< Alawii 22 >

1 Ningĩ Jehova akĩĩra Musa atĩrĩ,
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
2 “Ĩra Harũni na ariũ ake matĩĩage maruta marĩa matheru marĩa andũ a Isiraeli maanyamũrĩire, nĩgeetha matikanathaahie rĩĩtwa rĩakwa itheru. Niĩ nĩ niĩ Jehova.
“യിസ്രായേൽ മക്കൾ എനിക്ക് ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ച് അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയണം. ഞാൻ യഹോവ ആകുന്നു.
3 “Meere atĩrĩ, ‘Njiarwa iria igooka thuutha, mũndũ o na ũrĩkũ wa njiaro cianyu angĩgakorwo ethaahĩtie, nake akuhĩrĩrie maruta marĩa matheru marĩa andũ a Isiraeli maamũrĩire Jehova, mũndũ ũcio no nginya aingatwo, ehere mbere yakwa. Niĩ nĩ niĩ Jehova.
“നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോട് അടുത്താൽ അവനെ എന്റെ സന്നിധിയിൽനിന്ന് ഛേദിച്ചുകളയേണം; ഞാൻ യഹോവ ആകുന്നു.
4 “‘Mũndũ wa njiaro cia Harũni angĩkorwo arĩ na mũrimũ wa ngoothi ũngĩgwatanio, kana mwĩrĩ wake ũkoira, ndakaarĩa indo iria theru irutĩtwo cia maruta, nginya agaathirwo nĩ thaahu. Ningĩ nĩakanyiitwo nĩ thaahu angĩkaahutia kĩndũ gĩthaahie nĩ kĩimba, kana ahutie mũndũ o wothe ũrĩa uumĩtwo nĩ hinya wa arũme,
അഹരോന്റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവൻ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും
5 o na kana angĩhutia kĩndũ o gĩothe kĩrĩa gĩtambaga thĩ kĩrĩa kĩngĩmũgwatia thaahu, kana ahutie mũndũ o na ũrĩkũ ũngĩtũma anyiitwo nĩ thaahu, o na thaahu ũcio ũngĩkorwo nĩ ũrĩkũ.
അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ട് അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും
6 Mũndũ ũrĩa ũngĩhutia kĩndũ o na kĩrĩkũ ta kĩu nĩakanyiitwo nĩ thaahu o nginya hwaĩ-inĩ. Ndakanarĩe kĩndũ o na kĩrĩkũ kĩa maruta marĩa maamũre, no akorirwo ethambĩte mwĩrĩ na maaĩ.
ഇങ്ങനെ വല്ലതും സ്പർശിക്കുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കണം; അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അല്ലാതെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്.
7 Riũa rĩathũa nĩagathirwo nĩ thaahu, na thuutha ũcio no arĩe maruta marĩa maamũre, tondũ nĩcio irio ciake.
സൂര്യൻ അസ്തമിച്ചശേഷം അവൻ ശുദ്ധനാകും; പിന്നെ അവനു വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അത് അവന്റെ ആഹാരമല്ലോ.
8 Ndakanarĩe nyama cia nyamũ ĩkuĩte, kana nyama cia nyamũ ĩtambuurĩtwo nĩ nyamũ cia gĩthaka, nĩguo ndakae gũthaahio nĩcio. Niĩ nĩ niĩ Jehova.
സ്വാഭാവികമായി ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ട് തന്നെത്താൽ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
9 “‘Athĩnjĩri-Ngai nĩmarũmagie mawatho makwa nĩgeetha matikahĩtagie, nao makue nĩ ũndũ wa kwaga gũtĩĩa mawatho macio. Niĩ nĩ niĩ Jehova ũrĩa ũmatheragia.
ആകയാൽ അവർ എന്റെ പ്രമാണങ്ങളെ അശുദ്ധമാക്കി തങ്ങളുടെമേൽ പാപം വരുത്തുകയും അതിനാൽ മരിക്കുകയും ചെയ്യാതിരിക്കുവാൻ അവ പ്രമാണിക്കണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
10 “‘Gũtirĩ mũndũ o na ũrĩkũ ũtarĩ wa nyũmba ya mũthĩnjĩri-Ngai wagĩrĩirwo nĩ kũrĩa maruta marĩa matheru, o na mũgeni wa mũthĩnjĩri-Ngai, kana mũruti wa wĩra gwake o nao matigacirĩe.
൧൦യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുത്; പുരോഹിതന്റെ അടുക്കൽ വന്നു പാർക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുത്.
