< Luka 12 >
1 O hĩndĩ ĩyo, rĩrĩa kĩrĩndĩ kĩa andũ ngiri nyingĩ kĩonganĩte hamwe, nginya makarangana-rĩ, Jesũ akĩamba kwarĩria arutwo ake, akĩmeera atĩrĩ, “Mwĩmenyererei ndawa ya kũimbia mĩgate ya Afarisai, na nĩyo ũhinga.
ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിനു ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക.
2 Gũtirĩ ũndũ mũhithanie ũtakaguũrio, o na kana ũndũ mũhithe ũtakamenyeka.
വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
3 Maũndũ marĩa mwarĩirie nduma-inĩ, makaiguuo mũthenya barigici, na ũrĩa wothe mwanahehanĩrĩra matũ-inĩ mũrĩ tũnyũmba twa thĩinĩ, nĩũkanĩrĩrwo kuuma nyũmba igũrũ.
നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും.
4 “Ngũmwĩra atĩrĩ arata akwa, tigagai gwĩtigĩra arĩa mooragaga mwĩrĩ na thuutha ũcio gũtirĩ ũndũ mangĩhota gwĩka.
“എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട.
5 No nĩ ngũmuonia ũrĩa inyuĩ mwagĩrĩirwo nĩ gwĩtigĩra: Mwĩtigagĩrei ũrĩa ũngĩũraga mwĩrĩ na thuutha wa ũguo arĩ na ũhoti wa gũikia mũndũ Jehanamu. Ngũmwĩra atĩrĩ na ma, mwĩtigagĩrei ũcio. (Geenna )
ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. (Geenna )
6 Githĩ tũnyoni tũtano tũtiendagio tũthendi twĩrĩ? No rĩrĩ, gũtirĩ o na kamwe gatuo Ngai ariganagĩrwo nĩko.
രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല.
7 No ti-itherũ, o na njuĩrĩ cianyu cia mũtwe nĩ ndare. Tigagai gwĩtigĩra, inyuĩ mũrĩ a bata gũkĩra tũnyoni tũingĩ.
നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.
8 “Ngũmwĩra atĩrĩ, ũrĩa wothe ũkanyumbũra mbere ya andũ, o nake Mũrũ wa Mũndũ nĩakamumbũra mbere ya araika a Ngai.
“ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും.
9 No ũrĩa ũkangaana mbere ya andũ ũcio nĩagakaanwo mbere ya araika a Ngai.
മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ ഞാനും നിരാകരിക്കും.
10 Nake mũndũ o wothe ũrĩa ũgaacambia Mũrũ wa Mũndũ nĩakarekerwo, no ũrĩa wothe ũkaruma Roho Mũtheru ndakarekerwo.
മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ക്ഷമ ലഭിക്കുകയില്ല.
11 “Rĩrĩa mũgaatwarwo mbere ya thunagogi, na mbere ya aathani na anene mũciirithio-rĩ, mũtikanetange na ũrĩa mũgacookia kana ũrĩa mũkoiga,
“നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിലും വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല;
12 nĩgũkorwo hĩndĩ ĩyo Roho Mũtheru nĩakamũruta ũrĩa mwagĩrĩirwo nĩ kuuga.”
നിങ്ങൾ പറയേണ്ടതെന്തെന്നു പരിശുദ്ധാത്മാവ് ആ സമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.”
13 Mũndũ ũmwe warĩ gatagatĩ-inĩ ka andũ acio akĩmwĩra atĩrĩ, “Mũrutani, ĩra mũrũ wa maitũ tũgayane nake igai riitũ.”
ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.
14 Nake Jesũ akĩmũcookeria atĩrĩ, “Mũndũ ũyũ, nũũ ũnduĩte wa kũmũtuithania ciira kana wa kũmũgayania indo cianyu?”
അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്നു ചോദിച്ചു.
15 Agĩcooka akĩmeera atĩrĩ, “Mwĩmenyererei! Mũtigakorokere maũndũ; nĩgũkorwo muoyo wa mũndũ ndũthimagwo na mũigana wa indo iria arĩ nacio.”
അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു.
16 Agĩcooka akĩmahe ũhoro na ngerekano, akĩmeera atĩrĩ, “Mũgũnda wa mũndũ ũmwe gĩtonga nĩwaciarire mũno.
അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി.
17 Nake akĩĩyũria na ngoro yake atĩrĩ, ‘Ngwĩka atĩa? Ndirĩ na handũ ha kũiga magetha makwa.’
എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു.
