< Alawii 20 >

1 Ningĩ Jehova akĩĩra Musa atĩrĩ,
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 “Ĩra andũ a Isiraeli atĩrĩ: ‘Mũisiraeli o wothe kana mũgeni o wothe ũrĩa ũtũũraga bũrũri wa Isiraeli ũkaaheana ũmwe wa ciana ciake kũrĩ ngai ĩrĩa ĩtagwo Moleku, no nginya akooragwo. Mũingĩ wothe nĩ ũkaamũhũũra na mahiga nyuguto.
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.
3 Nĩngahũgũkĩra mũndũ ũcio, na nĩngamũingata kuuma kũrĩ andũ ao; tondũ wa kũheana ciana ciake kũrĩ Moleku, nĩathaahĩtie handũ hakwa harĩa haamũre na agathaahia rĩĩtwa rĩakwa itheru.
അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാൻ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
4 Mũingĩ ũcio wa andũ ũngĩkaaga kũherithia mũndũ ũcio ũheanĩte ũmwe wa ciana ciake kũrĩ Moleku, mage kũmũũraga-rĩ,
അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാൽ
5 nĩngahũgũkĩra mũndũ ũcio, hamwe na andũ a nyũmba yake, na ndĩmaingate kuuma kũrĩ andũ ao, we mwene na arĩa othe mamũrũmagĩrĩra na kũhũũra ũmaraya na Moleku.
ഞാൻ അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്‌വാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
6 “‘Nĩngahũgũkĩra mũndũ ũrĩa ũtuĩragia maũndũ kuuma kũrĩ andũ arĩa marĩ na maroho ma kũragũra na kuuma kũrĩ arogi, nĩguo ahũũre ũmaraya na ũndũ wa kũmarũmĩrĩra, na nĩngamũingata kuuma kũrĩ andũ ao.
വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‌വാൻ പോകുന്നവന്റെ നേരെയും ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
7 “‘Mwĩyamũrei mũtuĩke atheru tondũ niĩ nĩ niĩ Jehova Ngai wanyu.
ആകയാൽ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
8 Rũmagiai irĩra ciakwa cia watho na mũcirũmagĩrĩre. Niĩ nĩ niĩ Jehova, ũrĩa ũmũtheragia.
എന്റെ ചട്ടങ്ങൾ പ്രമാണിച്ചു ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
9 “‘Mũndũ o wothe ũngĩruma ithe kana arume nyina, no nginya ooragwo. Nĩarumĩte ithe kana akaruma nyina, na thakame yake nĩĩkamũcookerera.
അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.
10 “‘Mũndũ mũrũme angĩtharia na mũtumia wa mũndũ ũngĩ, atharie na mũtumia wa mũndũ wa itũũra rĩake, itharia icio cierĩ, mũndũ mũrũme ũcio na mũtumia, no nginya mooragwo.
ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.
11 “‘Mũndũ mũrũme angĩkoma na mũtumia wa ithe, nĩaconorithĩtie ithe. Mũndũ mũrũme ũcio na mũtumia ũcio eerĩ no nginya mooragwo; thakame yao nĩĩkamacookerera.
അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
12 “‘Mũndũ mũrũme angĩkoma na mũtumia wa mũriũ, eerĩ no nginya mooragwo. Ũndũ ũcio mekĩte nĩ waganu ũkĩrĩte njano; thakame yao nĩĩkamacookerera.
ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ട കർമ്മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
13 “‘Mũndũ mũrũme angĩkoma na mũndũ mũrũme ũngĩ ta ũrĩa mũndũ akomaga na mũndũ-wa-nja-rĩ, andũ acio eerĩ nĩmekĩte ũndũ ũrĩ magigi. No nginya mooragwo; thakame yao nĩĩkamacookerera.
സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരുത്തൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
14 “‘Mũndũ mũrũme angĩhikia mũndũ-wa-nja na ahikie nyina, ũcio nĩ waganu. Mũndũ mũrũme ũcio na andũ-a-nja acio eerĩ no nginya macinwo na mwaki, nĩgeetha gũtikanakorwo na waganu thĩinĩ wanyu.
ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അതു ദുഷ്കർമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കർമ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം.
15 “‘Mũndũ mũrũme angĩkoma na nyamũ-rĩ, no nginya mũndũ ũcio ooragwo, na no nginya mũũrage nyamũ ĩyo.
ഒരു പുരുഷൻ മൃഗത്തോടുകൂടെ ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.
