrĩ: “‘Nĩngatũma mũtũmwo wakwa athiĩ mbere yaku, nake nĩagagũthondekera njĩra.’
൨൭“ഞാൻ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്‍റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
28 Ngũmwĩra atĩrĩ, harĩ andũ arĩa manaciarwo nĩ atumia-rĩ, gũtirĩ o na ũmwe mũnene gũkĩra Johana; no mũndũ ũrĩa mũnini mũno ũthamaki-inĩ wa Ngai, nĩ mũnene kũmũkĩra.”
൨൮സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
29 (Andũ othe, o na etia mbeeca cia igooti, rĩrĩa maiguire ciugo cia Jesũ, magĩtĩkĩra atĩ njĩra ya Ngai nĩ ya ma, tondũ maabatithĩtio nĩ Johana.
൨൯എന്നാൽ ജനം ഒക്കെയും, ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്‍റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
30 No Afarisai na arutani a watho makĩregana na ũrĩa Ngai endaga meke, tondũ o matiabatithĩtio nĩ Johana.)
൩൦എങ്കിലും പരീശരും ന്യായശാസ്ത്രികളും അവനാൽ സ്നാനം ഏല്ക്കാതെ, തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ ആലോചന ത്യജിച്ചു കളഞ്ഞു.
31 Nake Jesũ akiuga atĩrĩ, “Andũ a rũciaro rũrũ ingĩmagerekania na kĩ? Matariĩ ta kĩ?
൩൧ഈ തലമുറയിലെ മനുഷ്യരെ ഞാൻ ഏതിനോട് ഉപമിക്കേണം? അവർ ഏതിനോട് തുല്യം?
32 Matariĩ ta ciana ciikarĩte ndũnyũ igĩĩta iria ingĩ, igaciĩra atĩrĩ: “‘Twamũhuhĩire mũtũrirũ, mũkĩaga kũina; twamũinĩire rwĩmbo rwa macakaya, no mũtiarĩrire.’
൩൨ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്നു അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ.
33 Nĩgũkorwo Johana Mũbatithania ookire atekũrĩa na atekũnyua ndibei, na inyuĩ mũkiuga atĩrĩ, ‘Arĩ na ndaimono.’
൩൩യോഹന്നാൻ സ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും വന്നിരിക്കുന്നു; അതുകൊണ്ട് അവനു ഭൂതം ഉണ്ട് എന്നു നിങ്ങൾ പറയുന്നു.
34 Mũrũ wa Mũndũ ookire akĩrĩĩaga na akĩnyuuaga, na inyuĩ mũkiuga atĩrĩ, ‘Onei mũndũ mũkoroku na mũrĩĩu, mũrata wa etia mbeeca cia igooti na “ehia”.’
൩൪മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; ഭക്ഷണപ്രിയനും മദ്യപാനിയുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.
35 No ũũgĩ nĩũmenyekaga nĩ wa kĩhooto nĩ ciana ciaguo ciothe.”
൩൫ജ്ഞാനമോ തന്‍റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
36 Na rĩrĩ, Mũfarisai ũmwe nĩetire Jesũ gwake makarĩanĩre irio cia hwaĩ-inĩ nake, nĩ ũndũ ũcio Jesũ agĩthiĩ nyũmba ya Mũfarisai ũcio, agĩikara metha-inĩ.
൩൬പരീശരിൽ ഒരാൾ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവൻ പരീശൻ്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിനിരുന്നു.
37 Rĩrĩa mũndũ-wa-nja watũũrĩte mũtũũrĩre wa mehia itũũra-inĩ rĩu aamenyire atĩ Jesũ nĩararĩa irio nyũmba ya Mũfarisai ũcio-rĩ, agĩũka na cuba wa maguta manungi wega,
൩൭ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശൻ്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നതു അറിഞ്ഞ് ഒരു വെങ്കൽഭരണി പരിമളതൈലം കൊണ്ടുവന്നു,
38 na akĩrũgama thuutha wake, o hau magũrũ-inĩ make, akĩrĩraga, na akĩambĩrĩria kũmũihũgia nyarĩrĩ na maithori make. Agĩcooka akĩmũgiria nyarĩrĩ na njuĩrĩ yake, agĩcimumunya, na agĩciitĩrĩria maguta manungi wega.
൩൮പുറകിൽ അവന്‍റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്‍റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ട് തുടച്ച് കാൽ ചുംബിച്ചു തൈലം പൂശി.
39 Rĩrĩa Mũfarisai ũrĩa wamwĩtĩte onire ũndũ ũcio, akĩĩra na ngoro atĩrĩ, “Korwo mũndũ ũyũ nĩ mũnabii, nĩangĩamenya ũrĩa ũramũhutia nĩ mũndũ-wa-nja wa mũthemba ũrĩkũ, na atĩ nĩ mwĩhia.”
