< Luka 2 >
1 Na rĩrĩ, matukũ-inĩ macio, Kaisari Augusito nĩarutire watho atĩ andũ othe a mabũrũri mothe marĩa maathanagwo nĩ Aroma matarwo.
൧ആ കാലത്ത്, റോമാസാമ്രാജ്യത്തിൽ ഒക്കെയും ജനസംഖ്യ കണക്ക് എടുക്കേണം എന്നു ഔഗുസ്തൊസ് കൈസർ ഒരു ആജ്ഞ കൊടുത്തു.
2 (Rĩĩrĩ nĩrĩo rĩarĩ itarana rĩa mbere rĩrĩa rĩataranirwo hĩndĩ ĩrĩa Kuirinio aarĩ barũthi wa Suriata.)
൨കുറേന്യൊസ്, സിറിയയിലെ ഗവർണ്ണർ ആയിരിക്കുമ്പോൾ ആകുന്നു ഈ ഒന്നാമത്തെ കണക്കെടുപ്പ് ഉണ്ടാകുന്നത്.
3 Nao andũ magĩthiĩ kwĩyandĩkithia o mũndũ itũũra-inĩ rĩake mwene.
൩അതുകൊണ്ട് എല്ലാവരും ജനസംഖ്യ രേഖപ്പെടുത്തേണ്ടതിന് അവരവരുടെ പട്ടണങ്ങളിലേക്ക് യാത്രയായി.
4 Nĩ ũndũ ũcio Jusufu o nake akĩambata kuuma itũũra rĩa Nazarethi kũu Galili, agĩthiĩ Judea, agĩkinya Bethilehemu itũũra rĩa Daudi, tondũ we aarĩ wa nyũmba o na wa mbarĩ ya Daudi.
൪അങ്ങനെ യോസഫും ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്ത്-ലേഹേം എന്ന ദാവീദിന്‍റെ പട്ടണത്തിലേക്ക് പോയി.
5 Nake aathiire kuo nĩgeetha makeyandĩkithie marĩ na Mariamu, mũirĩtu ũrĩa endaga kũhikia, nake aarĩ mũritũ.
൫തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടിയാണ് യോസേഫ് പോയത്.
6 Na hĩndĩ ĩrĩa maarĩ o kũu, ihinda rĩa mwana gũciarwo rĩgĩkinya,
൬അവർ അവിടെ ആയിരുന്നപ്പോൾ അവൾക്ക് പ്രസവത്തിനുള്ള സമയം ആയി.
7 Nake Mariamu akĩrigithatha kaana ga kahĩĩ. Agĩkooha na taama, agĩgakomia thĩinĩ wa mũharatĩ tondũ nĩmagĩte handũ ha kũraara thĩinĩ wa nyũmba ya ageni.
൭അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ടു നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ കിടത്തി.
8 Na kũu bũrũri ũcio, nĩ kwarĩ arĩithi maikaraga mĩgũnda-inĩ, maikarĩtie mahiũ mao ũtukũ.
൮അന്നു, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു.
9 Mũraika wa Mwathani akĩmoimĩrĩra, naguo riiri wa Mwathani ũkĩmatherera hau maarĩ, nao makĩnyiitwo nĩ guoya.
൯പെട്ടെന്ന് കർത്താവിന്‍റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്‍റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു.
10 No mũraika ũcio akĩmeera atĩrĩ, “Tigai gwĩtigĩra. Ndamũrehera ũhoro mwega na wa gĩkeno kĩnene, ũrĩa ũgaatuĩka wa andũ othe.
൧൦ദൂതൻ അവരോട്:”ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
11 Ũmũthĩ itũũra-inĩ rĩa Daudi, nĩmũciarĩirwo mũhonokia; nake nĩwe Kristũ ũrĩa Mwathani.
൧൧കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്‍റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു.
12 Na rĩrĩ, kĩrĩa kĩrĩmũmenyithia ũhoro ũcio nĩ gĩkĩ: Nĩmũrĩona gakenge koheetwo na taama gakometio thĩinĩ wa mũharatĩ.”
൧൨നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” എന്നു പറഞ്ഞു.
13 Na o rĩmwe hakiumĩra gĩkundi kĩnene kĩa araika a igũrũ hamwe na mũraika ũcio, makĩgooca Ngai, makiuga atĩrĩ,
൧൩പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്‍റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.
14 “Ngai arokumio kũu igũrũ mũno, naguo thayũ ũrogĩa gũkũ thĩ kũrĩ andũ arĩa akenagĩra.”