11 No mũthĩnjĩri-Ngai angĩgũra ngombo na mbeeca, kana ngombo ĩciarĩrwo gwake mũciĩ, ngombo ĩyo no ĩrĩe irio ciake.
൧൧എന്നാൽ പുരോഹിതൻ ഒരുവനെ വിലയ്ക്കു വാങ്ങിയാൽ അവനും വീട്ടിൽ പിറന്നുണ്ടായവനും ഭക്ഷിക്കാം; ഇവർക്ക് അവന്റെ ആഹാരം ഭക്ഷിക്കാം.
12 Mwarĩ wa mũthĩnjĩri-Ngai angĩhikio nĩ mũndũ ũtarĩ mũthĩnjĩri-Ngai, ndakanarĩe kĩndũ o na kĩmwe kĩa maruta macio matheru.
൧൨പുരോഹിതന്റെ മകൾ പുരോഹിതേതര കുടുംബക്കാരനു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്.
13 No mwarĩ wa mũthĩnjĩri-Ngai angĩtuĩka mũtumia wa ndigwa, kana matigane na mũthuuriwe na ndarĩ ciana, nake acooke agaikare gwa ithe o ta rĩrĩa aarĩ mwĩthĩ, no arĩe irio icio nyamũre cia ithe. No mũndũ ũtetĩkĩrĩtio, ndakanarĩe kĩndũ o na kĩmwe gĩacio.
൧൩പുരോഹിതന്റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ യൗവനത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്ക് അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അത് ഭക്ഷിക്കരുത്.
14 “‘Mũndũ o wothe angĩrĩa maruta matheru atekũmenya, no nginya acookerie mũthĩnjĩri-Ngai kĩndũ kĩu kĩamũre arĩĩte na ongerere gĩcunjĩ gĩa gatano gĩa thogora wakĩo.
൧൪ഒരുവൻ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവൻ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കണം.
15 Athĩnjĩri-Ngai matikanathaahie maruta marĩa matheru marĩa andũ a Isiraeli marutagĩra Jehova,
൧൫യിസ്രായേൽ മക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്.
16 na ũndũ wa kũmetĩkĩria marĩe maruta macio matheru, na ũguo ũtũme mũcookererwo nĩ mahĩtia marĩa mũngĩrĩhio. Niĩ nĩ niĩ Jehova ũrĩa ũmatheragia.’”
൧൬യിസ്രായേൽ മക്കളുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
17 Ningĩ Jehova akĩĩra Musa atĩrĩ,
൧൭യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
18 “Arĩria Harũni na ariũ ake, na warĩrie andũ a Isiraeli othe, ũmeere atĩrĩ: ‘Mũndũ o na ũrĩkũ thĩinĩ wanyu, arĩ Mũisiraeli kana arĩ mũgeni ũtũũraga Isiraeli, angĩkaarutĩra Jehova kĩheo kĩa iruta rĩa njino nĩ ũndũ wa kũhingia mwĩhĩtwa, kana kĩrĩ kĩa iruta rĩa kwĩyendera,
൧൮“നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാട് കഴിക്കുന്നു എങ്കിൽ
19 no nginya akaaruta njamba ĩtarĩ na kaũũgũ kuuma kũrĩ ngʼombe, kana ngʼondu, kana mbũri, nĩgeetha kĩheo kĩu gĩĩtĩkĩrĩke handũ-inĩ hanyu.
൧൯നിങ്ങൾക്ക് പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അത് മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കണം.
20 Mũtikanarehe kĩndũ o na kĩrĩkũ kĩrĩ na kaũũgũ, tondũ gĩtigeetĩkĩrĩka handũ-inĩ hanyu.
൨൦ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അർപ്പിക്കരുത്; അതിനാൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുകയില്ല.
21 Rĩrĩa mũndũ arĩĩrutaga kĩndũ kiumĩte rũrũ-inĩ rwake rwa ngʼombe kana rwa mbũri, kĩrĩ kĩa iruta rĩa ũiguano rĩa kũrutĩrwo Jehova, nĩguo ahingie mwĩhĩtwa wa mwanya, kana kĩa iruta rĩa kwĩyendera, no nginya gĩkoragwo gĩtarĩ na kaũũgũ kana kameni nĩguo gĩĩtĩkĩrĩke.
൨൧ഒരുവൻ നേർച്ചനിവൃത്തിക്കായോ സ്വമേധാദാനമായിട്ടോ യഹോവയ്ക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായി അർപ്പിക്കുമ്പോൾ അത് പ്രസാദമാകുവാൻ തക്കവണ്ണം ഊനമില്ലാത്തത് ആയിരിക്കേണം; അതിന് ഒരു കുറവും ഉണ്ടായിരിക്കരുത്.
