< Luka 20 >

1 Na rĩrĩ, mũthenya ũmwe akĩruta andũ kũu hekarũ-inĩ na akĩhunjagia Ũhoro-ũrĩa-Mwega-rĩ, athĩnjĩri-Ngai arĩa anene, na arutani a watho, hamwe na athuuri magĩũka kũrĩ we.
ഒരു ദിവസം യേശു ദൈവാലയാങ്കണത്തിൽ ജനത്തെ ഉപദേശിക്കുകയും സുവിശേഷം ഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരോടൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
2 Makĩmũũria atĩrĩ, “Twĩre wĩkaga maũndũ maya na ũhoti ũrĩkũ. Nũũ wakũheire ũhoti ũcio?”
“എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഞങ്ങളോടു പറയുക. ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
3 Nake akĩmacookeria atĩrĩ, “O na niĩ nĩngũmũũria kĩũria.
അതിനുത്തരമായി യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം;
4 Ta njĩĩrai, ũbatithio wa Johana-rĩ, woimĩte igũrũ kana woimire kũrĩ andũ?”
സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”
5 Makĩaranĩria o ene ũhoro ũcio, makĩĩrana atĩrĩ, “Tũngiuga atĩ ‘Woimĩte igũrũ’ egũtũũria atĩrĩ, ‘Mwakĩregire kũmwĩtĩkia nĩkĩ?’
അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
6 Ningĩ tuoiga atĩ ‘Woimĩte kũrĩ andũ’, andũ othe nĩmegũtũhũũra na mahiga nyuguto, nĩ ũndũ nĩmetĩkĩtie atĩ Johana aarĩ mũnabii.”
‘മനുഷ്യരിൽനിന്ന്,’ എന്നു പറഞ്ഞാലോ, ജനമെല്ലാം നമ്മെ കല്ലെറിയും; കാരണം യോഹന്നാൻ ഒരു പ്രവാചകനാണെന്ന് ജനങ്ങൾക്കു ബോധ്യമായിരിക്കുന്നു.”
7 Nĩ ũndũ ũcio magĩcookeria Jesũ atĩrĩ, “Ithuĩ tũtiũĩ woimĩte kũ.”
ഒടുവിൽ അവർ മറുപടിയായി, “അത് എവിടെനിന്ന് എന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
8 Nake Jesũ akĩmeera atĩrĩ, “O na niĩ ndikũmwĩra njĩkaga maũndũ maya na ũhoti ũrĩkũ.”
അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
9 Agĩcooka akĩhe andũ ũhoro na ngerekano akĩmeera atĩrĩ, “Mũndũ ũmwe nĩahaandire mũgũnda wake mĩthabibũ, na akĩũkomborithia arĩmi angĩ, agĩcooka agĩthiĩ kũndũ kũraya na agĩikara kuo ihinda iraaya.
തുടർന്ന് അദ്ദേഹം ജനങ്ങളോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അത് ഏതാനും കർഷകരെ പാട്ടത്തിനേൽപ്പിച്ചിട്ട്, ദീർഘനാളത്തെ പ്രവാസത്തിനായി വിദേശത്തുപോയി.
10 Na rĩrĩ, hĩndĩ ya magetha yakinya-rĩ, agĩtũma ndungata yake kũrĩ akombori acio nĩgeetha mamĩnengere maciaro mamwe ma mũgũnda ũcio wa mĩthabibũ. No akombori acio makĩmĩhũũra na makĩmĩingata ĩtarĩ na kĩndũ.
വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി വാങ്ങേണ്ടതിന് അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, പാട്ടക്കർഷകർ അവനെ മർദിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
11 Agĩcooka agĩtũma ndungata ĩngĩ, ĩyo o nayo makĩmĩhũũra makĩmĩconorithia na makĩmĩingata ĩtarĩ na kĩndũ.
മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അയച്ചു; എന്നാൽ അയാളെയും അവർ മർദിച്ച് അപമാനിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
12 O rĩngĩ agĩtũma ndungata ya gatatũ, nao makĩmĩtiihangia na makĩmĩingata.
മൂന്നാമതും ഒരാളെ അയച്ചു. അയാളെ മുറിവേൽപ്പിച്ചു പുറത്ത് എറിഞ്ഞുകളഞ്ഞു.
13 “Nake mwene mũgũnda ũcio wa mĩthabibũ akĩĩyũria atĩrĩ, ‘Ngwĩka atĩa? Ngũtũma mũrũ wakwa, ũrĩa nyendete; hihi mahota kũmũhe gĩtĩĩo’.
“അപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ പറഞ്ഞു: ‘ഇനി ഞാൻ എന്തുചെയ്യും? എന്റെ പ്രിയമകനെ ഞാൻ അയയ്ക്കും; ഒരുപക്ഷേ അവർ അവനെ ആദരിച്ചേക്കും.’
14 “No rĩrĩa akombori acio maamuonire, makĩarĩrĩria ũhoro ũcio. Makĩĩrana atĩrĩ, ‘Ũyũ nĩwe ũkaagaya mũgũnda ũyũ. Nĩtũmũũragei nĩguo igai rĩake rĩtuĩke riitũ.’
“എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
15 Nĩ ũndũ ũcio makĩmũruta nja ya mũgũnda ũcio wa mĩthabibũ, makĩmũũraga. “Rĩu-rĩ, mwene mũgũnda ũcio wa mĩthabibũ-rĩ, akaameka atĩa?
അങ്ങനെ അവർ അവനെ മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി അവരോട് എങ്ങനെയാണ് പ്രതികരിക്കുക?
16 Agooka oorage akombori acio, acooke ahe andũ angĩ mũgũnda ũcio.” Rĩrĩa andũ maiguire ũguo, makiuga atĩrĩ, “Kũroaga gũtuĩka ũguo!”
അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.” ഇതു കേട്ട ജനം, “ഈ കഥ ഒരിക്കലും യാഥാർഥ്യമാകാതിരിക്കട്ടെ” എന്നു പറഞ്ഞു.
17 Jesũ akĩmarora, akĩmooria atĩrĩ, “Maandĩko marĩa mandĩkĩtwo atĩrĩ: “‘Ihiga rĩrĩa aaki maaregire, nĩrĩo rĩtuĩkĩte ihiga inene rĩa koine’, ũguo nĩ kuuga atĩa?
അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്, “‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?
18 Mũndũ ũrĩa wothe ũkaagwĩra ihiga rĩu, nĩrĩkamuunanga, no ũrĩa rĩkaagwĩra nĩrĩkamũhehenja.”
ഈ കല്ലിന്മേൽ വീഴുന്നവരെല്ലാം തകർന്നുപോകും. അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും” എന്നു പറഞ്ഞു.
19 Arutani a watho na athĩnjĩri-Ngai arĩa anene magĩcaria ũrĩa mangĩmũnyiitithia o na ihenya tondũ nĩmamenyire aaheanire ngerekano ĩyo akĩaria ũhoro wao. No nĩmetigagĩra andũ.
യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു.
20 O makĩmũtuĩragia-rĩ, makĩmũtũmĩra andũ a kũmũthigaana metuĩte andũ ega. Nao magĩthiĩ nĩgeetha mamũnyiite akiuga ũndũ mũũru, nĩguo mamũneane moko-inĩ ma wathani wa barũthi.
അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ല കുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്കയച്ചു.
21 Nĩ ũndũ ũcio athigaani acio makĩmũũria atĩrĩ, “Mũrutani, nĩtũũĩ wee waragia na ũkarutana maũndũ marĩa magĩrĩire, na atĩ ndũtĩagĩra andũ maũthĩ, no wee ũrutanaga ũhoro wa Ngai na ma, ũrĩa kwagĩrĩire.
അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരോ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷഭേദരഹിതനായി സത്യം അനുസരിച്ചുമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം.
22 Atĩrĩrĩ, nĩtwagĩrĩirwo nĩ kũrutĩra Kaisari igooti kana ca?”
നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?”
23 Nowe Jesũ akĩona ũhinga ũrĩa maarĩ naguo akĩmeera atĩrĩ,
അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്,
24 “Ta nyoniai mbeeca cianyu. Mbica ĩno na rĩĩtwa rĩĩrĩ nĩ cia ũ?”
“ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോടു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു.
25 Makĩmũcookeria atĩrĩ, “Nĩ cia Kaisari.” Akĩmeera atĩrĩ, “Kĩrutagĩrei Kaisari kĩrĩa kĩrĩ gĩake, na mũrutagĩre Ngai kĩrĩa kĩrĩ gĩake.”
“അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
26 Nao makĩaga ũndũ wa kũmũnyiita naguo harĩ maũndũ marĩa aaririe arĩ mbere ya andũ. Na tondũ wa ũrĩa maagegirio nĩ ũrĩa aamacookeirie ũhoro-rĩ, magĩkira ki.
അങ്ങനെ, ജനങ്ങളുടെമുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
27 Na rĩrĩ, andũ amwe a Asadukai, arĩa moigaga atĩ gũtirĩ ũhoro wa kũriũka, magĩũka kũrĩ Jesũ, makĩmũũria atĩrĩ,
പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യരിൽ ചിലർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു.
28 “Mũrutani, Musa aatwandĩkĩire atĩ mũrũ wa nyina na mũndũ angĩkua atige mũtumia atarĩ na ciana-rĩ, mũndũ ũcio no nginya ahikie mũtumia ũcio watigwo nĩguo aciarĩre mũrũ wa nyina ciana.
അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.
29 Na rĩrĩ, kwarĩ aanake mũgwanja a nyina ũmwe. Wa mbere akĩhikania na agĩkua, agĩtiga mũtumia atarĩ na ciana.
ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.
30 Nake wa keerĩ,
രണ്ടാമനും പിന്നെ മൂന്നാമനും അവളെ വിവാഹംകഴിച്ചു;
31 na wa gatatũ makĩmũhikia, na makĩrũmanĩrĩra ũguo nginya wa mũgwanja; othe magĩkua, makĩmũtiga atarĩ na ciana.