16 “‘Mũndũ-wa-nja angĩĩtwarĩrĩra harĩ nyamũ nĩguo akome nayo-rĩ, nĩmũkooraga mũndũ-wa-nja ũcio hamwe na nyamũ ĩyo. No nginya mũndũ-wa-nja ũcio ooragwo na nyamũ ĩyo yũragwo; thakame yake nĩĩkamũcookerera, na thakame ya nyamũ ĩyo ĩmĩcookerere.
ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
17 “‘Mũndũ mũrũme angĩhikia mwarĩ wa ithe, arĩ mwarĩ wa ithe kana wa nyina, na makomanie, icio nĩ njono. No nginya maingatwo mehere kuuma kũrĩ andũ ao. Nĩaconorithĩtie mwarĩ wa ithe. Na nĩagacookererwo nĩ ũũru ũcio ekĩte.
ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവെച്ചു തന്നേ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.
18 “‘Mũndũ mũrũme angĩkoma na mũndũ-wa-nja hĩndĩ yake ya mweri, nĩaguũria riurĩro rĩake, o nake mũndũ-wa-nja ũcio agakĩguũria riurĩro rĩa thakame yake. Andũ acio eerĩ nĩmakaingatwo kuuma kũrĩ andũ ao.
ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.
19 “‘Ndũkanakome na tataguo kana mwarĩ wa nyina na thoguo, nĩ ũndũ gwĩka ũguo nĩ gũconorithia mũndũ ũrĩa mũrĩ rũrĩra; inyuĩ eerĩ nĩmũgacookererwo nĩ ũũru ũcio mwĩkĩte.
നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.
20 “‘Mũndũ angĩkoma na tatawe-rĩ, nĩaconorithĩtie mamawe. Nĩmagacookererwo nĩ ũũru ũcio mekĩte; magaakua matarĩ magĩa mwana.
ഒരു പുരുഷൻ ഇളയപ്പന്റെ ഭാര്യയോടുകൂടെ ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കേണം.
21 “‘Mũndũ angĩhikia mũtumia wa mũrũ wa nyina ũcio nĩ thaahu, nĩaconorithĩtie mũrũ wa nyina. Megũtũũra matarĩ magĩa mwana.
ഒരുത്തൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കേണം.
22 “‘Rũmagiai irĩra ciakwa ciothe cia watho, na mawatho makwa mũmarũmagĩrĩre, nĩguo mũtũũre bũrũri ũrĩa ndĩramũtwara, na nĩgeetha ndũkanamũtahĩke.
ആകയാൽ നിങ്ങൾ കുടിയിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിപ്പാൻ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം.
23 Mũtikanatũũre kũringana na mĩtugo ya ndũrĩrĩ iria ngũingata imweherere. Ndacimenire nĩ tondũ nĩciekire maũndũ macio mothe.
ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവർ എനിക്കു അറെപ്പായി തീർന്നു.
24 No niĩ ngĩmwĩra atĩrĩ, “Nĩmũkegwatĩra bũrũri wao; nĩngamũhe guo ũtuĩke igai rĩanyu, bũrũri ũrĩ bũthi wa iria na ũũkĩ.” Niĩ nĩ niĩ Jehova Ngai wanyu, ũrĩa wamwamũrire kuuma kũrĩ ndũrĩrĩ.
നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ അതിനെ നിങ്ങൾക്കു തരും; ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേറുതിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
25 “‘Nĩ ũndũ ũcio no nginya mũkũũranage nyamũ iria itarĩ thaahu na iria irĩ thaahu, na nyoni iria itarĩ thaahu na iria irĩ thaahu. Mũtikanethaahie na nyamũ kana nyoni o na ĩrĩkũ, kana kĩndũ o gĩothe gĩthiiagĩra thĩ, iria ciothe ndaamũranirie tondũ irĩ thaahu harĩ inyuĩ.
ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വെക്കേണം; ഞാൻ നിങ്ങൾക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു.
26 No nginya mũtuĩke atheru harĩ niĩ, tondũ niĩ, Jehova, ndĩ mũtheru, na nĩndĩmwamũranĩtie na ndũrĩrĩ iria ingĩ mũtuĩke akwa kĩũmbe.
നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്നു വേറുതിരിച്ചിരിക്കുന്നു.
27 “‘Mũndũ mũrũme kana mũndũ-wa-nja ũrĩ maroho marĩa maragũraga kana mũrogi thĩinĩ wanyu, no nginya makooragwo. Mũmahũũre na mahiga nyuguto. Thakame yao nĩĩkamacookerera.’”
വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

< Alawii 20 >