18 “Agĩcooka akiuga atĩrĩ, ‘Nĩndamenya ũrĩa ngwĩka. Ngũtharia makũmbĩ makwa, njake mangĩ manene kũrĩ mo, njige magetha makwa mothe na indo ciakwa ciothe kuo.
“ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു.
19 Njooke njĩĩre ngoro yakwa atĩrĩ, “Ũrĩ na indo nyingĩ njega wĩigĩire cia gũkũigana mĩaka mĩingĩ. Wĩhuurũkĩre, ũrĩe na ũnyue, na ũcanjamũke.”’
പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും.
20 “No Ngai akĩmwĩra atĩrĩ, ‘Wee kĩrimũ gĩkĩ! Ũtukũ ũyũ wa ũmũthĩ nĩũgwĩtio muoyo waku. Indo icio wĩigĩire-rĩ, igaatuĩka cia ũ?’
“എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു.
21 “Ũguo nĩguo gũgaatuĩka harĩ mũndũ o wothe ũrĩa wĩigagĩra mĩthithũ, no akaaga gwĩtongia na ũhoro wa Ngai.”
“തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.”
22 Jesũ agĩcooka akĩĩra arutwo ake atĩrĩ, “Nĩ ũndũ ũcio ngũmwĩra atĩrĩ, mũtigetangage nĩ ũndũ wa mĩoyo yanyu nĩ ũndũ wa kĩrĩa mũrĩrĩĩaga, kana kĩrĩa mũrĩhumbaga mĩĩrĩ yanyu.
ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്.
23 Muoyo-rĩ, ũrĩ bata gũkĩra irio, naguo mwĩrĩ ũrĩ bata gũkĩra nguo.
ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്?
24 Ta mwĩciiriei ũhoro wa mahuru: Matihaandaga kana makagetha, o na matirĩ kũndũ gwa kũiga irio kana makũmbĩ, no Ngai nĩamaheaga irio. Inyuĩ githĩ mũtirĩ a bata mũno gũkĩra nyoni!
കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!
25 Nũũ wanyu ũngĩhota kuongerera muoyo wake ithaa o na rĩmwe nĩ ũndũ wa gwĩtanga?
വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
26 Rĩu-rĩ, angĩkorwo mũtingĩhota gwĩka ũndũ mũnini ũguo-rĩ, mũgĩtangĩkaga na maũndũ macio mangĩ nĩkĩ?”
ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?
27 Ta mwĩcũraniei ũrĩa itoka ikũraga. Itirutaga wĩra kana ikogotha ndigi. No ngũmwĩra atĩrĩ, o na Solomoni arĩ na riiri wake wothe, ndaagemete ta kĩmwe gĩacio.
“ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 Angĩkorwo ũguo nĩguo Ngai ahumbaga nyeki ya gĩthaka, ĩrĩa ĩrĩ ho ũmũthĩ na rũciũ igaikio mwaki-inĩ-rĩ, githĩ inyuĩ ndarĩkĩmũhumbaga makĩria, inyuĩ mwĩtĩkĩtie o hanini!
ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും!
29 Tigagai gũthĩĩnĩka ngoro-inĩ cianyu nĩ ũndũ wa kĩrĩa mũrĩrĩĩaga kana mũrĩnyuuaga; mũtigatangĩkage nĩ ũndũ wa ũguo.
നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്.
30 Nĩgũkorwo maũndũ maya mothe nĩmo andũ a gũkũ thĩ arĩa matetĩkĩtie Ngai macaranagia namo, no Ithe wanyu nĩoĩ atĩ nĩmũbatarĩtio nĩmo.
ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം.
31 No rĩrĩ, caragiai ũthamaki wake, na maũndũ maya mangĩ mothe nĩmũrĩheagwo o namo.
നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
32 “Tigagai gwĩtigĩra, inyuĩ rũũru rũrũ rũnini, nĩgũkorwo Ithe wanyu nĩonete arĩ wega kũmũhe ũthamaki ũcio.
“ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു.
33 Endiai indo iria mũrĩ nacio mũcooke mũteithie athĩĩni. Mwĩthondekerei ibeeti cia mbeeca iria itangĩtarũka, na mwĩgĩĩre na kĩgĩĩna igũrũ kĩrĩa gĩtangĩthira, kũrĩa gũtarĩ mũici ũngĩkuhĩrĩria na gũtirĩ memenyi cia gũkĩananga
നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല.
34 Nĩgũkorwo o kũrĩa mĩthiithũ wanyu ĩrĩ, nokuo ngoro cianyu o nacio irĩkoragwo irĩ.
നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
35 “Ikaragai mwĩhotorete, mwĩhaarĩirie gũtungata, na mũige matawa manyu magĩakanaga,
“നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ.