അങ്ങനെ ഏഴുപേരും വിവാഹംകഴിച്ചു, മക്കളില്ലാത്തവരായി മരിച്ചു.
32 Marigĩrĩrio-inĩ, mũtumia ũcio o nake agĩkua.
ഒടുവിൽ ആ സ്ത്രീയും മരിച്ചു.
33 Rĩu-rĩ, hĩndĩ ya kũriũka agaakorwo arĩ mũtumia wa ũ harĩ acio mũgwanja, nĩgũkorwo othe nĩmamũhikĩtie?”
അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”
34 Jesũ akĩmacookeria atĩrĩ, “Andũ a ihinda rĩĩrĩ nĩo mahikaga na makahikania. (aiōn g165)
യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു. (aiōn g165)
35 No rĩrĩ, arĩa magaatuuo aagĩrĩru a gũkinya ihinda rĩu o na gũkinyanĩrio ihinda rĩa kũriũka kwa arĩa akuũ-rĩ, acio matikahikanagia o na kana mahikanagie. (aiōn g165)
എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. (aiōn g165)
36 Andũ acio matigacooka gũkua; nĩgũkorwo makahaana ta araika. Andũ acio magakorwo marĩ ciana cia Ngai, nĩgũkorwo nĩ ciana cia ũhoro ũcio wa kũriũka.
അവർ പുനരുത്ഥിതരായിരിക്കുകയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല.
37 Naguo ũhoro wa atĩ andũ arĩa akuũ nĩmariũkagio-rĩ, Musa o nake nĩawonanirie harĩa haarĩ kĩhinga kĩrĩa gĩakanaga mwaki na gĩtihĩe, rĩrĩa eetire Mwathani ‘Ngai wa Iburahĩmu, na Ngai wa Isaaka, na Ngai wa Jakubu.’
മോശതന്നെ മുൾപ്പടർപ്പിനെപ്പറ്റിയുള്ള വിവരണത്തിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്; കർത്താവിനെക്കുറിച്ച് ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നിങ്ങനെ മോശ പരാമർശിക്കുന്നുണ്ടല്ലോ.
38 We ti Ngai wa arĩa akuũ, no nĩ wa arĩa marĩ muoyo, nĩgũkorwo harĩ we andũ othe arĩa marĩ muoyo matũũragio nĩwe.”
അവിടന്നു മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവനുള്ളവരുടെ ദൈവമാണ്. ദൈവദൃഷ്ടിയിൽ എല്ലാവരും ജീവിച്ചിരിക്കുന്നവർതന്നെ.”
39 Nao andũ amwe a arutani a watho makĩmwĩra atĩrĩ, “Mũrutani, nĩwoiga wega!”
“ഗുരോ, അങ്ങയുടെ ഉത്തരം വളരെ നന്നായിരിക്കുന്നു,” വേദജ്ഞരിൽ ചിലർ പ്രതികരിച്ചു.
40 Na gũtirĩ mũndũ o na ũmwe wageririe kũmũũria ciũria ingĩ.
ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.
41 Jesũ agĩcooka akĩmooria atĩrĩ, “Andũ moigaga Kristũ nĩ mũriũ wa Daudi nĩ ũndũ wa kĩĩ?
എന്നാൽ, യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു പറയുന്നത് എങ്ങനെ?
42 Daudi we mwene nĩoigĩte ibuku-inĩ rĩa Thaburi atĩrĩ: “‘Mwathani nĩerire Mwathani wakwa atĩrĩ: “Ikara guoko-inĩ gwakwa kwa ũrĩo,
ദാവീദുപോലും സങ്കീർത്തനപ്പുസ്തകത്തിൽ: “‘കർത്താവ് എന്റെ കർത്താവിനോട്:
43 nginya ngaatũma thũ ciaku ituĩke gaturwa ka makinya maku.”’
“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”’ എന്നു പ്രസ്താവിച്ചല്ലോ!
44 Atĩrĩrĩ, Daudi aamwĩtire ‘Mwathani’. Angĩgĩcooka gũtuĩka mũriũ wake atĩa?”
ദാവീദ് ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?”
45 O andũ acio othe mathikĩrĩirie, Jesũ akĩĩra arutwo ake atĩrĩ,
ജനമെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്:
46 “Mwĩmenyererei arutani a watho. O mendaga gũthiĩ mehumbĩte nguo ndaaya, na makenda kũgeithagio ndũnyũ-inĩ, na gũikaragĩra itĩ iria cia bata thunagogi-inĩ, o na gũikara handũ ha andũ arĩa atĩĩku maruga-inĩ.
“വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു.
47 No nĩo matoonyagĩrĩra atumia a ndigwa makamatunya nyũmba ciao, na nĩguo meyonanie, makahooya mahooya maraihu. Andũ ta acio nĩmakaherithio mũno makĩria.”
അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”

< Luka 20 >