< Luka 6 >
1 Mũthenya ũmwe wa Thabatũ, Jesũ akĩgerera mĩgũnda-inĩ ya ngano, nao arutwo ake makĩambĩrĩria gũtua ngira imwe cia ngano, magĩcirigitha na moko, makĩrĩa ngano.
൧ഒരു ശബ്ബത്തിൽ യേശു വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്‍റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ട് തിരുമ്മിത്തിന്നു.
2 Afarisai amwe makĩmooria atĩrĩ, “Nĩ kĩĩ kĩratũma mwĩke ũrĩa gũtetĩkĩrĩtio nĩ watho mũthenya wa Thabatũ?”
൨പരീശരിൽ ചിലർ “ശബ്ബത്തിൽ അനുവദിക്കാത്തത് എന്തിനാണ് നിങ്ങൾ ചെയ്തത്?” എന്നു ചോദിച്ചു.
3 Jesũ akĩmacookeria atĩrĩ, “Kaĩ mũtathomete ũrĩa Daudi eekire, rĩrĩa we na arĩa maarĩ nake maarĩ ahũtu?
൩യേശു അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ എന്താണ് ചെയ്തത്? അവൻ ദൈവാലയത്തിൽ ചെന്നു
4 Aatoonyire Nyũmba ya Ngai, akĩoya na akĩrĩa mĩgate ĩrĩa yamũrĩirwo Ngai, ĩrĩa ateetĩkĩrĩtio kũrĩa nĩ watho tiga no athĩnjĩri-Ngai meetĩkĩrĩtio kũmĩrĩa, na agĩcooka akĩhe arĩa maarĩ nake ĩmwe yayo.”
൪പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്ക് കൊടുക്കുകയും ചെയ്തു എന്നുള്ളത് നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
5 Jesũ agĩcooka akĩmeera atĩrĩ, “Mũrũ wa Mũndũ nĩwe Mwathani wa Thabatũ.”
൫മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു.
6 Na rĩrĩ, mũthenya ũngĩ wa Thabatũ nĩathiire thunagogi-inĩ, akĩrutana, nakuo nĩ kwarĩ na mũndũ warĩ mwonju guoko gwake kwa ũrĩo.
൬മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിക്കുമ്പോൾ വലങ്കൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
7 Nao Afarisai na arutani a watho nĩmacaragia ũndũ mangĩthitangĩra Jesũ, nĩ ũndũ ũcio makĩmũrora mũno, mone kana nĩekũhonania mũthenya wa Thabatũ.
൭ശാസ്ത്രികളും പരീശരും അവനിൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം അന്വേഷിക്കുകയായിരുന്നു. അവൻ ശബ്ബത്തിൽ ആ മനുഷ്യനെ സൗഖ്യമാക്കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.
8 Nowe Jesũ, tondũ nĩamenyaga ũrĩa meeciiragia, akĩĩra mũndũ ũcio wonjete guoko atĩrĩ, “Ũkĩra ũrũgame mbere ya andũ othe.” Nĩ ũndũ ũcio agĩũkĩra akĩrũgama hau.
൮അവരുടെ വിചാരം മനസ്സിലാക്കിയിട്ട് അവൻ ശോഷിച്ച കയ്യുള്ള മനുഷ്യനോടു: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു;
9 Jesũ agĩcooka akĩmeera atĩrĩ, “Ngũmũũria atĩrĩ, nĩ ũndũ ũrĩkũ mwĩtĩkĩrie nĩ watho mũthenya wa Thabatũ: nĩ gwĩka wega kana nĩ gwĩka ũũru, nĩ kũhonokia muoyo kana nĩ kũũniina?”
൯അവൻ എഴുന്നേറ്റ് നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മചെയ്കയോ ജീവനെ രക്ഷിയ്ക്കുകയോ നശിപ്പിക്കയോ ചെയ്യുന്നത് നിയമാനുസൃതമോ? എന്നു ചോദിച്ചു.
10 Akĩĩhũgũra, akĩmarora othe, agĩcooka akĩĩra mũndũ ũcio atĩrĩ, “Tambũrũkia guoko gwaku.” Nake agĩĩka o ro ũguo; nakuo guoko gwake gũkĩhonio biũ.