22 Mũtikanarutĩre Jehova nyamũ ndumumu kana ndihie, kana ĩrathua, kana kĩndũ o gĩothe kĩrĩ na mbatata, kana kĩrĩ na ironda iratogota kana iroira. Mũtikanaigĩrĩre o na ĩmwe ya icio kĩgongona-inĩ ĩtuĩke ya iruta rĩa gũcinwo na mwaki harĩ Jehova.
൨൨കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവയ്ക്ക് അർപ്പിക്കരുത്; ഇവയിൽ ഒന്നിനെയും യഹോവയ്ക്ക് യാഗപീഠത്തിന്മേൽ ദഹനയാഗമായി അർപ്പിക്കരുത്;
23 No rĩrĩ, no mũrute ndegwa, kana ngʼondu nyonju kana homu, ĩrĩ ya igongona rĩa kwĩyendera, no ĩyo ndĩngĩtĩkĩrwo ĩtuĩke ya kũhingia mwĩhĩtwa.
൨൩അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ട് അർപ്പിക്കാം; എന്നാൽ നേർച്ചയായിട്ട് അത് പ്രസാദമാകുകയില്ല.
24 Mũtikanarutĩre Jehova nyamũ ĩrĩa ĩtihĩtio nyee, kana ĩkamendereka, kana ndarũre, kana hakũre. Mũtikanarute magongona ta macio bũrũri-inĩ wanyu,
൨൪വൃഷണങ്ങൾ ചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചുകളഞ്ഞതോ ആയതിനെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്; നിങ്ങൾ ഇവയെകൊണ്ട് നിങ്ങളുടെ ദേശത്ത് ഒരു യാഗവും ചെയ്യരുത്.
25 na mũtikanamũkĩre nyamũ ta icio kuuma kũrĩ mũndũ mũgeni atĩ nĩguo mũcirute ituĩke irio cia Ngai wanyu. Nyamũ ta icio itingĩtĩkĩrĩka handũ-inĩ hanyu, nĩ ũndũ nĩ nyonju, na irĩ na ũũgũ.’”
൨൫അന്യന്റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ട് അർപ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുകയില്ല’”.
26 Ningĩ Jehova akĩĩra Musa atĩrĩ,
൨൬യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
27 “Rĩrĩa gacaũ, kana gatũrũme, kana koori gaaciarwo, karĩikaraga na nyina mĩthenya mũgwanja. Kuuma mũthenya wa kanana na thuutha ũcio, nĩgagetĩkĩrĩka gatuĩke iruta rĩa gũcinwo na mwaki harĩ Jehova.
൨൭“ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ആയിരിക്കേണം; എട്ടാം ദിവസംമുതൽ അത് യഹോവയ്ക്കു ദഹനയാഗമായി പ്രസാദമാകും.
28 Mũtikanathĩnje ngʼombe kana ngʼondu hamwe na mwana wayo mũthenya ũmwe.
൨൮പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുത്.
29 “Rĩrĩa mũkũruta igongona rĩa gũcookeria Jehova ngaatho, rĩrutagei na njĩra ya gũtũma rĩtĩkĩrĩke nĩ ũndũ wanyu.
൨൯യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അത് പ്രസാദമാകത്തക്കവണ്ണം അർപ്പിക്കണം.
30 No nginya rĩrĩĩo mũthenya o ro ũcio rĩarutwo; mũtikanatigie kĩndũ kĩarĩo gĩkinyie rũciinĩ. Niĩ nĩ niĩ Jehova.
൩൦അന്ന് തന്നെ അതിനെ ഭക്ഷിക്കേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ഞാൻ യഹോവ ആകുന്നു.
31 “Rũmagiai maathani makwa na mũmarũmagĩrĩre. Niĩ nĩ niĩ Jehova.
൩൧ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ച് ആചരിക്കണം; ഞാൻ യഹോവ ആകുന്നു.
32 Mũtikanathaahie rĩĩtwa rĩakwa itheru. No nginya andũ a Isiraeli mamenyage atĩ ndĩ mũtheru. Niĩ nĩ niĩ Jehova ũrĩa ũmũtheragia,
൩൨എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്; യിസ്രായേൽ മക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
33 na ũrĩa wamũrutire bũrũri wa Misiri nduĩke Ngai wanyu. Niĩ nĩ niĩ Jehova.”
൩൩നിങ്ങൾക്ക് ദൈവമായിരിക്കേണ്ടതിനു ഈജിപ്റ്റിൽനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു”.

< Alawii 22 >