36 o ta andũ metereire mwathi wao acooke kuuma iruga-inĩ rĩa kĩhikanio, nĩguo rĩrĩa agaacooka, aaringaringa mũrango mamũhingũrĩre o narua.
വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക.
37 Nĩũgakorwo ũrĩ ũndũ mwega harĩ ndungata iria mwathi wacio agaakora ciĩiguĩte rĩrĩa agacooka. Ngũmwĩra atĩrĩ na ma, nĩakehotora acitungatĩre, aciikarie metha-inĩ, na acooke acirehere irio irĩe.
യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
38 Nĩũgakorwo ũrĩ ũndũ mwega harĩ ndungata iria mwathi wacio agaakora ciĩhaarĩirie, o na angĩgooka ũtukũ gatagatĩ kana thaa kenda gũgĩkĩa.
അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ.
39 No rĩrĩ, menyai ũũ: Korwo mwene nyũmba nĩamenyete ithaa rĩrĩa mũici egũũka-rĩ, ndangĩarekire nyũmba yake ĩtuuo.
കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ.
40 O na inyuĩ no nginya mũikarage mwĩhaarĩirie, tondũ Mũrũ wa Mũndũ agooka ithaa rĩrĩa mũtamwĩrĩgĩrĩire.”
അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.”
41 Petero akĩmũũria atĩrĩ, “Mwathani, nĩ ithuĩ ũrahe ũhoro na ngerekano ĩno kana ũreera mũndũ o wothe?”
അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് ഈ സാദൃശ്യകഥ ഞങ്ങളോടുമാത്രമാണോ അതോ എല്ലാവരോടുമായാണോ പറയുന്നത്?” എന്നു ചോദിച്ചു.
42 Nake Mwathani agĩcookia akĩmũũria atĩrĩ, “Ndungata ya kwĩhokwo na njũgĩ, o ĩrĩa mwathi wayo angĩĩhokera kũroraga ndungata ciake, na ĩciheage irio hĩndĩ ĩrĩa yagĩrĩire, nĩĩrĩkũ?
അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?
43 Nĩũgakorwo ũrĩ ũndũ mwega harĩ ndungata ĩyo, ĩrĩa mwathi wayo agooka akore ĩgĩĩka ũguo.
യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ.
44 Ngũmwĩra atĩrĩ na ma, nĩakamĩĩhokera indo ciake ciothe.
അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
45 No rĩrĩ, ĩ ndungata ĩyo ĩngĩĩra na ngoro yayo atĩrĩ, ‘Mwathi wakwa ndaracooka narua,’ nayo yambĩrĩrie kũhũũra ndungata cia arũme na cia andũ-a-nja, na kũrĩa na kũnyua na kũrĩĩo-rĩ,
എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.
46 Mwathi wa ndungata ĩyo agooka mũthenya ũrĩa ĩtamwĩrĩgĩrĩire o na ithaa rĩrĩa ĩtooĩ, nake nĩakamĩherithia mũno, na amĩtuĩre ciira ta wa andũ arĩa matarĩ ehokeku.
ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് അവിശ്വാസികൾക്കൊപ്പം ഇടം നൽകും.
47 “Ndungata ĩrĩa ĩmenyaga ũrĩa mwathi wayo endaga na ndĩĩhaaragĩria kana ĩgeeka ũrĩa Mwathi wayo endaga, ĩkaahũũrwo mahũũra maingĩ.
“യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന ദാസനു വളരെ മർദനമേൽക്കേണ്ടിവരും.
48 No ĩrĩa ĩtooĩ na nĩĩkaga maũndũ marĩa magĩrĩire kũherithanĩrio, ĩkaahũũrwo mahũũra matarĩ maingĩ. Ũrĩa wothe ũheetwo indo nyingĩ, ageetio indo nyingĩ; nake ũrĩa wĩhokeirwo nyingĩ makĩria nĩageetio nyingĩ makĩria.
എന്നാൽ അജ്ഞതയിൽ, ശിക്ഷാർഹമായവ പ്രവർത്തിക്കുന്നവനു കുറച്ചു പ്രഹരമേ ലഭിക്കുകയുള്ളൂ. ഏറെ ലഭിച്ചവനിൽനിന്ന് ഏറെ ആവശ്യപ്പെടും; അധികം ഭരമേൽപ്പിക്കപ്പെട്ടവനിൽനിന്ന് അധികം അവകാശപ്പെടും.
49 “Njũkĩte kũrehe mwaki gũkũ thĩ, naarĩ korwo mwaki ũcio nĩwambĩrĩirie gwakana!