൧൦അവരെ എല്ലാം ചുറ്റും നോക്കീട്ട് ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്‍റെ കൈ സുഖമായി.
11 Nao makĩrakara mũno, makĩambĩrĩria kũũrania ũrĩa mangĩĩka Jesũ.
൧൧അവർക്ക് കഠിനമായ ദേഷ്യം തോന്നി. യേശുവിനെ എന്ത് ചെയ്യേണം എന്നു തമ്മിൽതമ്മിൽ ആലോചിച്ചു.
12 Mũthenya ũmwe Jesũ nĩoimagarire agĩthiĩ kĩrĩma-inĩ akahooe, akĩraara akĩhooya Ngai ũtukũ wothe.
൧൨മറ്റൊരു ദിവസം അവൻ പ്രാർത്ഥിക്കുവാനായി ഒരു മലയിൽ ചെന്നു. അവൻ ദൈവത്തോട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു.
13 Gwakĩa-rĩ, agĩĩta arutwo ake moke harĩ we, agĩthuura andũ ikũmi na eerĩ ao, akĩmatua atũmwo, nao nĩ:
൧൩രാവിലെ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു.
14 Simoni (ũrĩa aatuire Petero), na Anderea mũrũ wa nyina, na Jakubu, na Johana, na Filipu, na Baritholomayo,
൧൪അവരുടെ പേരുകൾ: പത്രൊസ് എന്നു അവൻ പേർ വിളിച്ച ശിമോൻ, അവന്‍റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,
15 na Mathayo, na Toma, na Jakubu wa Alufayo, na Simoni ũrĩa wetagwo Zelote,
൧൫മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,
16 na Judasi wa Jakubu, na Judasi Mũisikariota ũrĩa wamũkunyanĩire.
൧൬യാക്കോബിന്‍റെ മകനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർ തന്നെ.
17 Nake Jesũ agĩikũrũka hamwe nao, makĩrũgama handũ haarĩ haraganu. Gĩkundi kĩnene kĩa arutwo ake kĩarĩ ho, o na andũ aingĩ mũno kuuma Judea guothe, na Jerusalemu, o na kuuma ndeere-inĩ cia Turo na Sidoni,
൧൭അവൻ അവരോട് കൂടെ മലയിൽ നിന്നു താഴെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്‍റെ ശിഷ്യന്മാരുടെ കൂട്ടവും, യെഹൂദ്യയിൽ എല്ലായിടത്തുനിന്നും, യെരൂശലേമിൽ നിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും, അവന്‍റെ വചനം കേൾക്കുവാനും രോഗശാന്തി കിട്ടുവാനും വന്ന ബഹുപുരുഷാരവും ഉണ്ടായിരുന്നു.
18 nao mookĩte nĩguo mamũigue na mahonio mĩrimũ yao. Nao arĩa maanyamaragio nĩ ngoma thũku makĩhonio,
൧൮അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു.
19 nao andũ othe makĩgeria kũmũhutia, tondũ hinya nĩwoimaga thĩinĩ wake na ũkamahonia othe.
൧൯അവനിൽ നിന്നു ശക്തി പുറപ്പെട്ടു എല്ലാവരെയും സൗഖ്യമാക്കുകകൊണ്ട് പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
20 Nake akĩrora arutwo ake, akiuga atĩrĩ: “Kũrathimwo-rĩ, nĩ inyuĩ athĩĩni, nĩgũkorwo ũthamaki wa Ngai nĩ wanyu.
൨൦അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്.
21 Kũrathimwo-rĩ, nĩ inyuĩ mũhũũtaga rĩu, nĩgũkorwo nĩmũkahũũnio. Kũrathimwo-rĩ, nĩ inyuĩ mũrarĩra rĩu, nĩgũkorwo nĩmũgatheka.
൨൧ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്ക് തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
22 Kũrathimwo-rĩ, nĩ inyuĩ hĩndĩ ĩrĩa andũ mekũmũmena, na meyamũre kũrĩ inyuĩ, na mamũrume, na mathũkĩrĩrie rĩĩtwa rĩanyu, nĩ ũndũ wa Mũrũ wa Mũndũ.