൧൪“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നു പറഞ്ഞു.
15 Na rĩrĩa araika acio maamatigire magĩcooka igũrũ-rĩ, arĩithi acio makĩĩrana atĩrĩ, “Nĩtũthiĩ Bethilehemu tũkoone ũndũ ũcio wĩkĩkĩte, ũcio Mwathani aatũhe ũhoro waguo.”
൧൫ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്-ലേഹേമിൽ ചെന്നു കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മിൽ പറഞ്ഞു.
16 Nĩ ũndũ ũcio magĩthiĩ mahiũhĩte, magĩkora Mariamu na Jusufu o na gakenge kau gakometio thĩinĩ wa mũharatĩ.
൧൬അവർ വേഗത്തിൽ ചെന്നു, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
17 Na maarĩkia gũkoona, makĩmemerekia ũhoro ũrĩa maaheetwo ũkoniĩ kaana kau,
൧൭ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞവാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു.
18 nao arĩa othe maũiguire makĩgegio mũno nĩ maũndũ marĩa arĩithi acio maameeraga.
൧൮ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ലാം ആശ്ചര്യപ്പെട്ടു.
19 Nowe Mariamu akĩiga maũndũ macio mothe ngoro-inĩ yake, na agĩikara akĩmeciiragia.
൧൯മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.
20 Nao arĩithi acio makĩhũndũka, magĩkumagia na makĩgoocaga Ngai nĩ ũndũ wa maũndũ macio mothe maiguĩte na makoona, o ta ũrĩa meerĩĩtwo.
൨൦തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ടു. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.
21 Mũthenya wa kanana wakinya, rĩrĩa ihinda rĩako rĩa kũrua rĩakinyire-rĩ, kaana kau gagĩtuuo Jesũ, rĩĩtwa rĩrĩa mũraika aakaheete mbere ya nyina kũgĩa nda yako.
൨൧ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവനു യേശു എന്നു പേർ വിളിച്ചു.
22 Na rĩrĩ, rĩrĩa ihinda rĩao rĩa gũtherio rĩakinyire kũringana na Watho wa Musa-rĩ, Jusufu na Mariamu magĩgatwara Jerusalemu nĩguo magakaneane harĩ Mwathani
൨൨മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള അവളുടെ ശുദ്ധീകരണകാലം പൂർത്തിയായപ്പോൾ മാതാപിതാക്കൾ ശിശുവിനെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി.
23 (o ta ũrĩa kwandĩkĩtwo Watho-inĩ wa Mwathani atĩrĩ, “Irigithathi rĩothe rĩa kahĩĩ nĩ rĩrĩamũragĩrwo Mwathani”),
൨൩കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന് വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്‍റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് പോലെ
24 na marute igongona kũringana na ũrĩa Watho wa Mwathani uugĩte: “Nĩ ndirahũgĩ igĩrĩ kana tũtutuura twĩrĩ.”
൨൪അവനെ കർത്താവിന് അർപ്പിക്കുവാനും, ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കർത്താവിന്‍റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിക്കുവാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
25 Na rĩrĩ, nĩ kwarĩ mũndũ kũu Jerusalemu wetagwo Simeoni, warĩ mũthingu na mwĩtigĩri Ngai. Nake aatũire etereire kũhonokio kwa Isiraeli, nake Roho Mũtheru aarĩ hamwe nake.
൨൫യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്‍റെമേൽ ഉണ്ടായിരുന്നു.
26 Nĩaguũrĩirio nĩ Roho Mũtheru atĩ ndagakua atoneete Kristũ ũrĩa wa Mwathani.
൨൬കർത്താവിന്‍റെ ക്രിസ്തുവിനെ കാണും മുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവനു അരുളപ്പാടു ഉണ്ടായിരുന്നു.
27 Nake agĩtoonya thĩinĩ wa hekarũ atongoretio nĩ Roho. Na rĩrĩa aciari a kaana kau ti Jesũ, maagatwarire hekarũ thĩinĩ nĩguo mahingie ũrĩa mũtugo wa watho watuĩte-rĩ,
൨൭അവൻ ആത്മാവ് നയിച്ചതനുസരിച്ച് ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന് വേണ്ടി ന്യായപ്രമാണം അനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ ചെയ്‌വാൻ അമ്മയും അപ്പനും അവനെ അകത്ത് കൊണ്ടുചെന്നപ്പോൾ
28 Simeoni agĩkaiyũkia moko-inĩ make na akĩgooca Ngai, akiuga atĩrĩ:
൨൮ശിമ്യോൻ അവനെ കയ്യിൽ എടുത്തു ദൈവത്തെ പുകഴ്ത്തി:
29 “Mwathani Mwene-Hinya, rĩu rekereria ndungata yaku ĩthiĩ na thayũ, o ta ũrĩa wanjĩĩrĩire.