“ഭൂമി അഗ്നിക്കിരയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അത് ഇപ്പോൾത്തന്നെ ജ്വലിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുകയാണ്?
50 No ndĩ na ũbatithio ndĩrĩbatithio naguo, no kaĩ nĩngũthĩĩnĩka mũno ũngĩgaakinya-ĩ!
എന്നാൽ എനിക്ക് ഒരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്; അത് സാക്ഷാത്കൃതമാകുന്നതുവരെ ഞാൻ എത്ര ഞെരുങ്ങുന്നു!
51 Mũgwĩciiria ndokire kũrehe thayũ gũkũ thĩ? Ngũmwĩra atĩrĩ, ũguo tiguo, ndookire kũrehe nyamũkano.
നിങ്ങൾ കരുതുന്നത് ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ? നിശ്ചയമായും അല്ല, ഭിന്നത വരുത്താനാണ് ഞാൻ വന്നത് എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52 Kuuma rĩu gũthiĩ na mbere, andũ atano a mũciĩ ũmwe marĩkoragwo magayũkanĩte, atatũ magookĩrĩra eerĩ, nao eerĩ magookĩrĩra atatũ.
ഇനിമേൽ ഒരു കുടുംബത്തിൽ ആകെയുള്ള അഞ്ചുപേരിൽ രണ്ടുപേരോട് മൂന്നുപേരും മൂന്നുപേരോട് രണ്ടുപേരും ഇങ്ങനെ ഭിന്നിച്ചിരിക്കും.
53 Nao marĩkoragwo magayũkanĩte ũũ, ithe agookĩrĩra mũriũ nake mũriũ agookĩrĩra ithe, nyina agookĩrĩra mwarĩ nake mwarĩ agookĩrĩra nyina, nyaciarawe agookĩrĩra mũtumia wa mũriũ nake mũtumia wa mũriũ agookĩrĩra nyaciarawe.”
പിതാവ് മകനു വിരോധമായും മകൻ പിതാവിന് വിരോധമായും അമ്മ മകൾക്കു വിരോധമായും മകൾ അമ്മയ്ക്കു വിരോധമായും അമ്മായിയമ്മ മരുമകൾക്കു വിരോധമായും മരുമകൾ അമ്മായിയമ്മയ്ക്ക് വിരോധമായും ഭിന്നിച്ചിരിക്കും.”
54 Jesũ akĩĩra kĩrĩndĩ kĩu atĩrĩ, “Hĩndĩ ĩrĩa muona itu rĩkĩambata riumĩte ithũĩro, o rĩmwe muugaga atĩrĩ, ‘Nĩgũkuura mbura,’ na gũkoira.
പിന്നെ യേശു ജനക്കൂട്ടത്തെ സംബോധനചെയ്തുകൊണ്ട്, “പശ്ചിമദിക്കിൽ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പെരുമഴ പെയ്യാൻ പോകുന്നു’ എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു.
55 Hĩndĩ ĩrĩa rũhuho rwahurutana ruumĩte gũthini muugaga atĩrĩ, ‘Nĩgũkũgĩa na ũrugarĩ,’ na gũkagĩa.
തെക്കൻകാറ്റു വീശുമ്പോൾ ‘അത്യുഷ്ണം ഉണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും അതുപോലെ സംഭവിക്കുന്നു.
56 Inyuĩ hinga ici! Nĩmũũĩ wega gũkũũrana ũrĩa igũrũ na thĩ gũtariĩ. Mũkĩremagwo nĩgũkũũrana ũhoro wa mahinda maya tũrĩ nĩkĩ?
കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല?
57 “Mwagaga gwĩtuĩra inyuĩ ene ũrĩa kwagĩrĩire nĩkĩ?
“എന്താണു ശരിയെന്നു നിങ്ങൾ സ്വയം വിവേചിക്കാത്തതെന്ത്?
58 Na rĩrĩ, rĩrĩa mũrathiĩ na thũ yaku kũrĩ mũciirithania-rĩ, geria mũno wĩiguithanie nayo mũrĩ o njĩra-inĩ, ndĩgagũkururie ĩgũtware kũrĩ mũciirithania, nake mũciirithania akũneane kũrĩ mũnene, nake mũnene ũcio agũikie njeera.
നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ രമ്യതപ്പെടാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന്റെ അടുത്തേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപൻ നിയമപാലകനെ ഏൽപ്പിക്കുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും.
59 Ngũkwĩra atĩrĩ, ndũkoima kuo ũtarĩhĩte thiirĩ wothe, hatarĩ gathendi ũgũtigia.”
അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ പറയുന്നു.”