൨൨മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ച് കൂട്ടത്തിൽനിന്ന് പുറന്തള്ളുകയും നിന്ദിക്കുകയും നിങ്ങൾ ദുഷ്ടർ എന്നു പറഞ്ഞ് നിങ്ങളെ തള്ളുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
23 “Mũthenya ũcio nĩmũgakena na mũrũgarũge, tondũ mũcaara wanyu nĩ mũingĩ Igũrũ. Nĩgũkorwo ũguo noguo maithe mao meekire anabii.
൨൩ആ നാളിൽ സന്തോഷിക്കുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെ തന്നെ ചെയ്തുവല്ലോ.
24 “No rĩrĩ, kaĩ mũrĩ na haaro inyuĩ itonga-ĩ, nĩgũkorwo nĩmũrĩkĩtie kwamũkĩra kũnyamarũrwo kwanyu.
൨൪എന്നാൽ സമ്പന്നരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് നേരത്തേ ലഭിച്ചുപോയല്ലോ.
25 Kaĩ mũrĩ na haaro inyuĩ arĩa mũhũũniĩ rĩu-ĩ, nĩgũkorwo nĩmũkahũũta. Kaĩ mũrĩ na haaro arĩa mũratheka rĩu-ĩ, nĩgũkorwo nĩmũgacakaya na mũrĩre.
൨൫ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
26 Kaĩ mũrĩ na haaro inyuĩ hĩndĩ ĩrĩa andũ othe mekũmũgaathĩrĩria-ĩ, nĩgũkorwo ũguo noguo maithe mao meekaga anabii a maheeni.
൨൬സകലമനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
27 “No ngũmwĩra atĩrĩ inyuĩ arĩa mũũthikĩrĩirie: endagai thũ cianyu, na mwĩkage wega arĩa mamũthũire,
൨൭എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ സ്നേഹിക്കാതിരിക്കുന്നവർക്കു ഗുണം ചെയ്‌വിൻ.
28 na ningĩ mũrathimage arĩa mamũrumaga, na mũhooyagĩre arĩa mamwĩkaga ũũru.
൨൮നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളെ ദുഷിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
29 Na rĩrĩ, mũndũ angĩkũgũtha rũthĩa rũmwe, mũhũgũkĩrie rũu rũngĩ o naruo. Na mũndũ angĩgũtunya igooti rĩaku, ndũkamũgirie kuoya o na kanjũ yaku.
൨൯നിന്നെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേതും കാണിച്ചു കൊടുക്കുക; നിന്‍റെ പുതപ്പ് എടുത്തുകളയുന്നവന് നിന്‍റെ ഉടുപ്പും എടുത്തുകളയുവാൻ അനുവദിക്കുക.
30 Mũndũ o wothe angĩkũhooya kĩndũ mũhe, na mũndũ o wothe angĩoya kĩndũ gĩaku, ndũkamwĩtie.
൩൦നിന്നോട് ചോദിക്കുന്ന എല്ലാവർക്കും കൊടുക്ക; നിനക്കു അവകാശമുള്ള എന്തെങ്കിലും എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്.
31 Ĩkagai andũ arĩa angĩ o ũrĩa mũngĩenda mamwĩkage.
൩൧മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നെ അവർക്കും ചെയ്‌വിൻ.
32 “Rĩu-rĩ, angĩkorwo mwendete o arĩa mamwendete-rĩ, mwakĩĩguna na kĩ? O na ‘ehia’ nĩmendaga arĩa mamendete.
൩൨നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ.
33 Na mũngĩkorwo mwĩkaga wega o arĩa mamwĩkaga wega-rĩ, mwakĩĩguna na kĩ? Nĩgũkorwo ehia o nao nĩmekaga o ũguo.
൩൩നിങ്ങൾക്ക് നന്മചെയ്യുന്നവർക്ക് നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും അങ്ങനെ തന്നെ ചെയ്യുന്നുവല്ലോ.