൨൯“ഇപ്പോൾ നാഥാ തിരുവചനത്തിൽ പറയുന്നതുപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കേണമേ.
30 Nĩgũkorwo maitho makwa nĩmonete ũhonokio waku,
൩൦ജനതകൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി
31 ũrĩa ũhaarĩirie mbere ya andũ othe,
൩൧നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന
32 ũrĩ ũtheri wa kũguũrĩria andũ-a-Ndũrĩrĩ, o na riiri kũrĩ andũ aku a Isiraeli.”
൩൨നിന്‍റെ രക്ഷയെ എന്‍റെ കണ്ണ് കണ്ടുവല്ലോ” എന്നു പറഞ്ഞു.
33 Nake ithe na nyina makĩgega mũno nĩ ũndũ wa maũndũ marĩa maaririo igũrũ rĩako.
൩൩ഇങ്ങനെ യേശു പൈതലിനെക്കുറിച്ചു പറഞ്ഞത് കൊണ്ടു അവന്‍റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
34 Simeoni agĩcooka akĩmarathima akĩĩra Mariamu, nyina wa kaana kau atĩrĩ, “Kaana gaka nĩ gatuĩtwo ga kũgũithia na gũũkĩria andũ aingĩ thĩinĩ wa Isiraeli, na gatuĩke kĩmenyithia kĩrĩa kĩrĩmenagĩrĩrio,
൩൪പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്‍റെ അമ്മയായ മറിയയോടു: “ഇവൻ യിസ്രായേലിൽ പലരേയും ദൈവത്തിൽ നിന്നു അകലുന്നവരും അടുക്കുന്നവരും ആക്കിത്തീർക്കും. അനേകരുടെ ഹൃദയങ്ങളിലെ വിചാരം വെളിപ്പെടുത്തും. എതിർക്കുന്നവർക്ക് അവൻ ഒരു അടയാളം ആയിരിക്കും.
35 nĩgeetha meciiria ma ngoro nyingĩ maguũrio. O na ngoro yaku o nayo nĩĩgatheecwo na rũhiũ rwa njora.”
൩൫നിന്‍റെ സ്വന്തപ്രാണനിൽക്കൂടി ഒരു വാൾ കടക്കുന്നതു പോലെ നിനക്കു വലിയ പ്രയാസം ഉണ്ടാകും“എന്നു പറഞ്ഞു.
36 Ningĩ nĩ kwarĩ na mũtumia mũnabii, wetagwo Anna mwarĩ wa Fanueli, wa mũhĩrĩga wa Asheri. Mũtumia ũcio aarĩ mũkũrũ mũno; aikarire na mũthuuriwe mĩaka mũgwanja kuuma ahika,
൩൬ആശേർ ഗോത്രത്തിൽ ഫനൂവേലിൻ്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ വിവാഹ ശേഷം ഭർത്താവിനോടുകൂടെ ഏഴു വര്‍ഷം ജീവിച്ചു. എൺപത്തിനാല് വര്‍ഷം വിധവയായി ജീവിച്ചു. ഇപ്പോൾ വളരെ വയസ്സു ചെന്നു.
37 agĩcooka agĩikara arĩ wa ndigwa na hĩndĩ ĩyo aarĩ na mĩaka mĩrongo ĩnana na ĩna. Nake ndoimaga hekarũ-inĩ, no aatũire kuo ahooyaga Ngai ũtukũ na mũthenya, na akehiingaga kũrĩa irio na akahooyaga.
൩൭ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തുവരുന്നു.
38 Hĩndĩ o ĩyo agĩũka harĩo, agĩcookeria Ngai ngaatho, na akĩaria ũhoro wa kaana kau kũrĩ arĩa othe meetagĩrĩra kuona gũkũũrwo kwa Jerusalemu.
൩൮ആ സമയത്ത് അവളും അടുത്തുനിന്ന് ദൈവത്തെ സ്തുതിച്ച്, യെരൂശലേമിന്‍റെ വീണ്ടെടുപ്പിനായി കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ച് പ്രസ്താവിച്ചു.