൩൯അവനെ ക്ഷണിച്ച പരീശൻ അത് കണ്ടിട്ട്:”ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ” എന്നു ഉള്ളിൽ പറഞ്ഞു
40 Jesũ akĩmwĩra atĩrĩ, “Simoni, ndĩ na ũndũ wa gũkwĩra.” Nake akiuga atĩrĩ, “Mũrutani, njĩĩra.”
൪൦യേശു പരീശനോട് “ശിമോനേ, നിന്നോട് ഒന്ന് പറവാനുണ്ട്” എന്നു യേശു പറഞ്ഞതിന്:”ഗുരോ, പറഞ്ഞാലും” എന്നു അവൻ പറഞ്ഞു.
41 “Kũrĩ andũ eerĩ maarĩ na thiirĩ wa mũndũ wakombithanagia mbeeca. Ũmwe aarĩ na thiirĩ wa dinari magana matano, na ũrĩa ũngĩ dinari mĩrongo ĩtano.
൪൧കടം കൊടുക്കുന്ന ഒരാൾക്ക് രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരാൾ അഞ്ഞൂറ് വെള്ളിക്കാശും മറ്റവൻ അമ്പത് വെള്ളിക്കാശും കൊടുക്കുവാനുണ്ടായിരുന്നു.
42 Na rĩrĩ, gũtirĩ o na ũmwe wao warĩ na mbeeca cia kũmũrĩha, nĩ ũndũ ũcio marĩ o eerĩ akĩmarekera thiirĩ ũcio. Rĩu-rĩ, acio eerĩ nũũ ũngĩmwenda makĩria?”
൪൨കടം വീട്ടുവാൻ അവർക്ക് വക ഇല്ലായ്കയാൽ അവൻ രണ്ടുപേർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?
43 Simoni akĩmũcookeria atĩrĩ, “Ngwĩciiria nĩ ũrĩa warekeirwo thiirĩ ũrĩa mũnene.” Jesũ akiuga atĩrĩ, “Nĩwatua wega.”
൪൩”അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു” എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.
44 Agĩcooka akĩĩhũgũrĩra mũndũ-wa-nja ũcio, akĩĩra Simoni atĩrĩ, “Nĩũkuona mũndũ-wa-nja ũyũ? Njũkire nyũmba gwaku, no ndũnaahe maaĩ ma gwĩthamba nyarĩrĩ, no nĩanjihũgia nyarĩrĩ na maithori make, na acigiria na njuĩrĩ yake.
൪൪സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്‍റെ വീട്ടിൽ വന്നു, നീ എന്‍റെ കാൽ കഴുകുവാൻ വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്‍റെ കാൽ നനച്ച് തലമുടികൊണ്ട് തുടച്ചു.
45 Wee-rĩ, ndũnaamumunya, no mũndũ-wa-nja ũyũ, kuuma rĩrĩa ndonyire ndarĩ aratigithĩria kũmumunya nyarĩrĩ ciakwa.
൪൫നീ എന്നെ ചുംബനം ചെയ്തു സ്വീകരിച്ചില്ല; ഇവളോ ഞാൻ അകത്ത് വന്നതുമുതൽ ഇടവിടാതെ എന്‍റെ കാൽ ചുംബിച്ചു.
46 Wee-rĩ, ndũnanjitĩrĩria maguta mũtwe, no ũyũ nĩanjitĩrĩirie maguta manungi wega nyarĩrĩ.
൪൬നീ എന്‍റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ട് എന്‍റെ കാൽ പൂശി.
47 Nĩ ũndũ ũcio ngũkwĩra atĩrĩ, nĩarekeirwo mehia make maingĩ. Nĩgũkorwo nĩendanĩte mũno. No ũrĩa ũrekeirwo mehia manini, endanaga o hanini.”
൪൭ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോട് പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
48 Jesũ agĩcooka akĩĩra mũndũ-wa-nja ũcio atĩrĩ, “Nĩwarekerwo mehia maku.”
൪൮പിന്നെ അവൻ അവളോട്: നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
49 Ageni arĩa angĩ makĩambĩrĩria kwĩrana atĩrĩ, “Kaĩ ũyũ akĩrĩ ũ, ũrarekanĩra o na mehia?”
൪൯അവനോട് കൂടെ ഭക്ഷണത്തിന് ഇരുന്നവർ:”പാപമോചനവും കൊടുക്കുന്ന ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.
50 Jesũ akĩĩra mũndũ-wa-nja ũcio atĩrĩ, “Gwĩtĩkia gwaku nĩ gwakũhonokia; thiĩ na thayũ.”
൫൦അവനോ സ്ത്രീയോട്: നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

< Luka 7 >