34 Na ningĩ mũngĩkorwo mũkombithagia o arĩa mwĩhokete nĩmakamũrĩha-rĩ, mwakĩĩguna na kĩ? O na ehia nĩmakombagĩra ehia arĩa angĩ, mehokete nĩmakarĩhwo ciothe.
൩൪നിങ്ങൾക്ക് തിരിച്ചു നൽകും എന്നു പ്രതീക്ഷിക്കുന്നവർക്ക് കടം കൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന് പാപികൾക്ക് കടം കൊടുക്കുന്നുവല്ലോ.
35 No rĩrĩ, endagai thũ cianyu, na mũciĩkage wega, o na mũkombithagie mũtekwĩhoka gũcookerio kĩndũ. Hĩndĩ ĩyo irĩhi rĩanyu nĩrĩkaneneha, na inyuĩ nĩmũgatuĩka ariũ a Ũrĩa-ũrĩ-Igũrũ-Mũno, nĩgũkorwo we nĩaiguagĩra arĩa matarĩ ngaatho tha o na arĩa aaganu.
൩൫നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്ക് നന്മ ചെയ്‌വിൻ; ഒന്നും പകരം ആഗ്രഹിക്കാതെ കടം കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് വളരെ പ്രതിഫലം ലഭിക്കും; നിങ്ങൾ അത്യുന്നതന്‍റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നു.
36 Iguanagĩrai tha, o ta ũrĩa Ithe wanyu aiguanagĩra tha.
൩൬അങ്ങനെ നിങ്ങളുടെ പിതാവ് കരുണയുള്ളവൻ ആകുന്നതുപോലെ നിങ്ങളും കരുണയുള്ളവർ ആകുവിൻ.
37 “Mũtigaciirithanagie nĩgeetha na inyuĩ mũtikanaciirithio. Mũtigatuanagĩre, nĩgeetha na inyuĩ mũtikanatuĩrwo. Rekanagĩrai, na inyuĩ nĩmũkarekerwo.
൩൭ആരെയും വിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല; ആർക്കും ശിക്ഷ വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; എല്ലാവരോടും ക്ഷമിക്കുവിൻ; എന്നാൽ ദൈവം നിങ്ങളോടും ക്ഷമിയ്ക്കും.
38 Heanagai, na inyuĩ nĩmũrĩheagwo na gĩthimi kĩega, gĩkindĩrĩtwo, kĩinainĩtio na gĩgaitĩkĩrĩra, nĩkĩo mũgaitĩrĩrwo nakĩo nguo-inĩ. Nĩgũkorwo gĩthimi kĩrĩa mũthimanagĩra nakĩo, no kĩo mũrĩthimagĩrwo nakĩo.”
൩൮കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
39 Agĩcooka akĩmahe ngerekano ĩno, akĩmooria atĩrĩ, “Mũtumumu no atongorie mũtumumu ũrĩa ũngĩ? Githĩ eerĩ to magũe irima?
൩൯അവൻ ഒരുപമയും അവരോട് പറഞ്ഞു: ഒരു കുരുടന് മറ്റൊരു കുരുടനെ വഴി കാണിച്ചുകൊടുക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴും. ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല,
40 Mũrutwo ti mũnene kũrĩ mũmũruti, no ũrĩa wothe mũrute wega, no atuĩke ta mũmũruti.
൪൦എന്നാൽ അഭ്യസനം പൂർത്തിയാക്കിയവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
41 “Nĩ kĩĩ gĩgũtũma wone kĩhuti kĩrĩa kĩrĩ riitho rĩa mũrũ wa thoguo, no ũkaaga kũrũmbũiya mũgogo ũrĩa ũrĩ riitho rĩaku we mwene?
൪൧എന്നാൽ നീ സഹോദരന്‍റെ കണ്ണിലെ കരട് കാണുകയും സ്വന്തകണ്ണിലെ കോൽ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്?
42 Wahota atĩa kwĩra mũrũ wa thoguo atĩrĩ, ‘Mũrũ wa baba, reke ngũrute kĩhuti kĩu kĩrĩ riitho rĩaku,’ o rĩrĩa wee wagĩte kuona mũgogo ũrĩa ũrĩ naguo riitho rĩaku? Wee hinga ĩno, amba ũrute mũgogo ũcio ũrĩ naguo riitho, nĩguo wone wega ũhote kũruta kĩhuti kĩrĩa kĩrĩ riitho rĩa mũrũ wa thoguo.