39 Rĩrĩa Jusufu na Mariamu maarĩkirie gwĩka maũndũ marĩa mothe maathanĩtwo nĩ watho wa Mwathani-rĩ, magĩcooka Galili, makĩinũka itũũra rĩao kũu Nazarethi.
൩൯കർത്താവിന്‍റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം മറിയയും യോസഫും ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് മടങ്ങിപ്പോയി.
40 Nako kaana kau gagĩkũra, gakĩgĩa na hinya; gakĩiyũrwo nĩ ũũgĩ, naguo wega wa Ngai warĩ hamwe nako.
൪൦പൈതൽ വളർന്ന് ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
41 Mwaka o mwaka aciari ake nĩmathiiaga Jerusalemu nĩ ũndũ wa Gĩathĩ kĩa Bathaka.
൪൧അവന്‍റെ അമ്മയപ്പന്മാർ എല്ലാ വർഷവും പെസഹ പെരുന്നാളിന് യെരൂശലേമിലേക്കു പോകുക പതിവായിരുന്നു.
42 Jesũ aakinyia mĩaka ikũmi na ĩĩrĩ, makĩambata nake magĩthiĩ Gĩathĩ-inĩ kĩu kũringana na mũtugo.
൪൨അവനു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിന് പോയി.
43 Na Gĩathĩ kĩu gĩathira, rĩrĩa aciari ake mainũkaga-rĩ, kamwana kau ti Jesũ, gagĩtigwo na thuutha kũu Jerusalemu, no matiamenyire.
൪൩പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
44 Nao magĩthiĩ rũgendo rwa mũthenya mũgima, magĩĩciiragia atĩ aarĩ gĩkundi-inĩ kĩao. Thuutha ũcio makĩambĩrĩria kũmũcaria kũrĩ andũ a mbarĩ yao o na kũrĩ arata.
൪൪അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചിട്ട് ഒരു ദിവസത്തെ യാത്രചെയ്തു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചു.
45 Hĩndĩ ĩrĩa mamwaagire, magĩcooka Jerusalemu makamũcarie.
൪൫അവനെ കണ്ടില്ല അതുകൊണ്ട് അവർ അവനെ അന്വേഷിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
46 Thuutha wa mĩthenya ĩtatũ makĩmũkora hekarũ-inĩ aikarĩte gatagatĩ ka arutani, amathikĩrĩirie na akĩmooragia ciũria.
൪൬മൂന്നുദിവസം കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഗുരുക്കന്മാരുടെ ഇടയിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുന്നതും കണ്ടു.
47 Ũrĩa wothe waiguaga akĩaria nĩagegagio nĩ ũmenyo wake na ũrĩa aacookagia.
൪൭അവന്‍റെ വാക്ക് കേട്ടവർക്കെല്ലാവർക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു;
48 Rĩrĩa aciari ake maamuonire, makĩgega. Nyina akĩmũũria atĩrĩ, “Mũriũ, ũgũtwĩka ũguo nĩkĩ? Niĩ na thoguo nĩ tũgũcarĩtie tũrĩ na kĩeha mũno.”
൪൮അമ്മ അവനോട്: “മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്ത്? നിന്‍റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ കണ്ടുപിടിക്കാൻ വളരെ വിഷമിച്ചു“എന്നു പറഞ്ഞു.
49 Nake Jesũ akĩmooria atĩrĩ, “Nĩ kĩĩ gĩtũmĩte mũnjarie? Kaĩ mũtooĩ atĩ njagĩrĩirwo gũkorwo ndĩ nyũmba-inĩ ya Baba?”
൪൯അവൻ അവരോട്: എന്നെ എന്തിനാണ് അന്വേഷിച്ചത്? എന്‍റെ പിതാവിന്‍റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ? എന്നു പറഞ്ഞു.
50 No-o matiataũkĩirwo nĩ ũrĩa aameeraga.
൫൦അവൻ തങ്ങളോട് പറഞ്ഞവാക്ക് അവർക്ക് മനസ്സിലായില്ല.
51 Nake agĩcooka hamwe nao nginya Nazarethi, na nĩamathĩkagĩra. No nyina nĩaigaga maũndũ macio mothe ngoro-inĩ yake.
൫൧പിന്നെ അവൻ അവരോടുകൂടെ നസറെത്തിൽ വന്നു മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു. ഈ കാര്യങ്ങൾ എല്ലാം അവന്‍റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
52 Nake Jesũ agĩkũra, akĩũhĩgaga, na akĩnenehaga, akĩendagwo nĩ Ngai, o na andũ.
൫൨യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.