൪൨അല്ലെങ്കിൽ, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നിൽക്ക; നിന്‍റെ കണ്ണിലെ കരട് എടുത്തുകളയട്ടെ എന്നു സഹോദരനോട് പറയുവാൻ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിലെ കോൽ എടുത്തുകളയുക; എന്നാൽ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയുവാൻ വ്യക്തമായി കാണുമല്ലോ.
43 “Gũtirĩ mũtĩ mwega ũciaraga maciaro mooru, kana mũtĩ mũũru ũgaciara maciaro mega.
൪൩ചീത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ചീത്ത വൃക്ഷവുമില്ല.
44 O mũtĩ ũmenyekaga na maciaro maguo mwene. Andũ matituaga ngũyũ kuuma mĩtĩ-inĩ ya mĩigua, o na kana magatua thabibũ kuuma congʼe-inĩ.
൪൪ഏത് വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. ആർക്കും മുള്ളിൽനിന്ന് അത്തിപ്പഴം ശേഖരിക്കുവാനും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങ പറിക്കുവാനും സാധിക്കുകയില്ല.
45 Mũndũ ũrĩa mwega aragia maũndũ mega kuuma mũthiithũ-inĩ wa ngoro yake, nake mũndũ ũrĩa mũũru aragia maũndũ mooru kuuma mũthiithũ-inĩ wa ngoro yake. Nĩgũkorwo kanua gake kaaragia o maũndũ marĩa maiyũrĩte ngoro yake.
൪൫നല്ലമനുഷ്യൻ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിന്നു നിറഞ്ഞു കവിയുന്നതാണല്ലോ നാം സംസാരിക്കുന്നത്.
46 “Atĩrĩrĩ, mũnjĩtaga ‘Mwathani, Mwathani,’ nĩkĩ, na mũtiĩkaga ũrĩa ndĩmwĩraga?
൪൬നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കുകയും ഞാൻ പറയുന്നത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്?
47 Nĩngũmuonia ũrĩa mũndũ ũrĩa ũũkaga kũrĩ niĩ, na akaigua ciugo ciakwa, na ageeka ũrĩa ciugĩte ahaana.
൪൭എന്‍റെ അടുക്കൽ വന്നു എന്‍റെ വചനം കേട്ടു അനുസരിക്കുന്നവൻ എല്ലാം ആരോടാണ് തുല്യൻ എന്നു ഞാൻ പറഞ്ഞുതരാം.
48 Ahaana ta mũndũ waakaga nyũmba, ũrĩa wenjire mũthingi, akĩũrikia na akĩwamba igũrũ rĩa ihiga. Hĩndĩ ĩrĩa kwagĩire mũiyũro wa maaĩ, kĩguũ gĩkĩgũtha nyũmba ĩyo na nditi, no gĩtiamĩenyenyirie, tondũ nĩyaakĩtwo wega.
൪൮ആഴത്തിൽക്കുഴിച്ച് പാറമേൽ അടിസ്ഥാനം ഇട്ടു വീട് പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീടിനോട് അടിച്ചു; എന്നാൽ അത് നല്ലവണ്ണം പണിതിരിക്കുന്നതുകൊണ്ട് ഇളകിപ്പോയില്ല.
49 No mũndũ ũrĩa ũiguaga ciugo ciakwa, na ndekaga ũrĩa ciugĩte, ahaana ta mũndũ ũrĩa waakire nyũmba ĩtarĩ na mũthingi. Na rĩrĩa kĩguũ kĩagũthire nyũmba ĩyo, ĩkĩmomoka, naguo mwanangĩko wayo warĩ mũnene.”
൪൯എന്‍റെ വചനം കേട്ടിട്ടു അനുസരിക്കാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീട് പണിത മനുഷ്യനോടു തുല്യൻ. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീടിന്‍റെ വീഴ്ച പൂർണ്ണവുമായിരുന്നു.